Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്‍ അഴിച്ചുപണി; പിണറായി പോലീസിനെ നിലക്ക് നിര്‍ത്താന്‍ ആ പഴയ ശശി വരുന്നു, പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം സിപിഎമ്മില്‍ അടിമുടി തല്ലും ബഹളവും

18 APRIL 2022 02:12 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ ചില സുപ്രധാന മാറ്റങ്ങള്‍ കൊണ്ടുവരുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എ.കെ ബാലന്‍, ഇ.പി ജയരാജന്‍ അടക്കം നിരവധി ആളുകള്‍ക്ക് നറുക്ക് വീണിട്ടുണ്ട്. എന്നാല്‍ അതില്‍ ഏറ്റവും പ്രധാനവും ഏവരും ഉറ്റുനോക്കുന്നതും പി ശശിയുടെ സ്ഥാനമാണ്.

പി ശശിയെ പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിക്കാനാണ് തീരുമാനം. ഇനി മുതല്‍ കേരളാ പോലീസിനെ നയിക്കുന്നത് ശശിയായിരിക്കും. കഴിഞ്ഞ കുറച്ചു നാളുകളായി പോലീസിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ശശിയെ മുഖ്യമന്ത്രിയുടെ ഓഫീസിലെ പരമാധികാരിയാക്കാന്‍ തീരുമാനിച്ചത്.

 

നിലവിലെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പുത്തലത്ത് ദിനേശന്‍ ഇനിമുതല്‍ ചിന്തയുടെയും ദേശാഭിമാനിയുടെയും എഡിറ്റര്‍ ചുമതല വഹിക്കുമെന്നാണ് അറിയാന്‍ സാധിക്കുന്നത്.

കേരളാ പോലീസിനെ വരച്ചവരയില്‍ നിര്‍ത്താന്‍ ശശിക്ക് തന്നെ ചുമതലക്കൊടുത്തതിന് പിന്നില്‍ ഒരു ചരിത്രമുണ്ട്. ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പോലീസ് സേനയെ അടക്കിഭരിച്ചിരുന്നത് ഈ ശശിയായിരുന്നു. അതുകൊണ്ട് തന്നെ അന്നത്തെ അച്ചടക്കവും കാര്യക്ഷമതയും തിരികെയെത്തിക്കാനാണ് പിണറായി വിജയന്‍ പി ശശിക്ക് തന്നെ ഈ ചുമതല നല്‍കിയിരിക്കുന്നത്. ശശി വന്നാല്‍ കേരളാ പോലീസിന്റെ പ്രതിച്ഛായ വര്‍ധിക്കുമെന്ന ഉറപ്പ് സിപിഎമ്മിനുമുണ്ട് എന്നാണ് കരുതുന്നത്.

സിപിഎമ്മും മുഖ്യമന്ത്രിയും ശശിയുടെ പേര് ഉയര്‍ത്തിക്കാട്ടുമ്പോള്‍ പ്രതിപക്ഷത്തിന് ഹിലിളകാനുള്ള സാധ്യ കൂടുതലാണ്. കാരണം ഒരിക്കല്‍ സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട ആരോപണം ഉയര്‍ന്ന വ്യക്തിയാണ് ശശി.

 

ഇകെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും നിറഞ്ഞു നിന്നിരുന്ന സമയത്തായിരുന്നു പി.ശശിക്കെതിരെ പീഡന പരാതി ഉയര്‍ന്നുവന്നത്. പരാതി നല്‍കിയതാകട്ടെ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയുടെ ഭാര്യയുമായിരുന്നു. തുടര്‍ന്ന് വിവാദങ്ങള്‍ തലപൊക്കിയപ്പോള്‍ പാര്‍ട്ടി ശശിയോട് അവധിയില്‍ പോകാന്‍ ആവശ്യപ്പെടുകയാണ് ഉണ്ടായത്. എന്നാല്‍ പരാതിക്കാര്‍ നിലപാടുകളില്‍ ഉറച്ച് കടുത്ത നടപടിയുമായി മുന്നോട്ട് പോകും എന്ന അവസ്ഥ എത്തിയപ്പോള്‍ പാര്‍ട്ടി പി.ശശിയെ പുറത്താക്കുകയാണ് ചെയ്തത്.

