Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

കണ്ണൂർ സർവകലാശാലാ വി.സി.യായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയതിന് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയുമാണ് മുൻകൈയെടുത്തത്; കണ്ണൂർ സർവകലാശാല വിസിയുടെ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

04 FEBRUARY 2022 10:37 AM IST
മലയാളി വാര്‍ത്ത

കണ്ണൂർ സർവകലാശാല വിസിയുടെ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും എതിരെ രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തുവന്നിരിക്കുകയാണ്. കണ്ണൂർ സർവകലാശാലാ വി.സി.യായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയതിന് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയുമാണ് മുൻകൈയെടുത്തതെന്നാണ് അദ്ദേഹം ആരോപിച്ചത് .

തന്റെ നിർദേശപ്രകാരമാണ് വി.സി.ക്ക് പുനർനിയമനം നൽകാൻ മന്ത്രി ആർ. ബിന്ദു കത്തുനൽകിയതെന്ന ആരോപണത്തിന്റെ മുന ഗവർണർ ഒടിച്ചു . വി.സി.ക്ക് പുനർനിയമനം നൽകണമെന്ന നിർദേശം സമർപ്പിക്കാൻ പ്രൊ-ചാൻസലറെന്നനിലയിൽ ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് അനുമതിനൽകണമെന്നത്അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശമായിരുന്നു .

ഇതിന്റെ അടിസ്ഥാനത്തിൽ ഗവർണറുടെ ഓഫീസിൽനിന്ന് നൽകിയ കത്തിനെ ഇത് വരെ നടന്ന സംഭവങ്ങളുടെ ഭാഗമായി കാണണമെന്നും രാജ്ഭവൻ വ്യക്തമാക്കിയിരിക്കുന്നു. ഡോ. ഗോപിനാഥിന് പുനർനിയമനം ലഭിക്കുന്നതിൽ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആർ. മോഹൻ, മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് കെ.കെ. രവീന്ദ്രനാഥ്, മന്ത്രി ആർ. ബിന്ദു എന്നിവരായിരുന്നു ഇടപെട്ടത്.

മന്ത്രി ബിന്ദുവിന്റെ ഇടപെടലുകൾ അധികാര ദുർവിനിയോഗമാണെന്നു ആരോപിച്ച് രമേശ് ചെന്നിത്തല ഹർജി നൽകിയിരുന്നു.ഈ ഹർജിയിൽ ലോകായുക്ത വെള്ളിയാഴ്ച വിധിപറയാനിരിക്കെയാണ് ഗവർണറുടെ പത്രക്കുറിപ്പ് പുറത്ത് വന്നത്. കഴിഞ്ഞ ദിവസം ഈ കേസ് ലോകായുക്ത പരിഗണിച്ചിരുന്നു. അപ്പോൾ ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി സർക്കാരിന് നൽകിയ കത്ത് ഹാജരാക്കി. വി.സി. സ്ഥാനത്തേക്ക് നിർദേശം സമർപ്പിക്കാൻ ഗവർണർ മന്ത്രിക്ക് അനുമതിനൽകിയിരുന്നു.

അതുകൊണ്ട് മന്ത്രിയുടെ കത്ത് അധികാര ദുർവിനിയോഗമല്ല എന്നായിരുന്നു സർക്കാർ ഉയർത്തുന്ന വാദം. ഇതേ തുടർന്നാണ് രാജ്ഭവൻ വിശദീകരണക്കുറിപ്പ് പുറത്തിറക്കിയത്. ഗവർണ്ണർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വി.സി. നിയമനപ്രക്രിയയുടെ ആദ്യംമുതലുള്ള നാൾവഴിയും തീയതിയും സമയവുംവെച്ച് വിശദമാക്കിയിട്ടുണ്ട്. അത് ഇങ്ങനെ ആണ് :

നവംബർ- 21ന് രാവിലെ 11.30ന്   മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതുസരിച്ച് അദ്ദേഹത്തിന്റെ നിയമോപദേഷ്ടാവ് കെ.കെ. രവീന്ദ്രനാഥ് ഗവർണറെക്കണ്ട് ഡോ. ഗോപിനാഥ് രവീന്ദ്രന് ഒരു ടേം കൂടി നൽകാൻ സർക്കാരിന് താത്പര്യമുണ്ട് എന്ന കാര്യം അറിയിച്ചു . ഇതിനുള്ള ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ശുപാർശ പിന്നാലെ വരുമെന്നും വ്യക്തമാക്കി.
വി.സി. നിർണയ നടപടികൾ തുടങ്ങിയ സാഹചര്യത്തിൽ നിയമപരമായി ഇത് നിൽക്കുമോയെന്ന സംശയം ഗവർണർ പ്രകടിപ്പിക്കുകയുണ്ടായി.

