Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

സഭയും പോയി നാഥനും പോയി... തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ ഇളക്കി മറിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നെത്തുന്നു; കോണ്‍ഗ്രസ് കപ്പലിനെ നടുക്കടലില്‍ മുക്കി കെവി തോമസ് പിണറായിക്കൊപ്പം വേദിയില്‍; സഭയുടെ ഇഷ്ടക്കാരന്‍ സ്ഥാനാര്‍ത്ഥിക്ക് പിന്നാലെ സഭയുടെ വേണ്ടപ്പെട്ട തോമസ് മാഷ് കൂടി പോയതോടെ എല്ലാം ഓക്കെ

12 MAY 2022 10:25 AM IST
മലയാളി വാര്‍ത്ത

ക്യാപ്റ്റന്‍ പിണറായി വിജയന്‍ എല്‍ഡിഎഫിനെ നയിക്കാന്‍ ഇന്ന് തൃക്കാക്കരയില്‍ എത്തുകയാണ്. വൈകിട്ട് 4 മണിയ്ക്ക് പാലാരവട്ടത്താണ് ഇടത് കണ്‍വെന്‍ഷന്‍. കോണ്‍ഗ്രസിന്റെ കപ്പലിനെ തക്ക സമയത്ത് മുക്കി കെവി തോമസും പിണറായിക്കൊപ്പം പ്രചരണത്തിന് എത്തുകയാണ്.

 

ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് ടീം ക്യാപ്റ്റന്‍ എത്തുന്നത്. ഇന്നലെ വൈകിട്ട് പിണറായി കൊച്ചിയലെത്തിയതോടെ ഇടത് ക്യാമ്പ് ആവേശത്തിലാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ സര്‍ക്കാരിനും തെരഞ്ഞെടുപ്പ് അഭിമാന പോരാട്ടമാണ്.

 



തൃക്കാക്കരയുടെ അണിയറയില്‍ ഇനി പ്രചാരണത്തിന്റെ ചുക്കാന്‍ മുഖ്യന്ത്രി ഏറ്റെടുക്കും. ഇന്നലെ രാത്രി നേതാക്കളെ വിളിച്ച മുഖ്യമന്ത്രി മണ്ഡലത്തിലെ പ്രചാരണ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി. സിപിഎം പ്രചാരണത്തില്‍ പ്രധാന വിഷയം സില്‍വര്‍ലൈന്‍ ആണ്. എന്നാല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കുറ്റിയടി നിര്‍ത്തിയെന്ന പരിഹാസമാണ് യുഡിഎഫ് ഉയര്‍ത്തുന്നത്.തൃക്കാക്കരയില്‍ തോറ്റാല്‍ പദ്ധതി ഉപേക്ഷിക്കുമോ എന്ന ചോദ്യവും പ്രതിപക്ഷം ഉയര്‍ത്തുന്നു.

ഇത്തരം വിമര്‍ശനങ്ങള്‍ മുഖ്യമന്ത്രിയുടെ മറുപടിയിലൂടെ മറികടക്കാമെന്നാണ് ഇടത് പ്രവര്‍ത്തകര്‍ കരുതുന്നത്. സ്ഥാനാര്‍ഥി സഭാ നോമിനിയാണെന്നതായിരുന്നു മണ്ഡലത്തില്‍ ഇടത് മുന്നണി തുടക്കത്തില്‍ നേരിട്ട മറ്റൊരാരോപണം. സഭയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിട്ടെന്ന് ഇടത് ക്യാമ്പ് ആരോപിക്കുന്നുണ്ട്. ഇക്കാര്യത്തിലും മുഖ്യമന്ത്രി മറുപടി നല്‍കിയേക്കും.

കെവി തോമസ് ഇതാദ്യമായി സിപിഎം പ്രചാരണ വേദിയിലെത്തുന്നുവെന്ന പ്രത്യേകതയും പിണറായി പങ്കെടുക്കുന്ന കണ്‍വെന്‍ഷനുണ്ട്. സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുള്ള ഇടത് നേതാക്കളും എത്തും.

