അതിജീവിതയുടെ സെക്ഷ്വലി പ്രവക്കേറ്റീവ് വസ്‌ത്രധാരണം കാരണം സിവിക് ചന്ദ്രന് കണ്ട്രോൾ പോയാൽ കുറ്റം പറയാൻ പറ്റൂല; എന്ന് വെച്ചാൽ ആകെ മൂടിപ്പൊതിഞ്ഞ് നടന്നാൽ മാത്രം ഇനി മുതൽ ലൈംഗികാതിക്രമങ്ങളെ ചൊല്ലി പരാതിപ്പെടാൻ കോടതിയിൽ പോകാം എന്നാണോ? വന്ന് വന്ന് സ്‌ത്രീയെ എന്തോ വസ്‌തുവായിട്ടാണോ ബഹുമാനപ്പെട്ട കോടതി പോലും കാണുന്നത്!! ആഞ്ഞടിച്ച് ഡോ. ഷിംന അസീസ്

എഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍ ലൈംഗികാതിക്രമം കാണിച്ചുവെന്ന കേസ് ഇന്ന് കോടതി പരിഗണിച്ചിരുന്നു. ആരോപണ വിധേയനായ പ്രതിക്ക് ജാമ്യം നല്‍കിയ വിധി പുറത്ത് വന്നിരുന്നു. ഈ വിധിയിൽ ഇതാ വിചിത്ര പരാമര്‍ശവുമായി കോടതി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. ഇര ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ലെന്നാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി പറഞ്ഞിരിക്കുന്നത്.
കോഴിക്കോട് ജില്ലാ സെഷന്‍സ് ജഡ്ജി കൃഷ്ണകുമാറിന്റെ വിധിയിലായിരുന്നു വിവാദ പരാമര്‍ശമുണ്ടായിരുന്നത്. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിച്ച് ഡോ. ഷിംന അസീസ് രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; അതിജീവിതയുടെ സെക്ഷ്വലി പ്രവക്കേറ്റീവ് വസ്‌ത്രധാരണം കാരണം സിവിക് ചന്ദ്രന് കണ്ട്രോൾ പോയാൽ കുറ്റം പറയാൻ പറ്റൂല, ജാമ്യം കൊടുത്തുകളയാമെന്ന്.! എന്താല്ലെ...!!!
എന്ന് വെച്ചാൽ ആകെ മൂടിപ്പൊതിഞ്ഞ് നടന്നാൽ മാത്രം ഇനി മുതൽ ലൈംഗികാതിക്രമങ്ങളെ ചൊല്ലി പരാതിപ്പെടാൻ കോടതിയിൽ പോകാം എന്നാണോ? ഏയ് അതാവില്ല, പർദ്ദയിട്ടവർക്കും കന്യാസ്തീകൾക്കുമൊക്കെ ഒരുപോലെ ഉപദ്രവത്തിനു കുറവില്ലല്ലോ... അതോ വസ്ത്രം ധരിക്കുന്നയാളിന്റെ പ്രായമാണോ മാനദണ്ഢം, ഏയ് അത് തീരെയല്ല. പൊടിക്കുഞ്ഞുങ്ങളെയും മുത്തശ്ശിമാരെയും വരെ റേപ്പ് ചെയ്യപ്പെടുന്ന നാടാണല്ലോ...
വന്ന് വന്ന് സ്‌ത്രീയെ എന്തോ വസ്‌തുവായിട്ടാണോ ബഹുമാനപ്പെട്ട കോടതി പോലും കാണുന്നത്!! ഇനി ന്യായാധിപന്റെ ന്യായീകരണസിംഹാസനത്തിന്റെ സദാചാരവിചാരണ നിരത്തിലറിങ്ങി വസ്ത്രത്തിന്റെ മില്ലീമിറ്ററളന്ന് പ്രകോപനത്തിന് സ്വമേധയാ കേസെടുക്കാൻ കൂടെ തുടങ്ങിയാൽ പൂർത്തിയായി!!!
കലയിലും സാഹിത്യത്തിലും ജോലിയിലെ മികവിലും സമൂഹത്തിലെ സ്ഥാനത്തിലും ഇന്ന് തുല്യതക്ക് പൊരുതിക്കൊണ്ടിരിക്കുന്നവളാണ് സ്‌ത്രീ. ഇട്ടിരിക്കുന്ന തുണി അളക്കാതെ യാത്രകൾ ചെയ്‌തും രാവും പകലും അധ്വാനിച്ചും പെണ്ണ് ഇന്നവളെ പലകുറി തെളിയിച്ചിട്ടുമുണ്ട്. അതിനിടക്കാണ് നീതിപീഠത്തിന്റെ ഇമ്മാതിരി തള്ളിത്താഴെയിടലുകൾ വരുന്നത്. 'വിധി' എന്നല്ലാതെ എന്ത് പറയാൻ !
https://www.facebook.com/Malayalivartha
























