Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

സ്ത്രീകൾ തലയിൽ തുണിയിടരുതെന്ന് ഉത്തരവിട്ടു; സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണന! പെൺകുട്ടികൾ പഠിക്കാൻ പാടില്ലെന്ന് നിയമമുള്ള നാട്ടിൽ ആദ്യമായി പെൺകുട്ടികൾ പഠിക്കാൻ സ്കൂൾ പണിഞ്ഞു; യൂറോപ്പിൽ നിന്നും അധ്യാപകന്മാരെ കൊണ്ടുവന്ന് വിദ്യാർഥിനികളെ പഠിപ്പിച്ചു; സ്റ്റേജ് ബാൻ നേരിടുന്ന "മലാലമാരെ കുറിച്ച് കുറിപ്പുമായി ഡോ സുൽഫി നൂഹു

10 MAY 2022 07:38 PM IST
മലയാളി വാര്‍ത്ത

സ്റ്റേജ് ബാൻ നേരിടുന്ന "മലാലമാരെ കുറിച്ച് കുറിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് ഡോ സുൽഫി നൂഹു. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; സ്റ്റേജ് ബാൻ നേരിടുന്ന "മലാലമാർ"! "ഈ ട്രെയിൻ തിരുവനന്തപുരം സെൻട്രലിൽ നിർത്തില്ലാത്രെ"! വാപ്പിച്ചിയുടെ പരിഭ്രാന്തി നിറഞ്ഞ പിറുപിറുക്കൽ കേട്ടാണ് സുറുമി മയക്കത്തിൽ നിന്നും ഉണർന്നത്.

ട്രെയിൻ തെക്കോട്ടുള്ള കുതിപ്പ് തുടർന്നു. ഇന്നലെ വൈകുന്നേരം തുടങ്ങിയ യാത്രയാ, സുറുമി ഓർത്തു. " റബ്ബുൽ ആലമീനേ.. കാത്തോണേ"! വാപ്പിയുടെ ആത്മഗതം പത്താംതരം പരീക്ഷ ഇങ്ങടുത്തു. സുറുമിക്ക് കഴിഞ്ഞ ആറുമാസമായി ഒടുക്കലത്തെ വയറുവേദന. ഗ്യാസ്ട്രോനെ കാട്ടണമെന്ന് സുഷീല ഡോക്ടർ പറഞ്ഞു. വാപ്പിച്ചി അന്നുമുതൽ പരതാൻ തുടങ്ങിയതാ. പെൺ ഗ്യാസ്ട്രോ ഡോക്ടറെ!.

നാട്ടിലെങ്ങും ഒറ്റ പെൺ ഗ്യാസ്ട്രോ ഡോക്ടറും ഇല്ലത്ര! പെൺ ഡോക്ടർ തന്നെ വേണമെന്ന് എന്താ വാപ്പിച്ചി നിർബന്ധമെന്ന് ചോദിക്കാൻ തുടങ്ങിയതാ. ഉമ്മി തറപ്പിച്ച് നോക്കി. "നിനക്ക് വാപ്പിച്ചീടെന്ന് ഇനീം കിഴുക്ക് കിട്ടിയേ മതിയാവൂല്ലേ" ഇടയ്ക്കൊക്കെ പൊന്നീച്ച പറപ്പിക്കാറുണ്ട് വാപ്പിച്ചി. സുറുമി വാ പൂട്ടി. രണ്ടു മൂന്നു ജില്ലകൾ വാപ്പച്ചി തപ്പിയത്രെ ,പെൺ ഗ്യാസ്ട്രോ ഡോക്ടറിനുവേണ്ടി. ക്ലാസിലെ ഫാത്തിമ, റസാക്ക് ഡോക്ടറെ കാട്ടിയപ്പോൾ വയറുവേദന മാറിയത് പറയുന്നുണ്ടായിരുന്നു.

പുള്ളി മെഡിക്കൽ കോളേജിലെ വലിയ സർജനാത്രെ. ഉമ്മീടടുത്ത് പറഞ്ഞു നോക്കി. "റസാക്ക് ഡോക്ടറെ കണ്ടാലോ" ? "വാപ്പിച്ചി"! _അത്രമേ സുറുമിയുടെ ഉമ്മി പറഞ്ഞുള്ളൂ_ . വാപ്പച്ചി അന്വേഷണത്തോടന്വേഷണം തുടർന്നുകൊണ്ടേയിരുന്നു. "തിരുവനന്തപുരത്ത് മെഡിക്കൽ കോളേജിൽ ഒരു വനിത ഗ്യാസ്ട്രോ ഉണ്ടത്രേ" വാപ്പി ഇടയ്ക്കെപ്പോഴോ പറഞ്ഞു. വാപ്പിയോടൊപ്പം തബ്ലീകിന് പോയ തിരുവനന്തപുരത്തെത്തെ ഉസ്താദ് പറഞ്ഞുത്രെ

"തിരുവനന്തപുരത്തെ പെൺ ഗാസ്ട്രോ മിടുക്കിയാ" പെൺ ഡോക്ടറെ തപ്പി ഒന്നര ദിവസത്തെ ട്രെയിൻ യാത്ര!ഇടയ്ക്കെപ്പോഴോ മയങ്ങി ,കണ്ണു തുറന്നപ്പോഴാണ് ട്രെയിൻ തിരുവനന്തപുരത്ത് നിർത്തില്ലാന്ന് വാപ്പിച്ചി പറഞ്ഞത്. എന്തോ കുഴപ്പം സംഭവിച്ചത്രേ. ഇനി വാപ്പിച്ചി തന്നെ തീരുമാനിക്കട്ടെ. സുറുമി മനസ്സിലോർത്തു. അല്ലേലും എപ്പോഴും അങ്ങനെ തന്നെയാണല്ലോ.

സുറുമീന്റെ വാപ്പി കറകൾ പുരണ്ട ട്രെയിൻ സീറ്റിലേക്ക് ചാരിയിരുന്നു. ട്രെയിൻ തെക്കോട്ട് ചീറിപ്പാഞ്ഞു കൊണ്ടേയിരുന്നു. സുറുമി സ്വപ്നാടനം തുടർന്നു. പാൻറും ഷർട്ടുമൊക്കെയിട്ട് ഹസീനയും ഫാത്തിമയും നിമ്മിയുമൊക്കെ ഇന്ന് സ്കൂളിൽ പോയിട്ടുണ്ടാകും. പാൻറും ഷർട്ടുംമിടാൻ കൊതിയാവുന്നു. ഫാത്തിമെന്റെ പാൻറും ഷർട്ടുമിട്ട ഫോട്ടോ കഴിഞ്ഞദിവസം വാട്സാപ്പിൽ ഒരു നോക്ക് കണ്ടു. നല്ല മൊഞ്ചുണ്ട് ഉമ്മാനെ കാട്ടി കൊതി പറഞ്ഞത് വെറുതെയായി. അപ്പോഴേക്കും വാപ്പിച്ചി വെടിപൊട്ടിച്ചു കഴിഞ്ഞിരുന്നു.

