18 കേസുകളിൽ കുറ്റക്കാരൻ! സമൂഹത്തിന് ഭീഷണി... ഹൈക്കോടതി പിരിച്ചുവിട്ട പോലീസുകാരൻ വീണ്ടും സർവ്വീസിൽ... ക്രൈംബ്രാഞ്ചില്‍ നിയമനം നൽകി പിണറായി
അധികാര ദുർവിനിയോഗം കണ്ടെത്തി പിരിച്ചുവിട്ട ഇൻസ്‌പെക്ടറെ തിരിച്ചെടുത്ത് പോലീസ്. തൊടപുഴ എസ്എച്ചഒ ആയിരുന്ന എൻ. ജി ശ്രീമോനെയാണ് തിരിച്ചെടുത്ത് ക്രൈം ബ്രാഞ്ചിൽ നിയമിച്ചത്. 18 കേസുകളിൽ അധികാര ദുർവിനിയോഗം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ശ്രീമോനെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടത്.
കസ്റ്റഡി മർദ്ദനം, കൈക്കൂലി, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉദ്യോഗസ്ഥന് നേരിട്ടിരുന്നു. 70 ഓളം പരാതികൾ ഇയാൾക്കെതിരെ കുമിഞ്ഞ് കൂടിയിരുന്നു. ഇതിൽ 18 എണ്ണത്തിൽ കഴമ്പുണ്ടെന്നും വ്യക്തമായിരുന്നു. ഇയാൾക്കെതിരെ പരാതിക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്.
സിവില്‍ തര്‍ക്കത്തില്‍ അന്യായമായി ഇടപെട്ട് ശ്രീമോന്‍ പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശി ബേബിച്ചന്‍ വര്‍ക്കി നല്‍കിയ ഹര്‍ജിയില്‍ വിജിലന്‍സ് ഐ.ജി. എച്ച്. വെങ്കിടേഷ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണു അന്നത്തെ നടപടി.
ശ്രീമോനെതിരേ മുപ്പതിലധികം സംഭവങ്ങളില്‍ പരാതി ഉന്നയിച്ചിരുന്നു. ഈ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുകയും 18 പരാതികളില്‍ കഴമ്പുണ്ടെന്ന് ഐജി എച്ച് വെങ്കിടേഷ് കണ്ടെത്തുകയും ചെയ്തിരുന്നു.
വിശദമായ അന്വേഷണത്തിൽ അധികാര ദുർവിനിയോഗം നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് എസ്എച്ച്ഒയെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടത്. എൻ. ജി ശ്രീമോനെപ്പോലുള്ള ഉദ്യോഗസ്ഥർ സമൂഹത്തിന് തന്നെ ഭീഷണിയാണെന്നാണ് ഹൈക്കോടതി അന്ന് പരാമർശിച്ചത്. തുടർന്ന് സർവ്വീസിൽ നിന്ന് പിരിച്ചു വിടുകയുമുണ്ടായി.
ഹൈക്കോടതി നടപടിക്കെതിരെ ശ്രീമോൻ അപ്പീൽ നൽകിയിരുന്നു. ഇത് പരിഗണിച്ച ശേഷം ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാക്കറെയാണ് അനുകൂല നിലപാട് സ്വീകരിച്ചത്. തുടർന്നാണ് ശ്രീമോനെ സർവ്വീസിൽ തിരിച്ചെടുത്തത്. കഴിഞ്ഞ ദിവസം ഭക്ഷ്യമന്ത്രി ജി. ആര്‍ അനിലുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നപ്പോള്‍ തിരുവനന്തപുരം വട്ടപ്പാറ ഇന്‍സ്‌പെക്ടര്‍ ഗിരിലാലിനെ വിജിലന്‍സിലേക്ക് സ്ഥലംമാറ്റി ഉത്തരവ് വന്നിരുന്നു.
ഇതേ ഉത്തരവിലാണ് ശ്രീമോനെ തിരിച്ചെടുത്ത കാര്യവുമുള്ളത്. ക്രൈം ബ്രാഞ്ചിലാണ് ഉദ്യോഗസ്ഥന് പുതിയ നിയമനം നൽകിയിരിക്കുന്നത്. പിരിച്ചുവിടല്‍ റദ്ദാക്കിയ ശേഷം മൂന്ന് വര്‍ഷത്തെ ശമ്പളം തടഞ്ഞുവയ്ക്കല്‍ എന്നതിലേക്ക് ശിക്ഷ ചുരുക്കിയിരിക്കുകയാണ് ഇപ്പോള്‍.
https://www.facebook.com/Malayalivartha