Widgets Magazine
12
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിം​ഗോടെ പൂർത്തിയായി.... എല്ലാ ജില്ലകളിലും പോളിം​ഗ് 70 ശതമാനം കടന്നു, ഏറ്റവും കൂടുതൽ പോളിം​ഗ് രേഖപ്പെടുത്തിയത് വയനാട്


15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ: കേസ് കോടതിയുടെ മുമ്പിൽ: സത്യം പുറത്ത് വരും... ഞെട്ടിച്ച് രാഹുലിന്റെ റീ-എൻട്രി


പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് രണ്ടാം പ്രതി ജോബി ജോസഫ്: മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയിലായിരുന്നു: തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ...


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം

പ്രളയത്തിന് പിന്നാലെ മറ്റൊരു വന്‍ ദുരന്തം സേനയെ ഇറക്കി കേന്ദ്രം.. ഇടുക്കി ഡാമില്‍ സംഭവിക്കുന്നത്

16 MAY 2022 06:23 PM IST
മലയാളി വാര്‍ത്ത

More Stories...

കാഞ്ഞങ്ങാട് ​ഗുഡ്‌സ് ഓട്ടോ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഭിഭാഷകൻ മരണത്തിന് കീഴടങ്ങി

നടിയെ ആക്രമിച്ച കേസ്... കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവാദം കഴിഞ്ഞു, ശിക്ഷാവിധി മൂന്നരയ്ക്ക്

റോഡില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ ദിശാ ഫലകത്തിന്റെ ലോഹപാളി വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്റെ കൈപ്പത്തി അറ്റു...  

നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവാദം തുടങ്ങി... പ്രതികളിൽ പലരും പൊട്ടിക്കരഞ്ഞു ദയ യാചിച്ചും ജഡ്ജിക്കു മുന്നിൽ...

ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

കുറവന്‍മലയ്ക്കും കുറത്തിമലയ്ക്കും ഇടയിലൂടെ പാഞ്ഞൊഴുകുകയായിരുന്ന പെരിയാറിനെ പിടിച്ചുകെട്ടി തളച്ചിടുകയായിരുന്നു ഇടുക്കി അണക്കെട്ടില്‍.എന്നാൽ വേണ്ട രീതിയിലുള്ള സുരക്ഷ ഈ ഡാമുകൾക്ക് കിട്ടുന്നുണ്ടോ?ഇപ്പോൾ  പ്രളയ ഭീതി നേരിടുന്ന ഈ സാഹചര്യത്തിൽ ഇടുക്കി ഡാമിന് മറ്റൊരു ഭീഷണി കൂടി ഉയരുകയാണ്.

 

കേന്ദ്ര രഹസ്യാന്വേഷണ റിപ്പോർട്ട് പ്രകാരം ഇടുക്കിയുൾപ്പെടെയുള്ള സംസ്ഥാനത്തെ ഡാമുകൾക്ക് കനത്ത സുരക്ഷാ ഭീഷണിയുണ്ടെന്ന് വ്യക്തമാക്കുകയാണ്. വൈദ്യുതി വകുപ്പിന്റെ കീഴിലുള്ള ഡാമുകളുടെ സുരക്ഷാ ചുമതല സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിനെ ഏൽപ്പിച്ചേക്കും.

 

അണക്കെട്ടുകളുടെ സുരക്ഷ ഈ ഏജൻസിക്ക് കൈമാറാൻ വൈദ്യുത ബോർഡ് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ നടപ്പാക്കിയിരുന്നില്ല. ഇതിനിടെയാണ് ഐബിയുടെ സുരക്ഷാ ആശങ്ക എത്തുന്നത്. ഈ സാഹചര്യത്തിൽ അണക്കെട്ടുകളിൽ സായുധ സുരക്ഷാ സേന ഉടൻ എത്താനാണഅ സാധ്യത. ഭീകരാക്രമണ ഭീഷണിക്കുള്ള സാധ്യത തിരിച്ചറിഞ്ഞാണ് ഈ നീക്കം.

 



 വൈദ്യുതി വകുപ്പിന്റെ നിർദ്ദേശ പ്രകാരം 14 വൈദ്യുതി നിലയങ്ങളെക്കുറിച്ചുള്ള സെക്യൂരിറ്റി ഓഡിറ്റ് എസ്‌ഐഎസ്എഫ് നടത്തിയിരുന്നു. സർക്കാരിന്റെ നിർദ്ദേശം ലഭിച്ചാലുടനെ സുരക്ഷ ചുമതല എസ്‌ഐഎസ്എഫിന് കൈമാറിയേക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുതി നിലയങ്ങളിലൊന്നായ ഇടുക്കി ഡാമിന് മതിയായ സുരക്ഷയില്ലെന്ന് ഐബി രേഖാമൂലം സർക്കാരിനെ അറിയിച്ചിരുന്നു. അട്ടിമറിയോ സ്‌ഫോടനമോ ഉണ്ടായാൽ കനത്ത നാശനഷ്ടങ്ങളുണ്ടാകാൻ ഇടയുണ്ട്.