സ്കൂൾ മാറ്റാൻ പോവാത്രേ പെൺ പിള്ളേരെ പോലെ വേഷമിട്ടു പഠിപ്പിക്കുന്ന സ്കൂളിൽ പോയാ മതിയത്രേ. വാപ്പിച്ചി തന്നെ തീരുമാനിക്കട്ടെ. വാപ്പച്ചിയും കുറെ കൂട്ടരും! അവൾ ഓർത്തു. എം ആർ വാക്സിൻ കുത്താൻ വന്നപ്പോഴും സമ്മതിച്ചില്ല. "പിള്ളേർക്ക് കുട്ടിയളുണ്ടാവാതിരിക്കാനുള്ള കുത്തിവെപ്പാ". "നിന്നെ കെട്ടിച്ചു വിട്ടിട്ട് പുയ്യാപ്ലയോട് പറഞ്ഞിട്ട് കുത്തിയാൽ മതി". അങ്ങനെയാ വാപ്പീൻറെ നിലപാട്. സൈനബ ടീച്ചർ അങ്ങനെയൊന്നുമല്ല ക്ലാസ്സിൽ പറഞ്ഞത്. മീസിൽസും പിന്നെന്തൊ കുന്ത്രാണ്ടമൊക്കെ വരാതിരിക്കാനുള്ള കുത്തിയവെയ്പാത്രേ.

ലോകത്തെല്ലായിടത്തും കൊടുക്കുന്നുമുണ്ട്. പോളിയോയും വസൂരിയുമൊക്കെ ഇല്ലാതാക്കിയ പ്രതിരോധ മരുന്നുകളെക്കുറിച്ച് സൈനബ ടീച്ചർ ഏറെനേരം പറഞ്ഞു. ഫാത്തിമയും കൂട്ടരുമൊക്കെ കുത്തിവയ്ക്കുന്നത് സുറുമി നെടുവീർപ്പിട്ട് കണ്ടുനിന്നു. അന്ന് വൈകുന്നേരം ഉമ്മിയോടും വാപ്പച്ചിയൊടും അനുവാദം ഒന്നൂടെ ചോദിച്ചു നോക്കി. ചെവിയിൽ പൊന്നീച്ച പറന്നതൊർമ്മയുണ്ട്. ഈ അടിപിടിയൊക്കൊ കൊണ്ട് വാക്സിൻ എടുത്തിട്ടെന്തിനാ.

മയ്യത്ത് ആവണെൽ ആവട്ടെ !സുറുമി സ്വയം സമാധാനിച്ചു ഈ കഴിഞ്ഞ ദിവസമാണ് ഇങ്ങനെ കണ്ണുമാത്രം വെളിയിൽ കാട്ടി തട്ടമിട്ട് മൂടാൻ കിതാബുകളിൽ ഒന്നും തന്നെ പറഞ്ഞിട്ടില്ലാന്ന് സൈനബ ടീച്ചർ പറഞ്ഞത്. വല്യ ഉസ്താദിനോട് പറഞ്ഞപ്പോൾ അങ്ങൊർ ഊറിച്ചിരിച്ചു. ബാപ്പയോട് പറയാനുള്ള ധൈര്യം കിട്ടിയില്ല. വാപ്പിച്ചി കാണാതെ, വേണമെങ്കിൽ തലയിൽ തുണി ഇടാതെ പൊയ്ക്കോ എന്ന് ഉമ്മച്ചി ഇടയ്ക്ക് പറയാറുണ്ട്.

എൽ എം എം കഴിഞ്ഞ് വക്കീൽ പണിക്ക് പോകാത്തന്തെന്ന് ചോദിക്കുമ്പോഴൊക്കെ ഉമ്മീടെ കണ്ണു നിറയുന്നത് കണ്ടിട്ടുണ്ട്. അതുകൊണ്ട് ഇപ്പോ അത്തരം ചോദ്യങ്ങൾ സുറുമി നിർത്തി. പിന്നെയും സൈനബ ടീച്ചറിൻറെ വാക്കുകൾ കാതിൽ മുഴങ്ങി. ടീച്ചറിനെ കാണാൻ നല്ല മൊഞ്ചാ ,ചേലുള്ള ശബ്ദൊം ! പ്രത്യേകിച്ച് ചില കാര്യങ്ങൾ പറയുമ്പോഴുള്ള സൈനബ ടീച്ചറിന്റെ ശബ്ദത്തിലെ ഗാംഭീര്യം പെരുത്തിഷ്ടം "1920 " "അഫ്ഗാനിസ്ഥാൻ" "കിംഗ് അമാനുള്ള".

