Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

യൂണിവേഴ്‌സിറ്റി ബി എസ് സി റീ വാല്യുവേഷന്‍ വ്യാജ മാര്‍ക്ക് ലിസ്റ്റ് കേസ് ... ലാബ് അസിസ്റ്റന്റ് ഹാജരാകാന്‍ കോടതിയുടെ അന്ത്യശാസനം; റീ വാല്യുവേഷന്‍ മെമ്മോയില്‍ കൃത്രിമം കാട്ടി പരീക്ഷാ ഡെപ്യൂട്ടി രജിസ്ട്രാറുടെ വ്യാജ ഒപ്പിട്ടാണ് തട്ടിപ്പിന് ശ്രമിച്ചത്

04 APRIL 2022 11:43 AM IST
മലയാളി വാര്‍ത്ത

യൂണിവേഴ്‌സിറ്റി ബി. എസ്. സി. റീ വാല്യുവേഷന്‍ വ്യാജ മാര്‍ക്ക് ലിസ്റ്റ് തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിയായ ലാബ് അസിസ്റ്റന്റ് ഹാജരാകാന്‍ തലസ്ഥാനത്തെ സംസ്ഥാന മാര്‍ക്ക് ലിസ്റ്റ് സ്‌പെഷ്യല്‍ കോടതി അന്ത്യ ശാസനം നല്‍കി.

പല തവണ കേസ് പരിഗണിച്ചിട്ടും ഒന്നാം പ്രതി ഹാജരാകാത്തതിനാലാണ് സ്‌പെഷ്യല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് അശ്വതി നായര്‍ മെയ് 25 ന് ഹാജരാകാന്‍ പ്രതിക്ക് അന്ത്യശാസനം നല്‍കിയത്. ഒന്നാം പ്രതി കോട്ടയം അതിരമ്പുഴ മാന്നാനം കരയില്‍ എം. ജി. യൂണിവേഴ്‌സിറ്റി ആസ്ഥാനത്തെ ലാബ് അസിസ്റ്റന്റ് കോട്ടയം കിഴുങ്ങൂര്‍ വില്ലേജ് ചേര്‍പ്പുങ്കല്‍ വടക്കുംകര വീട്ടില്‍ സാജു എന്ന സഖറിയ ജോര്‍ജ് (41) ആണ് ഹാജരാകേണ്ടത്.



മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിക്ക് കീഴിലെ രാമപുരം മാര്‍ അഗസ്റ്റിനോസ് കോളേജ് ബി എസ് സി ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥിയായ ചങ്ങനാശ്ശേരി വാഴൂര്‍ സ്വദേശി തോമസ്. റ്റി. ജോസഫ് (26) ആണ് മാര്‍ക്ക് ദാന കേസിലെ രണ്ടാം പ്രതി.


കോട്ടയം ഗാന്ധി നഗര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജോസഫ് എബ്രഹാമാണ് ഏറ്റുമാനൂര്‍ മജിസ്‌ട്രേട്ട് കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ മാര്‍ക്ക് ലിസ്റ്റ് കേസുകളും വിചാരണക്കായി രൂപീകരിച്ച തലസ്ഥാനത്തെ കോടതിയ്ക്ക് കേന്ന് റെക്കോര്‍ഡുകള്‍ അയക്കുകയായിരുന്നു.




2003 ആഗസ്റ്റ് 2 നാണ് കേസിനാധാരമായ സംഭവം നടന്നത്. യൂണിവേഴ്‌സിറ്റിയിലെ റീ വാല്യുവേഷന്‍ (പുനര്‍ മൂല്യനിര്‍ണ്ണയ മാര്‍ക്ക്) രേഖപ്പെടുന്ന മെമ്മോയില്‍ കളവായ മാര്‍ക്ക് രേഖപ്പെടുത്തി കൃത്രിമം കാട്ടി പരീക്ഷാ ഡെപ്യൂട്ടി രജിസ്ട്രാറുടെ വ്യാജ ഒപ്പിട്ട് തട്ടിപ്പിന് ശ്രമിച്ചതായാണ് പോലിസ് കുറ്റപത്രത്തില്‍ പറയുന്നത്.

