Widgets Magazine
14
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി


തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അടുത്ത പണി; അയ്യപ്പ സംഗമത്തിലെ 'ഉഡായിപ്പ്' തിരിമറികൾ കോടതിയിലേക്ക്...


മലപ്പുറത്ത് 20.55 കോടിയുടെ പദ്ധതികള്‍: ഫെബ്രുവരി 14ന് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിക്കും: നിലമ്പൂരില്‍ 19 കോടിയുടെ സ്ത്രീകളുടെയും കുട്ടികളുടേയും ബ്ലോക്ക്; സംസ്ഥാനത്തെ 4 ഫുഡ് സ്ട്രീറ്റുകളില്‍ ഒന്ന് മലപ്പുറത്ത്


സി.ജെ. റോയിയുടെ മരണം: അന്വേഷണം സുഹൃത്തുക്കളിലേക്കും യൂട്യൂബർമാരിലേക്കും; മൊഴിയെടുത്ത് SIT

തൂക്കി എടുക്കുന്നതിന് പകരം ന്യായം നോക്കുമെന്ന് സർക്കിൾ.... മന്ത്രിയുമായി വാക്കേറ്റം! സിഐയുടെ കസേര തെറിച്ചു; ഫോണ്‍ സംഭാഷണം പുറത്ത്!

24 AUGUST 2022 10:35 PM IST
മലയാളി വാര്‍ത്ത

പിണറായി സർക്കാരിൽ ഏറ്റവും അധികം പഴി കേൾക്കേണ്ടി വന്നിട്ടുള്ള വകുപ്പുകളിൽ ഒന്നാണ് പോലീസ് ഡിപ്പാർട്ട്മെന്റ്. അതോടൊപ്പം വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്നതാണ് മന്ത്രിമാരുടെ പല സമയങ്ങളിലേയും പെരുമാറ്റം. എന്നാൽ ഇപ്പോൾ ലഭിച്ചിരിക്കുന്ന വാർത്ത തികച്ചും വ്യത്യസ്ഥമാണ്. തന്റെ മണ്ഡലത്തിലെ ഒരു സ്ത്രീ അനുഭവിച്ച ബുദ്ധിമുട്ട് മനസ്സിലാക്കി, അവർക്ക് വേ​ഗത്തിൽ നീതി ഉറപ്പാക്കണം എന്ന് പോലീസ് ഉദ്യോ​ഗസ്ഥനോട് ആവശ്യപ്പെട്ട അവിടുത്തെ എംഎൽഎയും അതോടൊപ്പം ഭക്ഷ്യവകുപ്പ് മന്ത്രിയുമായ ശ്രീ. ജി. ആർ. അനിലിന്റെ ശബ്ദരേഖയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

അതിലെന്താണ് ഇത്ര കൗതുകം എന്നായിരിക്കും പലർക്കും തോന്നുക, പക്ഷേ പരാതിക്കാരിയുടെ വേദന കണ്ട് പോലീസ് സ്റ്റേഷനിലേക്ക് നേരിട്ട് വിളച്ച് മന്ത്രിയും സിഐയും തമ്മിൽ വൻ വാക്കേറ്റമാണ് പിന്നീട് ഉണ്ടായത്. ഭക്ഷ്യമന്ത്രി ജി.ആർ. അനിലും വട്ടപ്പാറ സിഐ ഗിരിലാലുമായി ഫോണിൽ വാക്കേറ്റം നടത്തുന്നതിന്റെ ശബ്ദരേഖയാണ് നിലവിൽ പുറത്തു വന്നിരിക്കുന്നത്.

മന്ത്രി ജി.ആർ.അനിലിന്റെ മണ്ഡലമായ നെടുമങ്ങാട് കരകുളത്തെ ഒരു ഫ്ലാറ്റിൽ നടന്ന കേസുമായി ബന്ധപ്പെട്ടാണ് വാക്കേറ്റമുണ്ടായത്. ഒരു യുവതിയും കുഞ്ഞിന്റെ കാല് തല്ലിയൊടിച്ചു എന്ന പരാതിയാണ് മന്ത്രിയുടെ മുന്നിൽ എത്തിയത്. അതിൽ കൃത്യമായ നടപടി പോലീസിന്റെ ഭാ​ഗത്ത് നിന്നും ഉണ്ടായില്ല എന്നുള്ള ആരോപണവുമുണ്ടായിരുന്നു. സംഭവം നടന്നിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുകയോ മേൽ നടപടികൾ പോലീസ് സ്വീകരിക്കാതെ ഇരുന്നപ്പോഴാണ് മന്ത്രിക്ക് തന്നെ നേരിട്ട് പോലീസ് സ്റ്റേഷനിലേക്ക് വിളിക്കേണ്ട സാഹചര്യമുണ്ടാകുന്നത്.. ബാക്കി നടന്നത് കേൾക്കാം....


രണ്ടാനച്ഛൻ തന്റെ കുട്ടിയെ ഉപദ്രവിച്ച കേസിൽ പരാതിക്കാരിക്കായി ഇടപെടണമെന്നായിരുന്നു മന്ത്രി ആവശ്യപ്പെട്ടത്. പക്ഷേ, താൻ ന്യായം നോക്കി കാര്യങ്ങൾ ചെയ്യാമെന്നായിരുന്നു സിഐയുടെ മറുപടി. ഇതോടെ മന്ത്രി ക്ഷുഭിതനാവുകയായിരുന്നു. സിഐയും പിന്നീട് അതേ ഭാഷയില്‍ മറുപടി നൽകുകയായിരുന്നു.

തിരുവനന്തപുരത്തെ നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ നിന്നും സിപിഐ സീറ്റിൽ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ച് ജനപ്രതിനിധി കൂടിയാണ് നമ്മുടെ ഭക്ഷ്യവകുപ്പ് മന്തി. അദ്ദേഹത്തെ കുറിച്ച് ഇതുവരെ നല്ല രീതിയിലുള്ള വാർത്തകൾ തന്നെയാണ് കേട്ടിട്ടള്ളത്. തെറ്റ് കണ്ടാൽ എതിർക്കുകയും, നീതി പുലരാത്തിടങ്ങളിൽ തട്ടിക്കയറാനും മടിക്കാത്ത ഒരു പൊതുപ്രവർത്തകനായി തന്നെയാണ് മണ്ഡലത്തിലുടനീളം അറിയപ്പെടുന്നത്. ജനങ്ങൾക്കിടിയിൽ ഇറങ്ങി പ്രവർത്തിക്കുന്ന ഒരു ജനപ്രതിനധി ആയതുകൊണ്ടാണ് വിഷമം കണ്ടയുടൻ തന്നെ വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടത്.

ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ട വിവരം വിളിച്ചു പറയുമ്പോള്‍ ഇന്ന് വൈകുന്നേരത്തിനു മുന്‍പ് അവനെ തൂക്കിയെടുത്തുകൊണ്ടു വരുമെന്നല്ലേ പറയേണ്ടതെന്നു മന്ത്രി ചോദിക്കുന്നത് ആ അർത്ഥത്തിലാണ്. അങ്ങനെ തൂക്കിയെടുത്തോണ്ടു വരുമ്പോള്‍ നമ്മളെയെന്നും സംരക്ഷിക്കാന്‍ ആരുമില്ലെന്ന് സിഐ തിരിച്ചു പറയുന്നതും കേള്‍ക്കാൻ സാധിക്കുന്നുണ്ട്.

കേസിനെ സംബന്ധിച്ച കാര്യങ്ങൾ മന്ത്രി വിശദീകരിക്കുമ്പോൾ ന്യായം നോക്കി കാര്യങ്ങൾ ചെയ്യാമെന്ന് സിഐ ഉറപ്പു നൽകുകയാണ്. എന്നാൽ ന്യായം നോക്കി ചെയ്യാമെന്ന വാക്കാണ് തർക്കത്തിനു തുടക്കം കുറിക്കുന്നത്. ഒരു സ്ത്രീ പരാതി പറഞ്ഞപ്പോൾ ഗൗരവത്തോടെ കണ്ട് വിളിച്ചതാണെന്നും നാളെ പരാതിക്കാർക്ക് എന്തെങ്കിലും സംഭവിച്ചാൽ മന്ത്രി വിളിച്ചതാണെന്ന് ഓർക്കണമെന്നും ന്യായം നോക്കിയേ ചെയ്യൂ എന്ന് സിഐ പറഞ്ഞ കാര്യം തനിക്ക് പറയേണ്ടി വരുമെന്നും മന്ത്രി സൂചിപ്പിക്കുന്നുണ്ട്.

ഒരു സ്ത്രീ രാത്രി സ്റ്റേഷനിൽ പരാതിയുമായി വരണമെങ്കിൽ അവർ എന്തെല്ലാം അനുഭവിച്ചു കാണുമെന്നറിയാമെന്നും ന്യായമായി മാത്രമേ ചെയ്യാൻ കഴിയൂ എന്നും സിഐ പറയുന്നുണ്ട്. എന്നാൽ ​ഗുരതരമായി പ്രശ്നമായിട്ട് പോലും ആളെ കസ്റ്റഡിയിൽ എന്തുകൊണ്ട് എടുത്തില്ല എന്ന കാര്യം സിഐ വ്യക്തമാക്കുന്നില്ല. പരാതിയിൽ പറയുന്ന രണ്ടാം ഭർത്താവിനെ വീട്ടിൽനിന്ന് തൂക്കി എടുത്ത് സ്റ്റേഷനിൽ എത്തിച്ചാൽ തന്നെ സംരക്ഷിക്കാൻ ആരുമില്ലെന്നും ന്യായം നോക്കിയേ അതുകൊണ്ട് കാര്യങ്ങളിൽ തീരുമാനമെടുക്കൂ എന്നും സിഐ പറയുന്നു.

താൻ ആരുടെയും കപ്പം വാങ്ങിച്ചിരിക്കുന്നവനല്ല. നീ, എടാ പോടാ എന്ന തരത്തിൽ തന്നെ വിളിക്കരുത്. ആ രീതിയിൽ സംസാരിക്കരുത്. മണ്ഡലത്തിലെ വോട്ടർ പറയുന്നതുകേട്ട് അതുപോലെ നടപടിയെടുക്കാൻ കഴിയില്ലെന്നും സിഐ തിരിച്ചടിക്കുകയായിരുന്നു. 17–ാം തീയതിയാണ് രണ്ടാനച്ഛൻ 11 വയസ്സുള്ള കുട്ടിയുടെ കാലിൽ ചവിട്ടി പരുക്കേൽപ്പിച്ചത്. കഴിഞ്ഞ ദിവസം കുട്ടിയുടെ അമ്മ വട്ടപ്പാറ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ആദ്യം മൊഴി നൽകാൻ പരാതിക്കാരി തയാറായില്ലെന്നു പൊലീസ് പറയുന്നു. നിർബന്ധിച്ച ശേഷമാണ് മൊഴി നൽകിയത്.

ഭർത്താവിനെ തിരക്കി പൊലീസ് ഫ്ലാറ്റിലെത്തിയെങ്കിലും അവിടെ ഉണ്ടായിരുന്നില്ല. ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് നാലാഞ്ചിറയിൽ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്യുന്നത്. ചികിത്സാ രേഖകൾ പരിശോധിച്ചു വരികയാണെന്നും അതിനുശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യം തീരുമാനിക്കുമെന്നും പൊലീസ് പറഞ്ഞു. നിലവിൽ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത് എന്ന ആക്ഷേപമാണ് ഉയരുന്നത്.

