Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

മുന്നണി കൈവിട്ടു..പിണറായിയുടെ അടിത്തറ ഇളക്കാന്‍ ജലീല്‍ ഇറങ്ങുന്നു പണി സഹകരണബാങ്ക് വഴി

27 JULY 2022 04:03 PM IST
മലയാളി വാര്‍ത്ത

കെടി ജലീലിന്റെ കാര്യത്തില്‍ എന്നെക്കാള്‍ വലിയ ഉഡായിപ്പായിരുന്നു ഇവന്‍? എന്ന അവസ്ഥയിലാണ് പിണറായി വിജന്‍. തനിക്ക് നേരെ വരുന്ന ആരോപണങ്ങളുടെ കുരുക്കു പോലും അഴിക്കാന്‍ കഴിയാതെ പിണറായി ചക്ര ശ്വാസം വലിക്കുമ്പോഴാണ് ഒരു കാലത്ത് തന്റെ വാ കൊണ്ടു തന്നെ സ്വീകാര്യനെന്ന് പറഞ്ഞ വ്യക്തി പിണറായിക്ക് തലവേദനയാകുന്നത്. ഇത്രയ്ക്കും സ്വാര്‍ത്ഥനാണ് കെടി ജലീല്‍ എന്നത് പിണറായി ഒരിക്കലും കരുതിയിരുന്നില്ല. നൈസായി ജലീലിനെ കയ്യൊഴിഞ്ഞതും അതുകൊണ്ടു തന്നെയാണ്.

മുസ്ലിംലീഗിന്റെ ശക്തികേന്ദ്രമായ മലപ്പുറത്ത് സിപിഎമ്മിന്റെ അടിത്തറ ശക്തിപ്പെടുത്തുന്നതില്‍ കെ.ടി.ജലീല്‍ ആയിരുന്നു മുന്നണിപ്പോരാളി. പാലോളിക്ക്‌ശേഷം മുസ്ലിം സമുദായത്തില്‍ നിന്ന് സിപിഎമ്മിന് കിട്ടിയ മികച്ച സംഘാടകന്‍. തീപ്പൊരി പ്രസംഗം കൊണ്ട് ലീഗിന്റെ മടയില്‍ തന്നെ ലീഗിനെതിരെ കിട്ടിയ ആയുധം. ഇതൊക്കെ തന്നെയായിരുന്നു ഇടതുമുന്നണിയിലെ മറ്റു സ്വതന്ത്ര എംഎല്‍എമാരെ അപേക്ഷിച്ച് കെ.ടി.ജലീലിന് ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം വരെ കിട്ടാന്‍ കാരണം.

എന്നാല്‍ ആ ജലീല്‍ തന്നെ ചതിച്ചിരിക്കുകയാണെന്ന മനോഭാവമാണ് മുഖ്യമന്ത്രിയ്ക്ക്. ആദ്യം ബന്ധുനിയമന വിവാദം ഇപ്പോളിതാ തയതന്ത്ര സ്വര്‍ണക്കടത്ത്. ഇത് രണ്ടാം തവണയാണ് പിണറായി കെ.ടി.ജലീലിനെ പരസ്യമായി തള്ളി പറയുന്നത്. പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ കൊണ്ടുവന്ന സഹകരണബാങ്ക് കള്ളപ്പണമിടപാട് ആരോപണത്തിലായിരുന്നു ജലീലിനെ മുഖ്യമന്ത്രി ആദ്യം തള്ളിപ്പറഞ്ഞിരുന്നു. മാധ്യമം ദിനപത്രത്തിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് യുഎഇ അധികൃതര്‍ക്ക് എഴുതിയ കത്താണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ തള്ളിപ്പറയലിന് കാരണം.

ജലീല്‍ മന്ത്രിയായിരുന്ന ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനാണ് കെ.ടി.ജലീല്‍. എന്നാല്‍ യുഎഇ കോണ്‍സുലേറ്റുമായി വഴിവിട്ട ഒരു ഇടപാടും താന്‍ നടത്തിയിട്ടില്ലെന്ന കടുത്ത ആത്മവിശ്വാസത്തോടെ പറഞ്ഞുകൊണ്ടിരുന്ന കെ.ടി.ജലീല്‍ സ്വപ്‌നയുടെ പുതിയ സത്യവാങ്മൂലം വന്നതോടെ പതറി. മന്ത്രിയായിരിക്കുമ്പോഴാണ് ജലീല്‍ ഒരു പത്രത്തിനെതിരെ നടപടി ആവശ്യപ്പെട്ട് സ്വപ്‌ന വഴി യുഎഇ അധികൃതര്‍ക്ക് കത്തെഴുതിയത്. കോണ്‍സുലേറ്റ് ജനറലിന്റെ പി.എ.ആണെന്ന നിലക്കാണ് സ്വപ്നക്ക് കത്ത് നല്‍കിയതെന്ന ജലീലിന്റെ വാദം അവര്‍ രേഖമൂലം തള്ളുന്നുണ്ട്. കത്തെഴുതിയ സമയത്ത് താന്‍ സ്‌പേസ് പാര്‍ക്കിലെ ജീവനക്കാരിയാണെന്നും സ്വപ്‌ന വെളിപ്പെടുത്തുന്നു.

