Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.... ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

പിണറായി മന്ത്രി സഭയിലെ അടുത്ത കുറ്റിയും തെറിക്കുന്നു ഒരു വെടിയ്ക്ക് രണ്ടു പക്ഷി രണ്ടു പേരുടെ രാജി ഉടന്‍ പിസിയുടെ ഭാര്യയുടെ ശാപം ഫലിക്കുന്നു

28 JULY 2022 12:24 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയന്‍ അനുഭവിക്കുമെന്ന് പിസി ജോര്‍ജിന്റെ ഭാര്യ ശപിച്ചനിമിഷം തുടങ്ങിയ കഷ്ടകാലം എല്‍ഡിഎഫ് സര്‍ക്കാരിനെ വിടാതെ വേട്ടയാടുകയാണ്. മന്ത്രി വി ശിവന്‍കുട്ടിയുടെയും മന്ത്രി ആന്റണി രാജുവിന്റെയും മന്ത്രിപ്പണി വൈകാതെ പോയിക്കിട്ടാനുള്ള എല്ലാ സാധ്യതയും തെളിഞ്ഞുവരികയാണ്. വിദ്യാഭ്യാസമന്ത്രി

ശിവന്‍കുട്ടി അടക്കം പ്രതികളായ നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികള്‍ സെപ്റ്റംബര്‍ 14ന് ഹാജരാകണമെന്ന് തിരുവനന്തപുരം സി.ജെ.എം. കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഉടുമുണ്ട് മനുഷ്യനു കാണാന്‍ കൊള്ളാത്ത രീതിയില്‍ മാടിക്കുത്തി നിയമസഭയിലെ ഡെസ്‌കിനു മുകളില്‍ കയറി കസേര വലിച്ചിടുകയും ഫോണ്‍ വലിച്ചെറിയുകയും ചെയ്തതായി തെളിവുണ്ടായിരിക്കെ ശിവന്‍കുട്ടി പണി വാങ്ങിച്ചുകെട്ടാനുള്ള സാധ്യതയേറെയാണ്.
നിയമസഭാഹാള്‍ അടിച്ചു തകര്‍ത്ത കേസില്‍ ഹാജരാകാനുള്ള അവസാനമുള്ള അവസരമാണ് ഇതെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹാജരാകാതിരുന്നാല്‍ കോടതിയലക്ഷ്യമാവുക മാത്രമല്ല കടുത്ത ശിക്ഷ ലഭിക്കുകയും ചെയ്യും.

മന്ത്രി വി. ശിവന്‍കുട്ടിക്കു പുറമെ എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍ എം.എല്‍.എ. എന്നിവര്‍ അടക്കമുള്ള ആറുപേരാണ് കേസിലെ പ്രതികള്‍. നിയമസഭാ കയ്യാങ്കളി കേസ് നിലവില്‍ തിരുവനന്തപുരം സി.ജെ.എം. കോടതിയില്‍ വിചാരണ ഘട്ടത്തിലാണ്. കേസിന്റെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനാണ് കോടതി കേസിലെ ആറ് പ്രതികളോടും സെപ്റ്റംബര്‍ 14ന് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.നിരവധി തവണ കുറ്റപത്രം വായിച്ചു കേള്‍ക്കാന്‍ പ്രതികളോട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നിട്ടും സര്‍ക്കാരിലെ പ്രമുഖര്‍ എന്ന അധികാരത്തിലാണ് കോടതിയെയും വെല്ലുവിളിച്ചുവരുന്നത്.

കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് നേരത്തെ സര്‍ക്കാരും പ്രതികളും സുപ്രീം കോടതിയില്‍ പോയെങ്കിലും കേസില്‍ വിചാരണ നേരിടണം എന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സി.ജെ.എം. കോടയിതിയില്‍ വിചാരണ നടപടികള്‍ ആരംഭിച്ചത്.
എന്നാല്‍ ഇതുവരെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാന്‍ പ്രതികള്‍ ഹാജരായിരുന്നില്ല. കെടി ജലീല്‍ എംഎല്‍എയാവട്ടെ സ്വപ്‌നാ സുരേഷിന്റെ ആരോപണങ്ങളില്‍ തകര്‍ന്നു തരിപ്പണമായി നില്‍ക്കെയാണ് നിയമസഭ അടിച്ചു തകര്‍ത്തതില്‍ കടുത്ത പ്രഹരം വന്നുചേര്‍ന്നിരിക്കുന്നത്.

നിയമസഭ തകര്‍ത്ത കേസില്‍ കോടതി നിര്‍ദേശം വന്നതിനു തൊട്ടുപിന്നാലെയാണ് തൊണ്ടിമുതല്‍ മാറ്റിയ സംഭവത്തില്‍ മന്ത്രി ആന്റണി രാജുവിനെതിരായ വിചാരണ നീണ്ടുപോയത് ഗൗരവമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിരിക്കുന്നത്. ഈ സംഭവത്തില്‍ വിചാരണ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയും മന്ത്രിക്ക് നോട്ടീസ് അയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചു. നിലവിലെ സാഹചര്യത്തില്‍ മന്ത്രി സഭയില്‍ നിന്നു രാജിയുടെ കാര്യത്തില്‍ സജി ചെറിയാനു ശേഷം ശിവന്‍കുട്ടിയോ ആന്റണി രാജുവോ എന്നതേ ഇനി അറിയേണ്ടതുള്ളു.