"സ്ത്രീകൾ തലയിൽ തുണിയിടരുതെന്ന് ഉത്തരവിട്ടു". "സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണന"! "പെൺകുട്ടികൾ പഠിക്കാൻ പാടില്ലെന്ന് നിയമമുള്ള നാട്ടിൽ ആദ്യമായി പെൺകുട്ടികൾ പഠിക്കാൻ സ്കൂൾ പണിഞ്ഞു".
"യൂറോപ്പിൽ നിന്നും അധ്യാപകന്മാരെ കൊണ്ടുവന്ന് വിദ്യാർഥിനികളെ പഠിപ്പിച്ചു". "ശൈശവ വിവാഹം നിർത്തിച്ചു". "സ്ത്രീധനം നിരോധിച്ചു". കിംഗ് അമാനുള്ളയെ തീവ്രവാദികൾ പിന്നീട് നാടുകടത്തിയത്രെ.

കേരളത്തിലും ചില കിംഗ് അമാനുള്ളമാർ വരണമെന്ന് സൈനബ ടീച്ചർ ഇടയ്ക്ക് പറയാറുണ്ട്. ഈ കിംഗ് അമാനുള്ള കഥ കേട്ട ദിവസം, ചക്രവർത്തിയുടെ വേഷത്തിൽ കുതിരപ്പുറത്ത് പായുന്ന ഏതോ ഒരാൾ സുറുമിയുടെ സ്വപ്നങ്ങളിൽ നിറഞ്ഞു നിന്നു. വക്കീലാകാൻ ആഗ്രഹം ഒരിക്കൽ വാപ്പിയോട് ധൈര്യം സംഭരിച്ച് പറഞ്ഞു. "പുയ്യാപ്ല വരും അവനോട് പറഞ്ഞാൽ മതി" വാപ്പിയുടെ കാർക്കശ്യമുള്ള ശബ്ദം സുറുമിയുടെ കാതുകളിൽ മുഴങ്ങി കൊണ്ടേയിരുന്നു ട്രെയിൻ പിന്നെയും തെക്കോട്ട് ചീറിപ്പാഞ്ഞു. .

നിർത്തുന്ന സ്റ്റേഷനിൽ ഇറങ്ങി തിരികെ പോകാമെന്ന് വാപ്പി പറയുന്നു. സുറുമി ദുഃഖം അഭിനയിച്ചു. ട്രെയിൻ എങ്ങും നിർത്താതെ ഇങ്ങനെ പോണേയെന്ന് മനസ്സിൽ ആഗ്രഹിച്ചു കൊണ്ട് തന്നെ. വായിക്കാൻ തുടങ്ങി വച്ച പുസ്തകം തീർക്കണം. അതുവരെ ട്രെയിൻ നിൽക്കുകയേ വേണ്ട.
വാപ്പി കാണാതെ ബാഗിൽ പൂഴ്ത്തിവെച്ച "ഐ ആം മലാല "സുറുമി വീണ്ടും തപ്പിയെടുത്തു . ഇഷ്ട പുസ്തകത്തിൻറെ കവർപേജ് വാപ്പി കാണാതിരിക്കാൻ പുള്ളി തന്നെ പണ്ട് നൽകിയ ഒരു മതഗ്രന്ഥം മറയാക്കി! ഈ പുസ്തകം ആദ്യം കണ്ടപ്പോൾ ഫാത്തിമ പറഞ്ഞതോർത്തു. "കവർ പേജിലെ മലാല സുറുമിയെ പോലെ" ട്രെയിൻ എങ്ങും നിർത്താതെ തെക്കോട്ട് പാഞ്ഞുകൊണ്ടിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (3 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (3 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (3 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (3 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (4 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (4 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (4 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (6 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (6 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (6 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (6 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (7 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (7 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (7 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (7 hours ago)

Malayali Vartha Recommends