മുസ്ലീം യുവാക്കൾ ഉൾപ്പെടുന്ന മിശ്രവിവാഹം ആശങ്ക ഉയർത്തുന്നു; കോടഞ്ചേരിയിലേത് നിഷ്കളങ്ക പ്രണയമാണോ എന്ന് സംശയമുണ്ട്, ലൗ ജിഹാദ് ഇല്ലെന്ന് പറയുന്ന സി പി എമ്മിന് തീവ്രവാദികളുടെ നീക്കങ്ങളെ ഭയമാണ്! മകളുടെ ഭാവി സുരക്ഷിതമാക്കാൻ മാതാപിതാക്കൾക്ക് അവകാശമുണ്ട്... ആശങ്ക ക്രിസ്ത്യൻ സഭകൾക്ക് മാത്രമല്ല, ഹൈന്ദവ, ക്രൈസ്തവ, മുസ്ലീം സമുദായത്തിൽപ്പെട്ട എല്ലാവരും തന്നെ ചിന്തിക്കണം, കോടഞ്ചേരിയിലെ മിശ്ര വിവാഹത്തെ വിമർശിച്ച് ദീപിക എഡിറ്റോറിയൽ

കഴിഞ്ഞ ദിവസങ്ങളിലായി കേരളത്തിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച കോടഞ്ചേരി മിശ്രവിവാഹത്തിനെതിരെ ദീപിക ദിനപത്രം. മുസ്ലീം യുവാക്കൾ ഉൾപ്പെടുന്ന മിശ്രവിവാഹം ആശങ്ക ഉയർത്തുന്നുണ്ട്. എന്നാൽ ആശങ്ക ക്രിസ്ത്യൻ സഭകൾക്ക് മാത്രമല്ല, ഹൈന്ദവ, ക്രൈസ്തവ, മുസ്ലീം സമുദായത്തിൽപ്പെട്ട എല്ലാവരും തന്നെ ചിന്തിക്കണമെന്നാണ് മുഖപ്രസംഗത്തിൽ പറയുന്നത്. കോടഞ്ചേരിയിലേത് നിഷ്കളങ്ക പ്രണയമാണോ എന്ന് സംശയമുണ്ടെന്നും ജോയ്‌സ്‌നയുടെ വിഷയത്തിൽ ഉള്ള ദുരൂഹത മറനീക്കണമെന്നും പറയുകയാണ്.
അതോടൊപ്പം തന്നെ ഈ വിഷയത്തിൽ സി പി എം ഇടപെടലിനെയും എഡിറ്റോറിയൽ വിമർശിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ജോയ്‌സ്‌നയുടെ മാതാപിതാക്കളുടെ പക്ഷത്ത് നിന്നുകൊണ്ടാണ് എഡിറ്റോറിയൽ എഴുതിയിരിക്കുന്നത്. ജോയ്‌സനയുടെ കുടുംബത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകണം എന്നും ജോയ്‌സനയെ തട്ടിക്കൊണ്ടുപോയതാണെന്ന സംശയിക്കുന്ന സാഹചര്യമുണ്ട് എന്നും കുടുംബത്തെ ഭയചകിതരാക്കുന്നതാണോ മതേതരത്വമെന്നും ദീപിക മുഖപ്രസംഗത്തിലൂടെ ചോദിക്കുകയുണ്ടായി.
ഇത്തരത്തിൽ ഒരു സംഭവം ഉണ്ടാകുമ്പോൾ മാതാപിതാക്കളെ അറിയിക്കേണ്ടെന്നും, പാർട്ടിയെ അറിയിക്കണമായിരുന്നുവെന്ന പ്രതികരണം വിചിത്രമാണ്. ലൗ ജിഹാദ് ഇല്ലെന്ന് പറയുന്ന സി പി എമ്മിന് തീവ്രവാദികളുടെ നീക്കങ്ങളെ ഭയമാണെന്നാണ് വിമർശനം ഉയർത്തിയിരിക്കുന്നത്. ദുരൂഹ വിവാഹമാണോ മതേതരത്വമെന്നും മുഖപ്രസംഗത്തിൽ ചോദിക്കുകയാണ്. മകളുടെ ഭാവി സുരക്ഷിതമാക്കാൻ മാതാപിതാക്കൾക്ക് അവകാശമുണ്ട്. മുസ്ലിം യുവാക്കൾ ഉൾപ്പെട്ട മിശ്വിവാഹം ആശങ്കയുണ്ടാക്കുന്നു. ഈ ആശങ്ക ക്രിസ്ത്യൻ സമുദായത്തിന് മാത്രമല്ലെന്നും എല്ലാ സമുദായങ്ങളും ഒരുമിച്ച് നിന്ന് ചിന്തിക്കേണ്ട കാര്യമാണെന്നും ദീപിക എഡിറ്റോറിയലിൽ പറയുകയാണ്.
