ബലപ്രയോഗത്തിലൂടെയല്ല ഉഭയസമ്മത പ്രകാരമാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടത്; വിഷുവിന് ഒന്നിച്ച് കണികാണണമെന്ന ആവശ്യപ്പെട്ട് എൻറെ ഫ്ലാറ്റിൽ താമസിച്ചു; അന്ന് തന്റെ ഭാര്യയും ഫ്ലാറ്റിലുണ്ടായിരുന്നു; ഇതിനിടയിൽ പുതിയ ചിത്രത്തിലെ നായികയുടെ ഫോൺ വന്നു; ആ ഫോണിലേക്ക് വിളിക്കരുതെന്ന് പരാതിക്കാരി പുതിയ നായികയോട് ദേഷ്യപ്പെട്ടു; നായികയോടും അവരുടെ അമ്മയോടും തട്ടിക്കയറി സംസാരിച്ചിട്ടുണ്ട്; നടിയുടെ ആവശ്യങ്ങൾ നടക്കാതായതോടെയാണ് തനിക്കെതിരെ പരാതി നൽകിയതെന്ന് വിജയ് ബാബു

പീഡനക്കേസിൽ നിർണ്ണായക വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുകയാണ് നടനും നിർമാതാവുമായ വിജയ് ബാബു. പരാതിക്കാരിക്കെതിരെ കൂടുതൽ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാണ് അദ്ദേഹം. ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടില്ലെന്നാണ് വിജയ് ബാബു പറയുന്നത്. ഉഭയസമ്മത പ്രകാരമായിരുന്നു ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. പരാതിക്കാരിയുടെ വാട്‌സാപ്പ് ചാറ്റുകളും ചിത്രങ്ങളും ഹൈക്കോടതിക്ക് കൈമാറിയിരിക്കുകയാണ് വിജയ് ബാബു.
നടിയുടെ ചില ആവശ്യങ്ങൾ നടക്കാതായതോടെ തനിക്കെതിരെ പരാതി നൽകിയത്. പുതിയ സിനിമയിൽ മറ്റൊരു നടിയെ നായികയായി നിശ്ചയിച്ചതാണ് പരാതിക്കാരിയെ ചൊടിപ്പിച്ചതും ലൈംഗിക പീഡനമാരോപിച്ചതും. 2018 മുതൽ പരാതിക്കാരിയെ തനിക്കറിയാവുന്നതാണ്. പലപ്പോഴായി യുവതി തന്നിൽ നിന്ന് പണം കടം വാങ്ങി. ബാങ്ക് അക്കൗണ്ട് തെളിവായിട്ടുണ്ട്. സിനിമയിൽ അവസരം കിട്ടാനായി നടി നിരന്തരം വിളിച്ച് കൊണ്ടേയിരുന്നു.
തന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്ളിനിക്കിൽ ഏപ്രിൽ 12ന് നടി എത്തിയിരുന്നു. അവിടെ വച്ച് ഭാര്യയുമായി സംസാരിച്ചു. ഇതിന്റെ സി.സി ടി.വി ദ്യശ്യങ്ങളുണ്ട്. പീഡനം നടന്നെന്നു പറയുന്ന തീയതി കഴിഞ്ഞപ്പോഴാണ് ഇത് സംഭവിച്ചത്. ഏപ്രിൽ 14നായിരുന്നു തനിക്കൊപ്പം മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ളാറ്റിൽ നടിയെത്തിയത്. വിഷുവിന് ഒന്നിച്ച് കണികാണണമെന്ന ആവശ്യപ്പെട്ട് ഫ്ലാറ്റിൽ താമസിച്ചു.
അന്ന് തന്റെ ഭാര്യയും ഫ്ലാറ്റിൽ ഉണ്ടായിരുന്നു. ഇതിനിടയിൽ തനിക്കു ഫോൺ വന്നു. അതെടുത്തിട്ട് മേലിൽ ആ ഫോണിലേക്ക് വിളിക്കരുതെന്ന് പുതിയ ചിത്രത്തിലെ നായികയോട് ദേഷ്യപ്പെടുകയും ചെയ്തു. എന്നാൽ തൊട്ടടുത്ത ദിവസം ആ കുട്ടിയെ വിളിച്ച് നടി മാപ്പു പറയുകയും ചെയ്തു. ഏപ്രിൽ 18ന് പുതിയ ചിത്രത്തിലെ നായികയും അവരുടെ അമ്മയും കോഫി ഹൗസിൽ സംസാരിച്ചിരിച്ച് കൊണ്ടിരുന്നപ്പോൾ അവിടേക്ക് വന്ന നടി അവരോട് തട്ടിക്കയറി സംസാരിച്ചു. ഹൈക്കോടതിക്ക് നൽകിയ ഉപഹർജിയിൽ വിജയ് ബാബു ഇത്തരത്തിലുള്ള കാര്യങ്ങളാണ് പറഞ്ഞിട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha