സാക്ഷികളെല്ലാം മൊഴി മാറി തനിക്കൊപ്പം ചേർന്നു; എല്ലാം അവസാനിപ്പിച്ച് കൂളായി രക്ഷപ്പെടാം എന്ന് കരുതിയപ്പോൾ ഇടിവെട്ട് പോലെ ബാലചന്ദ്രകുമാർ; കൂറുമാറി രക്ഷപ്പെട്ട സാക്ഷികളെല്ലാം വരിവരിയായി അന്വേഷണ സംഘത്തിന്റെ മുന്നിലേക്ക്; നടിയെ പിച്ചിച്ചീന്തുന്നത് കണ്ടു രസിച്ചവർക്ക് മുട്ടൻ പണി; നടിയെ ആക്രമിച്ച കേസിൽ അപ്രതീക്ഷിത നീക്കം; ഈ മാസം 20ന് മുന്നേ അത് സംഭവിച്ചിരിക്കണം!!! കുരുക്ക് മുറുക്കി ഡബ്ള്യൂ സിസിയും

വിചാരണ പൂർത്തിയാക്കി എല്ലാം അവസാനിപ്പിക്കുന്ന തരത്തിലേക്ക് നടി ആക്രമിക്കപ്പെട്ട കേസ് പോകുന്നതിനിടയിലാണ് നിർണ്ണായക വെളിപ്പെടുത്തലുകളുമായി സംവിധായകൻ ബാലചന്ദ്രകുമാർ രംഗത്തുവന്നത്. ഇതോടെ ഈ കേസിൽ വീണ്ടും അന്വേഷണത്തിന് വഴിയൊരുങ്ങിയിരിക്കുകയാണ്.
സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ , നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി നടൻ ദിലീപിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുവാൻ തയ്യാറെടുക്കുന്നു . ബാലചന്ദ്രകുമാറിന്റെ മൊഴി അന്വേഷണ സംഘം കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു . അതിനിർണ്ണായകമായ ചില വിവരങ്ങളും തെളിവുകളും സീൽ വച്ച കവറിൽ വിചാരണക്കോടതിയിൽ സമർപ്പിക്കുകയും ചെയ്തു.
ബാലചന്ദ്രകുമാറിന്റെ മൊബൈൽ ഫോണും കൊടുത്തുവെന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഈ മാസം 20ന് മുന്നേ ബാലചന്ദ്രകുമാർ പറഞ്ഞ വെളിപ്പെടുത്തലിൽ തുടരന്വേഷണം നടത്താൻ വിചാരണക്കോടതി നിർദ്ദേശം നൽകുകയും ചെയ്തു. ഇതിനിടയിൽ തന്നെ ദിലീപിനെ ചോദ്യം ചെയ്ത് റിപ്പോർട്ട് കോടതിക്ക് കൈമാറുവാനും പദ്ധതിയുണ്ട് . വിചാരണ നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻ ഹർജി 20ന് വീണ്ടും പരിഗണിക്കുന്നുണ്ട്.
കേസിലെ ഒന്നാം പ്രതി പൾസർ സുനി നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന്റെ കൈവശമുണ്ടെന്നും അതു ദിലീപ് കണ്ടുവെന്നും ഇങ്ങനെ തുടങ്ങി നിരവധി ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ബാലചന്ദ്രകുമാർ നടത്തിയത്. ദിലീപും പൾസർ സുനിയുമായി അടുത്ത ബന്ധമുണ്ടെന്നും ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തൽ നടത്തിയിരുന്നു .
ഇതിനു പിന്നാലെയായിരുന്നു പുനരന്വേഷണമെന്ന തീരുമാനത്തിലേക്ക് പ്രത്യേക സംഘമെത്തിയത്. വരും ദിവസങ്ങളിൽ സാക്ഷികളെ ഓരോരുത്തരെ ആയിട്ട് ചോദ്യം ചെയ്യും. കേസിന്റെ വിചാരണഘട്ടം പൂർത്തിയാക്കാനിരിക്കവേയായിരുന്നു ബാലചന്ദ്രകുമാർ വെളിപ്പെടുത്തലുകൾ നടത്തിയത്.
ദിലീപ് പീഡനദൃശ്യങ്ങൾ വീട്ടിൽ ഇരുന്ന് കണ്ടതും പൾസർ സുനിയും ദിലീപും തമ്മിലുള്ള ബന്ധവുമാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. പ്രധാന സാക്ഷി സാഗറിനെ സ്വാധീനിച്ചു എന്ന് ദിലീപിൻറെ സഹോദരൻ അനൂപ് സമ്മതിച്ചു എന്ന ബാലചന്ദ്രകുമാറിൻറെ വെളിപ്പെടുത്തലും ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.
ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തി സത്യാവസ്ഥ പുറത്തുകൊണ്ടു വന്നില്ലെങ്കിൽ അത് ക്രിമിനൽ നടപടിച്ചട്ടങ്ങളുടെ ലംഘനമാകുമെന്നാണ് പ്രോസിക്യൂഷൻ പറയുന്നത് . സാക്ഷി വിസ്താരത്തിനിടയിൽ വിചാരണക്കോടതിയുടെ നിലപാടുകൾ പ്രോസിക്യൂഷനെ ദുർബലമാക്കുന്നുവെന്ന ആരോപണമുന്നയിച്ച് രണ്ടാമത്തെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറും രാജി വച്ചിരുന്നു.
ഈ സന്ദർഭത്തിലാണ് തുടരന്വേഷണ ഹർജി സമർപ്പിച്ചത്. കേസിന്റെ വിചാരണ പൂർത്തിയാക്കാൻ പുതിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ അഭ്യന്തര വകുപ്പ് ഇത് വരെയും നിയമിച്ചിട്ടില്ല. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട്, ആക്രമിക്കപ്പെട്ട നടിയും മുഖ്യമന്ത്രിക്ക് കത്തു നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം ഇരയായ പെൺകുട്ടിക്ക് നീതി കിട്ടണം എന്ന ആവശ്യവുമായി ഡബ്ല്യുസിസി അംഗങ്ങളും രംഗത്തുവന്നിരുന്നു. അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്: 'അതിജീവിച്ചവളുടെ ഇതുവരെയുള്ള യാത്ര, അവൾക്കു ചുറ്റുമുള്ള സമൂഹത്തിന്റെയും ഭരണകൂട വ്യവസ്ഥയുടെയും നേർക്കാഴ്ചയാണ്.
നീതിക്ക് വേണ്ടിയുള്ള അവളുടെ പോരാട്ടത്തിന്റെ അഞ്ചാം വാർഷികത്തിലേക്ക് കടക്കുമ്പോൾ സമഗ്രമായ അന്വേഷണവും തൃപ്തികരമായ വിചാരണയും ഉറപ്പാക്കുന്ന ഇടപെടലാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഞങ്ങളുടെ സഹപ്രവർത്തക ആവശ്യപ്പെട്ടിരിക്കുന്നത്. അതിജീവിച്ച വ്യക്തിക്കൊപ്പം നിന്നുകൊണ്ട് നീതി നടപ്പാക്കുമെന്ന് ഉറപ്പുവരുത്താൻ, ഗവൺമെന്റിനോടും മുഖ്യമന്ത്രിയോടും ഞങ്ങൾ ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha


























