Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു


ദിവസം 80,000 തീർത്ഥാടകരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ... ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി ഉത്തരവ്


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

ഒരു കോടി തന്ന് സ്വാധീനിക്കാന്‍ ശ്രമിച്ചു! സുഹൃത്തുക്കളെ ചാക്കിട്ട് പിടിക്കാന്‍ ശ്രമിച്ചു; വിജയ് ബാബുവിനെ വെട്ടിലാക്കി യുവനടിയുടെ വെളിപ്പെടുത്തല്‍.. നടന് കുരുക്ക് മുറുകുന്നു..

18 JUNE 2022 08:31 PM IST
മലയാളി വാര്‍ത്ത

നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ വീണ്ടും അതിജീവിത രംഗത്ത്. പീഡനക്കേസില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് വിജയ് ബാബു പണം വാഗ്ദാനം ചെയ്‌തെന്നാണ് പരാതിക്കാരി പറയുന്നത്. സുഹൃത്തുവഴി ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്നാണ് കോഴിക്കോട് സ്വദേശിനിയായ യുവനടി വെളിപ്പെടുത്തിയിരിക്കുന്നത്.

അതേസമയം നീതി കിട്ടുന്നതുവരെ താന്‍ വിജയ്ബാബുവിനെതിരെ പോരാടുമെന്നും യുവതി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.


തനിക്ക് വേണമെങ്കില്‍ ആ ഒരു കോടി വാങ്ങി സുഖമായി ജീവിക്കാമായിരുന്നു. എന്നാല്‍ അതല്ല ശരി. നീതി കിട്ടുന്നതുവരെ പോരാടും ഇങ്ങനെയാണ് നടി വ്യക്തമാക്കിയത്.. പരാതി നല്‍കിയ സമയത്തായിരുന്നു അത് പിന്‍വലിക്കണമെന്ന് ഒരു ദൂതനെ അയച്ച് വിജയ് ബാബു യുവതിയോട് ആവശ്യപ്പെട്ടത്.

കൂടാതെ നടി മറ്റൊരു ആശങ്ക കൂടി പങ്കുവെച്ചിട്ടുണ്ട്. അതായത്, തനിക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്കും സമാനമായ രീതിയില്‍ പണം നല്‍കിയിരിക്കും എന്നാണ് യുവതി ചൂണ്ടിക്കാട്ടിയത്. മാത്രമല്ല തനിക്ക് ഇനി എത്ര കോടി രൂപ വാഗ്ദാനം ചെയ്താലും പരാതിയില്‍ നിന്നും പിന്മാറില്ലെന്നും കേസുമായി മുന്നോട്ട് പോകുമെന്നും യുവതി പറഞ്ഞു.

യുവതിയുടെ വാക്കുകള്‍ ഇങ്ങനെയാണ്..

അതിഭീകരമായ മാനസിക സംഘര്‍ഷത്തിലൂടെയാണ് ഞാന്‍ കടന്നു പോകുന്നത്. പരാതി നല്‍കുന്ന സമയത്ത് പേര് പുറത്തുവരുമെന്ന് വക്കീല്‍ പറഞ്ഞിരുന്നു. അത് താങ്ങാന്‍ മനസ്സിനെ പാകപ്പെടുത്തണമെന്നും അദ്ദേഹം എനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. വിജയ് ബാബു മാന്യനായി നടക്കുന്നത് എനിക്ക് സഹിക്കാന്‍ കഴിയില്ല. കാരണം അയാള്‍ അധികാരവും പണവും ഉപയോഗിച്ചാണ് വേട്ടയാടുന്നത്. ഇക്കാരണത്താലാണ് പരാതിയുമായി രംഗത്തുവരാന്‍ തീരുമാനിച്ചത്. എന്റെ ഇതേ അവസ്ഥ മറ്റുള്ളവര്‍ക്കും വരാം. ഇതും പരാതിയുമായി മുന്നോട്ടുവരാന്‍ എന്നെ പ്രേരിപ്പിച്ചു. എന്റെ സിനിമയിലെ ഭാവി നശിപ്പിക്കാന്‍ വിജയ് ബാബു ശ്രമിച്ചിരുന്നു. എനിക്ക് വന്ന അവസരം സംവിധായകനെ വിളിച്ച് മുടക്കി. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശക്തമായ ശ്രമമാണ് നടന്‍ നടത്തുന്നത്. അമ്മ സംഘടനയില്‍ ഉള്‍പ്പെട്ടവരടക്കം നിരവധി പ്രമുഖര്‍ വിജയ് ബാബുവിനെ അനുകൂലിച്ച് സംസാരിച്ചിട്ടുണ്ട്. അവര്‍ക്കും പണം ലഭിച്ചിരിക്കാനാണ് സാധ്യത. ഇങ്ങനെയാണ് യുവനടി പ്രതികരിച്ചത്.

