Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ഞങ്ങളിട്ടാൽ ബർമുഡ,നിങ്ങളിട്ടാൽ വള്ളി കളസം; കുറച്ചു ദിവസം മുമ്പു കേരളത്തിലെ സിപിഎമ്മിന്റെ മാത്രം നയമായിരുന്നു ഇതെങ്കിൽ ഇന്ന് കോൺ​ഗ്രസിന്റെയും സിപിഎമ്മിന്റെയും മുസ്ലീം ലീ​ഗിന്റെയും നയമായി മാറി; രാഷ്ട്ര സുരക്ഷയെ മുൻനിർത്തി മീഡിയ വൺ ചാനലിന്റെ ലൈസൻസ് പുതുക്കി നല്കാത്ത കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ചവരാണ് ഇന്ന് കേരളത്തിലെ ഒന്നാം നമ്പർ ചാനലായ ഏഷ്യാനെറ്റ് ന്യൂസിന്റെ തിരുവനന്തപുരം സ്റ്റുഡിയോയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നത്; വിമർശനവുമായി സന്ദീപ് വചസ്പതി

30 MARCH 2022 11:56 AM IST
മലയാളി വാര്‍ത്ത

ഞങ്ങളിട്ടാൽ ബർമുഡ, നിങ്ങളിട്ടാൽ വള്ളി കളസം.. കുറച്ചു ദിവസം മുമ്പുവരെ കേരളത്തിലെ സിപിഎമ്മിന്റെ മാത്രം നയമായിരുന്നു ഇതെങ്കിൽ ഇന്ന് ഈ നയം കോൺ​ഗ്രസിന്റെയും സിപിഎമ്മിന്റെയും മുസ്ലീം ലീ​ഗിന്റെയും നയമായി മാറിയിരിക്കുകയാണ്. രാഷ്ട്ര സുരക്ഷയെ മുൻനിർത്തി മീഡിയ വൺ ചാനലിന്റെ ലൈസൻസ് പുതുക്കി നല്കാത്ത കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ചവരാണ് കേരളത്തിലെ സിപിഎമ്മുകാരും കോൺ​ഗ്രസുകാരും.

ഇന്ന് ഇതേ നേതാക്കൾ കേരളത്തിലെ ഒന്നാം നമ്പർ ചാനലായ ഏഷ്യാനെറ്റ് ന്യൂസിന്റെ തിരുവനന്തപുരം സ്റ്റുഡിയോയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയാണ്. വിമർശനവുമായി സന്ദീപ് വചസ്പതി. അദ്ദേഹം പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഞങ്ങളിട്ടാൽ ബർമുഡ, നിങ്ങളിട്ടാൽ വള്ളി കളസം.. കുറച്ചു ദിവസം മുമ്പുവരെ കേരളത്തിലെ സിപിഎമ്മിന്റെ മാത്രം നയമായിരുന്നു ഇതെങ്കിൽ ഇന്ന് ഈ നയം കോൺ​ഗ്രസിന്റെയും സിപിഎമ്മിന്റെയും മുസ്ലീം ലീ​ഗിന്റെയും നയമായി മാറിയിരിക്കുകയാണ്.

രാഷ്ട്ര സുരക്ഷയെ മുൻനിർത്തി മീഡിയ വൺ ചാനലിന്റെ ലൈസൻസ് പുതുക്കി നല്കാത്ത കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ചവരാണ് കേരളത്തിലെ സിപിഎമ്മുകാരും കോൺ​ഗ്രസുകാരും. ഇന്ന് ഇതേ നേതാക്കൾ കേരളത്തിലെ ഒന്നാം നമ്പർ ചാനലായ ഏഷ്യാനെറ്റ് ന്യൂസിന്റെ തിരുവനന്തപുരം സ്റ്റുഡിയോയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയാണ്. എന്താണ് ഏഷ്യാനെറ്റ് ന്യൂസ് കേരളത്തിലെ ഇടത് - വലത് മുന്നണികളോട് ചെയ്തത്?

