Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ന്യായം കേട്ട് കിളിപോയ മന്ത്രി ഇതൊന്ന് കാണൂ..ഇതാണ് സിഐ പറഞ്ഞ യഥാര്‍ത്ഥ ന്യായം..

24 AUGUST 2022 12:19 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വരട്ടെയെന്ന് ബിനീഷ് കോടിയേരി

മന്ത്രിയോട് ന്യായം പറഞ്ഞ പൊലീസുകാരന്‍ ഇന്ന് ആസ്ഥാനത്തില്ല. ഏമാന്മാരോട് തട്ടിക്കയറിയാല്‍ അവരോട് ന്യായം സംസാരിച്ചാലുള്ള ഗതി ഇതൊക്കെ തന്നെയായിരിക്കും. ആ സംഭാഷണം കേരളം മുഴുവന്‍ കേട്ടതാണ്. ന്യായം നടപ്പിലാക്കും എന്നാണ് ആ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. അല്ലാതെ മന്ത്രി എന്നെ പണി പഠിപ്പിക്കാന്‍ വരണ്ട എന്നല്ല.

മന്ത്രിയുടെ മണ്ഡലത്തിലെ ഒരു സ്ത്രീയുടെ പീഡന പരാതിയാണ് ഈ സംഭാഷണത്തിന് ആസ്പദമായ കാര്യം. രണ്ടാം ഭര്‍ത്താവ് തന്നേയും കുട്ടിയേയും നിരന്തരം ഉപദ്രവിക്കുന്നുവെന്നതായിരുന്നു ആ സ്ത്രീയുടെ പരാതി. ഇതില്‍ ഇടപെടണമെന്ന് സ്ത്രീ പാര്‍ട്ടിയോടും മന്ത്രിയോടും ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് മന്ത്രി വട്ടപ്പാറ സിഐയെ വിളിച്ചത്.

പ്രവാസിയായിരുന്ന യുവതിയാണ് പരാതിക്കാരി. ഗള്‍ഫിലേക്ക് പോകുമ്പോള്‍ ഇസ്ലാം മതവിശ്വാസിയായിരുന്നു ഇവര്‍. വിവാഹവും കഴിഞ്ഞു. എന്നാല്‍ ഭര്‍ത്താവിന്റെ പീഡനവും ക്രൂരതയും സഹിക്കാനായില്ല. ഇതോടെയാണ് അവിടെ നിന്ന് രക്ഷപ്പെട്ട് തിരുവനന്തപുരത്ത് എത്തിയത്. കുട്ടികളുമായി ജീവിതം മുമ്പോട്ട് കൊണ്ടു പോയി. ഇതിനിടെ ധ്യാനകേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി. ഇത് മനസ്സിന് ആശ്വാസം നല്‍കി. അങ്ങനെയാണ് ഇവര്‍ ഇസ്ലാം മതമുപേക്ഷിച്ച് ക്രൈസ്തവ മതം സ്വീകരിക്കുന്നത്. ഇതിന് ശേഷമാണ് ക്രൈസ്തവനായ രണ്ടാം ഭര്‍ത്താവിനെ പരിചയപ്പെടുന്നതും അത് വിവാഹത്തിലേക്ക് കടക്കുന്നതും. എന്നാല്‍ ഈ രണ്ടാം ഭര്‍ത്താവിന് ചെറിയ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ചികില്‍സയിലാണ് ഇയാള്‍ ഇപ്പോഴുമെന്നാണ് സൂചന.

പെട്ടെന്ന് കോപാകുലനായകുന്ന ഇയാള്‍ അല്ലാത്ത സമയങ്ങളില്‍ സൗമ്യനും ശാന്തശീലനുമാണെന്നാണ് അയല്‍ വാസികള്‍ പറയുന്നത്. യുവതിയുടെ മക്കളുമായും നല്ല അടുപ്പത്തിലായിരുന്നു ഇയാള്‍. എന്നാല്‍ ഇപ്പോള്‍ ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. ഇതോടെ ബഹളം പുതിയ തലത്തിലെത്തി. മുപ്പത്തിയഞ്ച് വയസ്സുള്ള യുവാവ് ഇതോടെ പിറകെ നടന്ന് ശല്യം തുടങ്ങി. കുട്ടികളെ സ്‌കൂളില്‍ എത്തി കണ്ടു. കാലില്‍ ഷൂസ് മാറി ഇട്ടതിന് പോലും കുറ്റപ്പെടുത്തലുകള്‍ ഉണ്ടായി. ഇത് പരിധി വിട്ടപ്പോഴാണ് യുവതി പൊലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തിയത്. എന്നാല്‍ സംഭവങ്ങള്‍ വട്ടപ്പാറ സ്റ്റേഷനിലെ എസ് ഐയ്ക്ക് മനസ്സിലായി. ഇക്കാര്യം സിഐ ആയിരുന്ന ഗിരിലാലിനെ അറിയിക്കുകയും ചെയ്തു. ഇതുകൊണ്ടാണ് മന്ത്രി വിളിച്ചപ്പോള്‍ ന്യായം നോക്കി പ്രവര്‍ത്തിക്കുമെന്ന് മന്ത്രിക്ക് സി ഐ ഉറപ്പ് നല്‍കിയത്.

