'കോട്ടയത്തെ ഏതോ ഒരു മുത്തശ്ശിയുടെ മരണഫോട്ടോ ആണല്ലോ ഇപ്പൊ ചർച്ചാ വിഷയം. എനിക്കതിഷ്ടായി, 92 വയസുള്ളൊരാളെ വളരെ ഹാപ്പിയായി യാത്രയാക്കുന്ന വീട്ടുകാർ. നൈസ്. മാതൃകാപരം. എന്റെ മരണശേഷം വീട്ടുകാർക്കും കൂട്ടുകാർക്കും കരയണോ ചിരിക്കണോ ഗ്രൂപ്പ് ഫോട്ടോ എടുക്കണോ എന്നൊക്കെ അന്നത്തെ സാഹചര്യമനുസരിച്ചും മൂഡനുസരിച്ചും അവർ ചെയ്തോട്ടെ...' ഡോ. മനോജ് വെള്ളനാട് കുറിക്കുന്നു

മരണ വീട്ടിലെ കൂട്ടക്കരച്ചിലും തികഞ്ഞ നിശബ്ദതയുമാണ് മലയാളക്കരയില്‍ ഉള്ളത്. എന്നാല്‍ തമിഴ്‌നാട്ടിലെ ചില ഭാഗങ്ങളില്‍ മൃതദേഹത്തിനോടൊപ്പം നൃത്തം ചെയ്ത് സന്തോഷിക്കുന്ന രംഗങ്ങള്‍ കാണാറുണ്ട്. ഇപ്പോഴിതാ മൃതദേഹത്തോടൊപ്പമുള്ള ഗ്രൂപ്പ് ഫോട്ടോ വൈറലായിരിക്കുകയാണ്. മൃതദേഹത്തിന് ചുറ്റുമിരുന്ന് ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ക്രിസ്ത്യന്‍ കുടുംബത്തെ കുറിച്ചാണിപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി മറിയാമ്മയാണ് 95ാം വയസ്സില്‍ നിര്യാതയായത്.
എന്നാൽ ചിത്രം വൈറലായതോടെ നിരവധിപേരാണ് അപകീർത്തിപ്പെട്ടുത്തുന്ന കമന്റ് ചെയ്തുകൊണ്ട് രംഗത്ത് എത്തുന്നത്. ഇതിനാറുപടി നൽകിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. മനോജ് വെള്ളനാട്.
'കോട്ടയത്തെ ഏതോ ഒരു മുത്തശ്ശിയുടെ മരണഫോട്ടോ ആണല്ലോ ഇപ്പൊ ചർച്ചാ വിഷയം. എനിക്കതിഷ്ടായി, 92 വയസുള്ളൊരാളെ വളരെ ഹാപ്പിയായി യാത്രയാക്കുന്ന വീട്ടുകാർ. നൈസ്. മാതൃകാപരം. എന്റെ മരണശേഷം വീട്ടുകാർക്കും കൂട്ടുകാർക്കും കരയണോ ചിരിക്കണോ ഗ്രൂപ്പ് ഫോട്ടോ എടുക്കണോ എന്നൊക്കെ അന്നത്തെ സാഹചര്യമനുസരിച്ചും മൂഡനുസരിച്ചും അവർ ചെയ്തോട്ടെ. ചിരിച്ചു കൊണ്ട് റ്റാറ്റാ പറഞ്ഞാൽ അത്രയും സന്തോഷം. ഗ്രൂപ്പ് ഫോട്ടോ എടുക്കാനാണെങ്കിൽ ബന്ധുക്കൾ കുറവായിരിക്കും, എന്നാലും ധാരാളം ഫ്രണ്ട്സ് ഉണ്ടാവുമെന്നും കരുതുന്നു' എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
കോട്ടയത്തെ ഏതോ ഒരു മുത്തശ്ശിയുടെ മരണഫോട്ടോ ആണല്ലോ ഇപ്പൊ ചർച്ചാ വിഷയം. എനിക്കതിഷ്ടായി, 92 വയസുള്ളൊരാളെ വളരെ ഹാപ്പിയായി യാത്രയാക്കുന്ന വീട്ടുകാർ. നൈസ്. മാതൃകാപരം. എന്റെ മരണശേഷം വീട്ടുകാർക്കും കൂട്ടുകാർക്കും കരയണോ ചിരിക്കണോ ഗ്രൂപ്പ് ഫോട്ടോ എടുക്കണോ എന്നൊക്കെ അന്നത്തെ സാഹചര്യമനുസരിച്ചും മൂഡനുസരിച്ചും അവർ ചെയ്തോട്ടെ. ചിരിച്ചു കൊണ്ട് റ്റാറ്റാ പറഞ്ഞാൽ അത്രയും സന്തോഷം. ഗ്രൂപ്പ് ഫോട്ടോ എടുക്കാനാണെങ്കിൽ ബന്ധുക്കൾ കുറവായിരിക്കും, എന്നാലും ധാരാളം ഫ്രണ്ട്സ് ഉണ്ടാവുമെന്നും കരുതുന്നു.
