Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

കാവിക്കൂടാരത്തില്‍ തമ്മില്‍ തല്ല്, ചേരി തിരിഞ്ഞ് വി. മുരളീധരന്‍ പക്ഷവും പി.കെ. കൃഷ്ണദാസ് പക്ഷവും

25 OCTOBER 2015 01:36 PM IST
മലയാളി വാര്‍ത്ത.

തദ്ദേശ തെരഞ്ഞടുപ്പ് നേരിടാനിരിക്കെ ബിജെപിയില്‍ ഗ്രൂപ്പ് പോര്. പാര്‍ട്ടി വിട്ട മുതിര്‍ന്ന നേതാക്കളെ തിരിച്ചുകൊണ്ടുവരുന്നതു സംബന്ധിച്ചു സംസ്ഥാനാധ്യക്ഷന്‍ വി. മുരളീധരനെ അനുകൂലിക്കുന്നവരും പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള മറുപക്ഷവും തമ്മിലുള്ള കലഹമാണു കാവിക്കൂടാരത്തെ പിടിച്ചുലയ്ക്കുന്നത്.
മുതിര്‍ന്ന നേതാവ് പി.പി. മുകുന്ദനു വേണമെങ്കില്‍ \'മിസ്ഡ് കോള്‍\' മുഖേന അംഗത്വം പുതുക്കാമെന്ന മുരളീധരന്റെ പ്രസ്താവനയ്ക്കു ചുട്ടമറുപടിയുമായി മുകുന്ദന്‍ മൗനം ഭഞ്ജിച്ചു. താന്‍ ഇപ്പോഴും പാര്‍ട്ടി അംഗമാണെന്നും അതു പുതുക്കേണ്ട കാര്യമില്ലെന്നുമാണു മുകുന്ദന്റെ മറുപടി. മുതിര്‍ന്ന നേതാവ് ഒ. രാജഗോപാലിനു ഗവര്‍ണര്‍ പദവി നല്‍കാത്തതിനു പിന്നില്‍ അധികാരക്കൊതിയനായ മുരളീധരനാണെന്നു മുന്‍ സംസ്ഥാനാധ്യക്ഷന്‍ കെ. രാമന്‍പിള്ളയും തുറന്നടിച്ചതോടെ സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വം വെട്ടിലായി.
രാജഗോപാല്‍ ഗവര്‍ണറായാല്‍ മറ്റു സ്ഥാനങ്ങളിലേക്കു തങ്ങളെ പരിഗണിക്കാതിരിക്കുമോ എന്ന ഭയമാണു മുരളീധരന്റെയും കൂട്ടരുടെയും നീക്കത്തിനു പിന്നിലെന്നു രാമന്‍പിള്ള പറഞ്ഞു. \'രാജഗോപാലിനുവേണ്ടി സമ്മര്‍ദം ചെലുത്താന്‍ ഇക്കൂട്ടര്‍ തയാറായില്ല. പണ്ട് ഞാനടക്കമുള്ള നേതാക്കള്‍ പലവട്ടം ആവശ്യപ്പെട്ടതനുസരിച്ചാണു രാജഗോപാലിനെ എം.പിയും കേന്ദ്രമന്ത്രിയുമാക്കിയത്. ദേശീയ ചലച്ചിത്രവികസന കോര്‍പറേഷന്‍ ചെയര്‍മാനായി സുരേഷ്‌ഗോപിയെ നിയമിക്കുമെന്ന വാഗ്ദാനംപോലും നടപ്പാക്കാന്‍ കഴിയാത്തവരാണ് എന്നെയും മുകുന്ദനെയും അപഹസിക്കുന്നത്. മുരളീധരനെപ്പോലുള്ള അധികാരക്കൊതിയന്‍മാര്‍ നേതൃത്വത്തിലുള്ളിടത്തോളം കേരളത്തില്‍ ബി.ജെ.പിക്കു മുന്നേറാനാകില്ല. എനിക്കും മുകുന്ദനുമെതിരേ സംസാരിക്കുന്നവര്‍ ഇരിക്കുന്ന സ്ഥാനമോര്‍ക്കണം. തലസ്ഥാനത്തെ മാരാര്‍ജി ഭവനടക്കം പണികഴിപ്പിച്ചതു ഞാനാണ്.
