കേരളത്തിൽ ഇൻഫ്രാറെഡ് ഹീറ്റ് ഡിറ്റക്ടർ എത്തും; കാട്ടിൽ ഒളിച്ചിരിക്കുന്ന മാവോയിസ്റ്റുകളെ ആകാശനിരീക്ഷണത്തിലൂടെ കണ്ടെത്താൻ പുത്തൻ വിദ്യ! പുതിയ സാങ്കേതിക സന്നാഹമൊരുക്കാൻ കേരള പൊലീസ്... തണ്ടർബോൾട്ടിനു വേണ്ടി കേരള പൊലീസ് സ്വന്തമാക്കുന്നത് 6 കോടി രൂപയുടെ ഉപകരണം

സംസ്ഥാനത്ത് ഇനി കൂടുതൽ സുരക്ഷ. കാട്ടിൽ ഒളിച്ചിരിക്കുന്ന മാവോയിസ്റ്റുകളെ ഇനി ആകാശനിരീക്ഷണത്തിലൂടെ കണ്ടെത്തും. സംസ്ഥാനത്ത് പുതിയ സാങ്കേതിക സന്നാഹമൊരുക്കാൻ കേരള പൊലീസ് റെഡി. ഇൻഫ്രാറെഡ് ഹീറ്റ് ഡിറ്റക്ടറാണ് ഇതിന് സഹായകമാകുന്ന സാങ്കേതിക സംവിധാനം എന്നത്. തണ്ടർബോൾട്ടിനു വേണ്ടി കേരള പൊലീസ് ഇവ സ്വന്തമാക്കുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് മാവോയിസ്റ്റുകളെ കണ്ടെത്താൻ പൊലീസ് ഹെലികോപ്റ്ററിലൂടെ ആകാശനിരീക്ഷണം നടത്തിയിരുന്നു. എന്നാൽ മരങ്ങളുടെ തലപ്പ് മാത്രമാണ് പൊലീസിന് കാണാനായത് എന്ന് മനസിലാക്കിയ പോലീസ് പുതിയ നീക്കത്തിലേക്ക് കടക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതുകൂടാതെ, ഹെലികോപ്റ്ററിന്റെ ശബ്ദം കേൾക്കുന്നതോടെ മാവോയിസ്റ്റുകൾ കടന്നുകളയുന്ന സാഹചര്യവും ഉണ്ടെന്നാണ് കണ്ടെത്തൽ. എന്നാൽ ഹെലികോപ്റ്ററുകൾ താഴ്ന്നു പറക്കുന്നത് മാവോയിസ്റ്റുകളെ ജാഗരൂകരാക്കുന്നതാണ്. ഇത് ഒഴിവാക്കാൻ ഇൻഫ്രാറെഡ് ഹീറ്റ് ഡിറ്റക്ടറുകളുടെ സഹായമുണ്ടെങ്കിൽ സാധിക്കുകയും ചെയ്യുന്നതാണ്.
അതോടൊപ്പം തന്നെ മനുഷ്യശരീരത്തിലെ താപനില തിരിച്ചറിഞ്ഞാണ് ഇൻഫ്രാറെഡ് ഹീറ്റ് ഡിറ്റക്ടറുകൾ പ്രവർത്തിക്കുന്നത്. ഇക്കാരണത്താൽ തന്നെ രാത്രിയിലും ഇവ പ്രവർത്തിക്കുന്നതായിരിക്കും. ഹെലികോപ്റ്ററിൽ ഘടിപ്പിക്കാവുന്ന ഒരു ഡിറ്റക്ടറിന് 6 കോടി രൂപയാണ് വില കല്പിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ സഹായം ഇതിന് ലഭിക്കുന്നതാണ്.
അങ്ങനെ കേന്ദ്ര സർക്കാരിൽ നിന്ന് ധനസഹായം നേടിയെടുക്കാൻ വേണ്ടിയാണ് കേരളത്തിൽ മാവോയിസ്റ്റ് വേട്ട നടക്കുന്നതെന്ന് ആരോപിച്ച് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ രംഗത്തു വന്നത്. ഇതിനുപിന്നാലെയാണ് പുതിയ വാർത്ത വന്നിരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. 'മാവോയിസ്റ്റ് വേട്ടയ്ക്കായി കേരളം കേന്ദ്രസഹായം സ്വീകരിച്ചു. ഇത് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാണ്. കേരളത്തില്‍ നടന്ന മാവോയിസ്റ്റ് വേട്ട വ്യാജമാണെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ഇതിലെ ദുരൂഹത നീക്കാന്‍ കേരളത്തിലെ സര്‍ക്കാരിന് ബാധ്യതയുണ്ട്.', എന്നും കെ സുധാകരന്‍ വ്യക്തമാക്കുകയുണ്ടായി.
അതേസമയം കേരളത്തില്‍ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടലുകളെല്ലാം തന്നെ വ്യാജമാണെന്നും സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരില്‍ നിന്നും ധനസഹായം നേടിയെടുക്കാനുള്ള തന്ത്രമാണ് വ്യാജ ഏറ്റുമുട്ടലുകള്‍ക്ക് പിന്നിലെന്നും അന്ന് ആരോപണം ഉയർന്നുവന്നിരുന്നു. ഇപ്പോള്‍ പുറത്ത് വന്ന രേഖകള്‍ ആ ആക്ഷേപം ശക്തമാക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. ഏന്തയാല് കേരളം പുതിയ തലത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കും.
https://www.facebook.com/Malayalivartha


























