ലാബിലെ പരിശോധനാ ഫലവും മെഡിക്കൽ കോളേജിലെ പരിശോധനാ ബലവും രണ്ട്; സാധാരണക്കാരായ ജനങ്ങളെ വലയ്ക്കുന്ന ഈ പരുപാടി ഇവിടെയൊന്നും അവസാനിക്കില്ല! മെഡിക്കൽകോളജ് ആശുപത്രി ലാബിൽനിന്ന് തെറ്റായ പരിശോധനാഫലത്തിനെതിരെ പൊട്ടിത്തെറിച്ച് രോഗിയുടെ ബന്ധുക്കൾ; ഡോക്ടർ എടുത്ത ശരീയായ തീരുമാനം യുവതിക്ക് നൽകിയത് സ്വന്തം ജീവൻ....
സാധാരണക്കാരായ ജനങ്ങളെ വലയ്ക്കുന്ന മെഡിക്കൽ കോളേജ് അധികൃതരുടെ നടപടി തുടരുകയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുൻപ് കാൻസർ രോഗിക്ക് തെറ്റായ റിപ്പോർട്ട് നൽകിയത് വാർത്തകളിൽ നിറഞ്ഞിരുന്നു. വീണ്ടുമിതാ കോട്ടയം മെഡിക്കൽ കോളജ് വാർത്തകളിൽ നിറയുകയാണ്. ലാബിൽ നിന്നു തെറ്റായ കരൾവീക്ക പരിശോധന ഫലം നല്കിയ സംഭവത്തിൽ ബന്ധുക്കൾ അധികൃതർക്കു പരാതി നല്കുമെന്ന് റിപ്പോർട്ട്. തലയോലപ്പറന്പ് സ്വദേശിനിയായ ഇരുപത്തേഴുകാരിക്കാണ് മെഡിക്കൽ കോളജിലെ പൊടിപ്പാറ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ലാബിൽ നിന്നും കരൾവീക്ക പരിശോധനാഫലം തെറ്റായി ലഭിച്ചിരിക്കുന്നത്.
ഇത്തരത്തിൽ പരിശോധനാ ഫലം ലഭിച്ച ഡോക്ടർ മറ്റു രണ്ടു ലാബുകളിൽ പരിശോധന നടത്താൻ നിർദേശിക്കുകയുണ്ടായി. ഇവിടെനിന്നു ലഭിച്ച പരിശോധനാ ഫലവും മെഡിക്കൽകോളജ് ലാബിലെ ഫലവും രണ്ടു തരത്തിലാണ് എന്ന് കണ്ടെത്തിയിരുന്നു. അങ്ങനെ കഴിഞ്ഞ ദിവസം വയറുവേദനയെത്തുടർന്ന് തലയോലപ്പറന്പ് സ്വദേശിനി ബന്ധപ്പെട്ട വിഭാഗത്തിലെ ഒപിയിലെത്തി ഡോക്ടറെ കാണുകയും ചെയ്തു. ഡോക്ടർ കരൾവീക്ക പരിശോധനയായ എസ്ജിഒടി നടത്താൻ നിർദേശിക്കുകയായിരുന്നു. ഇതേതുടർന്ന് മെഡിക്കൽ കോളജിലെ പൊടിപ്പാറ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ലാബിൽ സാന്പിൾ പരിശോധനയ്ക്ക് നൽകി. പിന്നീട് എസ്ജിഒടി പരിശോധനാ ഫലം 2053 എന്ന് ലഭിക്കുകയും ഇതു ഡോക്ടറെ കാണിക്കുകയും ചെയ്യുകയായിരുന്നു.
എന്നാൽ ഫലം കണ്ട ഡോക്ടർ വളരെ ഏറെ ആശയക്കുഴപ്പത്തിലായി. ഫലം വച്ച് നോക്കിയാൽ രോഗി അതീവ ഗുരുതരാവസ്ഥയിലായിരിക്കുമല്ലോയെന്ന് കരുതുമ്പോഴാണ് രോഗി ഡോക്്ടറുടെ സമീപത്തുതന്നെ നിൽക്കുന്നത് കാണുവാൻ കഴിഞ്ഞത്. ഇതേതുടർന്ന് ഈ പരിശോധന ഒന്നുകൂടി മറ്റൊരു ലാബിൽ നടത്താൻ ഡോക്്ടർ നിർദേശിക്കുകയും ചെയ്തു. അങ്ങനെ ഡോക്ടറുടെ നിര്ദ്ദേശപ്രകാരം നഗ്ന മെഡിക്കൽ കോളജ് കോന്പൗണ്ടിൽ പ്രവർത്തിക്കുന്ന അർധ സർക്കാർ സ്ഥാപനത്തിലെ ലാബിൽ പരിശോധനയ്ക്ക് നൽക്കുകയായിരുന്നു. അവിടെനിന്നു കിട്ടിയ എസ്ജിഒടി ഫലം വെറും 23. എന്നാൽ ഒന്നുകൂടി പരിശോധന നടത്തിയാലോയെന്ന് ഡോക്ടർ തീരുമാനിക്കുകയും ചെയ്തു.
അങ്ങനെ മറ്റൊരു സ്വകാര്യ ലാബിൽ നടത്തിയപ്പോൾ എസ്ജിഒടി ഫലം 18 എന്ന് കണ്ടെത്തി. ശരാശരി എസ്ജിഒടി 40 എന്നിരിക്കേ 2053 വന്നതെങ്ങനെയെന്നാണ് രോഗിയുടെ ബന്ധുക്കളുടെ സംശയം എന്നത്. മെഡിക്കൽ കോളജ് ലാബിൽ മതിയായ യോഗ്യതയില്ലാത്തവരെ, താല്ക്കാലിക നിയമനം നടത്തി കുത്തിനിറയ്ക്കുന്നതാണ് ഇതിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. ഇതേതുടർന്നാണ് തെറ്റായ പരിശോധന ഫലം നല്കിയ ജീവനക്കാർക്കെതിരേ ബന്ധപ്പെട്ടവർക്കു പരാതി നൽകാൻ തീരുമാനിച്ചത്. എന്നാൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അന്വേഷിച്ചശേഷം പ്രതികരിക്കാമെന്നുമാണ് ലാബ് അധികൃതർ നൽകിയ മറുപടി.
https://www.facebook.com/Malayalivartha


























