തന്നെ ആക്രമിച്ചവരെ സർക്കാർ സംരക്ഷിക്കുന്നു, യുപിയിലൊന്നും ഇങ്ങനെ നടക്കില്ല, പിണറായിക്കെതിരെ പുതിയ വജ്രായുധവുമായി ഗവര്‍ണര്‍

സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി ആരിഫ് മുഹമ്മദ് ഖാൻ. തന്നെ ആക്രമിച്ചവരെ സർക്കാർ സംരക്ഷിക്കുകയാന്നെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആക്രമണത്തിന് കൂട്ടു നിന്നതിനുള്ള പ്രതിഫലം ആണ് വിസിയുടെ പുനർ നിയമനമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം “ചരിത്ര കോണ്‍ഗ്രസില്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ച ഇര്‍ഫാന്‍ ഹബീബീനെതിരെ ഇതുവരെ നടപടിയെടുത്തില്ലെന്നും ഗൂഢാലോചന നടന്നു എന്നതിന്‍റെ തെളിവാണ് സർക്കാരിന്‍റെ മൗനമെന്നും ഗവർണർ കുറ്റപ്പെടുത്തി. ഇർഫാൻ ഹബീബിന്‍റെ പ്രതിഷേധം കേരള സർക്കാർ നടപടി എടുക്കില്ല എന്ന ധൈര്യത്തിൽ ആയിരുന്നെന്നും, വേദിയിൽ ഉണ്ടായിരുന്ന ഒരു വനിത വളരെ മോശം ഭാഷയിൽ സംസാരിച്ചെന്നും, ഉത്തർപ്രദേശിലാണെങ്കിൽ ഇത് നടക്കില്ലെ”ന്നും ഗവർണർ കൂട്ടിച്ചേർത്തു.
അതോടൊപ്പം തന്നെ ചരിത്ര കോണ്‍ഗ്രസിലെ ആക്രമണശ്രമത്തെക്കുറിച്ച് വിസിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. എന്നാൽ രണ്ട് തവണ കത്തയച്ചിട്ടും വിസി നിഷേധാത്മക വിശദീകരണമാണ് നല്‍കിയത്. കൂടാതെ സുരക്ഷ വിദഗ്ധനല്ലെന്നായിരുന്നു വിസിയുടെ മറുപടി. ഇതേതുടർന്ന് ഭരണഘടനയന്ത്രം തകര്‍ന്നാല്‍ എന്ത് ചെയ്യണമെന്ന് തനിക്കറിയാമെന്ന് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha
