ചാനലുകളില്‍ ചെന്നിരുന്നു പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്നവര്‍ പ്രസ്ഥാനത്തിന്റെ ചരിത്രം മറക്കുന്നു. ഒന്നുമില്ലായ്മയില്‍നിന്നു ഞങ്ങളുടെ കൗമാരവും യൗവനവും പണയപ്പെടുത്തിയാണു പ്രസ്ഥാനം വളര്‍ത്തിയത്. ആ ഞങ്ങളോടാണു മിസ്ഡ് കോള്‍ അടിച്ച് അംഗമാകാന്‍ പറയുന്നത്. മിസ്ഡ് കോള്‍ അടിച്ച് ഏതു ക്രിമിനലിനും പാര്‍ട്ടി അംഗമാകാം. അത്തരത്തിലാണോ ഞങ്ങളോടു പെരുമാറേണ്ടതെന്നു നേതൃത്വം ചിന്തിക്കണം. ഇത്തരക്കാരുടെ കീഴിലാണു പ്രവര്‍ത്തിക്കേണ്ടതെങ്കില്‍ ബി.ജെ.പിയിലേക്കു മടക്കമില്ല. മുരളീധരനെപ്പോലെ അധികാരഭ്രമമുള്ളവര്‍ നേതൃത്വമൊഴിഞ്ഞാലേ മടക്കത്തെക്കുറിച്ച് ആലോചിക്കൂ.
ബി.ജെ.പിയുടെ പൂര്‍വരൂപമായ ജനസംഘത്തില്‍ സംഘടനാപ്രവര്‍ത്തനം തുടങ്ങി, രണ്ടുവട്ടം സംസ്ഥാനാധ്യക്ഷന്‍, അഞ്ചുതവണ ജനറല്‍ സെക്രട്ടറി, ദേശീയനിര്‍വാഹകസമിതിയംഗം തുടങ്ങി നിരവധി സ്ഥാനങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ആരോടും പാര്‍ട്ടി അംഗത്വത്തിനായി അപേക്ഷിച്ചിട്ടില്ല. മുരളീധരന്റെ പ്രസ്താവന എന്നെ മാത്രമല്ല, ഒരുകാലഘട്ടത്തെ മുഴുവന്‍ ആക്ഷേപിക്കുന്നതാണ്.
ഉത്തര്‍പ്രദേശില്‍ കല്യാണ്‍സിങിനെയും ഉമാഭാരതിയേയും തിരികെയെത്തിച്ചു പാര്‍ട്ടിയെ ശക്തിപ്പെടുത്തിയതു കേന്ദ്രത്തിന്റെ ഇടപെടല്‍ മൂലമാണ്. കേരളത്തിലും പാര്‍ട്ടിയില്‍നിന്നകന്ന നേതാക്കളെ തിരികെക്കൊണ്ടുവരണമെന്നാണ് ദേശീയാധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവരുടെ താല്‍പര്യം. എന്നാല്‍,അതിനൊന്നും ഇവിടുത്തെ നേതാക്കള്‍ക്കു താല്‍പര്യമില്ല. അതുകൊണ്ടാണ് എസ്.എന്‍.ഡി.പിയുമായുള്ള ഐക്യചര്‍ച്ചകളില്‍ സംസ്ഥാനനേതൃത്വത്തെ അടുപ്പിക്കാത്തത്. പാര്‍ട്ടിക്ക് ഇത്രയും അനുകൂലസാഹചര്യമുണ്ടായിട്ടും മുതലാക്കാന്‍ ഇവര്‍ക്കാകുന്നില്ല. തദ്ദേശതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു കൂടുതല്‍ സീറ്റ് കിട്ടുമെങ്കിലും വലിയൊരു മുന്നേറ്റം സാധ്യമാകില്ല. ആദ്യഘട്ടത്തിലെ മേല്‍കൈ ശാശ്വതികാനന്ദ വിഷയത്തില്‍ കളഞ്ഞുകുളിച്ചതു നേതൃത്വത്തിന്റെ കഴിവില്ലായ്മയാണ്\' രാമന്‍പിള്ള തുറന്നടിച്ചു.
അതേസമയം, മുകുന്ദന്റെയും രാമന്‍പിള്ളയുടെയും പേരില്‍ വിവാദമുയര്‍ത്തി ബി.ജെ.പിയില്‍ അന്തഃഛിദ്രമുണ്ടാക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നു വി. മുരളീധരന്‍ തൊടുപുഴയില്‍ പറഞ്ഞു. ഇടുക്കി പ്രസ് ക്ലബില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയില്‍ നേതൃദാരിദ്ര്യമില്ല. കോണ്‍ഗ്രസിന്റെ ചില കുഴലൂത്തുകാരാണു മിസ്ഡ് കോള്‍ അംഗത്വം വിവാദമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വലിയ തുറ പാലം പണിയാത്തവർക്ക് ഇനി വോട്ടില്ല; പൊട്ടിത്തെറിച്ച് വലിയതുറയിലെ മത്സ്യതൊഴിലാളികൾ...!  (31 minutes ago)