തൊണ്ടി മാറ്റിയ കേസില്‍ എന്തുകൊണ്ട് വിചാരണ ഇത്രകാലം നീണ്ടുപോയിയെന്നും കോടതി ആരാഞ്ഞിരിക്കുന്നു.മയക്കുമരുന്ന് കേസില്‍ വിദേശ പൗരനായ പ്രതിയെ രക്ഷിക്കാന്‍ ഇയാളുടെ അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്നാണ് കേസ്
കേസ് അട്ടിമറിക്കാന്‍ വിചാരണ മനപൂര്‍വം വൈകിക്കുന്നു എന്ന ഹര്‍ജിയിലെ ആക്ഷേപം അവഗണിക്കാനാവില്ലെന്നും പ്രതിയായ മന്ത്രി ആന്റണി രാജു കോടതിയില്‍ ഹാജരാകാന്‍ പോലും തയാറായിട്ടില്ലെന്നും കോടതി അഭിപ്രായപ്പെടുന്നു.

മൂന്ന് മാസത്തിനുളളില്‍ വിചാരണ പൂര്‍ത്തിയാക്കുമെന്ന് തിരുവനന്തപുരം സിജെഎം കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.
സജി ചെറിയാന് മന്ത്രിസ്ഥാനം നഷ്ടമായെങ്കിലും ചെങ്ങന്നൂര്‍ എംഎല്‍എ എന്ന സ്ഥാനം തല്‍ക്കാലം നഷ്ടപ്പെടാനിടയില്ലെന്ന ആശ്വാസവാര്‍ത്തയും പുറത്തുവരുന്നുണ്ട്. മല്ലപ്പള്ളിയില്‍ ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാനെ എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കണമെന്ന ഹര്‍ജി പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചതാണ് സജിക്കു ലഭിക്കുന്ന ഏക ആശ്വാസം. സത്യപ്രതിജ്ഞാ ലംഘനം ഉണ്ടായോ എന്ന് കോടതിയ്ക്ക് പരിശോധിക്കാന്‍ ആകില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ വ്യക്തമാക്കുകയും ഹര്‍ജി തള്ളണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്.

ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാന് എംഎല്‍എ ആയി തുടരാന്‍ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി പി ബിജുവാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി ഹര്‍ജിക്കാരന്റെ വാദങ്ങള്‍ സാധൂകരിക്കുന്ന, തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്‍കാല ഉത്തരവുകള്‍ അനുബന്ധ രേഖകള്‍ എന്നിവ ഉണ്ടെങ്കില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. മന്ത്രി സ്ഥാനത്ത് നിന്നും രാജി വെച്ചതോടെ സജി ചെറിയാന് ഇനി എം എല്‍ എ ആയി തുടരാന്‍ സാധിക്കുമോ എന്നത് കടുത്ത നിയമപ്രശ്‌നമായി തുടരുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്നും പരിശോധന നടത്തും  (5 minutes ago)

ശക്തി സംഭരിച്ച് സന്നിധാനത്ത് മനസ്സുരുകി രാഹുൽ...! റിനിയെ പറപ്പിക്കും..! ഈശ്വരെ , രക്ഷകാ..കളിമാറുന്നു  (10 minutes ago)

എസ്എപി ക്യാമ്പിലെ പൊലീസ് ട്രെയിനി തൂങ്ങിമരിച്ച നിലയില്‍  (15 minutes ago)

മലക്കം മറിഞ്ഞ റിനി കേരളം വിട്ടു..! കേക്കച്ചന്റെ ഉപദേശം..! രാഹുലിന് ഇനി ശുക്രൻ  (15 minutes ago)

'മാളികപ്പുറത്തമ്മയുടെ നമ്പർ വേണം'...മാങ്കൂട്ടം അയ്യനോട്, നിന്റെയൊക്കെ നമ്പർ ചോദിച്ചോയെന്ന് സഖാത്തി ഇരന്ന് വാങ്ങുന്നു  (24 minutes ago)

12 മണി മുതല്‍ രണ്ട് മണിക്കൂര്‍ നീളുന്ന ചര്‍ച്ചയാണ് സഭയില്‍ നടക്കുക  (25 minutes ago)

സുപ്രീംകോടതിയില്‍ നടത്തിയ കേസുകള്‍ക്ക് ചെലവായ തുക സര്‍വകലാശാലകള്‍ നല്‍കണമെന്ന് രാജ്ഭവന്‍  (46 minutes ago)

ഭക്തര്‍ക്കു മുന്നില്‍ അവതരിപ്പിക്കാനുള്ള വേദിയാവും പമ്പയിലെ ആഗോള അയ്യപ്പ സംഗമമെന്ന്..  (57 minutes ago)

ഇടുക്കിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പുനരുദ്ധരിക്കുന്ന പ്രവൃത്തികള്‍ മുഖ്യ തന്ത്രിയുടെ ഉപദേശമനുസരിച്ചു മാത്രമാകണമെന്ന് ഹൈക്കോടതി  (1 hour ago)

കണ്ണൂര്‍ സ്വദേശി ബംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ചു..  (2 hours ago)

ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനുമൊപ്പം കളര്‍ ഫോട്ടോ കൂടി അച്ചടിക്കാന്‍ കമീഷന്‍ തീരുമാനം  (2 hours ago)

ജാവലിന്‍ ത്രോയില്‍ ഫൈനലിന് യോഗ്യത നേടി നീരജ് ചോപ്ര  (2 hours ago)

വന നിയമ ഭേദഗതി ബില്ലും ഇന്ന് അവതരിപ്പിക്കും...  (3 hours ago)

ചേറ്റൂര്‍ ബാലകൃഷ്ണന്‍ അന്തരിച്ചു....  (3 hours ago)

Malayali Vartha Recommends