Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

ഷഹനയെ കൊന്നതോ? 'അവളുടെ പണത്തിലായിരുന്നു അവന്റെ കണ്ണ്, കളിച്ച് ചിരിച്ച് നടക്കുമ്പോഴും ഭര്‍ത്താവിനെ കണ്ടാല്‍ ഭയന്ന് വിറക്കും'; ഷൂട്ടിംഗിനിടെയും ക്രൂരത; നടിയുടെ ഭര്‍ത്താവിനെതിരെ നടുക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍..

15 MAY 2022 10:54 AM IST
മലയാളി വാര്‍ത്ത

നടിയും പരസ്യചിത്ര മോഡലുമായ ഷഹനയുടെ വിയോഗം സിനിമാമേഖലയില്‍ കൂടി ഞെട്ടല്‍ ഉണ്ടാക്കിയിരിക്കുകയാണ്. ഷഹനയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നാണ് എല്ലാവരും ആവര്‍ത്തിച്ച് പറയുന്നത്. യുവതിയുടെ ഭര്‍ത്താവായ സജാദാണ് മരണത്തിന് പിന്നില്‍ എന്നുള്ള ആരോപണങ്ങളും ഇതിനകം തന്നെ ശക്തമായിരിക്കുകയാണ്.

അതിനിടെ മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് പ്രമുഖ സംവിധായകന്‍ ജോളി ബാസ്റ്റ്യന്‍. സിനിമയുടെ സെറ്റില്‍ വച്ച് ഷഹനയും ഭര്‍ത്താവും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് സംവിധായകന്‍ ജോളി ബാസ്റ്റ്യന്‍ പറയുന്നത്. മാത്രമല്ല, പലപ്പോഴും ഷഹന വിഷമത്തിലായിരുന്നു എന്നും എന്തോ ഒരു ഭയം ആ കുട്ടിയെ അലട്ടിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

ഷഹന നായികയായ ലോക്ഡൗണ്‍ എന്ന തമിഴ് സിനിമയുടെ സംവിധായകനാണ് ജോളി ബാസ്റ്റ്യന്‍. മാത്രമല്ല നടിയെ നായികയാക്കി മറ്റൊരു സിനിമ ചെയ്യാനിരിക്കുകയായിരുന്നു ജോളി. അതിനിടയില്‍ ഷഹനയുടെ മരണവാര്‍ത്ത് അറിഞ്ഞത് ഏറെ ഞെട്ടലുണ്ടാക്കി എന്നാണ് സംവിധാകന്‍ പറയുന്നത്.

ഒരു പ്രമുഖ മാധ്യമത്തോട് ജോളി സെബാസ്റ്റിയന്‍ മനസുതുറന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്..

ഞാന്‍ സംവിധാനം ചെയ്ത 'ലോക്ക് ഡൗണ്‍' എന്ന തമിഴ് സിനിമയുടെ സെറ്റില്‍ വച്ചാണ് ഷഹനയെ ആദ്യമായി പരിചയപ്പെടുന്നത്. ആ സിനിമയില്‍ ഹീറോയിനായാണ് അവരെ കാസ്റ്റ് ചെയ്തത്. വളരെ സത്യസന്ധയായ ബോണ്‍ ആക്ട്രസ് ആയിരുന്നു ഷഹന. ഏതു ഭാഷയിലും അവര്‍ തിളങ്ങും എന്നെനിക്ക് അന്നേ മനസ്സിലായിരുന്നു.

