Widgets Magazine
10
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബസ് കണ്ടക്‌ടർ സുബിനെ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ആ വ്യക്തിയെയും ചോദ്യം ചെയ്യാൻ പോലീസ്; മെമ്മറി കാർഡ് കള്ളൻ ഉടൻ കുടുങ്ങും; പോലീസിന്റെ വൻ നീക്കം ഇങ്ങനെ...!


വിഷ്ണുപ്രിയ കൊലക്കേസിൽ കോടതി വിധി പറയുമ്പോൾ അവിടെ നിറഞ്ഞത് നാടകീയതകൾ.... തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജ് റൂബി.കെ. ജോസാണ് വിധി പറഞ്ഞത്.... ശിക്ഷ പിന്നീട് വിധിക്കും... കൊലക്കുറ്റം അടക്കം തെളിഞ്ഞുവെന്ന് കോടതി വ്യക്തമാക്കി..


ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തം: ഡോ. വന്ദനാ ദാസിനെ അനുസ്മരിച്ച് മന്ത്രി വീണ ജോർജ്; രാജ്യത്ത് ആദ്യമായി കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പിലാക്കുന്ന സംസ്ഥാനം


ഭീഷണിയുണ്ടായാല്‍ ഇറാന്‍ ആണവായുധം നിർമ്മിക്കുമെന്ന് മുന്നറിയിപ്പ്:- . ഇറാന്റെ ആണവോര്‍ജ സംവിധാനങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ...


ജെസ്ന കേസ്: തുടരന്വേഷണത്തിന് പ്രഖ്യാപിച്ച് കോടതി...പിതാവിന്റെ നീക്കങ്ങൾ വിജയിച്ചു...തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ്...

പോലീസുകാരനെ വിറപ്പിച്ച് മന്ത്രി G.R. അനിൽ; വാക്കേറ്റം! ഒടുവിൽ മന്ത്രിയുമായി കൂട്ടത്തല്ല്!

24 AUGUST 2022 10:37 PM IST
മലയാളി വാര്‍ത്ത

ഭക്ഷ്യമന്ത്രി ജി.ആർ. അനിലും വട്ടപ്പാറ സിഐ ഗിരിലാലുമായി ഫോണിൽ വാക്കേറ്റം നടത്തുന്നതിന്റെ ശബ്ദരേഖയാണ് നിലവിൽ പുറത്തു വന്നിരിക്കുന്നത്. മന്ത്രി ജി.ആർ.അനിലിന്റെ മണ്ഡലമായ നെടുമങ്ങാട് കരകുളത്തെ ഒരു ഫ്ലാറ്റിൽ നടന്ന കേസുമായി ബന്ധപ്പെട്ടാണ് വാക്കേറ്റമുണ്ടായത്. ഒരു യുവതിയും കുഞ്ഞിന്റെ കാല് തല്ലിയൊടിച്ചു എന്ന പരാതിയാണ് മന്ത്രിയുടെ മുന്നിൽ എത്തിയത്.

അതിൽ കൃത്യമായ നടപടി പോലീസിന്റെ ഭാ​ഗത്ത് നിന്നും ഉണ്ടായില്ല എന്നുള്ള ആരോപണവുമുണ്ടായിരുന്നു. സംഭവം നടന്നിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുകയോ മേൽ നടപടികൾ പോലീസ് സ്വീകരിക്കാതെ ഇരുന്നപ്പോഴാണ് മന്ത്രിക്ക് തന്നെ നേരിട്ട് പോലീസ് സ്റ്റേഷനിലേക്ക് വിളിക്കേണ്ട സാഹചര്യമുണ്ടാകുന്നത്..

രണ്ടാനച്ഛൻ തന്റെ കുട്ടിയെ ഉപദ്രവിച്ച കേസിൽ പരാതിക്കാരിക്കായി ഇടപെടണമെന്നായിരുന്നു മന്ത്രി ആവശ്യപ്പെട്ടത്. പക്ഷേ, താൻ ന്യായം നോക്കി കാര്യങ്ങൾ ചെയ്യാമെന്നായിരുന്നു സിഐയുടെ മറുപടി. ഇതോടെ മന്ത്രി ക്ഷുഭിതനാവുകയായിരുന്നു. സിഐയും പിന്നീട് അതേ ഭാഷയില്‍ മറുപടി നൽകുകയായിരുന്നു.