ഈ അടുത്ത കാലത്ത് ഇടുക്കി ജില്ലയിലെ പ്രധാനപ്പെട്ട ഡാമുകളായ ഇടുക്കി ആർച്ച് ഡാം, ചെറുത്തോണി, കല്ലാർ, ഇരട്ടയാർ, കുളമാവ്, കുളമാവ് സർജ് ഷാഫ്റ്റ്, വാഴത്തോപ്പ്, തുടങ്ങിയ ഡാമുകളിൽ എസ്‌ഐഎസ്എഫ് സുരക്ഷാ പരിശോധനകൾ നടത്തിയിരുന്നു. ഈ തന്ത്രപ്രധാനമായ ഡാമുകളിൽ 88 ആയുധധാരികളായ സുരക്ഷ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാണ് നിർദ്ദേശം. ഇടുക്കിയിലേക്ക് മാത്രം 44 പേരെ നിയമിക്കണമെന്ന് നിർദ്ദേശമുണ്ട്.



ഇതിനുംപുറമേ, കക്കാട്, സീതത്തോട്, ഇടമലയാർ, പെരിങ്ങൽകുത്ത്, ഷോളയാർ, കുറ്റ്യാടി, ബാണാസുര സാ?ഗർ, കക്കയം, ലോവർ പെരിയാർ, നേരിയമംഗലം, ചെങ്കുളം, പന്നിയാർ, പള്ളിവാസൽ എന്നീ വൈദ്യുതി നിലയങ്ങളിലും സുരക്ഷാ പരിശോധന നടന്നിരുന്നു. ഇടുക്കി, ചെറുതോണി, കുളമാവ്, ലോവർ പെരിയാർ എന്നീ പദ്ധതി പ്രദേശങ്ങളിൽ സ്വകാര്യ സുരക്ഷാ ഏജൻസികളെയാണ് ഇപ്പോൾ കരാർ അടിസ്ഥാനത്തിൽ നിയമിച്ചിരിക്കുന്നത്. ഇതുകൂടാതെ നാമമാത്രമായി പൊലീസിന്റെ സുരക്ഷയും ഈ പ്രദേശങ്ങളിലുണ്ട്. ഇവ തീർത്തും അപര്യാപ്തമാണെന്നാണ് ഐബിയുടെ കണ്ടെത്തൽ.



ഡാമുകളിൽ മിക്കവയും വനപ്രദേശങ്ങളോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ, ഭീകര സംഘടനകളുടെ ആക്രമണങ്ങൾക്കും ഭീഷണികൾക്കും സാധ്യതയുണ്ട്. കേരളത്തിന്റെ വനപ്രദേശങ്ങളിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുമുണ്ട്. വടക്കൻ ജില്ലകളിൽ പലവട്ടം മാവോയിസ്റ്റുകൾ പൊലീസുമായി ഏറ്റുമുട്ടലുകളുണ്ടായിട്ടുണ്ട്.

 

ബാണാസുര സാഗറിന് സമീപം മാവോയിസ്റ്റുകളെ പലവട്ടം പൊലീസ് തുരത്തിഓടിച്ചിട്ടുമുണ്ട്.കേരള-തമിഴ്‌നാട് അതിർത്തിയിലുള്ള മുല്ലപ്പെരിയാർ ഡാമിൽ 124 പേരടങ്ങുന്ന സുരക്ഷ സംഘമാണ് സുരക്ഷ നൽകുന്നത്. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ഇവിടെ സുരക്ഷ ചുമതലയുള്ളത്.



അതെ സമയം ഇടുക്കി അണക്കെട്ടിൽ സുരക്ഷ ഉറപ്പു വരുത്തുന്നതിനു പ്രവേശന കവാടത്തിൽ ഡിഎഫ്എംഡി (ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടർ) സ്ഥാപിച്ചു. ചെറുതോണി അണക്കെട്ടിന്റെ പ്രവേശന കവാടത്തിൽ സ്ഥാപിച്ചിരുന്ന മെറ്റൽ ഡിറ്റക്ടർ ഒരു മാസം മുൻപ് മിന്നലിൽ കേടായിരുന്നു. തകരാർ പരിഹരിക്കാൻ എറണാകുളത്തേക്കു കൊണ്ടുപോയെങ്കിലും തിരികെ എത്തിയിട്ടില്ല.



പൊലീസ് വിഐപി ഡ്യൂട്ടിക്ക് ഉപയോഗിക്കുന്ന മെറ്റൽ ഡിറ്റക്ടർ കൊണ്ട് ദേഹ പരിശോധന നടത്തിയായിരുന്നു സന്ദർശകരെ അണക്കെട്ടിലേക്ക് കടത്തിവിട്ടിരുന്നത്. എന്നാൽ ഇത്  സമയ നഷ്ടത്തിന് ഇടയാക്കിയിരുന്നു. പരിശോധനയ്ക്ക് സഞ്ചാരികൾ ഏറെ നേരം വരി നിൽക്കേണ്ടി വന്നതിനാൽ തിരക്കുള്ള സമയങ്ങളിൽ ഇത് പ്രായോഗികവുമല്ല.  തുടർന്നാണ് ആധുനിക നിലവാരത്തിലുള്ള ഡിഎഫ്എംഡി മെഷീൻ സ്ഥാപിക്കാൻ അധികൃതർ തീരുമാനിച്ചത്.



