വീണ്ടും സമരത്തെ തളിപറഞ്ഞ് മുഖ്യമന്ത്രി.... തുറമുഖ നിർമാണം നിർത്തിവച്ചു തീരശോഷണത്തെക്കുറിച്ചു പഠിക്കണമെന്ന സമരക്കാരുടെ മുഖ്യ ആവശ്യം തള്ളിയ മുഖ്യമന്ത്രി, പദ്ധതിയിൽനിന്നു പിന്നോട്ടില്ലെന്നും വ്യക്തമാക്കി!!
വിഴിഞ്ഞം പദ്ധതിക്കെതിരെ സുപ്രീം കോടതിയിലും ദേശീയ ഹരിത ട്രൈബ്യൂണലിലും നൽകിയ ഹർജികൾ നിരസിച്ചിട്ടുണ്ട്. തീരശോഷണം തുറമുഖ നിർമാണം കാരണമല്ലെന്നു കേന്ദ്ര വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് 2014 ൽ തുറമുഖ നിർമാണത്തിനു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയത്. ഇതെല്ലാം ചെയ്തതു കേരളത്തിലും കേന്ദ്രത്തിലും കോൺഗ്രസ് ഭരിക്കുമ്പോഴാണ് – മുഖ്യമന്ത്രി വ്യക്തമാക്കി.
സമരത്തിൽ പങ്കെടുക്കുന്നത് ആ പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ മാത്രമല്ലെന്നും മുൻകൂട്ടി തയാറാക്കിയ രീതിയിലുള്ള സമരമാണു നടക്കുന്നതെന്നുമുള്ള ഗുരുതര ആരോപണവും മുഖ്യമന്ത്രി ഉയർത്തി. കോൺഗ്രസ് അംഗം എം.വിൻസന്റിന്റെ അടിയന്തര പ്രമേയ നോട്ടിസിനു മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
വാഗ്ദാനങ്ങൾ പോരാ, നടപടി വേണം; സമരം തുടരുമെന്ന് ലത്തീൻ അതിരൂപതപദ്ധതിയിൽനിന്നു പിന്നോട്ടില്ലെന്ന സർക്കാർ നിലപാട് നോട്ടിസിനുള്ള മറുപടിയിൽ മന്ത്രിമാരായ അഹമ്മദ് ദേവർകോവിലും വി.അബ്ദുറഹിമാനും ആവർത്തിച്ചു. പദ്ധതികൾ നടപ്പാക്കുമ്പോൾ സ്വാഭാവികമായി ചില ആശങ്കകൾ ഉയരും. അതിന് ആക്കം കൂട്ടാനും അടിസ്ഥാനരഹിതമായ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാനും ശ്രമിക്കരുതെന്നു സമരത്തിനു നേതൃത്വം നൽകുന്ന ലത്തീൻ അതിരൂപതയുടെ പേരെടുത്തു പറയാതെ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha