Widgets Magazine
14
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്; കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ...


ക്ഷേമപ്രവര്‍ത്തനങ്ങള്‍, റോഡ്, പാലം, വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പരിപാടികള്‍ ഇതുപോലെ കേരളത്തിന്‍റെ ചരിത്രത്തിൽ നടന്നിട്ടുണ്ടോ? ഇല്ലല്ലോ? വോട്ടര്‍മാര്‍ നന്ദികേട് കാണിച്ചു; “പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റി ശാപ്പാട് കഴിച്ചവര്‍ നല്ല ഭംഗിയായി നമുക്കിട്ട് വെച്ചു; എം.എം. മണിയെ പച്ചയ്ക്ക് പറഞ്ഞ് ജനം...


പ്രവർത്തകരുടെ അദ്ധ്വാന വിജയം: ചെറിയാൻ ഫിലിപ്പ്...


ജനം പ്രബുദ്ധരാണ്.. എത്ര ബഹളം വെച്ചാലും, അവർ കേൾക്കേണ്ടത് കേൾക്കും, എത്ര മറച്ചാലും അവർ കാണേണ്ടത് കാണും: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന കുതിപ്പിന് പിന്നാലെ മുഖ്യനെ പരിഹസിച്ച് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍...


തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം... ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു

'പൊലീസ് പറയുന്നതൊക്കെ സത്യമാണെങ്കിൽ പിന്നെ കോടതിയുടെ ആവശ്യമില്ല. പൊലീസ് തന്നെ ശിക്ഷ വിധിച്ചാൽ മതി. പൊലീസ് പറയുന്നതൊക്കെ, എഴുതുന്നതൊക്കെ സത്യമാണെന്ന് ആരു പറഞ്ഞു? പൊലീസ് രേഖപ്പെടുത്തുന്ന സാക്ഷിമൊഴികളോ കുറ്റസമ്മതമൊഴികളോ തെളിവല്ല, കോടതിക്ക് നിയമപ്രകാരം അവ തെളിവായി സ്വീകരിക്കാനും കഴിയില്ല. കോടതി നേരിട്ടു രേഖപ്പെടുത്തുന്ന മൊഴികളാണ് തെളിവ്...' രാജിവച്ച സബ് ജഡ്ജ് എസ്. സുദീപ് കുറിക്കുന്നു

14 JANUARY 2022 04:48 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല സന്നിധാനത്ത് ഭക്തർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി അപകടം; പൊലീസ് കേസെടുത്തു; രണ്ട് കുട്ടികള്‍ അടക്കം 9 പേർക്ക് പരിക്ക്

ലുക്കൗട്ട് സർക്കുലറിന് പിന്നാലെ ഒളിവിലിരുന്നു മത്സരിച്ച യുഡിഎഫ് സ്ഥാനാർഥിയ്ക്ക് കന്നി മത്സരത്തിൽ മിന്നും ജയം

തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയത്തിന് പിന്നാലെ വ്യാപക അക്രമം ; സിപിഎം-ബിജെപി സംഘർഷം; ഇന്ദിരാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ബോംബേറ്; സ്കൂട്ടർ പൊട്ടിത്തെറിച്ച് ഒരു മരണം

തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദിയും രാഹുൽ ഗാന്ധിയും ;ജനാധിപത്യത്തിന്റെ സൗന്ദര്യം എന്ന് ശശി തരൂർ ; പ്രധാനമന്ത്രിയെ സ്വീകരിക്കാൻ തയ്യാറായി ബി.ജെ.പി മേയർ

ശബരിമലയില്‍ ഭക്തര്‍ക്ക് ഇടയിലേക്ക് ട്രാക്ടര്‍ പാഞ്ഞുകയറി കുട്ടികളടക്കം 9 പേര്‍ക്ക് പരുക്ക്; പരുക്കേറ്റവരില്‍ മൂന്നുപേര്‍ മലയാളികളാണ്

പൊലീസും കോടതിയും രണ്ടാണെന്നും പൊലീസ് പറയുന്നതൊക്കെ സത്യമാണെങ്കിൽ പിന്നെ കോടതിയുടെ ആവശ്യമില്ലെന്നും രാജിവച്ച സബ് ജഡ്ജ് എസ്. സുദീപ് കുറിക്കുന്നു. പ്രതി കുറ്റം ചെയ്തു എന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടാലേ ശിക്ഷ വിധിക്കാനാകൂ എന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയുണ്ടായി. ബലാത്സംഗക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സുദീപിന്റെ പ്രതികരണം.


