Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ക്ലാസ്‌റൂമിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വൈവിധ്യമില്ലായ്മ ഒരു വലിയ പ്രശ്നമാണ്.... ആയിരത്തിലധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ള കേരളത്തിൽ ആകെ ആയിരം വിദേശ വിദ്യാർഥികൾ പോലുമില്ല! കേരളത്തിന് പുറത്ത് നിന്നുള്ളവർ എത്രയെന്ന കണക്ക് കണ്ടിട്ടില്ലെങ്കിലും കുസാറ്റിലും ഐ. ഐ. ടി. യിലും ഒക്കെ ഒഴിച്ചാൽ അവരുടെ സംഖ്യ ഒരു ശതമാനത്തിലപ്പുറം കടക്കാറില്ല.... ഉന്നത വിദ്യാഭ്യാസം: കേരളം എവിടെ? മുരളി തുമ്മാരുകുടി കുറിക്കുന്നു

21 JULY 2022 06:39 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ വിദ്യാഭ്യാസ നിലവാരം വളരെ ഏറെ കുറയുകയാണെന്ന് വ്യക്തമാക്കുകയാണ് മുരളി തുമ്മാരുകുടി. നിലവിൽ കേരളത്തിന്റെ അവസ്ഥ അപ്രകാരമാണ് പോകുന്നത് എന്നാണ് വ്യക്തമാക്കുന്നത്.ഫേസ്ബുക്ക് കുറിപ്പിലാണ് ഇത്തരത്തിൽ ഒരു പ്രതികരണം ഉന്നയിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഉന്നത വിദ്യാഭ്യാസം: കേരളം എവിടെ?

ഡൽഹി വിമാനത്താവളത്തിൽ വെച്ചാണ് ‘ഇന്ത്യ ടുഡേ’യുടെ ‘The best colleges of India’ എന്ന പ്രത്യേക ലക്കം കാണുന്നത്. ഉടനെ വാങ്ങി. വിമാനം ടേക്ഓഫ് ചെയ്യുന്നതിന് മുൻപേ വായിച്ചുതുടങ്ങി. വായിച്ചും ചിന്തിച്ചും എട്ട് മണിക്കൂർ പോയതറിഞ്ഞില്ല.

ആർട്സ്, സയൻസ്, എഞ്ചിനീയറിംഗ്, കൊമേഴ്‌സ്, മെഡിക്കൽ, ഡെന്റൽ സയൻസ്, ആർക്കിടെക്ച്ചർ, ലോ, മാസ് കമ്മ്യുണിക്കേഷൻ, ഹോട്ടൽ മാനേജ്‌മെന്റ്, ബി. ബി. എ., ബി. സി. എ., ഫാഷൻ ഡിസൈൻ, സോഷ്യൽ വർക്ക് എന്നിങ്ങനെ പതിനാല് വിഷയങ്ങളിൽ ഇന്ത്യയിലെന്പാടുമുള്ള കോളേജുകളെ റാങ്ക് ചെയ്യുന്ന ഒരു പദ്ധതിയാണ് ഇന്ത്യ ടുഡേ ചെയ്യുന്നത്. ഇന്ത്യയിൽ നാല്പതിനായിരത്തോളം ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉള്ളതിൽ പതിനായിരത്തോളം സ്ഥാപനങ്ങളെ ഇന്ത്യ ടുഡേ നിയമിച്ച ഗവേഷണസ്ഥാപനം ബന്ധപ്പെടുന്നു. അതിൽനിന്നും ആയിരത്തി അഞ്ഞൂറ് സ്ഥാപനങ്ങൾ അവരുടെ ലിസ്റ്റിൽ പരിഗണിക്കപ്പെടുന്നു. അതിൽനിന്നാണ് ഏറ്റവും നല്ല റാങ്കിങ് കിട്ടുന്ന അഞ്ച് സ്ഥാപനങ്ങളെ ഓരോ വിഭാഗത്തിലും തെരഞ്ഞെടുക്കുന്നത്.

