Widgets Magazine
07
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മത്സ്യത്തൊഴിലാളി ജോണിനെ കണ്ടെത്താനുള്ള തിരച്ചിൽ ഏഴാം ദിവസവും തുടരുന്നു...വീട്ടിലെത്തിയ ഗോവിന്ദനും ടീമിനും കണക്കിന് കൊടുത്ത് മകൻ.. ഇത്രയും വർഷം എന്ത് ചെയ്തു..? ഉത്തരം മുട്ടി..


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എവിടെ..? പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ, അസാധാരണ ഇടപെടലുമായി ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ സി.പി.രാധാകൃഷ്ണൻ..


ഭാര്യയ്ക്ക് സ്വകാര്യ ദൃശ്യങ്ങൾ അയച്ചു; ഗുരുവായൂരിൽ പെൺവേഷം കെട്ടി കാമുകൻ എത്തിയത് പ്രതികാരത്തിന്! ഞെട്ടിക്കുന്ന ട്വിസ്റ്റ് പുറത്ത്...


ജഡ്ജിമാരുടെ എണ്ണം കൂട്ടുന്ന ചർച്ചയിൽ റഹിമിന്റെ എ കെ 47 എന്ന് പറഞ്ഞപ്പോൾ സംഭവിച്ചത്..മണിയടിച്ച് ഇരുത്തി രാജ്യസഭ ചെയർമാൻ..സംസാരിക്കാൻ സമ്മതിച്ചില്ല..


മോദി പറഞ്ഞാൽ കേൾക്കുമോ... ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ടെലിഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, ഡോണൾഡ് ട്രംപിന്റെ ഹെലികോപ്റ്ററും യാത്രാ വിമാനവും തൊട്ടടുത്ത്; അന്വേഷണം

എന്നെ ശരിക്കും അദ്ഭുതപ്പെടുത്തിയത് അവരുടെ വാക്കുകളാണ് സഞ്ജു സാംസണ്‍ പറയുന്നു

24 JULY 2026 11:07 PM IST
മലയാളി വാര്‍ത്ത

ട്വന്റി20 ലോകകപ്പില്‍ 'പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്' ആയ സഞ്ജു സാംസണ്‍, തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് വലിയ പ്രതീക്ഷയോടെയാണ് ഐപിഎല്‍ സീസണില്‍ ചെന്നൈ ക്യാംപിലെത്തിയത്. ഐപിഎലിലെ എക്കാലത്തെയും വലിയ കൈമാറ്റങ്ങളിലൊന്നിലൂടെ 18 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സില്‍നിന്ന് സഞ്ജു ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിയത്. പകരം ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയുടെയും സാം കറനെയും രാജസ്ഥാന് ചെന്നൈ വിട്ടുകൊടുത്തു. എന്നാല്‍ ചെന്നൈയ്‌ക്കൊപ്പം സഞ്ജുവിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ആദ്യ മൂന്നു മത്സരങ്ങളിലും ഒറ്റയക്ക സ്‌കോറിന് പുറത്തായ താരം, ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സെഞ്ചറി നേടിയാണ് ഫോമിലേക്കെത്തിയത്.

2025 ഐപിഎല്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമുള്ള തന്റെ അവസാന സീസണായിരിക്കുമെന്ന് മനസ്സില്‍ ഉറപ്പിച്ചിരുന്നതായും സ്പിന്നിനെ തുണയ്ക്കുന്ന ചെപ്പോക്ക് വിക്കറ്റുമായി പൊരുത്തപ്പെട്ട് 'പൂജ്യത്തില്‍ നിന്ന് ആരംഭിക്കാന്‍' താന്‍ ആഗ്രഹിച്ചിരുന്നതായും സഞ്ജു വെളിപ്പെടുത്തി. ''രാജസ്ഥാന്‍ റോയല്‍സ് വിടുന്നത് വലിയൊരു റിസ്‌ക് ആയിരുന്നു. തീരുമാനം ഫ്രാഞ്ചൈസിയെ അറിയിച്ചുകഴിഞ്ഞാല്‍, പിന്നീട് ഒരു തിരിച്ചുവരവില്ല. നമ്മള്‍ പോകാന്‍ ആഗ്രഹിക്കാത്ത ഒരു ടീമില്‍ അല്ലെങ്കില്‍ യാതൊരു ഉറപ്പുമില്ലാത്ത ലേലത്തില്‍ വരെ നിങ്ങള്‍ ചെന്നെത്തിപ്പെടാം. ഈ തീരുമാനത്തിന് പിന്നില്‍ രണ്ട് കാരണങ്ങളുണ്ടായിരുന്നു. ഒന്നാമതായി, 2025 ആര്‍ആര്‍നൊപ്പമുള്ള എന്റെ അവസാന സീസണായിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഞാന്‍ എന്റെ കുടുംബവുമായും ഭാര്യയുമായും ദീര്‍ഘനേരം സംസാരിച്ചു. ഇത് പെട്ടെന്നെടുത്ത തീരുമാനമാണോ അതോ ശരിക്കും ഉറപ്പിച്ചതാണോ എന്ന് അവര്‍ എന്നോട് ചോദിച്ചുകൊണ്ടേയിരുന്നു. ഞങ്ങള്‍ രണ്ടുമൂന്ന് ആഴ്ചയോളം ഇതേക്കുറിച്ച് ചര്‍ച്ച ചെയ്തു, ഒടുവില്‍ സമയമായെന്ന് തീരുമാനിച്ചു. അത് ശരിയായ തീരുമാനമാണെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു.

രണ്ടാമതായി, ഞാന്‍ ആത്മവിശ്വാസമുള്ള വ്യക്തിയാണ്. എനിക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പൂജ്യത്തില്‍ നിന്ന് തുടങ്ങാന്‍ ഞാന്‍ എപ്പോഴും തയാറാണ്. എന്റെ ബാറ്റിങ് ശൈലി മന്ദഗതിയിലുള്ള ചെപ്പോക്ക് വിക്കറ്റിന് അനുയോജ്യമായേക്കില്ല എന്ന് പലരും എന്നോട് പറഞ്ഞിരുന്നു. ആ ചിന്തകള്‍ എന്റെ മനസ്സിലൂടെയും കടന്നുപോയി. എന്നാല്‍ പിന്നീട് ഞാന്‍ എന്നോട് തന്നെ പറഞ്ഞു, 'നിനക്ക് 30 വയസ്സായി. ഇനിയെങ്കിലും പുറത്തുവന്ന് ഒരു വഴി കണ്ടെത്തൂ.' ഈ ഐപിഎല്‍ സീസണില്‍, എനിക്ക് എന്തെങ്കിലും നേടിയെടുക്കണമെന്ന വലിയ ഊര്‍ജ്ജത്തോടെയാണ് ഞാന്‍ കളത്തിലിറങ്ങിയത്. അവിടെ ഞാന്‍ ഒരു പുതിയ ഊര്‍ജ്ജം കണ്ടെത്തുകയും അത് എനിക്ക് നന്നായി ഗുണം ചെയ്യുകയും ചെയ്തു.''സഞ്ജു പറഞ്ഞു.

ട്വന്റി20 ക്രിക്കറ്റില്‍ പരാജയം സാധാരണമാണെന്നും വിജയത്തേക്കാള്‍ കൂടുതല്‍ തവണ ഒരാള്‍ പരാജയപ്പെടുന്നുണ്ടെന്നും സഞ്ജു ചൂണ്ടിക്കാട്ടി. ''നമ്മള്‍ ഒരു മോശം ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ പരാജയം കളിയുടെ ഭാഗമാണെന്ന് മനസ്സിലാക്കുന്ന ആളുകള്‍ നിങ്ങളുടെ ചുറ്റും ഉണ്ടായിരിക്കണം. ഞാന്‍ സിഎസ്‌കെയില്‍ ചേര്‍ന്നപ്പോള്‍ ആദ്യത്തെ മൂന്നു മത്സരങ്ങളില്‍ പരാജയപ്പെട്ടു. ഞങ്ങള്‍ ആ മൂന്നു മത്സരങ്ങളും തോറ്റു, എനിക്ക് റണ്‍സ് എടുക്കാനും കഴിഞ്ഞില്ല. ഞാന്‍ ലോകകപ്പ് ഫൈനല്‍ കളിച്ച് കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ, പക്ഷേ ആ ഫോം ഐപിഎലിലേക്ക് കൊണ്ടുവരാന്‍ എനിക്ക് കഴിഞ്ഞില്ല. ആ സാഹചര്യത്തില്‍, നിങ്ങള്‍ എത്ര പരിചയസമ്പന്നനാണെങ്കിലും കോച്ചും ക്യാപ്റ്റനും കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയാം, കൂടാതെ മഹി ഭായ് നമ്മളെ നിരീക്ഷിക്കുന്നുമുണ്ട്.''– സഞ്ജു ചിരിയോടെ പറഞ്ഞു.