കൂടാതെ മിശ്രവിവാഹങ്ങളിൽ ഉണ്ടാകുന്ന സഭയുടെ ആശങ്കയും ഇതിൽ പങ്കുവയ്ക്കുന്നുണ്ട്. വിവാഹത്തിന് ശേഷം ഐഎസിൽ ചേർന്ന മലയാളി യുവതികളുണ്ട്. ക്രൈസ്തവർക്ക് മാത്രമല്ല മറ്റു മതവിഭാഗങ്ങൾക്കും ഇത്തരത്തിൽ ആശങ്കയുണ്ട് എന്ന് പറയുന്നതിന് പിന്നാലെ മുൻ മന്ത്രി കെ.ടി ജലീലിനെയും മുഖപ്രസംഗം വിമർശിക്കുകയാണ് ചെയ്തിരിക്കുന്നത്. ചില മിശ്രവിവാഹങ്ങൾ മാത്രം എന്തുകൊണ്ട് ചർച്ചയാവുന്നുവെന്ന് ജലീൽ ചിന്തിക്കണമെന്നും മുഖപ്രസംഗം പറയുന്നു. കോടഞ്ചേരിയിലെ മിശ്രവിവാഹത്തിന് ഇടയാക്കിയത് അത്ര നിഷ്‌കളങ്കമായ പ്രണയമാണോയെന്നും നിരവധിയാളുകൾ സംശയിക്കുന്നുണ്ട്. പ്രേമിക്കുന്നയാളെ ഭീഷണിപ്പെടുത്തി പിടിച്ചുവച്ചാണോ വിവാഹത്തിനു സമ്മതിപ്പിക്കേണ്ടത് എന്നും കടുപ്പിച്ച് പറയുകയാണ്.
സമൂഹത്തിൽ ചാറ്റിംഗിലൂടെയും പണമിടപാടുകളിലൂടെയും പെൺകുട്ടികളുടെ ഫോട്ടോ ദുരുപയോഗം ചെയ്തു കെണിയൊരുക്കി നിരവധി വിവാഹങ്ങൾ നടക്കാറുണ്ട്. പരിശുദ്ധ പ്രണയത്തിന്റെ പട്ടികയിലല്ല, കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ് അതൊക്കെ ചേർക്കാറുള്ളത്. അങ്ങനെ എന്തെങ്കിലുമാണോ തങ്ങളുടെ മകൾക്കും സംഭവിച്ചതെന്ന് അന്വേഷിക്കാൻ മാതാപിതാക്കൾക്ക് അവകാശമില്ലേ എന്നും മുഖപ്രസംഗം കണ്ണടച്ച് ചോദിക്കുകയാണ്. മുസ്ലിം യുവാക്കൾ ഉൾപ്പെടുന്ന മിശ്രവിവാഹങ്ങളിൽ ആശങ്ക ഒഴിവാക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം, ഇസ്ലാമിക തീവ്രവാദ സംഘടനകൾ ഉയർത്തുന്ന ഭീഷണിക്കു മുസ്ലിം സമുദായത്തിലെ നിരപരാധികൾ പഴികേൾക്കേണ്ട സാഹചര്യമുണ്ടാകുമെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കുകയാണ് ചെയ്യുന്നത്.
അതേസമയം കോടഞ്ചേരിയിലെ കത്തോലിക്കാ യുവതിയും ഡി വൈ എഫ് ഐക്കാരനായ മുസ്ലീം യുവാവും തമ്മിലുള്ള വിവാഹം ലൗ ജിഹാദാണെന്ന രീതിയിൽ നേരത്തെ തന്നെ ആരോപണമുയർന്നിരുന്നു. പിതാവ് സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയെത്തുടർന്ന്, യുവതിയെ ഇന്ന് ഹാജരാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെടുകയുണ്ടായി.
എന്നാൽ മാതാപിതാക്കളോടു സംസാരിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും ഷെജിനൊപ്പം പോകാനാണ് താത്പര്യമെന്നുമാണ് ജോയ്‌സന കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് ജോയ്‌സനയ്ക്കു കാമുകന്‍ ഷെജിനൊപ്പം പോകാമെന്നു ഹൈക്കോടതി വിധിക്കുകയായിരുന്നു. ജോയ്‌സനയുടെ പിതാവ് ജോസഫ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് തീര്‍പ്പാക്കിയത്. ജോയ്സനയുടെ മാതാപിതാക്കളും കോടതിയിലെത്തിയിരുന്നു.
ജോയ്‌സനയ്ക്ക് ആവശ്യത്തിനു ലോകപരിചയമുണ്ട്. 26 വയസുള്ളയാളാണ്.വിദേശത്തു ജോലി ചെയ്യുന്നുണ്ട്. സ്വന്തമായി തീരുമാനമെടുക്കാനുള്ള പക്വതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഈ വിഷയത്തില്‍ ഇടപെടാന്‍ കോടതിക്കു പരിമിതിയുണ്ടെന്നും കോടതി വിലയിരുത്തി. സ്‌പെഷല്‍ മാര്യേജ് ആക്ട്പ്രകാരം ഇവര്‍ വിവാഹത്തിന് അപേക്ഷ സമര്‍പ്പിച്ച സാഹചര്യവും കോടതി പരിഗണിക്കുകയുണ്ടായി. ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ജോയ്‌സനയും ഷെജിനും ഹാജരായത്. അഭിഭാഷകയ്‌ക്കൊപ്പമാണ് ഇരുവരും എത്തിയത്.
https://www.facebook.com/Malayalivartha






