പക്ഷെ എന്റെ ചില ഡിമാന്റ്സ് കൂടി ഈ അവസരത്തിൽ പറഞ്ഞു വയ്ക്കാമെന്ന് കരുതുന്നു. പലതും പലപ്പോഴും പലരോടും പറഞ്ഞതു തന്നെ.
1.സ്വാഭാവിക മരണമാണെങ്കിൽ എത്രയും വേഗം എടുക്കാവുന്ന അവയവങ്ങൾ എല്ലാം എടുത്ത് ആവശ്യക്കാർക്ക് ട്രാൻസ്പ്ലാന്റ് ചെയ്യണം. ഇക്കാര്യം വീട്ടുകാർ മറന്നാൽ കൂട്ടുകാർ ഓർമ്മിപ്പിക്കണം.
2. അവയവങ്ങൾ എടുത്തിട്ടും ബാക്കിയുള്ള ശരീരം വിദ്യാർത്ഥികൾക്ക് പഠിക്കാനോ എക്സിബിഷന് പ്രദർശിപ്പിക്കാനോ പറ്റുന്നതാണെങ്കിൽ ആ ബോഡി അനാട്ടമി വകുപ്പിന് കൈമാറണം. അവയവങ്ങൾ കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും ബോഡി അനാട്ടമിക്ക് തന്നെ കൊടുക്കണം. വെറുതെ കത്തിച്ച് കളയരുത്.
3. ഇനി ഇതൊന്നും ചെയ്യാൻ പറ്റാത്ത തരം മരണമാണെങ്കിൽ,
a)പൊതുദർശനം, ഫ്രീസറിൽ വയ്ക്കൽ, റീത്ത്, ഹാരം, ബൊക്കെ നോട്ടുമാല പോലുള്ള കലാപരിപാടികൾ പാടില്ല.
b)മതപരമായ യാതൊരു വിധ ആചാരങ്ങളും ആ ശരീരത്തിന്മേൽ പ്രയോഗിക്കരുത്.
c)എന്നിട്ട് എത്രയും വേഗം അടുത്തുള്ള ഇലക്ട്രിക് ശ്മശാനത്തിൽ അതങ്ങ് ദഹിപ്പിക്കുക. മണ്ണിൽ കുഴിയെടുത്ത് ദഹിപ്പിച്ച് ആ ഏരിയ കുറേ നാളത്തേക്ക് ബ്ലോക്ക് ചെയ്യരുത്.
d) ദഹിപ്പിച്ചിട്ട് ചിതാഭസ്മം ശേഖരിച്ച് വീട്ടിൽ സൂക്ഷിക്കുക, ആറ്റിലോ കുളത്തിലോ കൊണ്ടിട്ട് മലിനീകരണം ഉണ്ടാക്കുക ഒന്നും പാടില്ല. ശേഖരിച്ചു വയ്ക്കാതെ വല്ല ചെടിയുടെ മൂട്ടിലും ഇട്ടാലും മതി.
4. ഇതിനൊക്കെ ശേഷവും സഞ്ചയനം, അടിയന്തിരം, ആണ്ടുബലി, കർക്കിടക ബലി തുടങ്ങിയ കലാപരിപാടികൾ നടത്തി നിങ്ങളുടെ സമയവും റിസോഴ്സസും വേസ്റ്റാക്കരുത്. അതൊക്കെ എന്റെ ആത്മാവിനെ കളിയാക്കുന്നതായി മാത്രമേ എനിക്ക് തോന്നൂ.
5. ഒടുവിൽ അയ്യോ നാട്ടുകാരെന്ത് വിചാരിക്കുമെന്ന് കരുതി ഇതിന് വിരുദ്ധമായി ഒന്നും ചെയ്യരുത്. നാട്ടുകാർക്കാവശ്യമുള്ള ഭക്ഷണം വാങ്ങിക്കൊടുക്കുക. അവരെയും ഹാപ്പിയാക്കി വിടുക. പറ്റിയാൽ അവരോട് രക്തദാനം ചെയ്യാൻ പറയുക.
ഒന്നുകിൽ കോഴികളെ പോലെ ഒരുപാട് പേർക്ക് സന്തോഷം നൽകിക്കൊണ്ട് മരിക്കണം. അല്ലെങ്കിൽ കാക്കകളെ പോലെ ആരുമറിയാതെ, പറന്നതിന്റെ പാടുകൾ പോലും വായുവിൽ അവശേഷിപ്പിക്കാതെ മരിക്കണം.
മനോജ് വെള്ളനാട്
https://www.facebook.com/Malayalivartha
