''എന്നെ ശരിക്കും അദ്ഭുതപ്പെടുത്തിയത്, ഞാന്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെട്ടിട്ടും ടീം മാനേജ്‌മെന്റിന്റെയും സഹതാരങ്ങളുടെയും പ്രതികരണത്തില്‍ ഒരു ശതമാനം പോലും മാറ്റമുണ്ടായില്ല എന്നതാണ്. എന്നിലുള്ള അവരുടെ വിശ്വാസം ഒരിക്കലും തകര്‍ന്നില്ല. അത് എനിക്ക് വലിയ കാര്യമായിരുന്നു. ആദ്യത്തെ മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ പരിശീലനത്തിന് പോയപ്പോഴാണ് മഹി ഭായ് എന്നെ കണ്ടത്. ഞാന്‍ സാധാരണയായി അദ്ദേഹത്തിന്റെ തൊട്ടുപിന്നില്‍, അദ്ദേഹത്തിന് അഭിമുഖമായാണ് ഇരിക്കാറുള്ളത്. അങ്ങനെ ഞങ്ങള്‍ ഇരുന്നു, അദ്ദേഹം എന്നെ നോക്കി എനിക്ക് സുഖമാണോ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, 'ഭയ്യാ, എനിക്ക് സുഖമാണ്.' പിന്നീട് ഞാന്‍പോലും അറിയാതെ ഞാന്‍ 'പക്ഷേ', 'അതെ' എന്നൊക്കെ പറഞ്ഞുകൊണ്ടേയിരുന്നു.

അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു, 'നീ പക്ഷേ എന്നതിലേക്ക് ഒന്നും പോകേണ്ട, നീ ഏറ്റവും നന്നായി ചെയ്യുന്നത് എന്താണോ അതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കൂ. എല്ലാം ശരിയാകും' അത് വളരെ ലളിതമായിരുന്നു, എന്നാല്‍ എനിക്ക് വലിയൊരു പാഠമായിരുന്നു. എല്ലാം ഓക്കെയാണെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഞാന്‍ പരാജയപ്പെടുന്നു എന്നതുകൊണ്ട് എന്റെ ബാറ്റിങ് ശൈലി മാറ്റണമെന്നോ, സമ്മര്‍ദത്തിലാണെന്ന് കാണിക്കണമെന്നോ, അല്ലെങ്കില്‍ മൂന്ന് മണിക്കൂര്‍ അധികം പരിശീലിക്കണമെന്നോ അര്‍ഥമില്ല. ആ നിമിഷത്തില്‍, അവര്‍ക്കായി എനിക്ക് ശരിക്കും മികച്ച പ്രകടനം പുറത്തെടുക്കണമെന്ന് തോന്നി. തുടര്‍ന്ന് ഞാന്‍ സ്റ്റീഫന്‍ ഫ്‌ലെമിങ്ങിനോട് പറഞ്ഞു,' വിഷമിക്കേണ്ട, അടുത്ത മത്സരത്തില്‍ നമ്മള്‍ വിജയിക്കും.' അടുത്ത മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഞാന്‍ സെഞ്ചറി നേടി. ആ പഴയ ഫോം തിരിച്ചുകിട്ടി.''– സഞ്ജു കൂട്ടിച്ചേര്‍ത്തു.

ടൂര്‍ണമെന്റില്‍ 14 ഇന്നിങ്‌സുകളില്‍ നിന്നായി 43.36 ശരാശരിയിലും 165.63 സ്‌െ്രെടക്ക് റേറ്റിലും രണ്ടു സെഞ്ചറികളും ഒരു അര്‍ധസെഞ്ചറിയും ഉള്‍പ്പെടെ 477 റണ്‍സോടെയാണ് സഞ്ജു കളി അവസാനിപ്പിച്ചത്. 14 മത്സരങ്ങളില്‍ ആറു വിജയവും എട്ടു തോല്‍വിയുമായി 12 പോയിന്റോടെ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് സിഎസ്‌കെ സീസണ്‍ അവസാനിപ്പിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിസ്മയ മോഹന്‍ലാലിന്റെ തുടക്കത്തിന് മികച്ച പ്രേക്ഷക പ്രതികരണം  (19 minutes ago)

