നെടുങ്കണ്ടത്ത് ഭർത്താവിന് സർപ്രൈസ് നൽകാൻ പതിനേഴായിരം രൂപയുടെ മൊബൈൽ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത വീട്ടമ്മയ്ക്ക് കിട്ടിയത് മൂന്ന് പൗഡർ ടിന്നുകൾ: തട്ടിപ്പ് നടത്തിയ ഡെലിവറി ജീവനക്കാരന് തിരിച്ച് എട്ടിന്റെ പണി കൊടുത്ത് യുവതി
ഓൺലൈൻ ആപ്പിലൂടെ മൊബൈൽ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത വീട്ടമ്മക്ക് കിട്ടിയത് കാലാവധി കഴിഞ്ഞ പൗഡർ ടിന്‍. ഭര്‍ത്താവിന് വേണ്ടിയാണ് മുണ്ടിയെരുമ സ്വദേശിനിയായ അഞ്ജന കൃഷ്ണന്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തത്. പതിനേഴായിരം രൂപയും നല്‍കി.
കഴിഞ്ഞ ദിവസം ഫോൺ എത്തിയെന്ന് വിവരം ലഭിച്ചതോടെ കൊറിയര്‍ സ്ഥാപനത്തില്‍ എത്തി പാര്‍സല്‍ കൈപ്പറ്റി. വീട്ടിലെത്തി തുറന്നപ്പോള്‍ കണ്ടത് മൂന്ന് പൗഡർ ടിന്നുകൾ. തൊട്ടു പിന്നാലെ യുവതി ഉപഭോക്തൃ കോടതിയിലും, ഓൺലൈൻ വ്യാപാര സൈറ്റിലും, പോലീസിലും പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന് പിന്നിൽ ഡെലിവറി ജീവനക്കാരനാണെന്ന് കണ്ടെത്തിയത്.
ചോദ്യം ചെയ്യലിൽ ഇത്തരത്തില്‍ രണ്ട് ഫോണുകള്‍ മോഷ്ടിച്ചതായി ഡെലിവറി ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു. ഇതോടെ കൊറിയർ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരെ നെടുങ്കണ്ടം പൊലീസ് വിളിച്ചുവരുത്തി. മോഷ്ടിച്ച ഫോണുകളുടെ ആകെ തുകയായ 41000 രൂപയും ജീവനക്കാരനില്‍ നിന്ന് വാങ്ങി. നഷ്ടമായ പണം ഉടമകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി കേസിൽ നിന്ന് തടിതപ്പുകയായിരുന്നു.
https://www.facebook.com/Malayalivartha