തിരുവനന്തപുരത്തെ നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ നിന്നും സിപിഐ സീറ്റിൽ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ച് ജനപ്രതിനിധി കൂടിയാണ് നമ്മുടെ ഭക്ഷ്യവകുപ്പ് മന്തി. അദ്ദേഹത്തെ കുറിച്ച് ഇതുവരെ നല്ല രീതിയിലുള്ള വാർത്തകൾ തന്നെയാണ് കേട്ടിട്ടള്ളത്. തെറ്റ് കണ്ടാൽ എതിർക്കുകയും, നീതി പുലരാത്തിടങ്ങളിൽ തട്ടിക്കയറാനും മടിക്കാത്ത ഒരു പൊതുപ്രവർത്തകനായി തന്നെയാണ് മണ്ഡലത്തിലുടനീളം അറിയപ്പെടുന്നത്. ജനങ്ങൾക്കിടിയിൽ ഇറങ്ങി പ്രവർത്തിക്കുന്ന ഒരു ജനപ്രതിനധി ആയതുകൊണ്ടാണ് വിഷമം കണ്ടയുടൻ തന്നെ വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടത്.

ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ട വിവരം വിളിച്ചു പറയുമ്പോള്‍ ഇന്ന് വൈകുന്നേരത്തിനു മുന്‍പ് അവനെ തൂക്കിയെടുത്തുകൊണ്ടു വരുമെന്നല്ലേ പറയേണ്ടതെന്നു മന്ത്രി ചോദിക്കുന്നത് ആ അർത്ഥത്തിലാണ്. അങ്ങനെ തൂക്കിയെടുത്തോണ്ടു വരുമ്പോള്‍ നമ്മളെയെന്നും സംരക്ഷിക്കാന്‍ ആരുമില്ലെന്ന് സിഐ തിരിച്ചു പറയുന്നതും കേള്‍ക്കാൻ സാധിക്കുന്നുണ്ട്.

സംഭാഷണം പുറത്തായതോടെ പോലീസുകാരനെതിരേ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. വാക്കേറ്റത്തിനൊടുവിൽ സിഐയ്ക്കു സ്ഥലംമാറ്റം. വിജിലൻസിലേക്കാണ് സിഐയെ മാറ്റിയത്. മന്ത്രിയുടെ ഓഫിസിന്റെ പരാതിയെ തുടർന്നാണ് നടപടിയെന്നാണ് ലഭിക്കുന്ന വിവരം. വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന അഞ്ച് സിഐമാരെയും സ്ഥലം മാറ്റിയിട്ടുണ്ട്. തിരുവനന്തപുരം റൂറൽ എസ്പി ഗിരിലാലിനോട് വിശദീകരണം തേടി. ഇന്നലെ ലഭിച്ച പരാതിയിൽ കുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തി വട്ടപ്പാറ പൊലീസ് ഇന്ന് കേസെടുത്തു. ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരമാണ് രണ്ടാനച്ഛനെതിരെ കേസെടുത്തത്.

കേസിനെ സംബന്ധിച്ച കാര്യങ്ങൾ മന്ത്രി വിശദീകരിക്കുമ്പോൾ ന്യായം നോക്കി കാര്യങ്ങൾ ചെയ്യാമെന്ന് സിഐ ഉറപ്പു നൽകുകയാണ്. എന്നാൽ ന്യായം നോക്കി ചെയ്യാമെന്ന വാക്കാണ് തർക്കത്തിനു തുടക്കം കുറിക്കുന്നത്. ഒരു സ്ത്രീ പരാതി പറഞ്ഞപ്പോൾ ഗൗരവത്തോടെ കണ്ട് വിളിച്ചതാണെന്നും നാളെ പരാതിക്കാർക്ക് എന്തെങ്കിലും സംഭവിച്ചാൽ മന്ത്രി വിളിച്ചതാണെന്ന് ഓർക്കണമെന്നും ന്യായം നോക്കിയേ ചെയ്യൂ എന്ന് സിഐ പറഞ്ഞ കാര്യം തനിക്ക് പറയേണ്ടി വരുമെന്നും മന്ത്രി സൂചിപ്പിക്കുന്നുണ്ട്.

ഒരു സ്ത്രീ രാത്രി സ്റ്റേഷനിൽ പരാതിയുമായി വരണമെങ്കിൽ അവർ എന്തെല്ലാം അനുഭവിച്ചു കാണുമെന്നറിയാമെന്നും ന്യായമായി മാത്രമേ ചെയ്യാൻ കഴിയൂ എന്നും സിഐ പറയുന്നുണ്ട്. എന്നാൽ ​ഗുരതരമായി പ്രശ്നമായിട്ട് പോലും ആളെ കസ്റ്റഡിയിൽ എന്തുകൊണ്ട് എടുത്തില്ല എന്ന കാര്യം സിഐ വ്യക്തമാക്കുന്നില്ല. പരാതിയിൽ പറയുന്ന രണ്ടാം ഭർത്താവിനെ വീട്ടിൽനിന്ന് തൂക്കി എടുത്ത് സ്റ്റേഷനിൽ എത്തിച്ചാൽ തന്നെ സംരക്ഷിക്കാൻ ആരുമില്ലെന്നും ന്യായം നോക്കിയേ അതുകൊണ്ട് കാര്യങ്ങളിൽ തീരുമാനമെടുക്കൂ എന്നും സിഐ പറയുന്നു.