സുദീപിന്റെ കുറിപ്പ് ഇങ്ങനെ;

വിവാദ കേസിലെ രേഖകളും തെളിവും വിധിയും വായിക്കാതെ പൊതുവായി ചില കാര്യങ്ങൾ പറയാം. ഒരാൾ കൊല്ലപ്പെട്ടു അല്ലെങ്കിൽ ബലാൽസംഗം ചെയ്യപ്പെട്ടു എന്നത് യാഥാർത്ഥ്യം തന്നെയായിരിക്കും. കൊലക്കേസുകളിൽ കൊല നടന്നു എന്ന വസ്തുതയിൽ ആർക്കും തർക്കമുണ്ടാവില്ല.

ആരു ചെയ്തു എന്നതല്ല കോടതിയുടെ മുന്നിൽ വരുന്ന ചോദ്യം. പ്രതിയെന്നു പൊലീസ് പറയുന്ന ആൾ തന്നെയാണോ കുറ്റം ചെയ്തത് എന്നതാണു വിഷയം. പ്രതി കുറ്റം ചെയ്തു എന്ന് സംശയാതീതമായി തെളിയിക്കപ്പെടണം. അതായത് പൊലീസ് പറയുന്ന ആരോപണങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ തെളിയിക്കണം. പൊലീസ് പറയുന്നതൊക്കെയും തൊണ്ട തൊടാതെ വിഴുങ്ങുന്ന, വിഴുങ്ങാനിരിക്കുന്ന ഒന്നല്ല, ആയിരിക്കരുത് കോടതി.


പൊലീസും കോടതിയും രണ്ടാണ്. പൊലീസ് പറയുന്നതൊക്കെ സത്യമാണെങ്കിൽ പിന്നെ കോടതിയുടെ ആവശ്യമില്ല. പൊലീസ് തന്നെ ശിക്ഷ വിധിച്ചാൽ മതി. പൊലീസ് പറയുന്നതൊക്കെ, എഴുതുന്നതൊക്കെ സത്യമാണെന്ന് ആരു പറഞ്ഞു? പൊലീസ് രേഖപ്പെടുത്തുന്ന സാക്ഷിമൊഴികളോ കുറ്റസമ്മതമൊഴികളോ തെളിവല്ല, കോടതിക്ക് നിയമപ്രകാരം അവ തെളിവായി സ്വീകരിക്കാനും കഴിയില്ല. കോടതി നേരിട്ടു രേഖപ്പെടുത്തുന്ന മൊഴികളാണ് തെളിവ്.

നിയമനിർമ്മാണ സഭകൾക്കും നിയമത്തിന്നും പൊലീസിനെ വിശ്വാസമില്ലാത്തതുകൊണ്ടാണ് പൊലീസ് രേഖപ്പെടുത്തുന്ന സാക്ഷി/കുറ്റസമ്മത മൊഴികളൊന്നും തെളിവല്ലാത്തത്.

എന്തുകൊണ്ടാണ് നിയമത്തിന് പൊലീസിനെ വിശ്വാസമില്ലാത്തത്?

