Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

പിണറായിക്ക് മരുന്ന് കുറിച്ച് സ്വപ്ന... കുടുംബത്തെ പൂട്ടി; അടപടലം പെട്ടു... ക്ലിഫ് ഹൗസിൽ നടന്നത്! ബോംബിട്ടു... കമലയും വീണയും മകനുമായും ആക്ഷൻ; പിണറായിയെ വെല്ലുവിളിച്ച് സ്വപ്ന

14 JUNE 2022 09:22 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വരട്ടെയെന്ന് ബിനീഷ് കോടിയേരി

മുഖ്യമന്ത്രി പിണറായി വിജയനുമേൽ ഇടിത്തീയെന്ന പോലെ പ്രഹരം ഏൽപ്പിക്കുകയാണ് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ഭയപ്പെടുത്തി ഓടിക്കാം എന്ന് കരുതി തുടങ്ങിയ അടവുകളിൽ ഒരു സാധാരണ സ്ത്രീയെപ്പോലെ പതറാതെ കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുകയാണ് സ്വപ്ന വീണ്ടും. ഇത്തവണ മുഖ്യമന്ത്രിയുടെ മറവിക്കുള്ള മരുന്നു കൂടി കുറിച്ച് കൊണ്ടാണ് രം​ഗത്ത് എത്തിയിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന ഇത്തവണ എത്തിയിരിക്കുകാണ്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവുമൊത്ത് ക്ലിഫ് ഹൗസിൽ നിരവധി തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് സ്വപ്‌ന സുരേഷ് ഇത്തവണ എത്തിയിരിക്കുന്നത്.

തൻ്റെ പേരിൽ ഒരു പുതിയ കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തെന്നും എത്ര കേസുകൾ തൻ്റെ പേരിൽ എടുത്താലും അതിനെയെല്ലാം നേരിടുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. തന്നെ അറിയില്ലെന്ന മുഖ്യമന്ത്രിയുടെ മൊഴി പച്ചക്കള്ളമാണ്. മുഖ്യമന്ത്രിയുമായും ഭാര്യയുമായും പലവട്ടം താൻ സംസാരിച്ചിട്ടുണ്ടെന്നും സ്വപ്ന വെളിപ്പെടുത്തി.

ജയിലിൽ കിടക്കുമ്പോൾ വിവാദ വനിതയെ അറിയില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയും കുടുംബവുമൊത്ത് ക്ലിഫ് ഹൗസിൽ ഒരുപാട് കൂടിയാലോചനകൾ നടത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പല നീക്കങ്ങളും നടത്തിയിട്ടുണ്ട്. അതൊക്കെ മറന്നു എങ്കിൽ സാഹചര്യം അനുസരിച്ച് മാദ്ധ്യമങ്ങൾ വഴി അറിയിച്ചു കൊള്ളാമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

തനിക്ക് പറയാനുള്ള കൃത്യമായി ചുരുക്കി പറയാം. സംസ്ഥാനമൊട്ടാകെയുള്ള പോലീസ് സ്‌റ്റേഷനുകളിൽ മുഴുവൻ കേസ് കൊടുത്തോളൂ. ഒരു പ്രശ്‌നവുമില്ല. കോടതിയിൽ കൊടുത്ത രഹസ്യമൊഴിയിൽ ഉറച്ച് നിൽക്കുന്നു. മൊഴികൾ പിൻവലിക്കാൻ പോകുന്നില്ല. ഇത് തന്നെ ശക്തമായ തീരുമാനം ആണ്. മൊഴി പിൻവലിക്കണമെങ്കിൽ നിങ്ങൾ എന്നെ കൊല്ലണം. കൊന്നു കഴിഞ്ഞാൽ എല്ലാ കാര്യങ്ങളും ഇവിടെ നിലയ്‌ക്കും. എൻ്റെ പേരിൽ എത്ര കേസുകൾ രജിസ്റ്റർ ചെയ്താലും കുഴപ്പമില്ല. കോടതിയിൽ നൽകിയ 164 മൊഴിയിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്. 164 മൊഴിയിൽ വ്യത്യാസമുണ്ടെന്ന് പറഞ്ഞാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഷാജ് കിരണുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ട്. എന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി മുൻപ് പറഞ്ഞത് പച്ചക്കള്ളമാണ്. അവർ തന്നെയാണ് ഷാജിനെ തൻ്റെ അടുത്തേക്ക് പറഞ്ഞയച്ചത്. ഗൂഢാലോചന നടത്തിയെന്ന് താൻ പറയുന്നത് ആരോപണം ഉന്നയിച്ചവർ പ്രവർത്തിയിലൂടെ തെളിയിക്കുകയാണെന്ന് സ്വ‌പ്‌ന പറഞ്ഞു. ജയിലിലായിരുന്ന സമയത്ത് തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതിനുള‌ള മറുപടിയായി, മുഖ്യമന്ത്രിയുമായും കുടുംബവുമായും പലവട്ടം ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വച്ച് സംസാരിച്ചിട്ടുണ്ട്. 'ഞാനും മുഖ്യമന്ത്രിയും ഭാര്യയും മകളും മകനും ചേർന്ന് ക്ളിഫ് ഹൗസിലിരുന്ന് ഒരുപാട് കാര്യങ്ങൾ ഡിസ്‌കസ് ചെയ്ത് ആക്ഷൻ എടുത്തിട്ടുണ്ട്, മുഖ്യമന്ത്രിയുടെ കമല വിജയനുമായും താൻ സംസാരിച്ചിട്ടുണ്ട്. അതെല്ലാം മറന്നെങ്കിൽ വേണമെങ്കിൽ അവസരം വരുമ്പോൾ നിങ്ങൾവഴി അത് ഞാൻ ഓർമ്മിപ്പിക്കാം.' എന്ന് മാദ്ധ്യമങ്ങളോട് സ്വപ്‌ന പറഞ്ഞു.