ചാനൽ ചർച്ചയിൽ അവതാരകൻ അവർക്ക് ഇഷ്ടമില്ലാത്ത ചോദ്യം ചോദിച്ചു. അത്ര മാത്രം. ഒരു സാധാരണ മനുഷ്യനെ പണിമുടക്ക് അനുകൂലികൾ നിഷ്ഠൂരമായി മർദ്ദിച്ചതിനെ ന്യായീകരിച്ച സിപിഎം നേതാവ് എളമരം കരീമിനോട് ചർച്ച നയിച്ച വിനു വി ജോൺ എന്ന മാധ്യമ പ്രവർത്തകൻ ഒരു ചോദ്യം ചോദിച്ചു. ആ ചോദ്യത്തിന്റെ അർത്ഥം ഇതാണ്: താങ്കൾക്കാണ് ഇങ്ങനെയൊരു അവസ്ഥ വന്നിരുന്നത് എങ്കിൽ എന്താകുമായിരുന്നു താങ്കളുടെ നിലപാട്‌?

ഈ പരാമർശത്തിൽ പിടിച്ചാണ് എളമരം കരീമിനെ ആക്രമിക്കാൻ ചാനലിലൂടെ ആഹ്വാനം ചെയ്തു എന്ന് പ്രചരിപ്പിച്ച് സിപിഎമ്മും സിപിഐയും കോൺ​ഗ്രസും മുസ്ലീം ലീ​ഗും കേട്ടുകേൾവി പോലുമില്ലാത്ത മറ്റ് പാർട്ടികളും ചേർന്ന് ചാനലിനെതിരെ തിരിഞ്ഞിരിക്കുന്നത്. ഇത് എവിടുത്തെ ജനാധിപത്യമാണ് എന്ന് ചോദിക്കുന്നില്ല. സ്വാതന്ത്ര്യവും ജനാധിപത്യവും എല്ലാം നിങ്ങൾക്ക് വെറും മുദ്രാവാക്യങ്ങൾ മാത്രമാണല്ലോ. എന്തിനാണ് നിങ്ങൾ കൈരളിയും ദേശാഭിമാനിയും ഒഴികെയുള്ള മാധ്യമങ്ങളോട് ഇത്ര അസഹിഷ്ണുത കാട്ടുന്നത്?

ജനാധിപത്യമെന്നത് എതിർക്കുന്നവരോടുള്ള സഹിഷ്ണുത കൂടിയാണെന്ന് പറഞ്ഞിരുന്ന നെഹ്റുവിന്റെ പിൻമുറക്കാരെന്ന് അവകാശപ്പെടുന്ന കോൺ​ഗ്രസ് നേതാക്കളും സിപിഎമ്മിനൊപ്പം ചേർന്ന് സത്യത്തിന്റെ വാമൂടാൻ ശ്രമിക്കുന്നത് സ്വന്തം നിലനില്പിനായാണ്. സിപിഎമ്മിന്റെ താളത്തിനൊത്ത് തുള്ളുന്ന കോൺഗ്രസ് എന്നതാണോ സെമി കേഡർ എന്നത് കൊണ്ട് കെ സുധാകരൻ ലക്ഷ്യമിടുന്നത്.

ഏഷ്യാനെറ്റ് ന്യൂസിനെതിരെ ഇപ്പോൾ സിപിഎമ്മും കോൺ​ഗ്രസും തിരിയാൻ കാരണം ഇക്കഴിഞ്ഞ പണിമുടക്കിലെ ജനവിരുദ്ധത തുറന്നുകാട്ടി എന്നതാണ്. തങ്ങളെ നേരിട്ട് ബാധിക്കാത്ത ചില മുദ്രാവാക്യങ്ങളുടെ പേരിൽ ദേശീയ പണിമുടക്ക് എന്ന് പേരിട്ട് രണ്ടു ദിവസം മലയാളികളെ മാത്രം ബുദ്ധിമുട്ടിച്ചതോടെ ജനവികാരം എതിരായി. സ്വന്തം മുഖം രക്ഷിക്കാൻ ചാനലിനെതിരെ പടവാളെടുക്കുകയാണ് പിണറായി വിജയന്റെയും കെ സുധാകരന്റെയും അനുയായികൾ.

പണിമുടക്ക് ജനജീവിതം സ്തംഭിപ്പിച്ചോ എന്ന വിഷയത്തിൽ തിങ്കളാഴ്‌ച്ച രാത്രി എട്ടിന് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ചർച്ചയിൽ പണിമുടക്കിയ തൊഴിലാളികളെയും സിപിഎം രാജ്യസഭാ കക്ഷി നേതാവാ ഏളമരം കരീമിനെയും വിനു വി ജോൺ അധിക്ഷേപിച്ചുവെന്നാണ് സിപിഎമ്മിന്റെയും കോൺ​ഗ്രസിന്റെയും പരാതി. തിരൂരിൽ രോഗിയുമായി പോയ ഓട്ടോറിക്ഷാ ഡ്രൈവർ യാസറിനെ പിടിച്ചിറക്കി ക്രൂരമായി മർദ്ദിച്ച സംഭവം വിനു ചൂണ്ടിക്കാട്ടിയതാണ് എളമരത്തെയും സിപിഐ നേതാവ് കെ പി രാജേന്ദ്രനെയും കോൺ​ഗ്രസ് നേതാവ് ചന്ദ്രശേഖരനെയും ഒരു പോലെ ചൊടിപ്പിച്ചത്.

ഓട്ടോക്കാരനെ പിച്ചി, മാന്തി എന്നു പറഞ്ഞു വരികയാണെന്ന് എളമരം പരിഹസിച്ചു. ഈ പരിഹാസം ചൂണ്ടിക്കാട്ടി നേതാവിന്റെ കുടുംബമായിരുന്നെങ്കിൽ സമരക്കാർ അങ്ങനെ ചെയ്യുമോ എന്ന ചോദ്യമാണ് വിനു വി ജോൺ ഉന്നയിച്ചത്. 'എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു. എന്നിട്ട് എളമരം കരീം കുടുംബ സമേതമായിരുന്നെങ്കിൽ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നു.

എളമരം കരീം പോയ ഒരു വണ്ടിയുടെ കാറ്റ് അഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച് ചോരവരുത്തണമായിരുന്നു,': വിനു വി ജോണിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നില്ലേ? ഇതിൽ എവിടെയാണ് എളമരം കരീമിനെ ആക്രമിക്കണമെന്ന് വിനു ആഹ്വാനം ചെയ്യുന്നത്? ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പെടെയുള്ള കേരളത്തിലെ മുഖ്യാധാരാ മാധ്യമങ്ങളിലെ ഇടത് ഫ്രാക്ഷനുകളെ കുറിച്ച് ഏവർക്കും അറിവുള്ളതാണ്. രാവിലെ മുതൽ രാത്രിവരെ ഇത്തരം ആളുകൾ പടച്ചുവിടുന്ന ബിജെപി വിരുദ്ധതയും മോദി വിരുദ്ധതയും അതേ ഇടങ്ങളിൽ കിട്ടുന്ന അവസരങ്ങളിലൂടെ പ്രതിരോധിക്കാനാണ് ഞാൻ ഉൾപ്പെടെയുള്ള ബിജെപി പ്രവർത്തകർ ശ്രമിക്കാറുള്ളത്.

അതിന്റെ ഭാഗമായി ഞങ്ങൾ ഇപ്പോഴും അവരുമായി നിസഹകരണത്തിലുമാണ്. എന്നാൽ, ഞങ്ങൾക്ക് അനുകൂലമായി എഴുതുകയും പറയുകയും വേണം എന്ന മുദ്രാവാക്യമുയർത്തി കേരളത്തിലെ ഭരണകക്ഷിയുടെയും പ്രതിപക്ഷ കക്ഷിയുടെയും നേതാക്കളും പ്രവർത്തകരും ഒരു ചാനലിന് മുന്നിലേക്ക് പ്രതിഷേധവുമായി എത്തുന്നത് ജനാധിപത്യ സമൂഹത്തിന് തന്നെ അപമാനമാണ്. ഇപ്പോൾ കേരളത്തിലെ കോ- മാ - ലീ(കോൺ​ഗ്രസ് - മാർക്സിസ്റ്റ് - ലീ​ഗ്) സഖ്യം കാണുമ്പോൾ ഓർമ്മ വരുന്നത് കാൾ മാർക്സിന്റെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന കൃതിയാണ്.

യൂറോപ്പിനെ കമ്മ്യൂണിസമെന്ന ദുർഭൂതം പിടികൂടിയിരിക്കുന്നു എന്നു പറഞ്ഞാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആമുഖം തുടങ്ങുന്നത്. ഈ ദുർഭൂതത്തെ തടയിടാനായി യൂറോപ്പിലെ എല്ലാ ശക്തികളും മാർപ്പാപ്പയും, സാർ ചക്രവർത്തിയും, മെറ്റർനിഹും, ഗിസോയും, ഫ്രഞ്ചു റാഡിക്കൽ കക്ഷികളും, ജർമ്മൻ പോലീസ് ചാരന്മാരുമെല്ലാം - ഒരു പാവനസഖ്യത്തിൽ ഏർപ്പെട്ടിരിക്കുകയാണ് എന്നും മാർക്സ് പറഞ്ഞുവെച്ചു. അതേ അവസ്ഥയാണ് ഇപ്പോൾ കേരളത്തിൽ.