 



തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനുവേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് ഇന്നലെയാണ് പറഞ്ഞത്. തൃക്കാക്കരയുടെയും കേരളത്തിന്റെയും വികസനം ലക്ഷ്യമാക്കിയുള്ള എല്‍ഡിഎഫ് കാഴ്ചപ്പാടിനാണ് പിന്തുണ നല്‍കുന്നത് എഐസിസി അംഗം കൂടിയായ കെ വി തോമസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഞാന്‍ മല്‍സരിച്ച തെരഞ്ഞെടുപ്പുകളില്‍ എങ്ങനെ പ്രചാരണം നടത്തിയോ അതുപോലെ തന്നെയാകും എല്‍ഡിഎഫിനുവേണ്ടിയും പ്രചാരണം. ഞാന്‍ ജനപ്രതിനിധിയായ സമയത്ത് നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളും ഇപ്പോള്‍ എല്‍ഡിഎഫ് മണ്ഡലത്തില്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളും പ്രചാരണത്തില്‍ വിഷയമാക്കും. പാര്‍ടി നടപടി ഭയക്കുന്നില്ല. പുറത്താക്കുമെങ്കില്‍ പുറത്താക്കട്ടെ. സെമിനാറില്‍ പങ്കെടുത്തപ്പോള്‍ മുതല്‍ പറയുന്നതാണല്ലോ പുറത്താക്കുമെന്ന്.

എഐസിസി നടപടി എടുക്കാതിരുന്നിട്ടും കെപിസിസി എന്നെ പുറത്താക്കാനുള്ള നീക്കമാണു നടത്തുന്നത്. എഐസിസിയെക്കാള്‍ വലുതാണ് കെപിസിസി എന്നാണ് കെ സുധാകരനും വി ഡി സതീശനും കരുതുന്നത്. എഐസിസി അംഗമായ ഞാന്‍ ജില്ലയില്‍ അംഗത്വം കഴിഞ്ഞ ദിവസം പുതുക്കിയിട്ടും തൃക്കാക്കര തെരഞ്ഞെടുപ്പ് ഉള്‍പ്പടെ ഒരു പരിപാടിയും അറിയിക്കാറില്ല. യുഡിഎഫ് സ്ഥാനാര്‍ഥി വിളിച്ചപ്പോള്‍ അങ്ങോട് ചെന്ന് കാണാം എന്നു പറഞ്ഞിട്ടുപോലും പ്രതികരിച്ചില്ല. പാര്‍ടി വിലക്കിയതാണ് കാരണം.



അതേസമയം തൃക്കാക്കരയില്‍ ഇടതുപക്ഷത്തിനു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് പറഞ്ഞ കെ.വി. തോമസ് പാര്‍ട്ടിയിലും കോണ്‍ഗ്രസ് മനസ്സിലുമില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. തോമസിനെ എ.ഐ.സി.സി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. പുറത്താക്കല്‍ നടപടിയടക്കം പരിഗണനയിലാണ്. ആര്‍ക്കൊപ്പം പ്രചാരണത്തിനിറങ്ങണമെന്നത് അദ്ദേഹത്തിന്റെ ഇഷ്ടമാണ്. കോണ്‍ഗ്രസ് മനസ്സില്‍ തോമസ് ഇല്ലാത്തതിനാല്‍ പുറത്താക്കലിന് ഇപ്പോള്‍ പ്രാധാന്യമില്ല. ഇടതിനായി പ്രചാരണത്തിനിറങ്ങിയാല്‍ അത് എ.ഐ.സി.സിയുടെ ശ്രദ്ധയില്‍പ്പെടുത്തും. തൃക്കാക്കരയില്‍ യു.ഡി.എഫ് ഒറ്റക്കെട്ടാണെന്നും കെ. സുധാകരന്‍ പറഞ്ഞു.

 

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി  (7 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി  (8 hours ago)

മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്  (8 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (8 hours ago)

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (11 hours ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (11 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (11 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (12 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (12 hours ago)

പ്രതികരിച്ച് സോനം വാങ്ചുക്  (12 hours ago)

ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു  (12 hours ago)

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (12 hours ago)

ഇടിമിന്നൽ അപകടകാരികൾ; 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത  (12 hours ago)

പ്രധാനമന്ത്രി മാപ്പ് പറയണം': രാഹുൽ  (13 hours ago)

ഒരു പ്രത്യേക വിഷയത്തോട് അഭിനിവേശം ഉണ്ടാകുന്നത് നല്ലതാണ്; എന്നാൽ ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ശ്രദ്ധയോടെ പഠിച്ച് ജീവിത വിജയം കൈവരിക്കണം; വിദ്യാർഥികൾക്ക് നിർദേശവുമായി മന്ത്രി സി. പി ജോൺ  (13 hours ago)

Malayali Vartha Recommends