യൂറോപ്യൻ നിലവാരത്തിലുള്ള ഭരണം നടക്കുന്ന ഒന്നാം നമ്പർ കേരളത്തിന് സദ്ഭരണം കണ്ട് പഠിക്കാൻ ഗുജറാത്തിൽ പോകണമത്രെ; തൊട്ടുകൂടാത്ത, തീണ്ടികൂടാത്ത, ദൃഷ്ടിയിൽ പെട്ടാൽ പോലും ദോഷമുള്ള മോദി എന്നൊക്കെ പറഞ്ഞ് അയിത്തം പാലിച്ച ആ നാളുകൾ ആരും മറന്നിട്ടില്ല; വിമർശനവുമായി സന്ദീപ് വചസ്പതി
വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് സന്ദീപ് വചസ്പതി. യൂറോപ്യൻ നിലവാരത്തിലുള്ള ഭരണം നടക്കുന്ന ഒന്നാം നമ്പർ കേരളത്തിന് സദ്ഭരണം കണ്ട് പഠിക്കാൻ ഗുജറാത്തിൽ പോകണമത്രെ. ലജ്ജാകരം. തൊട്ടുകൂടാത്ത, തീണ്ടികൂടാത്ത, ദൃഷ്ടിയിൽ പെട്ടാൽ പോലും ദോഷമുള്ള മോദി എന്നൊക്കെ പറഞ്ഞ് അയിത്തം പാലിച്ച ആ നാളുകൾ ആരും മറന്നിട്ടില്ല.
ഭരണം അത്ര പോര എന്ന് മുഖ്യമന്ത്രിക്ക് തന്നെ തോന്നിതുടങ്ങിയ സ്ഥിതിക്ക് ഭക്തജന സംഘങ്ങൾ കുറച്ചു കാലത്തേക്ക് എങ്കിലും ലൗഡ് സ്പീക്കർ ഓഫ് ചെയ്ത് വെക്കുന്നത് നന്നായിരിക്കുമെന്ന് സന്ദീപ് വചസ്പതി പറഞ്ഞിരിക്കുന്നു. "കൊല്ലാനിറങ്ങി വീണ്ടും ആർ.എസ്.എസ്. മണ്ണഞ്ചേരിയിൽ മാരകായുധങ്ങളുമായി 2 ആർ.എസ്.എസ് പ്രവർത്തകർ പിടിയിൽ." സ്തോഭജനകമായ ഈ വാർത്തയാണ് രാവിലെ തന്നെ കേട്ടത്. പിന്നാലെ സത്യവും.
പണ്ടെങ്ങോ സംഘടനാ പ്രവര്‍ത്തനത്തിലുണ്ടായിരുന്ന രണ്ട് ചെറുപ്പക്കാരെയാണ് ആയുധം കൈവശം വെച്ചു എന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആരോപണം ഉന്നയിച്ചത് പോപ്പുലർ ഫ്രണ്ട്. പൊലീസിനെ വിളിച്ചു വരുത്തിയത് പോപ്പുലർ ഫ്രണ്ട്. ആയുധം കാണിച്ചു കൊടുത്തത് പോപ്പുലർ ഫ്രണ്ടുകാർ. ആയുധം കണ്ടെത്തിയത് പ്രതികളെന്ന് പറയപ്പെടുന്ന ആരുടെയെങ്കിലും വീട്ടിൽ നിന്നാണോ?- അല്ല. പിന്നെയോ? ഏതോ ഒരു ചതുപ്പിൽ നിന്ന്....
ഈ സംഭവങ്ങളൊക്കെ നടക്കുന്നതോ അർദ്ധരാത്രിയിലും.പൊലീസിനെ വിളിച്ചു വരുത്തി 'ആയുധം കണ്ടെടുക്കുന്ന' ദൃശ്യങ്ങള്‍ പകർത്തി ജില്ലയിലെ മാധ്യമപ്രവർത്തകർക്ക് എത്തിച്ചു നൽകിയതും പോപ്പുലർ ഫ്രണ്ടുകാര്‍. പക്ഷേ മാധ്യമപ്രവർത്തകർക്ക് അയച്ച സന്ദേശത്തിൽ സായുധ സംഘത്തെ പിടികൂടിയത് ഡി.വൈ.എഫ്.ഐ എന്നായി മാറി. (അതെന്ത് മറിമായം/ അന്തർധാര എന്നൊന്നും ചോദിക്കരുത്).
പിന്നീടയച്ച സന്ദേശങ്ങളിൽ 'പിടികൂടിയത് നാട്ടുകാർ' എന്ന് തിരുത്തിയിട്ടുണ്ട്. ആയുധം കൈവശം വെച്ചുവെന്ന് ആരോപിച്ച് ഈ രണ്ടു ചെറുപ്പക്കാരെയും അതിക്രൂരമായി പോപ്പുലർ ഫ്രണ്ടുകാർ മർദ്ദിച്ച് അവശരാക്കിയിട്ടുണ്ട്. ഇതൊരു അപായ സൂചനയാണ്. ആരെയും ആർ.എസ്.എസ് ആക്കാം. ആരെയും ഗുണ്ടയാക്കാം.. മർദ്ദിക്കാം.. പൊലീസിൽ ഏൽപ്പിക്കാം.. അല്ലെങ്കിൽ കൊന്നുകളയാമെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു ...
https://www.facebook.com/Malayalivartha