അതേ സമയം കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കിജില്ല അതീവ ജാഗ്രതയിലാണ്. ജില്ലയിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളിൽ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാൻ കലക്ടർ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. അണക്കെട്ടുകൾക്ക് സമീപം താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാനും നദികളിലെ ജലനിരപ്പ് തുടർച്ചയായി നിരീക്ഷിക്കാനും ഡാം സുരക്ഷ, മൈനർ ഇറിഗേഷൻ എക്സി. എൻജിനീയർമാരെ ചുമതലപ്പെടുത്തി.



മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ മണ്ണെടുപ്പ്, ക്വാറി തുടങ്ങിയ ഖനന പ്രവർത്തനങ്ങൾ താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്. ആളുകൾ നദി മുറിച്ചുകടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

 

തോട്ടം മേഖലയിൽ ഉരുൾപൊട്ടലിനും മരംവീണും മണ്ണിടിഞ്ഞും മറ്റും അപകടങ്ങൾക്കും സാധ്യതയുള്ളതിനാൽ ഇത്തരം മേഖലകളിൽ തൊഴിലാളികളെ പണിയെടുപ്പിക്കുന്നതും നിരോധിച്ചു. ജില്ലയിലെ ഡാമുകളിൽ ആവശ്യമായ സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. പ്രാദേശികമായ ജല-ടൂറിസം കേന്ദ്രങ്ങൾ, കുളക്കടവുകൾ, പുഴയോരങ്ങൾ, പാറമടകൾ എന്നിവിടങ്ങളിൽ നിയന്ത്രം ഏർപ്പെടുത്തി.



അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്ന‍തിനാൽ 19 വരെ കേരളത്തിൽ അതിതീവ്രമഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ 5 ജില്ലകളിൽ ഇന്നു റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. 19 വരെ ഒറ്റപ്പെട്ട ഇടങ്ങ‍ളിൽ മിന്ന‍ലോടു കൂടിയ മഴയുണ്ടാകും.



കേരള തീര‍ത്തു നിന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിനു പോകാൻ പാ‍ടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നു കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മണിക്കൂറിൽ  40 മുതൽ 50 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ മത്സ്യബന്ധനം പാടില്ല. നാളെ വരെ ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരം  എന്നിവിടങ്ങളിൽ  മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗ‍ത്തിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ  മത്സ്യബന്ധനം പാടില്ല.



എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ഇന്നലെ പലയിടത്തും കനത്ത മഴ പെയ്തു.  മലയോര പ്രദേശങ്ങളിലും തീര പ്രദേശങ്ങളിലും കനത്ത ജാഗ്രതാ നിർദേശമുള്ളതിനാൽ ഇവിടേ‍ക്കുളള യാത്രകൾക്കു വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കൺട്രോൾ റൂമുകളിൽ മഴക്കെടുതികളെ‍ക്കുറിച്ച് 1077 എന്ന നമ്പ‍റിലും  വൈദ്യുതി സംബന്ധമായ പരാതികൾ 1912 എന്ന നമ്പ‍റിലും അറിയിക്കാം.  കൂടുതൽ ക്യാംപുകൾ തുടങ്ങാനും കലക്ടർമാർക്ക് നിർദേശം നൽകി. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന  (1 hour ago)

ശിക്ഷാവിധി മൂന്നരയ്ക്ക്  (2 hours ago)

സ്വർണവിലയിൽ വർദ്ധനവ്....  (2 hours ago)

രൂപക്ക് റെക്കോഡ് തകർച്ച...  (3 hours ago)

കൂറ്റന്‍ ദിശാ ഫലകത്തിന്റെ ലോഹപാളി വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്റെ ...  (4 hours ago)

‌മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന തടി ലോറിയിലേക്ക് ഇടിച്ചു കയറി വിദ്യാർഥിനിക്ക് ദാരുണാന്ത്യം  (4 hours ago)

പ്രതികളിൽ പലരും പൊട്ടിക്കരഞ്ഞു ദയ യാചിച്ചും ജഡ്ജിക്കു മുന്നിൽ...  (4 hours ago)

രജനീകാന്തിന് ഇന്ന് 75ാം പിറന്നാൾ.  (5 hours ago)

ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് വിധി  (5 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ അടൂരിലെ വീട്ടിലേക്ക്? ഹൈക്കോടതി നിലപാട് നിർണായകം; വീട്ടിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു  (5 hours ago)

ബസ് അപകടത്തില്‍ ഒമ്പതുമരണം...  (6 hours ago)

യുവാവ് ഹൃദയാഘാതം മൂലം മരിച്ചു....  (6 hours ago)

കനത്ത മൂടൽമഞ്ഞിന് സാധ്യത  (6 hours ago)

മുൻകൂർ ജാമ്യ ഹർജിയിൽ 17 ന് പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്  (6 hours ago)

ശിവരാജ് പാട്ടീൽ അന്തരിച്ചു  (6 hours ago)

Malayali Vartha Recommends