Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

ദിലീപും രാമൻവക്കീലും കൈകോർത്തു! ബാലചന്ദ്രകുമാറിന്റ രഹസ്യമൊഴി ചോര്‍ന്നു.. ഇനി അട്ടിമറി ഉറപ്പ്.. കളത്തിൽ ഇറങ്ങി കളിച്ച് മാസ്റ്റർ കളി

06 APRIL 2022 08:35 AM IST
മലയാളി വാര്‍ത്ത

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് അനുമതി നേടിയത്. നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലും രണ്ടു ഘട്ടങ്ങളിലായി ചോദ്യംചെയ്യല്‍ നടത്തിയിരുന്നു. അതിനു ശേഷമാണ് ദിലീപ് വീണ്ടും അന്വേഷണസംഘത്തിന് മുന്നിലേക്ക് വന്നത്. പതിനാറര മണിക്കൂറാണ് ദിലീപിനെ അന്ന് ചോദ്യം ചെയ്തത്. ആവശ്യമെങ്കിൽ നടനെ ഇനിയും ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ ദിലീപിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ച കേസ് ദിലീപ് അട്ടിമറിക്കാമെന്നാണ് ബൈജു കൊട്ടാരക്കര പറയുന്നത്. കോടതിയില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ അത് ഗൗരവപ്പെട്ട വിഷയമാണെന്ന് അദ്ദേഹം പറയുന്നു. ബാലചന്ദ്രകുമാര്‍ നല്‍കിയ രഹസ്യ മൊഴി അടക്കമാണ് ചോര്‍ന്നതെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറയുന്നു. കോടതി അഭിഭാഷകന് നല്‍കും മുമ്പ് ഇത് പ്രതിഭാഗത്തിന് ലഭിച്ചാല്‍ കേസ് ദിലീപിന് അനുകൂലമായി വാദങ്ങള്‍ മാറ്റിയെടുക്കാന്‍ സാധിക്കുമെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

അതേസമയം പോലീസും നിര്‍ണായക വെളിപ്പെടുത്തല്‍ ദിലീപിനെതിരെ നടത്തിയിട്ടുണ്ട്. മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്നു എന്നൊരു വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്ന് ആക്രമിക്കപ്പെട്ട നടി തന്നെ കോടതിയില്‍ പരാതി നല്‍കുകയും, രാഷ്ട്രപതി പരാതി കൊടുക്കുകയുമൊക്കെ ചെയ്തിരുന്നു. ഹൈക്കോടതി വിജിലന്‍സ് ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. ക്രൈംബ്രാഞ്ചും ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. കോടതിയില്‍ നിന്ന് വിവരങ്ങള്‍ ചോരാന്‍ ഇടയായ കാര്യം അന്വേഷിക്കണമെന്നും, അതിന് കോടതിയിലെ ജീവനക്കാരാണോ കാരണമെന്നും പരിശോധിക്കണമെന്ന് നടി ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അംഗീകരിച്ചിട്ടുണ്ട്. മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നാണ് മജിസ്‌ട്രേറ്റ് കോടതി പറഞ്ഞതെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. കോടതിയില്‍ നിന്ന് പകര്‍പ്പെടുക്കാന്‍ പോലും പാടില്ലാത്ത ഒരു രേഖ വിചാരണക്കോടതിയില്‍ നിന്ന് ചോര്‍ന്നുവെന്ന് ഒരു റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. അത് ഫോറന്‍സിക് വിഭാഗത്തില്‍ നിന്ന് തെളിവോടെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ തെളിവ് ഹാജരാക്കണം, എന്താണ് ചോര്‍ന്നതെന്നൊക്കെയാണ് ഹര്‍ജിക്കാരോട് കോടതി ചോദിച്ചത്. മജിസ്‌ട്രേറ്റ് കോടതി അനുമതി വേണ്ടെന്ന് പറഞ്ഞ കാര്യമാണ് വിചാരണക്കോടതി മുന്‍കൂര്‍ അനുമതി വേണമെന്ന്് പറഞ്ഞത്. എന്നാല്‍ കോടതിയില്‍ നിന്ന് പുറത്തേക്ക് പോവരുതെന്ന് കരുതുന്ന രേഖഖകളാണ് ദിലീപിനും സംഘത്തിനും ലഭിച്ചതെന്നാണ് നിയമവിദഗ്ധരുമായി സംസാരിച്ചതില്‍ നിന്ന് തനിക്ക് ലഭിച്ച വിവരമെന്ന് ബൈജു കൊട്ടാരക്കര വ്യക്തമാക്കി. കോടതിയില്‍ നിന്ന് ഓരോ ദിവസവും വാദം കഴിയുമ്പോള്‍ ഓര്‍ഡര്‍ ഷീറ്റില്‍ ജഡ്ജിമാര്‍ വാദങ്ങള്‍ എഴുതി വെക്കാറുണ്ട്. ഇത് പകര്‍പ്പെടുത്ത് നല്‍കാറുമുണ്ട്. എന്നാല്‍ ഇത്തരത്തില്‍ നല്‍കാന്‍ പാടില്ലാത്ത കാര്യമുണ്ട്. ഈ കേസില്‍ ബാലചന്ദ്രകുമാര്‍ അടക്കമുള്ളവരുടെ 164 മൊഴി അതില്‍ ഉള്‍പ്പെടാം. വിചാരണ തുടങ്ങുമ്പോള്‍ ഇത് പരസ്യമാകുന്ന മൊഴിയാണ്. തീര്‍ച്ചയായും ഇത് ദിലീപിന്റെ അഭിഭാഷകനും ലഭിക്കും.

