Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

വിതുമ്പലടക്കാനാവാതെ അയല്‍ക്കാര്‍... കുടുംബജീവിതത്തിലെ വഴക്കും പിണക്കവുമെല്ലാം കടന്നെത്തുമ്പോള്‍ ആശ്വാസവാക്കുകളുമായി നജ്‌ലയെയും മക്കളെയും നെഞ്ചോടു ചേര്‍ത്തുനിര്‍ത്തിയ അയല്‍ക്കാര്‍ക്ക് ഇവരുടെ അപ്രതീക്ഷിത വേര്‍പാട് താങ്ങാനാകുന്നില്ല... റെനീസും നജ്‌ലയുമായി ഫോണ്‍വിളിയെച്ചൊല്ലിയുള്ള തര്‍ക്കം പതിവായിരുന്നെന്ന് അയല്‍ക്കാര്‍

11 MAY 2022 11:54 AM IST
മലയാളി വാര്‍ത്ത

കുടുംബജീവിതത്തിലെ വഴക്കും പിണക്കവുമെല്ലാം കടന്നെത്തുമ്പോള്‍ ആശ്വാസവാക്കുകളുമായി നജ്‌ലയെയും മക്കളെയും നെഞ്ചോടു ചേര്‍ത്തുനിര്‍ത്തിയ അയല്‍ക്കാര്‍ക്ക് താങ്ങാനാകുന്നില്ല അവരുടെ അപ്രതീക്ഷിത വേര്‍പാട്. ആര്‍ക്കും ഇത് വിശ്വസിക്കാനാവുന്നില്ല.


ആലപ്പുഴ എ.ആര്‍. ക്യാമ്പിനു സമീപത്തെ പോലീസ് ക്വാര്‍ട്ടേഴ്സിന്റെ മൂന്നാം നിലയിലെ എ-12 മുറിയിലെ താമസക്കാരായിരുന്നു നജ്‌ലയും ഭര്‍ത്താവും മക്കളും . ഈ കുടുംബം ഇവിടെയെത്തിയിട്ടു നാലുവര്‍ഷത്തോളമായി.

 



നജ്‌ലയോട് അന്നുമുതലുള്ള ബന്ധമാണ് തൊട്ടടുത്തു താമസിക്കുന്ന അശ്വിനിക്കും രാധികയ്ക്കും. ഇവരുടെ മക്കളോടൊപ്പമായിരുന്നു ടിപ്പുസുല്‍ത്താനും മലാലയും കളിച്ചിരുന്നതും. നിറഞ്ഞ പുഞ്ചിരിയുമായി എല്ലാവരോടും സൗഹൃദം പുലര്‍ത്തുന്ന പ്രകൃതമായിരുന്നു നജ്‌ലയുടേതെന്ന് രണ്ടുപേരും പറയുന്നു.

തിങ്കളാഴ്ച രാത്രി 10.30-നാണ് അയല്‍ക്കാര്‍ നജ്‌ലയെയും മക്കളെയും അവസാനമായി കണ്ടത്. അശ്വിനിയുടെ കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരുന്ന ടിപ്പുസുല്‍ത്താനെ വിളിക്കാനെത്തിയപ്പോഴായിരുന്നു അത്.

പതിവായി ട്യൂഷനു വിട്ടിരുന്ന കുട്ടിയെ അന്നു വിടാത്തതിനു കാരണം ചോദിച്ചപ്പോള്‍ നജ്‌ല ഒന്നും മിണ്ടിയില്ല. ആ മൗനം ഇതിനായിരുന്നുവെന്നു തിരിച്ചറിഞ്ഞില്ലെന്നു പറയുമ്പോള്‍ അശ്വിനിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു.


റെനീസും നജ്‌ലയുമായി ഫോണ്‍വിളിയെച്ചൊല്ലിയുള്ള തര്‍ക്കം പതിവായിരുന്നെന്ന് അയല്‍ക്കാര്‍ പറയുന്നു. തൊട്ടടുത്ത ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന രാധികയുമായി നജ്‌ലക്ക് അടുപ്പമേറെയായിരുന്നു. ശനിയാഴ്ച കുതിരപ്പന്തിയിലെ കുടുംബവീട്ടിലേക്കുപോയ രാധിക ചൊവ്വാഴ്ച തിരിച്ചെത്തിയപ്പോഴാണ് ദുരന്തവാര്‍ത്തയറിയുന്നത്.