ആർട്ട്സിൽ നിന്നും സയൻസിൽ നിന്നും ഒന്നാം സ്ഥാനത്ത് ന്യൂഡൽഹിയിലെ ഹിന്ദു കോളേജാണ്. മെഡിക്കൽ, ഡെന്റൽ, എഞ്ചിനീയറിംഗ്, മാസ്സ് കമ്മ്യുണിക്കേഷൻ, ഹോട്ടൽ മാനേജ്‌മെന്റ്, ബി. ബി. എ., ഫാഷൻ ഡിസൈൻ ഇവയിലും ഒന്നാം സ്ഥാനം ഡൽഹിയിൽ തന്നെയാണ്. സോഷ്യൽ വർക്കിൽ മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസും, ആർക്കിടെക്ച്ചറിൽ റൂർക്കി ഐ. ഐ. ടി. യുമാണ് ഒന്നാമത്. നാഷണൽ ലോ സ്‌കൂൾ യൂണിവേഴ്സിറ്റിയിലൂടെ ബാംഗ്ലൂരും ലിസ്റ്റിലുണ്ട്.
ആയിരത്തിനു മുകളിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള കേരളത്തിന് ഇതിൽ ഏതെങ്കിലും ഒരു സ്ഥാനം നേടാൻ കഴിഞ്ഞോ? ഇല്ല.

ഇത്തരം ഒരു റാങ്കിങ് നടത്തുന്പോൾ പലപ്പോഴും ഒന്നും രണ്ടും മൂന്നും സ്ഥാപനങ്ങൾ തമ്മിലുള്ള ഏറ്റക്കുറച്ചിൽ ഒരു ശതമാനം പോലും ഉണ്ടാകില്ല. അതിനാൽ ഒന്നാം സ്ഥാനത്ത് എത്തുന്നത് തികച്ചും സാങ്കേതികമാണ്. ആദ്യത്തെ അഞ്ച് റാങ്കുകൾ ഏതെങ്കിലും വിഭാഗത്തിൽ കേരളത്തിലുണ്ടോ? സോഷ്യൽ വർക്ക് കാറ്റഗറിയിൽ Rajagiri College of Social Sciences - Autonomous രണാമതുണ്ട്. പിന്നൊന്നുമില്ല. (താങ്ക് യു Anand Sivasankar for correcting me) ഇനിയെന്ത്? സർവേയെ കുറ്റം പറയുക എന്നതാണ് ഏറ്റവും എളുപ്പ വഴി. ഏതൊരു സർവേ എടുത്താലും അതിൽ കുറ്റം കണ്ടുപിടിക്കാൻ എളുപ്പമാണ്. ‘All surveys are wrong, but some are useful’ എന്ന അർഥവത്തായ പ്രയോഗം കേട്ടിട്ടില്ലേ. അതുകൊണ്ട് തൽക്കാലം രൂപം ഇഷ്ടപ്പെടാത്തതിന് കണ്ണാടിയെ കുറ്റപ്പെടുത്താൻ ഞാനില്ല. പകരം എന്താണ് ഇത്തരം സർവേകളുടെ പ്രസക്തി, കേരളം എന്തുകൊണ്ട് പിന്തള്ളപ്പെടുന്നു എന്നൊക്കെ പരിശോധിക്കാം.

ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളെ റാങ്ക് ചെയ്യുന്നത് പതിറ്റാണ്ടുകൾ പഴക്കമുള്ള ഒരു പരിപാടിയാണ്. അന്താരാഷ്ട്രീയമായിത്തന്നെ റാങ്കിങ്ങുകൾ പലതുണ്ട്. എവിടെ പഠിക്കണമെന്ന് മിടുക്കരായ വിദ്യാർഥികൾ തീരുമാനിക്കുന്നതിന് അടിസ്ഥാനഘടകം ഈ റാങ്കാണ്. എവിടെ പഠിപ്പിക്കണമെന്ന് അധ്യാപകർ തീരുമാനിക്കുന്നതിലും, ഏത് സ്ഥാപനത്തിൽ കൂടുതൽ നിക്ഷേപിക്കണമെന്ന് സർക്കാരുകളും ഫൗണ്ടേഷനുകളും തീരുമാനിക്കുന്നതിലും ഈ റാങ്കിങ്ങിന് പങ്കുണ്ട്, കുറച്ചു കഴിയുന്പോൾ കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായതെന്ന സംശയമുണ്ടാകുമെങ്കിലും. എങ്ങനെയാണ് നല്ല വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉണ്ടാകുന്നത്? ഒരു വിദ്യാഭ്യാസസ്ഥാപനം നല്ലതാണോ എന്നറിയാൻ അവിടുത്തെ കെട്ടിടമോ ഹോസ്റ്റലോ ലാബോ ലൈബ്രറിയോ വെബ്‌സൈറ്റിന്റെ മേന്മയോ ഒന്നുമല്ല നോക്കേണ്ടത്. അതൊക്കെ വേണം, ഉണ്ടാക്കാൻ എളുപ്പമാണ് താനും. എന്നാൽ സ്ഥാപനത്തെ ഏറ്റവും മികച്ചതാക്കുന്നതിന് താഴെ പറയുന്ന നാല് കാര്യങ്ങളാണ് വേണ്ടത്. നല്ല വിദ്യാർത്ഥികൾ അവിടെ പഠിക്കാൻ വരണം. നല്ല അധ്യാപകർ അധ്യാപനത്തിനായി ആ സ്ഥാപനം തെരഞ്ഞെടുക്കണം. കരിക്കുലത്തിൽ ഫ്ലെക്സിബിലിറ്റി വേണം.

ക്ലാസ് റൂമിലും അധ്യാപകരിലും പരമാവധി വൈവിധ്യം വേണം. ഈ കാര്യങ്ങൾ പരസ്പര ബന്ധിതമാണ്. മുൻപ് പറഞ്ഞ മുട്ട - കോഴി പ്രശ്നം ഇവിടെയുമുണ്ട്. പക്ഷെ, ഈ നാല് കാര്യങ്ങളിലും മാറ്റമുണ്ടായാൽ മാത്രമേ നമ്മുടെ റാങ്കിങ്ങിൽ പുരോഗതിയുണ്ടാകുകയുള്ളു. ഈ വിഷയത്തിൽ നമ്മൾ എവിടെയാണെന്ന് നോക്കാം. കേരളത്തിലെ ഏറ്റവും മിടുക്കരായ വിദ്യാർത്ഥികൾ പ്ലസ് - ടു കഴിയുന്പോൾ തന്നെ കേരളം വിടാൻ ശ്രമിക്കുന്നു. കാരണം രണ്ടാണ്. ഒന്ന്, ഏറ്റവും നല്ല വിദ്യാഭ്യാസസ്ഥാപനങ്ങൾ കേരളത്തിന് പുറത്താണ്. രണ്ട്, വിദ്യാഭ്യാസത്തിന് ശേഷം നല്ല തൊഴിൽ ലഭിക്കാനുള്ള സാധ്യത കേരളത്തിൽ കുറവാണ്. അപ്പോൾ നല്ല വിദ്യാർഥികൾ നാടുവിടുന്നു. നമ്മുടെ കോളേജുകൾക്ക് ലഭ്യമായ വിദ്യാർത്ഥികളുടെ, ശരാശരി നിലവാരം കുറയുന്നു.