17ാം തീയതിയാണ് രണ്ടാനച്ഛന്‍ 11 വയസ്സുള്ള കുട്ടിയുടെ കാലില്‍ ചവിട്ടി പരുക്കേല്‍പ്പിച്ചൊരു സംഭവം നടക്കുന്നത്. ഇതോടെ 22ന് മാതാവ് വട്ടപ്പാറ പൊലീസ് സ്റ്റേഷനിലെത്തി പരാതിയും നല്‍കി. ആദ്യം മൊഴി നല്‍കാന്‍ പരാതിക്കാരി തയാറായില്ലെന്നു പൊലീസ് പറയുന്നു. നിര്‍ബന്ധിച്ചശേഷമാണ് മൊഴി നല്‍കിയത്. ഭര്‍ത്താവിനു മാനസിക പ്രശ്‌നങ്ങളുള്ളതിന്റെ രേഖകള്‍ പരാതിക്കാരി ഹാജരാക്കി. ഭര്‍ത്താവിനെ തിരക്കി പൊലീസ് ഫഌറ്റിലെത്തിയെങ്കിലും അവിടെ ഉണ്ടായിരുന്നില്ല. ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് നാലാഞ്ചിറയില്‍നിന്നാണ് ഇയാളെ അറസ്റ്റു ചെയ്യുന്നത്. ചികിത്സാ രേഖകള്‍ പരിശോധിച്ചു വരികയാണെന്നും അതിനുശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യം തീരുമാനിക്കുമെന്നും പൊലീസ് പറഞ്ഞു. നിലവില്‍ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇതില്‍ മാറ്റം വരുത്തും.

പ്രായമായ അമ്മ മാത്രമാണ് യുവാവായ രണ്ടാനച്ഛനുള്ളത്. യുവതിയുടെ പരാതി എഴുതി കിട്ടിയതോടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു വിട്ടിരുന്നു. വിവാദങ്ങളെ തുടര്‍ന്ന് വീണ്ടും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. യുവതിക്ക് മന്ത്രിയുമായി യാതൊരു ബന്ധവുമില്ല. സിപിഐയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന മറ്റൊരു സ്ത്രീയാണ് ഈ വിഷയം സിപിഐയുടെ മുമ്പിലേക്ക് എത്തിച്ചത്. പാര്‍ട്ടി വഴിയാണ് വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍ എത്തിയത്. രണ്ടാനച്ഛന്റെ ക്രൂരതകളെ കുറിച്ചാണ് അവര്‍ മന്ത്രിയെ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് മന്ത്രി സിഐയെ വിളിച്ചത്. എന്നാല്‍ എസ് ഐയുടെ അന്വേഷണ വിവരങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രിയോട് ന്യായം നോക്കി വേണ്ടത് ചെയ്യുമെന്ന ഉറപ്പ് സിഐയായിരുന്ന ഗിരിലാല്‍ സംസാരിച്ചത്.

എന്നാല്‍ ന്യായം എന്ന വാക്ക് കേട്ടതോടെ മന്ത്രി രോഷാകുലനാകുകയായിരുന്നു. അതിന് ശേഷമാണ് സിഐ ഗിരിലാല്‍ അങ്ങനെ സംസാരിക്കരുത് എന്ന് മന്ത്രിയോട് പറഞ്ഞത്. എന്തായാലും മന്ത്രിയോട് ന്യായം പറഞ്ഞതിന് വട്ടപ്പാറ സിഐ ഗിരിലാലിനെ വിജിലന്‍സിലേക്കാണ് സ്ഥലംമാറ്റിയിരിക്കുന്നത്. സംഭവത്തില്‍ മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് പരാതി നല്‍കിയതോടെയാണ് നടപടി. മന്ത്രി നേരിട്ടും ഡിജിപിയെ വിളിച്ച് അതൃപ്തി അറിയിച്ചിരുന്നു എന്നാണ് വിവരം. ഇതിനുപിന്നാലെയാണ് സിഐയെ സ്ഥലംമാറ്റിയുള്ള ഉത്തരവ് പുറത്തിറക്കിയത്. മറ്റ് അഞ്ച് ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് വട്ടപ്പാറ സിഐയുടെ സ്ഥലംമാറ്റ ഉത്തരവ് കൂടി ഡിജിപി ചൊവ്വാഴ്ച പുറത്തിറക്കിയത്. ന്യായം നോക്കി കാര്യങ്ങള്‍ ചെയ്യാമെന്നാണ് സിഐ മന്ത്രിയോട് മറുപടി പറഞ്ഞത്. സാറല്ല ആരു വന്ന് പറഞ്ഞാലും ന്യായം നോക്കിയേ ഇടപെടൂവെന്ന് സിഐ പറഞ്ഞിരുന്നു.