സംഭാഷണം പുറത്തായതോടെ പോലീസുകാരനെതിരേ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. വാക്കേറ്റത്തിനൊടുവിൽ സിഐയ്ക്കു സ്ഥലംമാറ്റം. വിജിലൻസിലേക്കാണ് സിഐയെ മാറ്റിയത്. മന്ത്രിയുടെ ഓഫിസിന്റെ പരാതിയെ തുടർന്നാണ് നടപടിയെന്നാണ് ലഭിക്കുന്ന വിവരം. വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന അഞ്ച് സിഐമാരെയും സ്ഥലം മാറ്റിയിട്ടുണ്ട്. തിരുവനന്തപുരം റൂറൽ എസ്പി ഗിരിലാലിനോട് വിശദീകരണം തേടി. ഇന്നലെ ലഭിച്ച പരാതിയിൽ കുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തി വട്ടപ്പാറ പൊലീസ് ഇന്ന് കേസെടുത്തു. ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരമാണ് രണ്ടാനച്ഛനെതിരെ കേസെടുത്തത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോർജുകുട്ടിയുടെ ലുക്കോടെ ദൃശ്യം 3 ക്ക് പുതിയ പോസ്റ്റർ!!  (39 minutes ago)

പെണ്ണുങ്ങളെ ഇറക്കി പാകിസ്ഥാൻ പേക്കൂത്ത്..!ഇന്ത്യയുടെ മറുപണി ഉടൻ...! 100 കണക്കിന് വീട്ടമ്മമാർ ഇറങ്ങും..! മോദി ഒരു വാക്ക് പറഞ്ഞാൽ  (1 hour ago)

ഇറാൻ ലക്ഷ്യമിട്ട് അമേരിക്കയുടെ ഏറ്റവും വലിയ വിമാന വാഹിന കപ്പൽ ...  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസില്‍ അതിജീവിതയുടെ രഹസ്യമൊഴിയെടുത്തു  (1 hour ago)

വിജയ് പങ്കെടുത്ത രാഷ്ട്രീയ റാലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

കുടുംബത്തിലേക്ക് പുതിയ അതിഥി, മംഗള കർമ്മങ്ങൾ! മിഥുനം രാശിക്കാർക്ക് സന്തോഷവാർത്ത!  (2 hours ago)

തിരുഃ മെഡിക്കൽ കോളേജിലെ ഡയപ്പർ ജ്യൂസ് വീണയെ കൊണ്ട് കുടിപ്പിക്ക്...! ജനം തെരുവിൽ പച്ചയ്ക്ക് തെറിവിളി...!  (2 hours ago)

നിന്റെയൊന്നും ഉഡായിപ്പ് വേണ്ട പിണറായിയുടെ അന്നനാളത്തിൽ പൊട്ടിച്ച് കെ ജയകുമാർ..!അയ്യപ്പൻ കൊടുത്ത ക്വട്ടേഷൻ..!ഒറ്റപ്പെട്ട് മുഖ്യൻ  (2 hours ago)

ഇറാന്റെ തലപിളർക്കാൻ ജെറാൾഡ് ആർ ഫോർഡ് നെതന്യാഹു പറഞ്ഞു പിന്നാലെ ആണവ വിഷയത്തിൽ തീരുമാനം..?  (3 hours ago)

ദേവസ്വം ബോർഡ് പ്രസിഡന്റ് സർക്കാരിനെ കാലുവാരി... കള്ളക്കണക്ക് എഴുതാൻ തയ്യാറല്ല...ഒറ്റപ്പെട്ട് വാസവൻ..  (3 hours ago)

ഇടുക്കി അണക്കെട്ടിൽ അത്യാധുനിക ലേസർ ഷോയ്ക്ക് തുടക്കമാകുന്നു...  (3 hours ago)

സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 5000 രൂപ വീതം ...  (3 hours ago)

പവന് 2000 രൂപയുടെ വർദ്ധനവ്  (3 hours ago)

ആലുവ മണപ്പുറം ഒരുങ്ങി....  (3 hours ago)

റാപ്പിഡ് റെയിൽ പ​ദ്ധതിയുമായി സംസ്ഥാന സർക്കാർ...  (4 hours ago)

Malayali Vartha Recommends