 

എപ്പോഴും ചിരിച്ചുകൊണ്ട് എല്ലാവരോടും പെട്ടെന്ന് പരിചയമാകുന്ന പ്രകൃതമായിരുന്നു അവളുടേത്. ഷഹനയും ഭര്‍ത്താവ് സജാദും ഒരുമിച്ചായിരുന്നു ഷൂട്ടിങിന് വന്നിരുന്നത്. എന്നാല്‍ അവര്‍ തമ്മില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് തുടക്കം മുതലേ തോന്നിയിരുന്നു. പക്ഷേ എന്താണ് പ്രശ്‌നം എന്നൊന്നും അവള്‍ പറഞ്ഞിരുന്നില്ല. പ്രശ്‌നങ്ങള്‍ എല്ലാം മാറും, അവന്‍ നന്നാകും എന്നൊക്കെ അവള്‍ വിശ്വസിച്ചിരുന്നു. പക്ഷേ പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്, ഷഹന ജോലി ചെയ്തുണ്ടാക്കുന്ന പണത്തിലാണ് അവന്റെ കണ്ണ് എന്ന്.

സെറ്റില്‍ വെച്ചും വെറുതെ ഓരോരോ പ്രശ്‌നമുണ്ടാക്കിയിരുന്നു. പലപ്പോഴും പിടിച്ചു മാറ്റേണ്ടി വന്നിട്ടുണ്ട്. അവളുടെ മുഖത്ത് ഒക്കെ മര്‍ദ്ദിച്ച പാടുകള്‍ കണ്ടിട്ടുണ്ട്. നിയമപരമായി എന്തെങ്കിലും ചെയ്യണോ എന്നു ചോദിച്ചെങ്കിലും അവള്‍ക്ക് അവനില്‍ വിശ്വാസം ആയിരുന്നു.

അതുപോലെ തന്നെ മറ്റൊരു കാര്യമാണ് അവളുടെ പെരുമാറ്റം. എത്ര വിഷമം ഉണ്ടെങ്കിലും എല്ലാവരോടും ചിരിച്ചുകൊണ്ട് സംസാരിക്കും. പക്ഷേ ഭര്‍ത്താവ് വരുമ്പോള്‍ പെട്ടെന്ന് സ്വഭാവം മാറും. എന്തോ ഒരു ഭയം അവളെ അലട്ടുന്നത് പോലെയാണ് തോന്നിയത്.

 

സംവിധായകന്‍ എന്ന നിലയില്‍ വര്‍ക്ക് സംബന്ധമായ കാര്യങ്ങളാണ് ഞാന്‍ അവരോട് സംസാരിച്ചു കൊണ്ടിരുന്നത്. അതിനപ്പുറത്തേക്ക് ഒന്നും സംസാരിക്കാനോ അവരുടെ കുടുംബകാര്യങ്ങളില്‍ ഇടപെടാനോ ശ്രമിച്ചിരുന്നില്ല. ഒരു ചെറിയ ഇടവേളയിലാണ് അവരെ പരിചയപ്പെട്ടതും സംസാരിച്ചതുമെല്ലാം. അവര്‍ക്കൊപ്പം മറ്റൊരു സിനിമകൂടി ചെയ്യാന്‍ തയാറായി ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഈ വിയോഗം. ഈ ചിത്രത്തില്‍ എന്റെ മകന്‍ തന്നെയാണ് നായകന്‍. അതു കൊണ്ടു കൂടി ഷഹനയെ ഒരു മകളെ പോലെയാണ് ഞാന്‍ കണ്ടത്. അവള്‍ക്ക് എത്രയും വേഗം നീതി ലഭിക്കണമെന്ന ആഗ്രഹമുണ്ട്. ജോളി ബാസ്റ്റ്യന്‍ പറഞ്ഞത് ഇങ്ങനെയാണ്..

തെന്നിന്ത്യയിലെ പ്രശസ്തനായ സ്റ്റണ്ട് മാസ്റ്റര്‍ കൂടിയാണ് ജോളി ബാസ്റ്റ്യന്‍. മലയാള സിനിമകളായ അങ്കമാലി ഡയറീസ്, കമ്മട്ടിപ്പാടം, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നിവയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.