2001 ഏപ്രിലില്‍ എഴുതിയ മൂന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് 75 ല്‍ 13 മാര്‍ക്കാണ് തോമസിന് ലഭിച്ചത്. തോറ്റ വിഷയം റീ വാല്യുവേഷന്‍ നടത്തുന്നതിനായി 2001 സെപ്റ്റംബര്‍ 19 നും 2001 മെയ് മാസത്തില്‍ എഴുതിയ ഒന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് 75 ല്‍ ലഭിച്ച 17 മാര്‍ക്ക് റീ വാല്യുവേഷന്‍ നടത്തുന്നതിന് 2002 ഏപ്രില്‍ 3 ലും എം. ജി.യൂണിവേഴ്‌സിറ്റിയില്‍ തോമസ് അപേക്ഷ സമര്‍പ്പിച്ചു.




അതിന് ശേഷം റീ വാല്യുവേഷന്‍ അപേക്ഷയുടെ മറവില്‍ രണ്ടാം പ്രതിക്ക് റീ വാല്യുവേഷനില്‍ കൂടുതല്‍ മാര്‍ക്ക് കിട്ടിയതായി കൃത്രിമ രേഖ നിര്‍മ്മിച്ച് യൂണിവേഴ്‌സിറ്റിയെ കബളിപ്പിച്ച് പുതിയ മാര്‍ക്ക് ലിസ്റ്റ് വാങ്ങിയെടുക്കണമെന്നുള്ള ഉദ്ദേശ്യത്തോടും കരുതലോടും കൂടി യൂണിവേഴ്‌സിറ്റി ലാബ് അസിസ്റ്റന്റായ ഒന്നാം പ്രതി രണ്ടാം പ്രതിയില്‍ നിന്ന് 10, 000 രൂപ സാമ്പത്തിക ലാഭം പ്രതീക്ഷിച്ച് ഇരുവരും ചേര്‍ന്ന് റീ വാല്യുവേഷന്‍ സെക്ഷനില്‍ നിന്നും 2003 ആഗസ്റ്റ് 2 ല്‍ ഒന്നാം പ്രതി ഉത്തര ബുക്ക് റീ വാല്യൂവേഷന്‍ മെമ്മോ ഫോറമെടുത്ത് 35 ഉം 33 ഉം മാര്‍ക്ക് ലഭിച്ചതായും അസ്സലും പകര്‍പ്പും ഒന്നാം പ്രതി സ്വയം എഴുതിയുണ്ടാക്കി.

അതില്‍ പരീക്ഷ ഡെപ്യൂട്ടി രജിസ്ട്രാറുടെ ഒപ്പ് കൃത്രിമമായി രേഖപ്പെടുത്തി കൃത്രിമ രേഖ തയ്യാറാക്കി. കൂടാതെ രണ്ടാം പ്രതിക്ക് വേണ്ടി പുതിയ മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കി കിട്ടുന്നതിനുള്ള രണ്ടാം പ്രതിയുടെ അപേക്ഷയും ഒന്നാം പ്രതി തന്നെ തയ്യാറാക്കി. അവ കൈവശം കരുതിക്കൊണ്ട് ഒന്നാം പ്രതി രണ്ടാം പ്രതിയേയും കൂട്ടി യൂണിവേഴ്‌സിറ്റിയിലെ മാര്‍ക്ക് ടാബുലേഷന്‍ സെക്ഷന്‍ ആഗസ്റ്റ് രണ്ടിന് ഉച്ച തിരിഞ്ഞ് 3 മണിക്കെത്തി.



ടാബുലേഷന്‍ ചാര്‍ജ് വഹിച്ചിരുന്ന സെക്ഷന്‍ ഓഫീസറെയും സെക്ഷന്‍ ക്ലര്‍ക്കിനെയും രണ്ടാം പ്രതിയെ പറഞ്ഞ് പരിചയപ്പെടുത്തി. തുടര്‍ന്ന് കൃത്രിമ രേഖയായ റീ വാല്യുവേഷന്‍ മെമ്മോകള്‍ അസല്‍ രേഖയാന്നെന്ന് ഒന്നാം പ്രതി അവരെ പറഞ്ഞ് വിശ്വസിപ്പിച്ച് അപേക്ഷയോടൊപ്പം കൊടുത്ത് ചതിവിലൂടെ പുതിയ മാര്‍ക്ക് ലിസ്റ്റ് വാങ്ങിച്ചെടുക്കാന്‍ ശ്രമിച്ച് പ്രതികള്‍ കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി പ്രവര്‍ത്തിച്ച് കുറ്റങ്ങള്‍ ചെയ്തുവെന്നാണ് കേസ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (38 minutes ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (44 minutes ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (53 minutes ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (1 hour ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (4 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (4 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (4 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (4 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (4 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (4 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (5 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (5 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (5 hours ago)

Malayali Vartha Recommends