പദവി ഒഴിയുക എന്നാല്‍ വിരമിക്കുന്നുവെന്നല്ല അര്‍ത്ഥം! ഏതെങ്കിലും കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്നതല്ല സജീവ രാഷ്ട്രീയ പ്രവര്‍ത്തനം..... താന്‍ വിരമിച്ചെന്ന് പ്രചരിപ്പിച്ചവര്‍ പരിഹാസ്യർ , രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സജീവമായി തുടരുമെന്ന് ജെയിംസ് മാത്യു
രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സജീവമായി തുടരുമെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് സിപിഎം നേതാവും തളിപ്പറമ്പ് മുന്‍ എംഎല്‍എയുമായ ജെയിംസ് മാത്യു. ഇത്തരത്തിൽ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ രൂക്ഷമായി വിമര്ശിച്ചുകൊണ്ടാണ് അദ്ദേഹം രംഗത്ത് എത്തിയത്. 'പദവി ഒഴിയുക എന്നാല്‍ വിരമിക്കുന്നുവെന്നല്ല അര്‍ത്ഥം. ഏതെങ്കിലും കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്നതല്ല സജീവ രാഷ്ട്രീയ പ്രവര്‍ത്തനം. താന്‍ വിരമിച്ചെന്ന് പ്രചരിപ്പിച്ചവര്‍ പരിഹാസ്യരായി' എന്ന് അദ്ദേഹം പറയുകയുണ്ടായി.
ഇത്തരത്തിൽ സജീവരാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന വാര്‍ത്തകള്‍ തെറ്റാണ് എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായി തുടരും. പാര്‍ട്ടിയുടെ അറിവോടെയും അനുമതിയോടെയും പുതിയൊരു സംരംഭം തുടങ്ങുകയാണ്. ബേബി റൂട്ട്സ് എന്ന ശിശു പരിപാലന കേന്ദ്രം ജൂണ്‍ ഒന്നു മുതല്‍ കണ്ണൂര്‍ തളാപ്പില്‍ തുടങ്ങും. കണ്ണൂര്‍ ആസ്ഥാനമായി ഒരു ജനകീയ പഠന ഗവേഷണ കേന്ദ്രം തുടങ്ങാനും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം ജെയിംസ് മാത്യു ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
അതോടൊപ്പം തന്നെ സിപിഎം സംസ്ഥാന സമിതി അംഗമായിരുന്നു ജെയിംസ് മാത്യു. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന സമിതിയില്‍ തുടരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. അതേസമയം കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിയുടെ പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളാണ് അദ്ദേഹം.
തളിപ്പറമ്പ് മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ എംഎല്‍എ ആയി ജയിച്ചിട്ടുമുണ്ട്. 13ാമത്തേയും, 14ാമത്തേയും നിയമസഭയില്‍ അംഗമായിരുന്നു. ഇരിക്കൂര്‍ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ മത്സരിച്ചു. അങ്ങനെ എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം മുതല്‍ അഖിലേന്ത്യ തലം വരെ പ്രവര്‍ത്തിച്ചിട്ടുമുണ്ട്.
https://www.facebook.com/Malayalivartha