പൊലീസ് എന്തും ചെയ്യുമെന്ന് നിങ്ങളേക്കാൾ നന്നായി അറിയാവുന്നത് നിയമത്തിനു തന്നെയാണ്. പൊലീസ് പ്രതിയെന്നു പറയുന്നവരൊക്കെ കുറ്റക്കാരാണെങ്കിൽ, പൊലീസ് എഴുതി വയ്ക്കുന്നതൊക്കെ സത്യമാണെങ്കിൽ, ഒരു തെളിവുമില്ലാതെ തന്നെ നിരപരാധികളായ നിങ്ങളെയൊക്കെ നിഷ്പ്രയാസം ശിക്ഷിക്കാം. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത്.

നിരപരാധികളെ പ്രതിയാക്കാൻ ശ്രമിക്കുന്ന, ശ്രമിച്ചേക്കാവുന്ന പൊലീസിനെക്കുറിച്ചാണ് ഇതുവരെ പറഞ്ഞത്. ഇനി പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുന്ന പൊലീസിനെക്കുറിച്ചു കൂടി പറയാം.

ചില കേസുകളിൽ പ്രതിഭാഗത്തിൻ്റെ അന്യായമായ സ്വാധീനത്തിനു വഴങ്ങി കേസെടുക്കാൻ തയ്യാറാകാത്ത പൊലീസ് ഉണ്ട്. ഒടുക്കം പൊതുസമൂഹത്തിൻ്റെ സമ്മർദ്ദം സഹിക്കാനാവാതെ ഒരു കേസെടുക്കും.

ഒടുവിൽ പൊലീസിനു കേസ് രജിസ്റ്റർ ചെയ്യേണ്ടി വന്നെന്ന വാർത്ത വായിക്കുകയും പ്രതിയെ ഇപ്പോൾ ചെത്തിക്കളയുമെന്ന മട്ടിൽ സമൂഹം ആശ്വാസം കൊള്ളുകയും ചെയ്യും.

ഒരു കാര്യവുമില്ല. എഫ് ഐ ആർ രജിസ്റ്റർ ചെയ്യാനുള്ള കാലതാമസം മുതൽ എഫ് ഐ ആറിലെ ഉള്ളടക്കം വരെ എല്ലാം പ്രതിക്കനുകൂലമാക്കാൻ അങ്ങേയറ്റത്തെ ശ്രദ്ധ പൊലീസ് കാണിക്കും. പ്രതിക്ക് സ്വാധീനവും കഴിവും ഉണ്ടായിരിക്കണമെന്നു മാത്രം.

പരാതിക്കാരിയുടെ പ്രഥമവിവരമൊഴി, പ്രതി തന്നെ ബലാൽസംഗം ചെയ്തെന്നായിരിക്കും. പരാതിക്കാരി അറിയാതെ പൊലീസ് ഒരു കൂടുതൽ മൊഴി എഴുതിച്ചേർത്തെന്നിരിക്കും: എന്നെ ബലാൽസംഗം ചെയ്തില്ല, പ്രതി മൂത്രമൊഴിക്കാനായി പാൻ്റിൻ്റെ സിബ്ബശ്രക്കുന്നതു കണ്ടപ്പോൾ ഞാൻ പേടിച്ചു കരഞ്ഞതാണ്, പിന്നെ അപ്പുറത്തെ വീട്ടിലെ വികാരി നിർബ്ബന്ധിച്ചപ്പോൾ അതിനു വഴങ്ങി ആദ്യ മൊഴിയിൽ ബലാൽസംഗമെന്നു പറഞ്ഞു പോയതാണ്...

പ്രൊസിക്യൂഷൻ സാക്ഷികളെ തെരഞ്ഞെടുക്കുന്നതിലും അവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തുന്നതിലും പൊലീസ് മഹസറുകൾ എഴുതുന്നതിലും തൊണ്ടിമുതലുകൾ കണ്ടെടുക്കുന്നതിലുമൊക്കെ നിരന്തരമായ ഇടപെടലുകൾ പ്രതിഭാഗത്തു നിന്ന് ഉണ്ടായിക്കൊണ്ടേയിരിക്കും.