പ്രോട്ടോക്കോള്‍ ലംഘിച്ച് കത്തെഴുതിയെന്ന് സമ്മതിച്ച ജലീല്‍ അതുകൊണ്ട് തന്നെ തൂക്കി കൊല്ലുമോ എന്നായിരുന്നു ഇത് സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്. സിപിഎമ്മിന്റെ പ്രഖ്യാപിത നയങ്ങള്‍ക്ക് വിരുദ്ധമായിട്ടുകൂടിയായിരുന്നു ഒരു മാധ്യമ സ്ഥാപനത്തിനെതിരായ നടപടി ആവശ്യപ്പെട്ടുള്ള ജലീലിന്റെ കത്ത്. ജലീല്‍ സൃഷ്ടിച്ച കുരുക്ക് മനസ്സിലാക്കികൊണ്ട് തന്നെയാണ് മുഖ്യമന്ത്രി അദ്ദേഹത്തെ തള്ളിയതും.

മുഖ്യമന്ത്രിയ്‌ക്കെതിരായി സ്വര്‍ണക്കടത്ത് ആരോപണം വന്നപ്പോള്‍ പ്രതിപക്ഷം പക്ഷേ അത് ഏറ്റ് പിടിച്ചിരുന്നില്ല. എന്നാല്‍ പ്രതിപക്ഷത്തേപ്പോലും മാറ്റി ചിന്തിപ്പിച്ച് സ്വപ്‌നയ്ക്ക് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. ജലീലിനെതിരെയുള്ള ആരോപണം ശക്തമായപ്പോഴാണ്. വഴിയേ പോയ വയ്യാവേലി തലയിലെടുത്ത് വച്ച അവസ്ഥയിലാണിപ്പോള്‍ പിണറായി വിജയന്‍. യുഡിഎഫ് ഇപ്പോള്‍ ഈ വിഷയം കത്തിക്കുന്നതിന് കാരണവും ജലീലാണ് എന്നാണ് പിണറായി വിശ്വസിക്കുന്നത്.

മാത്രമല്ല ജലീല്‍ ഉണ്ടാക്കിവച്ച തല വേദനകള്‍ വേറെയും ഇപ്പോള്‍ പൊന്തി വരുന്നുണ്ട്. സഹകരണബാങ്കില്‍ കള്ളപ്പണമെന്ന ആരോപണവുമായി ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പിലെത്തിയാല്‍ അത് കേന്ദ്ര ഏജന്‍സികള്‍ക്ക് കേരളത്തിലെ സഹകരണസ്ഥാപനങ്ങളില്‍ കയറിയിറങ്ങാനുള്ള വഴിയൊരുക്കലാകുമെന്ന് സി.പി.എം. വിലയിരുത്തി. സംസ്ഥാനസര്‍ക്കാരിനും അത് പ്രതിസന്ധിയുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞ് കൊണ്ട് തന്നെയാണ് മുഖ്യമന്ത്രി ജലീലിനെ തള്ളിയത്. മാത്രമല്ല പാര്‍ട്ടിയോട് ജലീല്‍ ഒരു രീതിയിലും ഇത് സംബന്ധിച്ച് ആലോചനകള്‍ നടത്തിയില്ലെന്നും സിപിഎം വ്യക്തമാക്കി. ജലീല്‍ വ്യക്തിവിരോധമാണ് തീര്‍ക്കുന്നത് എന്നായിരുന്നു മന്ത്രി വി.എന്‍.വാസവന്‍ അന്ന് പ്രതികരിച്ചത്.

ഇപ്പോള്‍ ഒരിക്കല്‍ കൂടി ജലീലിനെ തള്ളി പറയുമ്പോഴും വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കലാണ് ഇതിന് പിന്നിലെന്നും സിപിഎം വ്യക്തമാക്കുന്നു. പ്രവാസികളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഇടപെടലുകളെ വിമര്‍ശിച്ച പത്രത്തിനെതിരെ നടപടി ഉണ്ടായാല്‍ പാര്‍ട്ടിയില്‍ തനിക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്നും ജലീല്‍ പറഞ്ഞിരുന്നതായുള്ള സ്വപ്‌നയുടെ ആരോപണങ്ങളും ഇതിനോട് കൂട്ടി വായിക്കേണ്ടതാണ്. എന്നാല്‍ അവിടെയും ജലീലിന് അടിതെറ്റി. സിപിഎമ്മിലെ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ ജലീല്‍ ഇനി മറ്റുവഴികള്‍ തേടേണ്ടി വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിനാറുകാരിയെ ഫ്‌ലാറ്റിലെത്തിച്ച് ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസ്  (26 minutes ago)

മതപരിവര്‍ത്തന ആരോപണത്തില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം  (45 minutes ago)

പുതുവര്‍ഷത്തില്‍ ആരോഗ്യത്തിനായി വൈബ് 4 വെല്‍നസ്സ്  (59 minutes ago)

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍: 159 തസ്തികകള്‍ സൃഷ്ടിച്ചു  (1 hour ago)

വിടപറയുമ്പോഴും നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോ. അശ്വന്‍  (1 hour ago)

മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍  (1 hour ago)

മദ്യലഹരിയില്‍ ഭാര്യയെ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചു: ആക്രമണത്തില്‍ നിന്ന് മകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

കാറില്‍ കടത്തിയ 150 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടികൂടി  (3 hours ago)

ബസുകള്‍ നിര്‍ത്തിയിടാന്‍ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്: ഇലക്ട്രിക് ബസ് സര്‍വീസ് വിവാദത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്  (3 hours ago)

2026നെ വരവേറ്റ് കിരിബാത്തി ദ്വീപ്  (4 hours ago)

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (11 hours ago)

ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി  (11 hours ago)

തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്  (11 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്..  (12 hours ago)

തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു  (12 hours ago)

Malayali Vartha Recommends