മോഷണം മുതൽ സെക്സ് റാക്കറ്റ് വരെ; വസ്ത്രം ഊരിമാറ്റി , ദേഹത്താകെ സ്വന്തം മലംപുരട്ടി ഇറങ്ങിയോടും, പൊലീസിന് സ്ഥിരം തലവേദനയായ ക്രിമിനൽ; പേരക്കുട്ടിയെ കൊലപ്പെടുത്തിയ സിപ്‌സി ഒടുവിൽ ലോഡ്ജിൽ മരിച്ച നിലയിൽ; ദുരൂഹതയോ ?
പേരക്കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സിപ്‌സിയുടെ മരണവർത്തകേട്ട് ഞെട്ടിയിരിക്കുകയാണ് ആളുകൾ. അങ്കമാലി കോടിശേരി വീട്ടിൽ സിപ്‌സിയെ (42) കൊച്ചി നഗരത്തിലെ ലോഡ്ജിൽ മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. ഒന്നരവയസ്സുകാരിയെ കലൂരിലെ ഹോട്ടൽ മുറിയിൽ വെച്ച് വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സിപ്‌സി.
അതേസമയം സംഭവത്തെ തുടർന്ന് ഇവരുടെ കാമുകനും കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുമായ പള്ളുരുത്തി പള്ളിച്ചാൽ റോഡിൽ കല്ലേക്കാട് വീട്ടിൽ ജോൺ ബിനോയ് ഡിക്രൂസിനെ (28) പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും മരണകാരണം ഹൃദയാഘാതമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതോടെ വിട്ടയച്ചു.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് സിപ്‌സിയെ ലോഡ്ജിലെ ഒന്നാം നിലയിലെ മുറിയിൽ മരിച്ചനിലയിൽ ജീവനക്കാർ കണ്ടെത്തിയത്. തുടർന്ന് ഇവർ വിവരമറിച്ചതനുസരിച്ച് എറണാകുളം സെൻട്രൽ പൊലീസ് പരിശോധന നടത്തി. എന്നാൽ ദേഹത്ത് പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. മാത്രമല്ല മൃതദേഹം കണ്ടെത്തുമ്പോൾ ജോൺ ബിനോയ് ഡിക്രൂസ് സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ലോഡ്ജ് ജീവനക്കാർ മൊഴി നൽകി. എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി വൈകിട്ടോടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
https://www.facebook.com/Malayalivartha