ദിലീപിന്റെയും അഭിഭാഷകരുടെയും കുടില ബുദ്ധി! തിരിച്ചടി കിട്ടി തുടങ്ങി.. ഇനി നേർക്ക് നേർ പോരാട്ടം... തുറന്നടിച്ച് അഡ്വ പ്രിയദർശൻ തമ്പി

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം കിട്ടിയില്ലേങ്കിൽ കേസിൽ അത് വലിയ തിരിച്ചടിയാകുമെന്ന അഭിപ്രായം ശക്തമാണ്. കേസില്‍ അട്ടിമറി നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ആക്രമണത്തിന് ഇരയായ നടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതിനു പിന്നാലെ കേസിൽ തുടരന്വേഷണത്തിന് ഇനിയും കൂടുതൽ സമയം വേണമെന്നാണ് അന്വേഷണ സംഘം കോടതിയിൽ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരിക്കുന്നത്. മെയ് 31 ന് ഹൈക്കോടതി അനുവദിച്ച സമയപരിധി അവസാനിക്കാനിരിക്കേയാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. എന്നാൽ പ്രതിയായ ദിലീപിന്റെ കൂടി ഭാഗം കേൾക്കാതെ കൂടുതൽ സമയം അനുവദിക്കാൻ സാധിക്കില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. ഇപ്പോഴിതാ കൂടുതൽ വെളിപ്പെടുത്തലുമായി അഡ്വ പ്രിയദർശൻ തമ്പി രംഗത്തെത്തുകയാണ്. ദിലീപിന്റേയും അഭിഭാഷകരുട തന്ത്രമാണ് ഇതിന് പിന്നിൽ എന്നും അദ്ദേഹം വിശദീകരിച്ചു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു...
നടി ആക്രമിക്കപ്പെട്ട കേസിലാണ് സുപ്രീം കോടതി സമയപരിധി നിശ്ചയിച്ചിട്ടുണ്ടായിരുന്നത്. അതിന് ശേഷമാണ് കേസിൽ തുടരന്വേഷണം വരുന്നത്. അതിന് സമയപരിധിയൊന്നും നിശ്ചയിച്ചിരുന്നില്ല. ഇതിനിടയിൽ ബുദ്ധിപരമായി പുനഃരന്വേഷണം റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി ദിലീപ് കോടതിയെ സമീപിച്ചു. സാധാരണ ഗതിയിൽ അത്തരമൊരു ഹർജി നൽകിയാലും അതിൽ ഹൈക്കോടതിക്ക് ഇടപെടാനാകില്ല . കാരണം തുടരന്വേഷണം എന്നത് പോലീസിന്റെ അധികാരമാണ്. അതിന് കോടതിയുടെ അനുമതി പോലും ആവശ്യമില്ല. എന്നിട്ടും തുടരന്വേഷണം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയിലേക്ക് പോയി. അത് റദ്ദ് ചെയ്യാൻ സാധിക്കില്ലെന്ന് അറിഞ്ഞിട്ട് തന്നെയാണ് പോയത്. ഹർജി പരിഗണിച്ച കോടതി കേസ് റദ്ദ് ചെയ്യാൻ സാധിക്കില്ലെന്ന് അറിയിച്ചു. ഒപ്പം സമയപരിധി നിശ്ചയിക്കുകയും ചെയ്തു. അങ്ങനെയാണ് കേസിൽ സമയപരിധി വരുന്നത്. അതാണ് പ്രോസിക്യൂഷന്റെ മുന്നിലെ വെല്ലുവിളി. അതേസമയം അനന്തമായി കേസ് മുന്നോട്ട് നീട്ടിക്കൊണ്ടുപോകാൻ സാധിക്കില്ല. മൂന്ന് മാസത്തെ സമയം എങ്കിലും വേണമെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിക്കണമെന്ന് തന്നെയാണ് അഭിപ്രായം.
നിലവിൽ കേസിലെ ദൃശ്യങ്ങൾ ചോർന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സംഭവിച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അതിജീവിത തന്നെ നേരിട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ നീക്കം വളരെ സുപ്രധാനമാണ്. ക്രിമിനൽ നടപടി ക്രമത്തിലെ 483ാം വകുപ്പ് അനുസരിച്ച് സംസ്ഥാനത്തെ മുഴുവൻ കീഴ് കോടതികളിലും ക്രമരഹിതമായി എന്തെങ്കിലും നടന്നാൽ അതിൽ ഇടപെടാൻ സാധിക്കും. ആ വകുപ്പ് ഉപയോഗിച്ച് കൊണ്ട് ഈ കേസിലെ എല്ലാ രേഖകളും വിളിച്ച് വരുത്താനും ആ രേഖകളിൽ എന്തെങ്കിലും ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ അക്കാര്യങ്ങൾ പരിശോധിക്കാൻ കഴിയുകയും ചെയ്യുമെന്നും അഡ്വ പ്രിയദർശൻ തമ്പി പറഞ്ഞു.
https://www.facebook.com/Malayalivartha