എന്നാല്‍ ഈ ചരിത്രമൊന്നും പരിഗണിക്കാതെ തന്നെ ശശിയെ ഇന്ന് ചേരുന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ പെളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിക്കും എന്നാണ് വിവരം. സംസ്ഥാന കമ്മിറ്റിക്കു ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. എന്നാല്‍ സ്ത്രീസുരക്ഷ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ തങ്ങള്‍ മുന്‍പന്തിയിലുണ്ട് എന്ന് നാഴിക്ക് നാല്‍പത് വട്ടം പറയുന്ന പിണറായി സര്‍ക്കാരിന്റെ അവകാശവാദം പൊളിച്ചടുക്കുന്നതാണ് ഈ തീരുമാനം എന്ന് നിസ്സംശയം പറയാം.

 

സംസ്ഥാന സമ്മേളന പ്രതിനിധി അല്ലാതിരുന്നിട്ട് പോലും പി ശശിയെ നേതൃത്വം ഇടപെട്ട് സംസ്ഥാന കമ്മിറ്റിയിലെടുക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശി വരട്ടെ എന്ന ധാരണ നേതൃത്വത്തിന് നേരത്തെ തന്നെയുണ്ടായിരുന്നു എന്നാണ് സൂചന.

അതേസമയം നിലവിലെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പുത്തലത്ത് ദിനേശനെതിരെ നിരവധി പരാതികള്‍ നേരത്തെ മുതല്‍ ഉയരുന്നുണ്ട്. മാധ്യമങ്ങളോടും പാര്‍ട്ടിയോടുമുള്ള ദിനേശന്റെ ആശയവിനിമയവുമായി ബന്ധപ്പെട്ടാണ് പരാതികളില്‍ ഏറെയും വന്നിരുന്നത്. മാത്രമല്ല പെളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്ന അദ്ദേഹത്തെ ദേശാഭിമാനിയുടെ മാത്രം ചുമതല നല്‍കി ചിന്തയുടെ ചുമതല പുതിയതായി സെക്രട്ടേറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എം സ്വരാജിന് നല്‍കാനും ആലോചനയുണ്ട്.

ഇവര്‍ക്കെല്ലാം പുറമെ മറ്റ് ചില വ്യക്തിത്വങ്ങള്‍ കൂടി സ്ഥാനങ്ങളിലേക്ക് വരുന്നുണ്ട്. പോളിറ്റ് ബ്യൂറോ അംഗമായി സ്ഥാനം കിട്ടിയ എ. വിജയരാഘവന്റെ എല്‍ഡിഎഫ് കണ്‍വീനര്‍ ചുമതല ഇ.പി ജയരാജന് നല്‍കിയേക്കും. അതേസമയം ഇതേ സ്ഥാനത്തേക്ക് എത്താന്‍ സി പി എം കേന്ദ്ര കമ്മിറ്റി അംഗമായ എ.കെ. ബാലനും താല്‍പ്പര്യമുണ്ട്. എന്നാല്‍ ബാലന്റെ താല്‍പ്പര്യം പരിഗണിക്കപ്പെടാനിടയില്ലെന്നാണ് ലഭിക്കുന്ന സൂചന.

 

മാത്രമല്ല സ്ഥാനമാനങ്ങളെ ചൊല്ലി ചില അടിപിടികളും പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആരാവുമെന്നതിലാണ് തര്‍ക്കം. വി ശിവന്‍കുട്ടി ജയന്‍ബാബുവിനെ പിന്തുണയ്ക്കുമ്പോള്‍ കടകംപള്ളി സുരേന്ദ്രന്‍ വര്‍ക്കല എംഎല്‍എ വി ജോയിക്കു വേണ്ടി ചരടുവലി നടത്തുന്നുണ്ട്. വര്‍ക്കല ശിവഗിരിയില്‍ ആര്‍ എസ് എസിനെ അകറ്റി നിര്‍ത്താനായതും കേരള ബാങ്കിന്റെ ലെയ്‌സണ്‍ ജോലികളിലും കാണിച്ച നേതൃപാടവമാണ് കടകം പള്ളി പക്ഷം എടുത്തുകാണിക്കുന്നത്. ആനത്തലവട്ടം ആനന്ദനും ബന്ധു കൂടിയായ വി ജോയിക്കായി രംഗത്തുണ്ട്.

നിലവില്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ ആനാവൂര്‍ നാഗപ്പന്‍ സി പി എം സെക്രട്ടേറിയറ്റ് അംഗമായതിനെ തുടര്‍ന്നാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (17 minutes ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (23 minutes ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (30 minutes ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (40 minutes ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (58 minutes ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (1 hour ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (1 hour ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (2 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (3 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (4 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (4 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (4 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (4 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (4 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (5 hours ago)

Malayali Vartha Recommends