Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

ഞെട്ടി ഇരു മുന്നണികളും... രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ സമാപിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയത് കേരളം; 60 ശതമാനം വോട്ട് നേടി ദ്രൗപദി മുര്‍മു രാഷ്ട്രപതി ഭവനിലേക്ക്; കേരളത്തില്‍ ക്രോസ് വോട്ടിംഗ് നടന്നു; സംസ്ഥാനത്തെ ഒരു എംഎല്‍എ ദ്രൗപദി മുര്‍മുവിന് വോട്ട് നല്‍കി

22 JULY 2022 09:07 AM IST
മലയാളി വാര്‍ത്ത

രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചിരുന്നതാണെങ്കിലും. ഫലം വന്നപ്പോള്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്ക് കേരളത്തില്‍ നിന്ന് മുഴുവന്‍ വോട്ടും ലഭിക്കുമെന്ന് കരുതിയെങ്കിലും ഫലം വന്നപ്പോള്‍ എല്ലാവരും ഞെട്ടി.

140 അംഗ നിയമസഭയില്‍ 139 അംഗങ്ങളുടെ പിന്തുണയാണ് യശ്വന്ത് സിന്‍ഹയ്ക്ക് ലഭിച്ചത്. എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മ്മുവിന് സംസ്ഥാനത്തെ ഒരു എം എല്‍ എ വോട്ട് നല്‍കിയെന്നാണ് വ്യക്തമാകുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ സമാപിച്ചതോടെയാണ് ഇക്കാര്യം വ്യക്തമായത്. രഹസ്യ ബാലറ്റായതിനാല്‍ ആ എംഎല്‍എയെ കണ്ടുപിടിക്കാനുമാകില്ല.

അതേസമയം ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മുവിനെ തെരഞ്ഞെടുത്തതായി രാജ്യസഭാ സെക്രട്ടറിയും റിട്ടേണിംഗ് ഓഫീസറുമായ പി.സി.മോദി പ്രഖ്യാപിച്ചു. വിജയിക്കുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ സര്‍ട്ടിഫിക്കറ്റ് റിട്ടേണിംഗ് ഓഫീസര്‍ ദ്രൗപദി മുര്‍മുവിന് കൈമാറി.

അതിനിടെയാണ് അന്തിമ കണക്കുകള്‍ പുറത്തു വന്നപ്പോള്‍ കേരളത്തില്‍ ഒരു വോട്ട് മുര്‍മുവിന് കിട്ടിയതായി സംശയം ഉയര്‍ന്നിട്ടുണ്ട്. കേരളനിയമസഭയിലെ 140 എംഎല്‍എമാരില്‍ ഒരാളുടെ വോട്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചെന്നാണ് സംശയം. ഈ വോട്ട് അബദ്ധത്തില്‍ വീണതാണോ മറിച്ചു കുത്തിയതാണോ എന്നതില്‍ ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു.

അറുപത് ശതമാനത്തിലേറെ വോട്ടുകള്‍ നേടിയാണ് മുര്‍മുവിന്റെ വിജയം. അറുപത് ശതമാനം വോട്ട് നേടുക എന്ന ബിജെപി ലക്ഷ്യവും ഇതോടെ നിറവേറി. 7.02 ലക്ഷം വോട്ടാണ് കഴിഞ്ഞ തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത്. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ആ നേട്ടം മറികടക്കാനാവില്ല എന്ന് വ്യക്തമായിരുന്നു. 6.76 ലക്ഷം വോട്ടുമൂല്യമാണ് മുര്‍മുവിന് നേടിയത്. 3.70 ലക്ഷം ആണ് യശ്വന്ത് സിന്‍ഹയ്ക്ക് കിട്ടിയത്. 3.65 ലക്ഷം വോട്ടാണ് കഴിഞ്ഞ തവണ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി നേടിയത്.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ദ്രൗപദി മുര്‍മുവിന് പ്രതീക്ഷിച്ചതിലുമേറെ വോട്ടുകള്‍ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. അസ്സം അടക്കമുള്ള സംസ്ഥാനങ്ങളില്‍ കാര്യമായ ക്രോസ്സ് വോട്ടിംഗ് നടന്നുവെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരണമെങ്കില്‍ ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷമുള്ള കണക്കുകള്‍ പുറത്തു വരണം.

ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് മുപ്പത് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ആരംഭിച്ചത്. അതിനു മുന്‍പായി എംപിമാരുടെ വോട്ടുകള്‍ എണ്ണി തീര്‍ത്തിരുന്നു. ആകെ 663 എംപിമാരാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്. ഇതില്‍ 15 വോട്ടുകള്‍ അസാധവുമായി. സാധുവായ വോട്ടുകളില്‍ 540 വോട്ടുകള്‍ ദ്രൗപദി മുര്‍മുവിന് കിട്ടി. 208 വോട്ടുകള്‍ യശ്വന്ത് സിന്‍ഹയ്ക്ക് ലഭിച്ചു. എംപി വോട്ടുകളില്‍ 72 ശതമാനത്തോളം ദ്രൗപദി മുര്‍മു നേടി.

കേരളം, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍,പഞ്ചാബ്,മേഘാലയ, മിസ്സോറാം, ഒഡീഷ, നാഗാലാന്‍ഡ് എന്നീ പത്ത് സംസ്ഥാനങ്ങളിലെ വോട്ടുകള്‍ രണ്ടാം റൗണ്ടില്‍ ഒരുമിച്ചാണ് എണ്ണിയത്. അതില്‍ 812 വോട്ടുകള്‍ മുര്‍മുവിന് കിട്ടിയത്. 94,478 ആണ് വോട്ടുമൂല്യമായി കിട്ടിയത്. 521 വോട്ടുകളാണ് ഈ റൗണ്ടില്‍ യശ്വന്ത് സിന്‍ഹയ്ക്ക് കിട്ടിയത്. 71,186 ആണ് വോട്ടുമൂല്യം. ഈ റൗണ്ടില്‍ കേരളത്തില്‍ നിന്നുള്ള വോട്ടുകള്‍ സിന്‍ഹയ്ക്ക് കിട്ടിയെന്നാണ് അനുമാനിക്കുന്നത്.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മ എതിരെ വരാനുള്ള സാധ്യത ബിജെപി കണ്ടിരുന്നു. എന്നാല്‍ ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ജനതാദള്‍ സെക്യുലര്‍, ജെഎംഎം എന്നീപാര്‍ട്ടികളെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഒപ്പം നിര്‍ത്തി കൊണ്ട് പ്രതിപക്ഷം ഐക്യം എന്ന നീക്കത്തെ മുളയിലെ നുള്ളാന്‍ ബിജെപിക്കായി. ഇത് വലിയ നേട്ടമായി.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (3 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (3 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (4 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (4 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (4 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (5 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (6 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (7 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (7 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (7 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (8 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (8 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (8 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (8 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (9 hours ago)

Malayali Vartha Recommends