കഴിഞ്ഞമാസം 21-ന് രാധികയുടെ സഹോദരന്റെ വിവാഹച്ചടങ്ങില്‍ റെനീസും നജ്ലയും കുട്ടികളും പങ്കെടുത്തിരുന്നു. നജ്‌ല രണ്ടാമത്തെ പ്രസവം കഴിഞ്ഞു കൊല്ലം ചന്ദനത്തോപ്പിലെ വീട്ടില്‍നിന്നു ക്വാര്‍ട്ടേഴ്സിലെത്തിയിട്ട് അധികനാളായിട്ടില്ല. മാതാവ് ലൈലാബീവി അടുത്തദിവസംവരെ കൂടെയുണ്ടായിരുന്നു.

നജ്‌ലയുടെ നാലാമത്തെ വയസ്സില്‍ മരിച്ച പിതാവ് ഷാജഹാന്റെ ചരമവാര്‍ഷികം ചൊവ്വാഴ്ച ചന്ദനത്തോപ്പിലെ വീട്ടില്‍ നടത്താനുള്ള ഒരുക്കവും നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു തിങ്കളാഴ്ച രാത്രിയില്‍ ഫോണ്‍ വിളിച്ചപ്പോള്‍ നടുവേദനയായതിനാല്‍ വരാനാകില്ലെന്ന് നജ്‌ല അറിയിച്ചു. ഡ്യൂട്ടി കഴിഞ്ഞ് ഭര്‍ത്താവ് ക്വാര്‍ട്ടേഴ്സില്‍ തിരിച്ചെത്തിയപ്പോള്‍ വാതില്‍ തുറന്നില്ല. അഗ്നിരക്ഷാസേനയെത്തി വാതില്‍പൊളിച്ചു കയറിയപ്പോഴാണ് പിഞ്ചോമനകളടക്കമുള്ളവരുടെ വേര്‍പാട് അയല്‍ക്കാരും അറിയുന്നത്.



അതേസമയം എ.ആര്‍. ക്യാമ്പിനടുത്തുള്ള ക്വാര്‍ട്ടേഴ്സിലാണ് പോലീസുകാരന്റെ ഭാര്യയെയും രണ്ടുമക്കളെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് പോലീസ് എയ്ഡ് പോസ്റ്റില്‍ ജോലിചെയ്യുന്ന, അമ്പലപ്പുഴ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ റെനീസിന്റെ ഭാര്യ നജ്‌ല(27), മകന്‍ എല്‍.കെ.ജി. വിദ്യാര്‍ഥി ടിപ്പുസുല്‍ത്താന്‍ (അഞ്ച്), മകള്‍ മലാല (ഒന്നേകാല്‍) എന്നിവരാണു മരിച്ചത്. ഭര്‍ത്താവ് ആലപ്പുഴ വട്ടപ്പള്ളി സ്വദേശി റെനീസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

മക്കളെ കൊലപ്പെടുത്തിയശേഷം യുവതി ജീവനൊടുക്കിയെന്നാണു പ്രാഥമികനിഗമനം. മൂത്തകുട്ടിയെ കഴുത്തില്‍ ഷാള്‍ മുറുക്കിയും ഇളയകുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയും കൊന്നശേഷം നജ്‌ല കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.


മാനസികപീഡനമാണു യുവതിയുടെ മരണത്തിനു കാരണമെന്നാണു ബന്ധുക്കളുടെ ആരോപണം. ഇതുസംബന്ധിച്ചു വിശദമായ അന്വേഷണം നടത്തുമെന്നു പോലീസ് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തിന്റെ അഭിമാനവും പരമാധികാരവും കാത്തുസൂക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയം വെച്ച ധീരർക്ക് പ്രണാമം  (19 minutes ago)

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി  (9 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി  (9 hours ago)

മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്  (10 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (10 hours ago)

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (12 hours ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (13 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (13 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (13 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (14 hours ago)

പ്രതികരിച്ച് സോനം വാങ്ചുക്  (14 hours ago)

ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു  (14 hours ago)

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (14 hours ago)

ഇടിമിന്നൽ അപകടകാരികൾ; 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത  (14 hours ago)

പ്രധാനമന്ത്രി മാപ്പ് പറയണം': രാഹുൽ  (14 hours ago)

Malayali Vartha Recommends