താൻ ആരുടെയും കപ്പം വാങ്ങിച്ചിരിക്കുന്നവനല്ല. നീ, എടാ പോടാ എന്ന തരത്തിൽ തന്നെ വിളിക്കരുത്. ആ രീതിയിൽ സംസാരിക്കരുത്. മണ്ഡലത്തിലെ വോട്ടർ പറയുന്നതുകേട്ട് അതുപോലെ നടപടിയെടുക്കാൻ കഴിയില്ലെന്നും സിഐ തിരിച്ചടിക്കുകയായിരുന്നു. 17–ാം തീയതിയാണ് രണ്ടാനച്ഛൻ 11 വയസ്സുള്ള കുട്ടിയുടെ കാലിൽ ചവിട്ടി പരുക്കേൽപ്പിച്ചത്. കഴിഞ്ഞ ദിവസം കുട്ടിയുടെ അമ്മ വട്ടപ്പാറ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ആദ്യം മൊഴി നൽകാൻ പരാതിക്കാരി തയാറായില്ലെന്നു പൊലീസ് പറയുന്നു. നിർബന്ധിച്ച ശേഷമാണ് മൊഴി നൽകിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ വരും ദിവസം കൊടും മഴ! ഒപ്പം യെല്ലോ അലർട്ട്.. ചൂടിന് ആശ്വാസമായി മഴ വരുന്നു  (1 minute ago)

യദു കസ്റ്റഡിയിൽ... മെമ്മറി കാർഡ് ഒളിപ്പിച്ചത് സഖാവായ ബസ് കണ്ടക്ടർ? നിർണായക CCTV ദൃശ്യം...  (2 minutes ago)

കെജ്രിവാൾ പുറത്ത്! നെടുവീർപ്പിട്ട് പിണറായി... കഷ്ടിച്ച് രക്ഷപെട്ടതിങ്ങനെ! തലയിൽ കൈ വച്ച് മോദി.. ഇ.ഡിക്ക് വൻ തിരിച്ചടി  (4 minutes ago)

തൃശ്ശൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍  (47 minutes ago)

വനിതാ ഗുസ്തി താരത്തെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ കുറ്റം ചുമത്താന്‍ ഡല്‍ഹി റോസ് അവന്യൂ കോടതി  (1 hour ago)

വ്യാജ വീഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍  (1 hour ago)

മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്; കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക; ഇന്ന് മുതൽ 12 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റ  (1 hour ago)

പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ പണം കൊണ്ടു പോകുകയാണെന്ന അടിസ്ഥാനരഹിതമായ ആരോപണമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വ്യാജ വീഡിയോ പ്രചരിപ്പിച്ച കെപി  (1 hour ago)

ജനാധിപത്യത്തെ അട്ടിമറിച്ച് അധികാര ദുർവ്വിനിയോഗത്തിലൂടെ ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത നീക്കത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നൽകിയ സുപ  (2 hours ago)

മോദി ഭരണകൂടത്തിന്റെ മരണമണി മുഴങ്ങി; നരേന്ദ്ര മോദിയുടെയും അവര്‍ക്ക് വിടുവേല ചെയ്യുന്ന കേന്ദ്ര അന്വേഷണ ഏജന്‍സികളുടേയും ഫാസിസ്റ്റ് നടപടികള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് കോടതിവിധി; കേജരിവാളിന്റെ ജാമ്യം ശു  (2 hours ago)

ബസ് കണ്ടക്‌ടർ സുബിനെ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ആ വ്യക്തിയെയും ചോദ്യം ചെയ്യാൻ പോലീസ്; മെമ്മറി കാർഡ് കള്ളൻ ഉടൻ കുടുങ്ങും; പോലീസിന്റെ വൻ നീക്കം ഇങ്ങനെ...!  (2 hours ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റിൽ; പ്രതിയെ കോടതിയിൽ ഹാജരാക്കി  (2 hours ago)

മധ്യവയസ്കയെ ആക്രമിച്ച കേസിൽ അച്ഛനെയും, മകനെയും പോലീസ് അറസ്റ്റ് ചെയ്തു; ഇരുവരെയും കോടതിയിൽ ഹാജരാക്കി  (2 hours ago)

മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസ്... ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം നല്‍കി സുപ്രീം കോടതി  (2 hours ago)

രാജ്ഭവനിലെ ഒരു വനിതാ കരാർ ജീവനക്കാരി തനിക്കെതിരെ പീഡനക്കുറ്റം ചുമത്തി ദിവസങ്ങൾക്ക് ശേഷം, പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് വ്യാഴാഴ്ച 70 ഓളം ആളുകളെ പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ കാണിച്ചു....  (3 hours ago)

Malayali Vartha Recommends