164 മൊഴി പരാതിക്കാരൻ എങ്ങനെ അറിഞ്ഞു എന്നറിയില്ല. താൻ എല്ലാ തെളിവുകളും എല്ലാവർക്കും കൈമാറിയിട്ടുണ്ട്. തന്നെ കൊന്നതു കൊണ്ട് മാത്രം എല്ലാം ഇവിടെ അവസാനിക്കുമെന്ന കരുതണ്ട. ജയിലിലിട്ട് തല്ലിച്ചതച്ച് ഏതെങ്കിലും സ്റ്റേറ്റ്‌മെന്റിൽ ഒപ്പിടീക്കാനാണ് ശ്രമം എങ്കിൽ നമുക്ക് നോക്കാം. കസ്റ്റംസിന് നൽകിയിരിക്കുന്ന രഹസ്യമൊഴിയും ഇഡി കോടതിയിൽ കൊടുത്തിരിക്കുന്ന രഹസ്യമൊഴിയും വ്യത്യസ്തമാണെന്നാണ് പറയുന്നത്.

കോടതിയുടെ സുരക്ഷയിൽ ഇരിക്കുന്ന കാര്യങ്ങൾ എങ്ങനെ മുതിർന്ന സിപിഎം നേതാവിന് അറിയാൻ കഴിഞ്ഞു. സ്വാധീനം ഉപയോഗിച്ച് അദ്ദേഹമോ അദ്ദേഹത്തിന്റെ അനുയായികളോ അല്ലെങ്കിൽ മുഖ്യമന്ത്രിയോ മൊഴി വായിച്ചിരിക്കുന്നു. എന്റെ രഹസ്യമൊഴിയിൽ വ്യത്യാസമില്ലെന്ന് എല്ലാവരോടും എപ്പോഴും പറയുന്നതാണെന്നും സ്വപ്‌ന വ്യക്തമാക്കി. കോടതി രേഖകള്‍ മുഖ്യമന്ത്രി ഇടപ്പെട്ട് ചോര്‍ത്തിയോയെന്നും സ്വപ്‌നയും അഭിഭാഷകനും സംശയം പ്രകടിപ്പിച്ചു.

ഷാജ് കിരണിന്റെ ഫോൺ ചോർത്തി, ശബ്ദ സന്ദേശത്തിൽ വ്യത്യാസം വരുത്തി എന്നൊക്കെയാണ് പറയുന്നത്. താനും സരിത്തും ഷാജ് കിരണും ചേർന്ന് നടത്തിയ സംഭാഷണങ്ങൾ മുതിർന്ന സിപിഎം നേതാവ് എങ്ങനെ അറിയും. ഷാജ് കിരണിന് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

മുഖ്യമന്ത്രിയാണ് ഷാജ് കിരണിനെ ഓഫീസിലേക്ക് അയച്ചത്. ഇതിൽ താനാണോ ഗൂഢാലോചന നടത്തിയത്. അതോ മുഖ്യമന്ത്രിയോ. സിപിഎമ്മിന്റെ കള്ളക്കളികൾ ഓരോന്നായി പുറത്തു വരികയാണ്. സിപിഎമ്മും മുഖ്യമന്ത്രിയുമാണ് സ്വന്തം ചെയ്തികൾ കൊണ്ട് ഇവയെല്ലാം പുറത്തേക്ക് കൊണ്ടു വരുന്നതെന്നും സ്വപ്‌ന പറഞ്ഞു.