ഓണം ബത്ത മുന്‍വര്‍ഷത്തെപ്പോലെ വിതരണം ചെയ്യുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (26 minutes ago)

പാവപ്പെട്ടവരുടെ കൈകളിൽ നേരിട്ട് പെൻഷൻ തുക എത്തിക്കുന്ന ജനകീയമായ പെൻഷൻ വിതരണ പദ്ധതിയാണ് സർക്കാർ പുതിയ ഉത്തരവിലൂടെ തകിടം മറിക്കാനൊരുങ്ങുന്നത്; സാമൂഹ്യക്ഷേമ പെൻഷൻ വിതരണ സംവിധാനം അട്ടിമറിക്കാനുള്ള യുഡിഎഫ്  (31 minutes ago)

വർഷങ്ങളുടെ സേവനപരിചയമുള്ള ഒരു വനിതാ മെഡിക്കൽ ഓഫീസറെ പൊതുവേദിയിൽ അവഹേളിക്കുന്ന തരത്തിൽ സംസാരിച്ചത് തീർത്തും പ്രതിഷേധാർഹം; അധികാരപരിധി ലംഘിച്ചുള്ള ഇടപെടലുകൾ അവസാനിപ്പിക്കണം; ആരോഗ്യവകുപ്പു മന്ത്രിയുടെ പ  (35 minutes ago)

രാജേഷിൻറെ മൃതദേഹത്തോട് ക്രൂരത; ആരോഗ്യ - റവന്യൂ വകുപ്പുകളുടെ ഈ അനാസ്ഥയ്ക്ക് ഭരണ നേതൃത്വം തന്നെ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (39 minutes ago)

ഈ ഓണക്കാലത്ത് 165000 മെട്രിക് ടൺ അരി സംസ്ഥാന സർക്കാർ പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്യും; മുൻഗണന റേഷൻ കാർഡുകൾ അനുവദിക്കുന്നതിന് പ്രധാന പരിഗണന നൽകുന്നതായും മന്ത്രി അനൂപ് ജേക്കബ്  (47 minutes ago)

കാണാതായ മത്സ്യത്തൊഴിലാളി ജോണിനെ കണ്ടെത്താനുള്ള തിരച്ചില്‍ ഏഴാം ദിവസം: മുഖ്യമന്ത്രിയുടെ പരാമര്‍ശം ഒരു സമൂഹത്തെ മുഴുവന്‍ ആക്ഷേപിക്കുന്നതായിരുന്നുവെന്ന് കുടുംബം  (49 minutes ago)

നീണ്ടകരയില്‍ മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവം; തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണെന്ന് മന്ത്രി ഷിബു ബേബിജോണ്‍  (53 minutes ago)

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാ  (58 minutes ago)

എസ്.സി/ എസ്.ടി, വനിതാ പ്രതിനിധികളെ ഉൾപ്പെടുത്തി സർക്കാർ ആശുപത്രികളിലെ ആശുപത്രി വികസന സൊസൈറ്റികൾ പുനഃസംഘടിപ്പിക്കാൻ ഉത്തരവായി; ലക്ഷ്യം ആശുപത്രികളുടെ പുരോഗതിയും രോഗീസൗഹൃദ അന്തരീക്ഷം ഒരുക്കലുമെന്ന് മന്ത്  (1 hour ago)

ഇത്രയും വർഷം എന്ത് ചെയ്തു..?  (1 hour ago)

സഭയിൽ കലിപ്പിൽ രാധാകൃഷ്ണൻ  (2 hours ago)

കള്ളക്കടൽ പ്രതിഭാസം ശക്തി പ്രാപിക്കുന്നു; തീരശോഷണത്തിനു സാധ്യത; കടൽ തീരത്ത് സാധ്യത  (3 hours ago)

യുഡിഎഫ് സർക്കാർ നടപടി സമൂഹത്തിലെ അശരണർക്കും പാവപ്പെട്ടവർക്കും എതിരെയുള്ള വെല്ലുവിളി...  (3 hours ago)

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലേർട്ട്; ചക്രവാതച്ചുഴി ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (3 hours ago)

Malayali Vartha Recommends