കേരളത്തെ ബിജെപി എന്ന 'ദുർഭൂതം' പിടികൂടിയിരിക്കുന്നു. ഈ ദുർഭൂതത്തെ തടയിടാനായി കേരളത്തിലെ എല്ലാ ശക്തികളും - മുഖ്യമന്ത്രിയും പ്രതിപക്ഷവും സുഡാപ്പികളുമെല്ലാം ഒരു അവിശുദ്ധ സഖ്യത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. അതിനെ അവർ വിളിക്കുന്ന പേരാണ് സംയുക്ത ട്രേഡ് യൂണിയൻ. കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും 20 പാർലമെന്റ് മണ്ഡലങ്ങളിലും ജയിച്ച് നിൽക്കുന്ന കോൺ​ഗ്രസും സിപിഎമ്മും ആരെയാണ് ഭയക്കുന്നത്? കേരളത്തിലെ വാർത്താ ചാനലുകളെയോ ജനങ്ങളെയോ അതോ ബിജെപിയേയോ?

കേരളത്തിലെ ജനങ്ങൾ - മാധ്യമ പ്രവർത്തകരും ബിജെപിക്കാരും ഉൾപ്പെടെയുള്ള ആരും സമരങ്ങൾക്ക് എതിരല്ല. സമരങ്ങളിലൂടെ തന്നെയാണ് ഈ രാജ്യവും ജനങ്ങളും ഇന്ന് കാണുന്ന നിലയിൽ രൂപപ്പെട്ടത്. പക്ഷേ എല്ലാ സമരങ്ങളിലും എല്ലാ ജനങ്ങളും ബുദ്ധിമുട്ട് അനുഭവിക്കണം എന്ന രീതി മാറണം. നിങ്ങൾ പറയുന്ന നുണകൾ മാത്രം ജനങ്ങൾ വിശ്വസിച്ചിരുന്ന കാലം മാറി. വിവര സാങ്കേതിക വിദ്യയുടെ വികാസം ഇവിടുത്തെ സിപിഎമ്മിന്റെയും കോൺ​ഗ്രസിന്റെയും നുണ രാഷ്ട്രീയത്തിന് അന്ത്യം വരുത്തുന്നു എന്ന തിരിച്ചറിവാണ് ഇപ്പോൾ ഈ പാർട്ടികൾ നടത്തുന്ന സമരാഭാസത്തിന്റെ അടിസ്ഥാനം.

ഓടിവരണേ കടക്ക് തീപിടിച്ചേ എന്ന സിനിമാ ഡയലോ​ഗിനെ അനുസ്മരിപ്പിക്കും വിധം, എളമരത്തെ വിനു ആക്രമിക്കാൻ ആഹ്വാനം ചെയ്തേ എന്ന് ആദ്യം വിളിച്ചു പറഞ്ഞത് കോൺ​ഗ്രസ് നേതാവ് ചന്ദ്രശേഖരനാണ്. വിനു വി ജോണിനും മറ്റ് ന്യൂസ് ചാനലുകൾക്കുമെതിരെ ഇരു പാർട്ടികളും തിരിയാൻ കാരണം നിങ്ങളുടെ സമരത്തിന്റെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ മാധ്യമങ്ങൾ വിജയിച്ചതാണ്.

നിങ്ങൾ ജനദ്രോഹികൾ ആണെന്ന് അവർ നാടിനോട് വിളിച്ചു പറഞ്ഞതാണ്. മാധ്യമങ്ങൾക്കെതിരായ നിലപാട് നിങ്ങൾക്ക് ഇനിയും കടുപ്പിക്കേണ്ടി വരും എന്നാണ് തോന്നുന്നത്. കെ   റെയിൽ അടക്കമുള്ള വിഷയങ്ങളിൽ നിങ്ങൾ ജനങ്ങളെ ദ്രോഹിക്കാൻ തീരുമാനിച്ച സ്ഥിതിക്ക് പ്രത്യേകിച്ചും. ഇക്കാര്യത്തിലൊക്കെ കോൺഗ്രസിന്റെ പിന്തുണ കിട്ടുമെന്നും ഉറപ്പാണ്. എ. കെ.ജി സെന്ററാണല്ലോ ഇപ്പോൾ ഇന്ദിരാ ഭവനെയും ഭരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (26 minutes ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (1 hour ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (2 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (2 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (2 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (2 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (2 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (2 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (2 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (2 hours ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (3 hours ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (3 hours ago)

Malayali Vartha Recommends