തൊണ്ടി മുതൽ കേസിൽ വിചാരണ തുടങ്ങാനിരിക്കെ സർക്കാർ നിലപാട് നിർണ്ണായകം; മന്ത്രിക്കെതിരായ കേസിൽ പ്രോസിക്യൂഷന് എത്രത്തോളം ഉറച്ചനിലപാടെടുക്കുമെന്നതിൽ സംശയം ബാക്കി! സുതാര്യമായ സാക്ഷി വിസ്താരത്തിന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് നിയമവിദഗ്ധർ

മന്ത്രി ആൻറെണി രാജു പ്രതിയായ തൊണ്ടി മുതൽ കേസിൽ വിചാരണ തുടങ്ങാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സർക്കാർ നിലപാട് നിർണ്ണായകം. 28 വർഷം പഴക്കമുള്ള കേസിൽ പ്രോസിക്യൂഷൻ ശക്തമായ വാദങ്ങൾ ഉയർത്താതെ കേസ് നിലനിൽക്കില്ല എന്നത് ശ്രദ്ധേയമാണ്. എന്നാൽ മന്ത്രിക്കെതിരായ കേസിൽ പ്രോസിക്യൂഷന് എത്രത്തോളം ഉറച്ചനിലപാടെടുക്കുമെന്നതിൽ സംശയം ബാക്കിയാകുന്നു. നിലവിൽ സുതാര്യമായ സാക്ഷി വിസ്താരത്തിന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് നിയമവിദഗ്ധർ ചൂണ്ടികാട്ടുന്നു.
അതേസമയം തൊണ്ടിമുതലിൽ കൃത്രിമം കാട്ടി മയക്കുമരുന്നു കേസിലെ പ്രതിയെ രക്ഷിച്ചതിനാണ് അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവിനെതിരെ കേസെടുക്കുന്നത്. 1994 ലാണ് സംഭവം നടന്നത്. 2006 ൽ കുറ്റപത്രം സമർപ്പിക്കുകയുണ്ടായി. വർഷങ്ങള്‍ക്ക് ശേഷം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ ആരംഭിക്കുമ്പോള്‍ തന്നെ മന്ത്രിക്കെതിരായ പ്രോസിക്യൂഷന വാദങ്ങള്‍ സ്ഥാപിച്ചെടുക്കുന്നത് വലിയ വെല്ലുവിളിയാണ്. അതോടൊപ്പം തന്നെ 29 സാക്ഷികളിൽ എല്ലാവരും വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരാണ്. മൂന്ന് പേർ മരിച്ചു. ബാക്കി എല്ലാവരും 60 വയസ്സിന് മേൽ പ്രായമുള്ളവരും.
അങ്ങനെ വർഷങ്ങള്‍ പഴക്കമുള്ള സംഭവത്തിൽ സാക്ഷിമൊഴികളും തെളിവുകളും കോടതിയിൽ സമർത്ഥിക്കണമെങ്കിൽ തന്നെ പ്രോസിക്യൂഷൻ അതിശക്തമായി വാദിക്കേണ്ടിവരും. സാക്ഷികളെ പഴയകാര്യങ്ങൾ വീണ്ടും ഓർമ്മിപ്പിക്കണം. നിലവിൽ ഒരു സർക്കാർ അഭിഭാഷകയാണ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകുന്നത്. മന്ത്രിക്കെതിരായ കേസിൽ എത്രത്തോളം സർക്കാർ അഭിഭാഷകൻ വാദിക്കുമെന്നതാണ് ഉയരുന്ന ചോദ്യം.
കൂടാതെ നിലവിൽ വിചാരണ ഇഴഞ്ഞുപോകുന്ന കേസിൽ ഇതിനകം മന്ത്രിക്കെതിരെ പുതിയ വെളിപ്പെടുത്തൽ വന്നെങ്കിലും സർക്കാറിന് വലിയ അനക്കമില്ല എന്നതാണ്. പ്രതിപക്ഷ മന്ത്രിയുടെ രാജിയാവശ്യപ്പെടുന്നതിനിടെ 2014 ലെ സുപ്രീം കോടതി പരാമർശവും ആൻറണി രാജുവിന് കുരുക്കായി മാറിയിട്ടുണ്ട്. കുറ്റപത്രത്തിൽ ഉള്‍പ്പെടുന്നവർ മന്ത്രിയാക്കുന്നത് ശരിയാണോ എന്ന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും പരിഗണിക്കണമെന്നായിരുന്നു നിരീക്ഷണം എന്നത്.
അങ്ങനെ കുറ്റപത്രത്തിൽ ഉള്‍പ്പെടുന്നവർ മന്ത്രിയാകുന്നത് തടയണമെങ്കിൽ തന്നെ ജനപ്രാനിധിത്യ നിയമത്തിൽ മാറ്റം വരുത്തണമെന്നും, പക്ഷെ പ്രതികള്‍ മന്ത്രിമാരാകുന്നത് ധാർമികയുടെ പ്രശ്നമാണെന്നും മൂന്നംഗ ബഞ്ച് 2018ലും നിരിക്ഷിക്കുകയുണ്ടായി. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചതിൽ ആന്റണി രാജുവിനെതിരെ ഓരോ തെളിവും പുറത്തുവരുമ്പോഴും മുഖ്യമന്ത്രി സ്വീകരിക്കുന്നില്ല. ആയതിനാൽ തന്നെ സർക്കാറിന്റെ അടുത്ത നീക്കവും ഹൈക്കോടതി നടപടികളും ആൻറണി രാജുവിൻറെ കാര്യത്തിൽ ഏറെ പ്രധാനമാണ്.
https://www.facebook.com/Malayalivartha