നിരവധി ദുരൂഹതകള്‍ ഉയര്‍ത്തുന്നതാണ് ഷഹനയുടെ മരണം. ആത്മഹത്യ ആണോ കൊലപാതകമാണോ എന്നതില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. വളരെ കഷ്ടപ്പാട് നിറഞ്ഞ ജീവിതമാണ് ഷഹനയുടേത്. രണ്ടുമാസം മുന്‍പാണ് ചീമേനിയില്‍ സ്വന്തമായി ഭൂമി വാങ്ങി ഷഹനയുടെ കുടുംബം ഒരു കൊച്ചുവീട് വെച്ചത്. വീടിന്റെ പണി ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. അതിനിടയിലാണ് ഷഹനയുടെ മരണവാര്‍ത്ത കൂടി ആ കുടുംബത്തെ തേടിയെത്തിയത്.

ഷഹനയുടെ മരണം കൊലപാതകം തന്നെയാണെന്നാണ് സഹോദരന്‍ പറയുന്നത്. ഉയരമുള്ള ഷഹന ജനലഴിയില്‍ തൂങ്ങിമരിച്ചെന്ന വാദം അവിശ്വസനീയമാണ്. കൊന്നശേഷം കെട്ടിത്തൂക്കിയതാകാം. സജാദിന്റെ മാതാവിന്റെ പങ്കും അന്വേഷിക്കണമെന്നും ഷഹനയുടെ സഹോദരനായ ബിലാല്‍ പറഞ്ഞു.

 

മാത്രമല്ല മരണത്തിനു തൊട്ടുമുന്‍പും ഷഹന മര്‍ദ്ദനമേറ്റിരുന്നു എന്നാണ് അയല്‍വാസികള്‍ പറയുന്നത്. ബലം പ്രയോഗിച്ചതിന്റെ പാടുകളശും ലക്ഷണങ്ങളും ശരീരത്തില്‍ ഉണ്ടായിരുന്നു. ഷഹനയുടെ കൈയ്യില്‍ പിടിച്ചുവലിച്ചതിന്റെ പാടുകളും മുറിവുകളും ഉണ്ട്. സജ്ജാദ് കെട്ടിത്തൂക്കിയതാണെന്നാണ് സംശയം എന്നും അയല്‍വാസികള്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല സജ്ജാദിന്റെ ലഹരി ഉപയോഗത്തെക്കുറിച്ച് ഷഹന നേരത്തെ പരാതി പറഞ്ഞിരുന്നു എന്നും പ്രദേശവാസികള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.


ഷഹനയും സജ്ജാദും തമ്മില്‍ സ്ഥിരം വഴക്കുണ്ടായിരുന്നതായും തൊട്ടടുത്ത് താമസിക്കുന്നവര്‍ വെളിപ്പെടുത്തി. ഒന്നുരണ്ടു തവണ പ്രശ്‌നമുണ്ടായപ്പോള്‍ തങ്ങള്‍ അവരുടെ വീട്ടില്‍പോയിരുന്നെന്നും ആ സമയത്ത് സജ്ജാദ് നോര്‍മല്‍ ആയിരുന്നില്ലെന്നാണ് തോന്നിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിജെപി സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഷൈന്‍ ടോം ചാക്കോ  (2 minutes ago)

സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം  (3 hours ago)

വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്  (3 hours ago)

'ഏഴ് കടല്‍ ഏഴ് മലൈ' തീയേറ്ററുകളിലേക്ക്  (4 hours ago)

പിഎസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു  (4 hours ago)

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്  (4 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (5 hours ago)

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ  (5 hours ago)

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

ഡൽഹിയിലെ തെരുവിൽ കാട്ടിക്കൂട്ടുന്നത് ? വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തം; യുവാക്കൾ വലിയ അനീതി നേരിടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (6 hours ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം  (6 hours ago)

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക; ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ കാരണം ഒരു കുട്ടിയുടെ പ്രതീക്ഷകൾ തകർന്നടിയുന്നത് കാണുന്നത് തികച്ചും വേദനാജനകമാണ്; ഡൽഹി വിഷയത്തിൽ പ്രതികരിച്ച് നടി അഹാന  (6 hours ago)

രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമം ; യുവമോർച്ച തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധം  (6 hours ago)

Malayali Vartha Recommends