അതേസമയം, സ്വപ്ന സുരേഷിനെതിരെ ഉടൻ അറസ്റ്റുണ്ടാകില്ലെന്ന് പൊലീസ്. കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രം തുടർനടപടികൾ സ്വീകരിക്കുമെന്നും പാലക്കാട് കസബ പൊലീസ് അറിയിച്ചു. സി പി പ്രമോദ് എന്നയാളുടെ പരാതിയെ തുടർന്ന് കലാപാഹ്വാനശ്രമത്തിനും വ്യാജരേഖ ചമക്കലിനുമാണ് സ്വപ്ന സുരേഷിനെതിരെ കേസെടുത്തിട്ടുള്ളത്.

കലാപാഹ്വാനത്തിന് ശ്രമം എന്നായിരുന്നു പരാതിയിൽ പ്രധാനമായും പറയുന്നത്. മുമ്പ് കൊടുത്ത മൊഴികൾക്ക് എതിരായ പ്രസ്താവന നടത്തി കലാപത്തിന് ശ്രമിച്ചു. തെറ്റായ സന്ദേശം പടർത്താൻ ശ്രമിക്കുന്നു. സ്വപ്ന പറയുന്ന തെറ്റായ കാര്യങ്ങൾ ചിലരെയെങ്കിലും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. ചിലർ ഇത് വിശ്വസിച്ച് ആക്രമണത്തിന് മുതിർന്നു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വിമാനത്തിലുണ്ടായ പ്രതിഷേധം അടക്കമുള്ളവയ്ക്ക് കാരണം സ്വപ്ന കൊടുത്ത മൊഴിയാണെന്നും പരാതിയിൽ പറയുന്നു.

ഇതേക്കുറിച്ച് അന്വേഷിച്ച് പൊലീസ് സത്യം പുറത്തുകൊണ്ടുവരണമെന്നാണ് സിപി പ്രമോദിന്റെ പരാതിയിൽ പറയുന്നത്. ഇന്നലെ വൈകിട്ട് നൽകിയ പരാതിയിൽ രാത്രിയോടെ എഫ്ഐആർ ഇടുകയായിരുന്നു. കേസെടുത്തുവെങ്കിലും അറസ്റ്റിലേയ്ക്ക് ഉടൻ കടക്കേണ്ടതില്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

അതിനിടെ, സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾക്കു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന മുൻ മന്ത്രി കെ.ടി.ജലീലിന്റെ പരാതിയിൽ സരിത എസ്.നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ക്രൈംബ്രാഞ്ച് എസ്പി മധുസൂദനനാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയത്. അപേക്ഷ സ്വീകരിച്ച കോടതി, ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് അനീസയ്ക്ക് കേസ് കൈമാറി.

ഈ മാസം 23ന് സരിതയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തും. കോടതി നിശ്ചയിച്ച തീയതി മാറ്റി വേഗത്തിൽ രഹസ്യമൊഴി രേഖപ്പെടുത്തുവാൻ അന്വേഷണ ഉദ്യോഗസ്ഥൻ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടെങ്കിലും കോടതി ഈ ആവശ്യം നിരസിച്ചു. കെ.ടി.ജലീൽ നൽകിയ പരാതിയിൽ സോളർ കേസ് പ്രതി സ്വപ്‌നയെയും പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിനെയും പ്രതിയാക്കിയാണ് കന്റോൺമെന്റ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ഇരുവരുടെയും ഫോൺ സംഭാഷണങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (3 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (3 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (3 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (3 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (3 hours ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (3 hours ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (3 hours ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (3 hours ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (3 hours ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (3 hours ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (4 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (4 hours ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (4 hours ago)

കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ്‌ നേത  (4 hours ago)

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വ  (4 hours ago)

Malayali Vartha Recommends