ഡൽഹിയും ബാംഗ്ലൂരും പോലുള്ള നഗരങ്ങളിലേക്ക് രാജ്യത്തെന്പാടു നിന്നുമുള്ള ഏറ്റവും മിടുക്കരായ വിദ്യാർത്ഥികളാണ് ഒഴുകിയെത്തുന്നത്. അത് അവിടുത്തെ സ്ഥാപനങ്ങളിലെ ശരാശരി വിദ്യാർത്ഥികളുടെ നിലവാരവും ക്ലാസ് റൂമുകളിലെ വൈവിധ്യവും കൂട്ടുന്നു. എന്നാൽ ഇത്തരത്തിലുള്ള തിരിച്ചൊഴുക്ക് കേരളത്തിൽ സംഭവിക്കുന്നില്ല. കേരളത്തിൽ ഒരുകാലത്ത് യൂണിവേഴ്സിറ്റി റാങ്ക് നേടുന്നവർക്ക് എയ്‌ഡഡ്‌ കോളേജുകളിൽ അധ്യാപകരായി നേരിട്ട് ജോലി കൊടുക്കുന്ന ഒരു രീതിയുണ്ടായിരുന്നു. (ഇവരിൽ പലരും പിന്നീട് സിവിൽ സർവീസ് എഴുതി ഫോറിൻ സർവീസിലും ഐ. എ. എസും ഒക്കെയായി). കോളേജ് അധ്യാപകരുടെ ശന്പളനിലവാരത്തിലുണ്ടായ വർദ്ധനവ്, എത്ര പണം കൊടുത്തിട്ടോ, ആരെയെങ്കിലുമൊക്കെ സ്വാധീനിച്ചിട്ടോ, കോളേജ് അധ്യാപകരാകുന്നത് ലാഭക്കച്ചവടമാണെന്ന് ഉദ്യോഗാർത്ഥികളും അവരുടെ മാതാപിതാക്കളും മനസിലാക്കി.

അതുപോലെ തന്നെ അധ്യാപക തസ്തികയ്ക്ക് ദശലക്ഷങ്ങളുടെ സാധ്യതയുണ്ടെന്ന് മാനേജ്‌മെന്റും ഉത്തരവാദിത്തപ്പെട്ടവരും മനസിലാക്കി. അതോടെ അധ്യാപകജോലിക്ക് ഏറ്റവും മിടുക്കർ എത്തുന്ന രീതി പൊതുവെ ഇല്ലാതായി. (എഞ്ചിനീയറിംഗ്, മെഡിക്കൽ വിഷയങ്ങളിൽ ഒക്കെ അധ്യാപക ജോലിക്കും വളരെ നല്ല ശന്പളവും പുറത്ത് കിട്ടുന്നതും ഒരു കാരണമാണ്). സെൽഫ് ഫിനാൻസിംഗ് കോളേജുകൾ എത്തിയപ്പോൾ അധ്യാപകരുടെ ശന്പളം താഴേക്ക് വന്നു. വേറെ പണി കിട്ടാൻ സാധ്യതയുള്ളവർ ഈ രംഗത്ത് നിലനിൽക്കാതായി.

പൊതുവെ അധ്യാപകരുടെ നിലവാരം കുറഞ്ഞു. ഞാൻ പഠിക്കുന്ന കാലത്ത് മണിപ്പാലും വി. ഐ. ടി. യും ഒക്കെ ആർക്കും വേണ്ടാത്ത സ്ഥാപനങ്ങളായിരുന്നു. പക്ഷെ, അവിടുത്തെ നേതൃത്വം നല്ല അധ്യാപകരെ കോഴ വാങ്ങാതെ നിയമിച്ചും, നിയമിച്ചവർക്ക് ഗവേഷണത്തിനും വിദേശങ്ങളിൽ പോകാനും ഒക്കെ സാഹചര്യവും സഹായവും ചെയ്തുകൊടുത്ത് അധ്യാപക ജോലി ആകർഷകമാക്കി. പതിറ്റാണ്ടുകൾ മുന്പെടുത്ത ആ തീരുമാനത്തിന്റെ ഫലമാണ് ഇന്നവിടെ കാണുന്നത്. കേരളത്തിലും കുറച്ചെങ്കിലും സ്വകാര്യസ്ഥാപനങ്ങൾ ഇത്തരത്തിലേക്ക് നീങ്ങുന്നതായി കാണുന്നുണ്ട്. അതിന്റെ പ്രതിഫലനം വരുംവർഷങ്ങളിൽ ഉണ്ടാകും. കപ്പയും പൈനാപ്പിളും പോലെ മൂന്നും ആറും മാസത്തിൽ മുടക്കുമുതൽ തിരിച്ചുകിട്ടുന്ന വ്യവസായമായി വിദ്യാഭ്യാസത്തെ കണ്ട് സ്ഥാപനങ്ങൾ നടത്തുന്നവർ കട അടച്ചുപൂട്ടേണ്ടി വരും. സംശയം വേണ്ട. കരിക്കുലത്തിലെ പ്രശ്നങ്ങൾ!