പിന്നെ ലോക്കൽ പൊലീസ് അന്വേഷിച്ചു കുളമാക്കി, തെളിവുകളെല്ലാം നശിപ്പിച്ച ശേഷം അടുത്ത അന്വേഷണ ഏജൻസിയുടെ തലയിൽ വരുന്ന കേസുകളായിരിക്കും ഭൂരിഭാഗവും. എത്ര മിടുക്കോടെ രണ്ടാമത്തെ കൂട്ടർ അന്വേഷിച്ചാലും ആദ്യത്തെ കുഴപ്പങ്ങൾ ശേഷിക്കുക തന്നെ ചെയ്യും.

ഓരോ ചെറിയ കുഴപ്പത്തിൻ്റെയും വീഴ്ച്ചയുടേയുമൊക്കെ ആനുകൂല്യം പ്രതിക്കാണ്. രണ്ടു സാദ്ധ്യതകൾ ഒരുപോലെ വന്നാൽ, അതിൽ പ്രതിക്കനുകൂലമായ സാദ്ധ്യത എടുക്കണമെന്നു തന്നെയാണു നിയമം.

ദുർബലമായ അടിത്തറയിൽ കെട്ടിപ്പൊക്കുന്ന ഒരു കേസിൽ പ്രോസിക്യൂട്ടർ നിസഹായനായിരിക്കും. കോടതിയിൽ ഈ കേസെത്തിയ ശേഷം മാത്രമാണ് പ്രോസിക്യൂട്ടറുടെ മുമ്പിൽ കേസെത്തുക. അന്നേരം മാത്രമാണ് പ്രോസിക്യൂട്ടർ ഈ വിവരങ്ങളൊക്കെ അറിയുക.

കൃത്യമായ ഒരു ഡിഫൻസിന്മേൽ പ്രതിഭാഗം കേസ് അവതരിപ്പിക്കുന്ന അഭിഭാഷകരൊക്കെ ന്യൂനപക്ഷമായിക്കൊണ്ടിരിക്കുകയാണ്. തുടക്കം മുതലേ പൊലീസിനെയും സാക്ഷികളെയും സ്വാധീനിക്കാൻ പ്രതിയെ പ്രേരിപ്പിക്കുന്ന, അതിന് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്ന, കോടതിയിലെത്തുന്ന സാക്ഷികളെ എങ്ങനെയും പ്രതിഭാഗത്തേയ്ക്കു മറിച്ച് കേസു ജയിക്കുന്ന അഭിഭാഷകരുടെ എണ്ണം കൂടി വരികയാണെന്നു പറഞ്ഞാൽ, അങ്ങനെയല്ലാത്ത അഭിഭാഷക സുഹൃത്തുക്കൾ ക്ഷമിക്കുക.

ശിക്ഷിക്കണമെന്നൊക്കെ കോടതിക്ക് ആഗ്രഹമുണ്ട്, പക്ഷേ പൊലീസ് സമ്മതിക്കണ്ടേ എന്നു പലപ്പോഴും പരസ്യമായി ചോദിക്കേണ്ടി വന്നിരുന്ന പഴയ ഒരു വിചാരണക്കോടതി ജഡ്ജിക്ക് ഇങ്ങനെയൊക്കെ എഴുതാനേ കഴിയൂ എന്നതിൽ, ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരും ക്ഷമിക്കുക. പൊലീസിൽ സുഹൃത്തുക്കൾ അന്നും ഇന്നും ഇല്ലാത്തതിനാൽ, പൊലീസ് സുഹൃത്തുക്കൾ എന്നെഴുതുന്നില്ല.

പ്രതിയെ വെറുതെ വിടുന്ന/ശിക്ഷിക്കുന്ന കോടതികളിലേയ്ക്കു വരാം.

