സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് കസ്റ്റംസിന് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറി; ഇ.ഡി. നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ഈ നീക്കം നടത്തിയത്; സാമ്പത്തിക മൊഴി പകര്‍പ്പ് ഇ.ഡി.യ്ക്ക് കൈമാറിയത് കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതി

ഒരു ഇടവേളയ്ക്കു ശേഷം സ്വർണക്കടത്ത് കേസ് വീണ്ടും സർക്കാരിനെ പിടിച്ചു കുലുക്കുകയാണ്. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകളും നീക്കങ്ങളും പ്രതിപക്ഷത്തെ പ്രതിഷേധങ്ങളിലേക്കും നയിച്ചിരിക്കുകയാണ്. സ്വർണക്കടത്ത് കേസിൽ ഇപ്പോഴിതാ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ നീക്കം വന്നിരിക്കുന്നു.
ഇ ഡിയും സ്വർണക്കടത്ത് കേസിൽ സജീവമാകുന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇത്തരത്തിലുള്ള നീക്കങ്ങൾ ഇ ഡി നടത്തുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് കസ്റ്റംസിന് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറിയിരിക്കുകയായാണ് . ഇ.ഡി. നല്‍കിയ അപേക്ഷ പരിഗണിച്ചായിരിന്നു ഈ നീക്കം നടത്തിയത്.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് മൊഴി പകര്‍പ്പ് ഇ.ഡി.യ്ക്ക് കൈമാറിയത്. ഇതിന്മേൽ എന്ത് നീക്കമാണ് നടത്താനിരിക്കുന്നത് എന്നതും കാത്തിരുന്നു കാണേണ്ടുന്ന കാര്യമാണ്. അതേസമയം ഡോളര്‍ കടത്ത് കേസിലെ രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ജൂണ്‍ 22-ലേക്ക് മാറ്റിയിരിക്കുന്നു . കസ്റ്റംസ് വക്കീലിന്റെ വാദം കൂടി കേള്‍ക്കേണ്ടതുണ്ടെന്ന് വാദം നിരത്തിയാണ് കോടതി ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചത്.
സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍ കടത്ത് കേസിലും 2020-ൽ സ്വപ്‌ന സുരേഷ് കസ്റ്റംസിന് രഹസ്യമൊഴി നല്‍കിയിരുന്നു. ഈ മൊഴികളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പി. ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവര്‍ക്കെതിരേ പരാമര്‍ശങ്ങളുണ്ടെന്ന് കസ്റ്റംസ് കമ്മീഷണറായിരുന്ന സുമിത്ത്കുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത്.
ഇ.ഡി. നേരത്തെയും രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കസ്റ്റംസിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഈ അപേക്ഷകള്‍ കോടതി തള്ളി. ഇപ്പോൾ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണം പൂര്‍ത്തിയായി. ഈയൊരു ഘട്ടത്തിലാണ് രഹസ്യമൊഴിയുടെ പകര്‍പ്പ് ഇ.ഡി.യ്ക്ക് കൈമാറിയിരിക്കുന്നത് .
അതേസമയം ബുധനാഴ്ച പത്തു മണിക്ക് സ്വപ്ന സുരേഷ് ഇഡിക്ക് മുന്നിൽ ഹാജരായി വിശദമായ മൊഴി നൽകുവാനിരിക്കുകയാണ്. രഹസ്യ മൊഴിയിൽ പിണറായിക്കും കുടുംബത്തിനുമെതിരെ പരാമർശമുണ്ടെന്നിരിക്കെ വ്യാഴാഴ്ചയോ വെളളിയാഴ്ചയോ മുഖ്യമന്ത്രിയുടെ മകളെ ഇ.ഡി ചോദ്യം ചെയ്തേക്കും.
സ്വപ്ന സുരേഷ് 164 എ വഴി നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ലഭിച്ചതിന് പിന്നാലെയാണ് സ്വപ്നയെ വിശദമായി ചോദ്യംചെയ്ത് മൊഴി രേഖപ്പെടുത്താൻ ഇഡി തീരുമാനിച്ചത്. അടുത്ത ബുധനാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി സ്വപ്നയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