കേരളത്തിലെ ബിരുദ ബിരുദാനന്തര പാഠ്യപദ്ധതി, മലയാളികളുടെ സദ്യ പോലെ തന്നെയാണ്. വിഭവങ്ങൾ ഒക്കെ സദ്യയുണ്ടാക്കുന്നവർ (കരിക്കുലം കമ്മിറ്റി, ബോർഡ് ഓഫ് സ്റ്റഡീസ്) തീരുമാനിച്ചിട്ടുണ്ട്. അത് അവർ തീരുമാനിച്ച ക്രമത്തിൽ വിളന്പും. കല്യാണരാമനിലെ ഇന്നസെന്റിനെ പോലെ ചോറ് വേണ്ടാത്തവരെ നിർബന്ധിച്ച് കഴിപ്പിക്കും. ഇതൊന്നും ആധുനിക വിദ്യാഭ്യാസത്തിന്റെ രീതിയല്ല. ഏകദേശം ഒരു ബുഫെ പോലെ, വിദ്യാർത്ഥികൾക്ക് പരമാവധി ചോയ്‌സ് നൽകി, അവർക്ക് സാധിക്കുന്ന വേഗത്തിലും ക്രമത്തിലും പഠിക്കാനുള്ള അവസരമുണ്ടാക്കുക എന്നതാണ് ശരിയായ രീതി. കേരളത്തിലെ സിലബസ് സദ്യയിൽ വിഭവങ്ങൾ പലപ്പോഴും പഴകിയതും കഴിഞ്ഞ പത്തോ പതിനഞ്ചോ കൊല്ലമായി റീസൈക്കിൾ ചെയ്യുന്നതുമാണെന്ന പ്രശ്നം കൂടിയുണ്ട്.

ക്ലാസ്‌റൂമിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വൈവിധ്യമില്ലായ്മ ഒരു വലിയ പ്രശ്നമാണ്. ആയിരത്തിലധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ള കേരളത്തിൽ ആകെ ആയിരം വിദേശ വിദ്യാർഥികൾ പോലുമില്ല. കേരളത്തിന് പുറത്ത് നിന്നുള്ളവർ എത്രയെന്ന കണക്ക് കണ്ടിട്ടില്ലെങ്കിലും കുസാറ്റിലും ഐ. ഐ. ടി. യിലും ഒക്കെ ഒഴിച്ചാൽ അവരുടെ സംഖ്യ ഒരു ശതമാനത്തിലപ്പുറം കടക്കാറില്ല. തമിഴ്‌നാട്ടിലെ ഒറ്റ വിദ്യാഭ്യാസ സ്ഥാപനത്തിൽ മാത്രം ആയിരത്തിലധികം വിദേശ വിദ്യാർഥികൾ പഠിക്കുന്നുണ്ട്. അതിന്റെ ഗുണം അവിടുത്തെ സ്ഥാപനത്തിനും വിദ്യാർത്ഥികൾക്കുമുണ്ട്. കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ ഉന്നതനിലവാരത്തിൽ എത്തിക്കണമെങ്കിൽ ഈ വിഷയങ്ങൾ കൈകാര്യം ചെയ്തേ പറ്റൂ. ഇതിന് കുറച്ച് നിർദേശങ്ങൾ എന്റെ കൈവശമുണ്ട്. ഇന്ന് സമയക്കുറവുള്ളതിനാൽ അതിനെക്കുറിച്ച് പിന്നീടൊരിക്കൽ എഴുതാം.
മുരളി തുമ്മാരുകുടി

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (3 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (4 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (5 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (5 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (5 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (5 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (5 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (5 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (5 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (5 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (8 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (11 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (11 hours ago)

Malayali Vartha Recommends