പക്ഷേ വിചാരണ തുടങ്ങും മുമ്പ് ഇത് ദിലീപിന് ലഭിച്ചാല്‍ കേസില്‍ അദ്ദേഹത്തിന് മുന്‍തൂക്കം നേടാം. 164 പ്രകാരം മൊഴി നല്‍കിയത് സീല്‍ ചെയ്ത കവറിലാക്കിയിട്ടാണ് നല്‍കുക. ഇത്തരത്തില്‍ നിരവധി മൊഴികള്‍ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ചോര്‍ന്നത് ഈ മൊഴികളാവാമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നതെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. എന്താണ് മൊഴി നല്‍കിയിരുന്നത് എന്ന് നേരത്തെ മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ കോടതിയില്‍ അതിനെ പ്രതിരോധിക്കാന്‍ പ്രതിഭാഗത്തിന് സാധിക്കും. അതുമല്ലെങ്കില്‍ ഇതിനെ നേരിടാന്‍ പാകത്തില്‍ മറുമൊഴികള്‍ തയ്യാറാക്കാന്‍ സാധിക്കും. അതേസമയം കേസില്‍ തുടക്കകാലത്തെ കൂറുമാറ്റത്തിന് അടക്കം കാരണമായേക്കാവുന്ന രേഖകള്‍ ഇത്തരത്തില്‍ ചോര്‍ന്നിട്ടുണ്ടോ എന്ന് ക്രൈംബ്രാഞ്ച് പരിശോധിക്കണമെന്നും ബൈജു കൊട്ടാരക്കര ആവശ്യപ്പെട്ടു. വിചാരണ ഘട്ടത്തിലാണ് ഈ 20 സാക്ഷികള്‍ കൂറുമാറിയത്.

എങ്ങനെയാണ് ഇവര്‍ കൂറുമാറിയതെന്നും, ഇവരെ പ്രതിഭാഗം എങ്ങനെയാണ് സ്വാധീനിച്ചതെന്നും, അതിന് പണം എത്ര നല്‍കിയെന്നുമുള്ള കാര്യങ്ങള്‍ പരിശോധിക്കണമെന്നും ബൈജു ആവശ്യപ്പെട്ടു. സായ് ശങ്കറിനെ ഉപയോഗിച്ച് രാമന്‍ പിള്ള എന്തിനാണ് ദിലീപിന്റെ ഫോണിലെ രേഖകള്‍ നീക്കം ചെയ്തത്. കോടതി രേഖകള്‍ ഈ ഫോണിലുണ്ട് എന്ന ഒറ്റ കാര്യം കൊണ്ടാവാം ഇവര്‍ ഈ രേഖകള്‍ നീക്കം ചെയ്തതെന്നും ബൈജു കൊട്ടാരക്കര പറയുന്നു. ഈ സാഹചര്യം നോക്കുകയാണെങ്കില്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴി അടക്കം ചോരാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ഈ അന്വേഷണം അവസാനിപ്പിക്കണം. എന്നിട്ട് പുതിയൊരു മേല്‍നോട്ട സമിതിയെ വെച്ച് ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ തയ്യാറാവണം. ഈ കേസുമായി ഇനി കോടതി കയറിയിറങ്ങിയിട്ട് കാര്യമില്ലെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. ഇങ്ങനെ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെങ്കില്‍ അത് പുറത്തുവരണമെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം  (3 hours ago)

പതിനാറുകാരിയെ ഫ്‌ലാറ്റിലെത്തിച്ച് ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസ്  (4 hours ago)

മതപരിവര്‍ത്തന ആരോപണത്തില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം  (4 hours ago)

പുതുവര്‍ഷത്തില്‍ ആരോഗ്യത്തിനായി വൈബ് 4 വെല്‍നസ്സ്  (4 hours ago)

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍: 159 തസ്തികകള്‍ സൃഷ്ടിച്ചു  (4 hours ago)

വിടപറയുമ്പോഴും നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോ. അശ്വന്‍  (4 hours ago)

മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍  (5 hours ago)

മദ്യലഹരിയില്‍ ഭാര്യയെ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചു: ആക്രമണത്തില്‍ നിന്ന് മകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

കാറില്‍ കടത്തിയ 150 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടികൂടി  (7 hours ago)

ബസുകള്‍ നിര്‍ത്തിയിടാന്‍ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്: ഇലക്ട്രിക് ബസ് സര്‍വീസ് വിവാദത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്  (7 hours ago)

2026നെ വരവേറ്റ് കിരിബാത്തി ദ്വീപ്  (8 hours ago)

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (14 hours ago)

ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി  (15 hours ago)

തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്  (15 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്..  (15 hours ago)

Malayali Vartha Recommends