കാട്ടുപന്നി ശല്യം അതിരൂക്ഷം.. ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് ചാടി... കുടുംബം രക്ഷപെട്ടത് തലനാരിഴയ്ക്..സംഭവം നടന്നത് പെരിയാർ കടുവാ സങ്കേതത്തോട് ചേർന്ന് കിടക്കുന്ന ദേശീയ പാതയിൽ നിന്നും പത്തടിയോളം ഉയരമുള്ള കാപ്പിത്തോട്ടത്തിൽ നിന്നാണ് ഓടികൊണ്ടിരിക്കുന്ന വാഹനത്തിന് മുകളിലേക്ക് കാട്ടുപോത്ത് എടുത്ത് ചാടിയത്...

കുമളിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് ചാടി. വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അതേസമയം വാഹനത്തിന്റെ ഉള്ളിൽ ഉണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു. ഇന്ന് രാവിലെ ആറു മണിയോടെ കൊട്ടാരക്കര – ദിണ്ഡിക്കൽ ദേശീയ പാതയിൽ കുമളിക്ക് സമീപം ചെളിമടയിൽ ആയിരുന്നു സംഭവം. കറുകച്ചാലിൽ നിന്നും ബാംഗ്ലൂരിലേക്ക് പോകാനായി ഇതുവഴി എത്തിയ ജോജി ചെറിയാനും കുടുംബവും സഞ്ചരിച്ച കാറിനു മുകളിലേക്കാണ് കാട്ടുപോത്ത് എടുത്ത് ചാടിയത്.
പെരിയാർ കടുവാ സങ്കേതത്തോട് ചേർന്ന് കിടക്കുന്ന ദേശീയ പാതയിൽ നിന്നും പത്തടിയോളം ഉയരമുള്ള കാപ്പിത്തോട്ടത്തിൽ നിന്നാണ് ഓടികൊണ്ടിരിക്കുന്ന വാഹനത്തിന് മുകളിലേക്ക് കാട്ടുപോത്ത് എടുത്ത് ചാടിയത്. ബോണറ്റിനു മുകളിലേക്ക് കാട്ടുപോത്ത് വീണതിനാൽ കാറിന്റെ ഗ്ലാസ് ഉൾപ്പെടെ മുൻ ഭാഗം പൂർണ്ണമായും തകർന്നു..കഴിഞ്ഞ ദിവസങ്ങളിലും സംസഥാനത്തിന്റ വിവിധ ഇടങ്ങളിൽ ഹൈറേഞ്ചിലെ നിരത്തുകളിൽ കാട്ടുപന്നിക്കൂട്ടത്തിന്റെ രാത്രികാല വിഹാരം കൂടുതലേന്നെന്ന വാർത്ത വന്നിരുന്നു.
രാത്രിയാത്രക്കാർ ശ്രദ്ധിക്കണമെന്ന് മുന്നറിയിപൂക്കൾ ഉണ്ട്. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കാണ് കൂടുതൽ ഭീഷണി. കഴിഞ്ഞ ദിവസങ്ങളിൽ ഹൈറേഞ്ചിലെ ഒരു റോഡിൽ കാട്ടുപന്നിക്കൂട്ടം സഞ്ചരിക്കുന്ന വിഡിയോ വൈറലായിരുന്നു. ചേമ്പളം – പാമ്പാടുംപാറ മേഖലയിൽ നിന്നാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. കാട്ടുപന്നിക്കൂട്ടം വാഹനത്തിന്റെ മുന്നിലേക്ക് ചാടുന്ന ദൃശ്യമാണിത്.
മേഖലയിൽ കാട്ടുപന്നിക്കൂട്ടത്തിന്റെ ശല്യം വ്യാപകമാകാൻ കാരണം പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിലെ കൃഷിയില്ലാത്ത സ്ഥലത്തു നിന്ന് ഇവ കൂട്ടമായി പുറത്തിറങ്ങുന്നതാണെന്നാണ് പരാതി. മേഖലയിലെ കൃഷിയിടങ്ങളിലെല്ലാം കാട്ടുപന്നി ശല്യം രൂക്ഷമാണ്. പട്ടാപ്പകലും കാട്ടുപന്നിക്കൂട്ടം കൃഷിയിടത്തിൽ തമ്പടിക്കുകയാണ്. സമീപകാലത്ത് കാട്ടുപന്നി ആക്രമണത്തിൽ വീട്ടമ്മയ്ക്കു ഗുരുതര പരുക്കേറ്റിരുന്നു.
സമീപവാസിയുടെ പുരയിടത്തിൽ പുല്ല് ചെത്തുന്നതിനിടെ പുരയിടത്തിന്റെ മുകളിൽ നിന്നു കാട്ടുപന്നി ആക്രമിക്കാനായി ചീറിയടുക്കുകയായിരുന്നു. ഓടിയെങ്കിലും പിന്നാലെയെത്തിയ കാട്ടുപന്നി വീട്ടമ്മയെ വലിയ മൺതിട്ടയുടെ മുകളിൽ നിന്നു കോരിയെറിഞ്ഞു. വീഴ്ചയുടെ ആഘാതത്തിൽ വലതുകാൽ ഒടിഞ്ഞ വീട്ടമ്മ ഇപ്പോഴും ബുദ്ധിമുട്ടിലാണ്.
സമാനമായ സാഹചര്യമാണ് കേരള – തമിഴ്നാട് അതിർത്തി മേഖലയിലും. പുരയിടത്തിലൂടെ പോലും നടക്കാൻ പറ്റാത്ത സ്ഥിതിയുണ്ട്. ഏലം, കിഴങ്ങുവിളകൾ എന്നിവയാണ് കാട്ടുപന്നിക്കൂട്ടം നശിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha

