സർക്കാർ നിയമോപദേശം തേടിയെന്നു പറഞ്ഞ് ടൈപ്പ് ചെയ്ത കുറച്ച് കടലാസുകൾ കാണിക്കുകയും ചെയ്തു. ഇത് ആരുടെ അഭിപ്രായമെന്നു ചോദിച്ചപ്പോൾ അഡ്വക്കേറ്റ് ജനറലിന്റേതാണെന്നു പറയുകയും ചെയ്തു. എ.ജി.യുടേതെങ്കിൽ ഒപ്പും സീലും വേണമെന്ന് ഗവർണർ നിർദേശിക്കുകയുണ്ടായി.

ഉച്ചയ്ക്ക് 1.30ന്  ഡോ. ഗോപിനാഥിനെ വി.സി.യായി പുനർനിയമിക്കണമെന്ന താത്പര്യം പ്രകടിപ്പിക്കുന്നതും അദ്ദേഹത്തിന്റെ യോഗ്യതകൾ വിശദീകരിക്കുന്നതുമായ മന്ത്രി ആർ. ബിന്ദുവിന്റെ കത്ത് കിട്ടി . വി.സി. നിർണയ സമിതിയെ നിയമിച്ച വിജ്ഞാപനം റദ്ദുചെയ്യണമെന്നും അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള സർക്കാരിന്റെ വിജ്ഞാപനം റദ്ദ് ചെയ്യാനുള്ള അനുമതി നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

നവംബർ -22 ഉച്ചയ്ക്ക് 12.10ന് മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആർ. മോഹനും നിയമോപദേഷ്ടാവ് കെ.കെ. രവീന്ദ്രനാഥും എത്തി ഇതേ ആവശ്യം വീണ്ടും ആവർത്തിച്ചു. എ.ജി.യുടെ ഒപ്പും സീലും പതിച്ച നിയമോപദേശവും നൽകുകയുണ്ടായി. ഡോ. ഗോപിനാഥിന് പുനർനിയമനം നൽകുന്നതിൽ നിയമപ്രശ്നങ്ങളില്ല. അതുക്കൊണ്ട് 60 വയസ്സെന്ന സർവകലാശാലാ നിയമത്തിലെ പ്രായപരിധി യു.ജി.സി. റഗുലേഷന് വിരുദ്ധമായതിനാൽ നിലനിൽക്കില്ലെന്നും എട്ടുപേജുള്ള നിയമോപദേശത്തിൽ എ.ജി. പറഞ്ഞു

ഇതിനോട് യോജിക്കുന്നെങ്കിൽ വി.സി.ക്ക് പുനർനിയമനം നൽകാനുള്ള ശുപാർശ സമർപ്പിക്കാൻ വിദ്യാഭ്യാസമന്ത്രിക്ക് അനുമതി നൽകണമെന്നും നിയമോപദേശത്തിൽ പറഞ്ഞിരുന്നു. ഈ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിർദേശം ഗവർണർ അംഗീകരിച്ചത്. വൈകുന്നേരം 4.30ന് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.സി. നിർണയസമിതിയുടെ വിജ്ഞാപനം റദ്ദാക്കാനും വി.സി.ക്ക് പുനർനിയമനം നൽകണം എന്നാവശ്യപ്പെടുന്ന നിർദേശം സമർപ്പിക്കാനും സർക്കാരിന് അനുമതിനൽകി അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി.

രാത്രി 10.10ന് ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാൻ പേര് നിർദേശിക്കുന്ന മന്ത്രിയുടെ കത്ത് രാജ്ഭവനിൽ കിട്ടുകയുണ്ടായി. നവംബർ -23ന്  ഡോ. ഗോപിനാഥിന് പുനർനിയമനം നൽകിയുള്ള വിജ്ഞാപനം രാജ്ഭവൻ പുറത്തിറക്കി. കണ്ണൂർ സർവകലാശാലാ വി.സി. നിയമനപ്രക്രിയയുടെ കാര്യത്തിൽ സംഭവിച്ചത് ഇതൊക്കെയായിരുന്നുവെന്നാണ് രാജ്ഭവൻ വിശദമാക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (16 minutes ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (23 minutes ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (28 minutes ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (36 minutes ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (1 hour ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (2 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (2 hours ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (2 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (2 hours ago)

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍  (2 hours ago)

എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...  (2 hours ago)

ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...  (3 hours ago)

കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...  (3 hours ago)

പടക്കശാല അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി സുരേഷ് ഗോപി  (3 hours ago)

Malayali Vartha Recommends