 

ഏപ്രില്‍ 22നാണ് നടി പീഡന പരാതി നല്‍കിയത്. മാര്‍ച്ച് 16 ന് ദി ഹോംസ് സ്യൂട്ട്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ വച്ചും മാര്‍ച്ച് 22 ന് ഒലിവ് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ വച്ചും പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. ഇതിനുപിന്നാലെ ഫേസ്ബുക്ക് ലൈവിലെത്തിയ വിജയ് ബാബു, നടിയുടെ പേര് വെളിപ്പെടുത്തിയിരുന്നു. പരാതിക്കാരിക്ക് പലപ്പോഴായി പണം നല്‍കിയിട്ടുണ്ടെന്നും സിനിമയില്‍ കൂടുതല്‍ അവസരം വേണമെന്ന ആവശ്യം താന്‍ നിരസിച്ചതോടെയാണ് ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയതെന്നുമാണ് വിജയ് ബാബു ലൈവില്‍ അന്ന് ആരോപിക്കുകയും ചെയ്തു.

തുടര്‍ന്ന് ഗോവ വഴി വിജയ് ബാബു വിദേശത്തേക്ക് കടക്കുകയായിരുന്നു. ആദ്യം ദുബായിലേക്കും അവിടെ നിന്ന് ജോ!ര്‍ജിയയിലേക്കും വിജയ് ബാബു കടന്നിരുന്നു. പിന്നീട് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ പൊലീസ് നീക്കം സജീവമാക്കി. പിന്നാലെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശം നല്‍കിയതോടെയാണ് ദുബായിയില്‍ തിരിച്ചെത്തിയ ശേഷം കേരളത്തിലെത്തിയത്.

 

അതേസമയം ഉഭയസമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെതെന്നും ബ്ലാക്ക്‌മെയിലിന്റെ ഭാഗമായുള്ള പരാതിയണെന്നാണ് വിജയ് ബാബുവിന്റെ വാദിക്കുന്നത്. മാത്രമല്ല സിനിമയില്‍ അവസരം നിഷേധിച്ചതാണ് പരാതിക്ക് പിന്നിലെന്നും വിജയ് ബാബു ആരോപിച്ചിരുന്നു. കേസെടുത്തതിന് പിന്നാലെ, ദുബായിലേക്ക് കടന്ന വിജയ് ബാബു ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് കൊച്ചിയില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് അന്വേഷണ സംഘം പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.

പരാതി നല്‍കിയതിന് ശേഷം ആദ്യമായാണ് പരാതിക്കാരി മാധ്യങ്ങളോട് പ്രതികരിക്കുന്നത്. എന്തായാലും പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍ വീണ്ടും ചര്‍ച്ചയാകും എന്നതില്‍ സംശയമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറുമണിക്കുശേഷം പരസ്യപ്രചാരണം നടത്തിയാൽ കർശന നടപടി.... വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി  (25 minutes ago)

ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു  (45 minutes ago)

ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടത  (1 hour ago)

വൈക്കത്ത്  കർഷകൻ തൂങ്ങിമരിച്ചു  (1 hour ago)

ഇന്ന് മുതൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ... ഇന്ന് യൂറോപ്യൻ കരുത്തരും മുൻ ചാമ്പ്യന്മാരുമായ റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിൽ ആദ്യപാദ മത്സരത്തിൽ ഏറ്റുമുട്ടും  (1 hour ago)

സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു...  (1 hour ago)

തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസിൽ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ...  (2 hours ago)

കൊല്ലത്ത് പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (2 hours ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (3 hours ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (3 hours ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (3 hours ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

Malayali Vartha Recommends