Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

ഒരാഴ്ച നിര്‍ണായകം... തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കഴിയും വരെ പിസി ജോര്‍ജിനെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ സാധ്യത കുറവ്; പി.സി. ജോര്‍ജ് വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്നും തടയണമെന്നും സര്‍ക്കാര്‍ വാദിക്കുമ്പോഴും അറസ്റ്റ് ഉടന്‍ ലക്ഷ്യമല്ല

12 MAY 2022 09:34 AM IST
മലയാളി വാര്‍ത്ത

മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ മുന്‍ എംഎല്‍എ പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി 17ലേക്ക് മാറ്റിയിരിക്കുകയാണ്. കാര്യങ്ങള്‍ പിസി ജോര്‍ജിന് അനുകൂലമല്ലെങ്കിലും ഉടന്‍ അകത്താക്കാന്‍ സാധ്യത കുറവാണ്.

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി തന്റെ സ്വന്തം ആളാണെന്ന് പിസിയും അതിനെ അടിവരയിട്ട് പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പിനിടെ ഒരു ചെറിയ വിഭാഗത്തിന്റെ പോലും എതിര്‍പ്പ് വിളിച്ച് വരുത്താന്‍ എല്‍ഡിഎഫിനും താത്പര്യമില്ല. അതിനാല്‍ തന്നെ പിസിയ്ക്ക് ഉടനെ അകത്ത് പോകേണ്ടി വരില്ല.

അതേസമയം ജോര്‍ജിനു ജാമ്യം നല്‍കിയപ്പോള്‍ പ്രോസിക്യൂഷനെ കേട്ടില്ലെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചില്ല. അന്വേഷണ ഉദ്യോഗസ്ഥനൊപ്പമാണു ജോര്‍ജിനെ കോടതിയില്‍ ഹാജരാക്കിയതെന്നും എന്തുകൊണ്ട് അറസ്റ്റ് ചെയ്തു എന്ന കാര്യം പൊലീസിനു വിവരിക്കാമായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. ജാമ്യം റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ ജോര്‍ജിനു കോടതി ഒരാഴ്ച അനുവദിച്ചു.

 


മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്നും അല്ലാത്തപക്ഷം അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ സംസ്ഥാനത്ത് വര്‍ഗീയ വിപത്ത് സൃഷ്ടിക്കുമെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. ഉപാധികളോടെ അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ വാദം നടക്കവെയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ജാമ്യ വ്യവസ്ഥകള്‍ ജോര്‍ജ് ലംഘിച്ചെന്നും സര്‍ക്കാര്‍ അറിയിച്ചു.

ജാമ്യം നേടിയ ശേഷം ദൃശ്യമാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ ജോര്‍ജ് പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പറഞ്ഞിരുന്നു. വിദ്വേഷ പ്രസ്താവനകള്‍ പൊതുപരിപാടികളിലും സാമൂഹ മാധ്യമങ്ങളിലും ആവര്‍ത്തിച്ചു. ഇതു കോടതിയെയും നിയമ സംവിധാനങ്ങളെയും വെല്ലുവിളിക്കുന്നതാണ്. ഇക്കാരണങ്ങളാല്‍ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, ജാമ്യം റദ്ദാക്കാതിരിക്കാന്‍ കാരണം ഉണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ കോടതി ഒരാഴ്ച സമയം അനുവദിച്ചു.

തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാണ് കേസ് പരിഗണിക്കുന്നത്. സര്‍ക്കാര്‍ അഭിഭാഷകന്റെ അഭാവത്തില്‍ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത് ഹൈക്കോടതി സര്‍ക്കുലറിന് എതിരാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, പിടികിട്ടാപ്പുള്ളിയായി ഒളിവില്‍ കഴിയുന്ന പ്രതി കോടതിയില്‍ കീഴടങ്ങുമ്പോള്‍ ജാമ്യം സര്‍ക്കാര്‍ ഭാഗം കൂടി പരിഗണിച്ചേ നല്‍കാവൂവെന്നാണ് ഹൈകോടതി സര്‍ക്കുലറിലുള്ളതെന്ന് മജിസ്‌ട്രേറ്റ് വ്യക്തമാക്കി. പാലാരിവട്ടത്തെ ക്ഷേത്രത്തില്‍ ജോര്‍ജ് വീണ്ടും മതവിദ്വേഷ പ്രസംഗം നടത്തിയെന്നും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.



പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കല്‍ ഹര്‍ജിയില്‍ ഉടനെ തന്നെ വാദം കേള്‍ക്കണമെന്ന് പ്രോസിക്യൂഷന്‍. നിരന്തരമായി അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തുന്ന വ്യക്തിയാണ് ജോര്‍ജെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. വിശദമായ വാദം കേള്‍ക്കാന്‍ സര്‍ക്കാര്‍ അപേക്ഷ കോടതി മാറ്റി.

പി.സി.ജോര്‍ജ് സംസ്ഥാനത്ത് ക്രമസമാധനം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ജാമ്യ വ്യവസ്ഥ ലംഘിച്ച് കോടതി വരെ വെല്ലുവിളിക്കുന്നു. ആചാര അനുഷ്ഠാനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് ഒരു സാധാരണക്കാരനല്ല. മുന്‍ ജനപ്രതിനിധിയായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ്. പ്രോസിക്യൂഷന്‍ വാദം സ്ഥാപിക്കുന്നതിനായി 4 വീഡിയോകള്‍ പ്രോസിക്യൂഷന്‍ കോടതിക്കു നല്‍കി



എന്നാല്‍ സര്‍ക്കാര്‍ അഭിഭാഷകനെ കേള്‍ക്കാതെ ജാമ്യം നല്‍കിയെന്ന പ്രോസിക്യൂഷന്‍ വാദം കോടതി തള്ളി. ഒളിവില്‍ പോയ വ്യക്തിയെ അല്ല അറസ്റ്റ് ചെയ്തു കൊണ്ട് വന്നതെന്ന് കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്‍ ഒപ്പമുണ്ടായിരുന്നല്ലോയെന്ന് കോടതി പറഞ്ഞു.ജോര്‍ജിന്റെ തര്‍ക്കം സമര്‍പ്പിക്കാന്‍ കേസ് 17 ലേക്ക് മാറ്റി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി  (8 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി  (9 hours ago)

മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്  (9 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (9 hours ago)

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (12 hours ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (12 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (12 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (13 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (13 hours ago)

പ്രതികരിച്ച് സോനം വാങ്ചുക്  (13 hours ago)

ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു  (13 hours ago)

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (13 hours ago)

ഇടിമിന്നൽ അപകടകാരികൾ; 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത  (13 hours ago)

പ്രധാനമന്ത്രി മാപ്പ് പറയണം': രാഹുൽ  (14 hours ago)

ഒരു പ്രത്യേക വിഷയത്തോട് അഭിനിവേശം ഉണ്ടാകുന്നത് നല്ലതാണ്; എന്നാൽ ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ശ്രദ്ധയോടെ പഠിച്ച് ജീവിത വിജയം കൈവരിക്കണം; വിദ്യാർഥികൾക്ക് നിർദേശവുമായി മന്ത്രി സി. പി ജോൺ  (14 hours ago)

Malayali Vartha Recommends