രാത്രി മഴക്കോട്ട് ധരിച്ചെത്തി കത്തി കാണിച്ച് മാളയിൽ യുവതിയെ പീഡനത്തിനിരയാക്കി

വീടിനുള്ളിൽ അതിക്രമിച്ച് കയറി യുവതിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗത്തിനിരയാക്കി. ബുധനാഴ്ച രാത്രി 10.30-നാണ് സംഭവം. സംഭവത്തെക്കുറിച്ച് ആക്രമണത്തിനിരയായ സ്ത്രീ പോലീസിനോട് പറഞ്ഞത് ഇങ്ങനെ..രാത്രി വീടിന് പുറത്തെ അടുക്കളപ്പുരയില്‍ നിന്ന് ഭർത്താവിനെ ഫോണിൽ വിളിച്ച് സംസാരിച്ച ശേഷം തൊട്ടടുത്ത് ഒരാള്‍ നില്‍ക്കുന്നത് കണ്ട യുവതി ആരാണെന്ന് ചോദിച്ചപ്പോൾ മഴക്കോട്ട് ധരിച്ചെത്തിയ ഇയാൾ മുടിയില്‍ കുത്തിപ്പിടിച്ച് ചെറിയ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി.
പിടിവലിക്കിടെ കൈയിൽ മുറിവേറ്റു. മുഖത്ത് അടിച്ച ശേഷം എടുത്ത് അകത്തേക്ക് കൊണ്ടുപോയി പീഡനത്തിനിരയാക്കി. ഇതിനിടെ എങ്ങനെയോ രക്ഷപ്പെട്ട് വീടിന്റെ പിന്നില്‍ ചെടികള്‍ക്കിടയില്‍ ഒളിക്കുകയായിരുന്നു. അയല്‍വാസികളെ അറിയിച്ചതിനെ തുടര്‍ന്ന് അവരാണ് പോലീസിനെ അറിയിച്ചത്. അക്രമിക്ക് 50 വയസ്സ് തോന്നുമെന്നും, ഇതിന് മുമ്പ് ഇയാളെ കണ്ടിട്ടില്ലെന്നും യുവതി പറയുന്നു.
സംഭവത്തിന് കുറച്ചുമുമ്പ് മൂന്നു കിലോമീറ്റര്‍ മാറി ഒരു വീട്ടില്‍ മഴക്കോട്ട് ധരിച്ച അജ്ഞാതനായ ആളെത്തിയതായും പറയുന്നുണ്ട്. രണ്ട് സംഭവത്തിലും എത്തിയത് ഒരാള്‍ തന്നെയാണോ എന്ന സംശയവുമുണ്ട്. സംഭവത്തിൽ മാള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചുവിരലടയാളവിദഗ്ധരും പോലീസ് നായയും തെളിവെടുപ്പ് നടത്തി.
https://www.facebook.com/Malayalivartha