പരാതി കേട്ടയുടന്‍ ആളെ തൂക്കിയെടുത്തുകൊണ്ടുവരികയല്ലേ വേണ്ടതെന്ന് മന്ത്രി ചോദിക്കുന്നുണ്ട്. തുടര്‍ന്നാണ് അങ്ങനെയൊന്നും പറ്റില്ലെന്നും ഞങ്ങളെയൊന്നും സംരക്ഷിക്കാന്‍ ആരുമില്ലെന്നും ന്യായം നോക്കിയേ ഇടപെടുകയുള്ളൂവെന്നും പൊലീസുകാരന്‍ പറഞ്ഞത്. ഇതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ഇതിനുപിന്നാലെ മന്ത്രി സിഐയോട് ക്ഷോഭിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള സംഭാഷണം വാക്കുതര്‍ക്കത്തിലേക്ക് വഴിമാറി.

തന്റെ മണ്ഡലത്തിലെ കേസായതിനാലാണ് നേരിട്ടു വിളിക്കുന്നതെന്നു മന്ത്രി ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. കേസിനെ സംബന്ധിച്ച കാര്യങ്ങള്‍ മന്ത്രി വിശദീകരിക്കുമ്പോള്‍ ന്യായം നോക്കി പരമാവധി ചെയ്യാമെന്ന് സിഐ ഉറപ്പു നല്‍കി. പരാതിക്കാരിക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കാമെന്നും സിഐ പറയുന്നുണ്ട്. ന്യായം നോക്കി ചെയ്യാമെന്ന വാക്കാണ് തര്‍ക്കത്തിനു തുടക്കമിടുന്നത്. ഒരു സ്ത്രീ പരാതി പറഞ്ഞപ്പോള്‍ ഗൗരവത്തോടെ കണ്ട് വിളിച്ചതാണെന്നു മന്ത്രി പറയുന്നു. നാളെ പരാതിക്കാര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മന്ത്രി വിളിച്ചതാണെന്ന് ഓര്‍ക്കണമെന്നും ന്യായം നോക്കിയേ ചെയ്യൂ എന്ന് സിഐ പറഞ്ഞ കാര്യം പറയേണ്ടി വരുമെന്നും മന്ത്രി പറയുന്നുണ്ട്. രണ്ടാം ഭര്‍ത്താവ് പീഡിപ്പിച്ചു എന്നു പറയുമ്പോള്‍ ന്യായം നോക്കി നടപടിയെടുക്കുമെന്ന് എങ്ങനെയാണ് പറയുന്നതെന്നും താന്‍ കേരളത്തിലല്ലേ ജീവിക്കുന്നതെന്നും സംഭാഷണത്തിന്റെ ഒരു ഘട്ടത്തില്‍ മന്ത്രി ചോദിക്കുന്നതോടെയാണ് തര്‍ക്കം രൂക്ഷമാകുന്നത്. ഇന്ന് വൈകുന്നേരത്തിനു മുന്‍പ് അവനെ തൂക്കിയെടുത്തുകൊണ്ടു വരുമെന്നല്ലേ പറയേണ്ടതെന്നു മന്ത്രി ചോദിക്കുന്നു.

ഒരു സ്ത്രീ രാത്രി സ്റ്റേഷനില്‍ പരാതിയുമായി വരണമെങ്കില്‍ അവര്‍ എന്തെല്ലാം അനുഭവിച്ചു കാണുമെന്നറിയാമെന്നും ന്യായമായി മാത്രമേ ചെയ്യാന്‍ കഴിയൂ എന്നും സിഐ ഈ സംഭാഷണത്തിനിടെ പറയുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (55 minutes ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (1 hour ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (1 hour ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (1 hour ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (1 hour ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (1 hour ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (1 hour ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (1 hour ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (1 hour ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (1 hour ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (2 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (2 hours ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (2 hours ago)

കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ്‌ നേത  (2 hours ago)

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വ  (2 hours ago)

Malayali Vartha Recommends