ഒരു തെളിവുമില്ലെങ്കിലും പൊലീസ് പറയുന്നതൊക്കെ അപ്പടി വിഴുങ്ങി, പ്രതിയെ ശിക്ഷിക്കുന്ന ചെറുതല്ലാത്ത ഒരു പക്ഷം ജഡ്ജിമാരുണ്ട്. പൊലീസ് വെറുതെ കേസെടുക്കില്ലല്ലോ എന്നതാണ് ഒരു ന്യായം. ഒരാളെങ്കിലും പ്രതിക്കെതിരെ എന്തെങ്കിലും (എന്തെങ്കിലും മതി, സംശയാതീതമൊന്നും വേണ്ട) പറഞ്ഞിട്ടുണ്ടെങ്കിൽ ഞാൻ പ്രതിയെ ശിക്ഷിച്ചിരിക്കും എന്ന വാശിക്കാരുമുണ്ട്.

 

ജനം ഉറ്റുനോക്കുന്ന കേസുകളിൽ തെളിവില്ലെന്ന കാരണത്താൽ പ്രതിയെ വെറുതെ വിട്ടാൽ, താൻ സ്വാധീനത്തിനു വഴങ്ങി അപ്രകാരം ചെയ്തെന്ന വിമർശനം വരുമെന്നു ഭയക്കുന്ന ജഡ്ജിമാരുടെ എണ്ണവും ചെറുതല്ല. ജഡ്ജിമാർക്ക് വിമർശനം ഇഷ്ടമല്ല, പേടിയുമാണ്. ജനം പ്രതിക്കെതിരെ ചിന്തിക്കുന്ന കേസുകളിൽ പ്രതിയെ ശിക്ഷിച്ചാൽ വിമർശനം കേൾക്കേണ്ടതില്ല, മറിച്ച് ഒത്തിരി വാഴ്ത്തുപാട്ടുകൾ കേട്ട് കോൾമയിർ കൊള്ളാം. ജഡ്ജിമാർക്ക് ഏറ്റവും ഇഷ്ടം പ്രശംസയാണ്.

മുകളിൽ പറഞ്ഞ രണ്ടു കൂട്ടരും പ്രതികളെ കണ്ണുമടച്ചു ശിക്ഷിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അർജുൻ രാംപാലിന്റെ വിവാഹനിശ്ചയം  (14 minutes ago)

ചിലന്തി പോലുള്ള പോറൽ വിശദീകരിച്ച് ശാസ്ത്രജ്ഞർ  (31 minutes ago)

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനം  (50 minutes ago)

ശബരിമല സന്നിധാനത്ത് അപകടം പൊലീസ് കേസെടുത്തു  (1 hour ago)

അമേരിക്കക്കാരെ ലക്ഷ്യമിട്ടാണ് ആക്രമണം  (1 hour ago)

മസൂദ് അസ്ഹർ ഓർമ്മിക്കുന്നു  (1 hour ago)

ചാരവൃത്തി നടത്തിയതിന് അറസ്റ്റിൽ  (1 hour ago)

ഒളിവിലിരുന്നു മത്സരിച്ച്‌ മിന്നും ജയം  (2 hours ago)

യുഎസിലെ ബ്രൗൺ സർവകലാശാലയിൽ വെടിവയ്പ്  (2 hours ago)

പരാജയത്തിന് പിന്നാലെ വ്യാപക അക്രമം  (2 hours ago)

തയ്യാറായി ബി.ജെ.പി മേയർ  (2 hours ago)

ശബരിമലയില്‍ ഭക്തര്‍ക്ക് ഇടയിലേക്ക് ട്രാക്ടര്‍ പാഞ്ഞുകയറി കുട്ടികളടക്കം 9 പേര്‍ക്ക് പരുക്ക്; പരുക്കേറ്റവരില്‍ മൂന്നുപേര്‍ മലയാളികളാണ്  (12 hours ago)

ആര്യ രാജേന്ദ്രന് സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷവിമര്‍ശനം  (12 hours ago)

വളര്‍ത്തു തത്തയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവിന് ദാരുണാന്ത്യം  (13 hours ago)

ഓപ്പറേഷന്‍ ഡി ഹണ്ടില്‍ 41 പേര്‍ അറസ്റ്റില്‍  (14 hours ago)

Malayali Vartha Recommends