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്..... മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും നടനും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയ് യും നാമനിർദേശ ​പത്രിക സമർപ്പിച്ചു  (1 hour ago)

  പ്രശസ്ത ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി അന്തരിച്ചു...  (1 hour ago)

ഓൺലൈൻ ഇടപാടുകൾ നടത്താനായി സാധിക്കുമെന്നത് ഇടപാടുകാർക്ക് ആശ്വാസം...  (2 hours ago)

തലസ്ഥാന നഗരത്തിലെ ശാസ്‌തമംഗലത്ത് മൂന്ന്‌ നില കെട്ടിടത്തിൽ തീപിടിത്തം..  (2 hours ago)

ഡോളറിനെതിരെ രൂപയ്ക്ക് വന്‍നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 130 പൈസയുടെ മുന്നേറ്റം  (2 hours ago)

  ഇടുക്കി രാജാക്കാട് കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റിനെ മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

മുഖ്യമന്ത്രി വീണ്ടും തിരികെയെത്തി... കൊല്ലത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ.. .  (3 hours ago)

തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാസമർപ്പണം ഇന്ന് ആരംഭിക്കും.. പത്രികസമർപ്പിക്കാൻ . ഏപ്രിൽ ആറ് വരെ സമയം  (3 hours ago)

ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആദ്യ മത്സരത്തിനായി സഞ്ജു ഇന്നിറങ്ങും... എതിരാളികളായി എത്തുന്നത് സഞ്ജുവിന്റെ മുൻ ടീമായ രാജസ്ഥാൻ റോയൽസ്  (3 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്..  (3 hours ago)

500 അടി ഉയരത്തിൽ വിമാനം എമർജൻസി വാതിൽ തുറന്ന് പുറത്ത് ചാടാൻ മുഹമ്മദ് അടിച്ച് ഉരുട്ടി പൈലറ്റ്...!  (3 hours ago)

സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തോളം ഇടിഞ്ഞു  (3 hours ago)

മോദി എത്താൻ നിമിഷങ്ങൾ സ്റ്റേജിൽ തീയും പുകയും...!ഓടി എത്തി SPG....! മോദി തിരിച്ചു പോകും അവസാന നിമിഷം പാലക്കാട്  (4 hours ago)

സംസ്ഥാനത്തെ 85 വയസിന് മുകളിലുള്ളവർക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർക്കുമുള്ള 'വീട്ടിൽ വോട്ട്' ഇന്നുമുതൽ  (4 hours ago)

Malayali Vartha Recommends