ഉരുളിന്റെ വഴിയിലെ ആദ്യ വീടായിരുന്നിട്ടും ഒരുപോറലും ഏറ്റില്ല... പാഞ്ഞെത്തിയ വലിയ പാറക്കല്ലുകൾ വീടിന് പിന്നിലെ മരങ്ങളെ കടപുഴക്കികൊണ്ട് മുന്നോട്ടുവന്നെങ്കിലും മരക്കുറ്റികളിൽ തങ്ങിനിന്നു. വലിയൊരു പാറ കവചംപോലെ നിന്നതിനാൽ ഉരുൾ ഗതിമാറി ഒഴുകി.. തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്മൂ ന്ന് കുട്ടികളും ഒരു വൃദ്ധമാതാവും ഉൾപ്പെടെ ആറംഗ കുടുംബം സോമന്റെ കുടുംബം മുഴുവൻ പോയതിന്റെ ഞെട്ടലിൽ കണ്ണീർ കടലായി നാട്...

സംഗമം ജങ്ഷന് മുകളിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പന്തപ്ലാവിലാണ് തോട്ടുങ്കരയിൽ ടി.പി.ഷാജിദയും കുടുംബവും താമസിച്ചിരുന്നത്. ദുരന്ത സമയത്ത് ഷാജിദയെ കൂടാതെ ഭർത്താവ് സലിം, മാതാവ് പരീതുമ്മ, മക്കളായ ആഷ്‌ന, ആഷ്മി, ആഷിൻ എന്നിവരും വീട്ടിൽ ഉണ്ടായിരുന്നു.
ഉരുളിന്റെ വഴിയിലെ ആദ്യ വീടായിരുന്നു ഇവരുടേത്. പാഞ്ഞെത്തിയ വലിയ പാറക്കല്ലുകൾ വീടിന് പിന്നിലെ മരങ്ങളെ കടപുഴക്കികൊണ്ട് മുന്നോട്ടുവന്നെങ്കിലും മരക്കുറ്റികളിൽ തങ്ങിനിന്നു. വലിയൊരു പാറ കവചംപോലെ നിന്നതിനാൽ ഉരുൾ ഗതിമാറി ഒഴുകുകയായിരുന്നു. അതിനാലാണ് ഷാജിദയുടെ വീടും താഴെയുള്ള നിരവധി വീടുകളും രക്ഷപ്പെട്ടത്.ശൗചാലയവും സമീപത്തെ താത്കാലിക ഷെഡും തകർന്ന് തരിപ്പണമായി.
വീടിന്റെ ഷീറ്റുകളും പൊട്ടി. അപ്പോഴാണ് ഇവർ ഓടി പുറത്തിറങ്ങിയത്. മരങ്ങൾ ഒടിഞ്ഞുവീഴുന്നത് കണ്ടെങ്കിലും ഉരുൾപൊട്ടലാണെന്ന് മനസ്സിലായില്ല.താഴെയുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോയെങ്കിലും പിന്നീട് ഷാജിദ മുകളിലേക്ക് കയറിവന്നു. ടോർച്ച് തെളിച്ച് നോക്കിയപ്പോൾ സോമന്റെ വീടിന്റെ സ്ഥാനത്ത് മൺകൂന കണ്ടത്.മലയിൽനിന്ന് വീണ്ടും കല്ലുകൾ അടർന്നുവീഴാൻ സാധ്യതയുള്ളതിനാൽ ഷാജിദയെയും കുടുംബത്തേയും മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. തിരികെ വന്നാലും വീട് വാസയോഗ്യമല്ലെന്ന് ഷാജിദ കണ്ണീരോടെ പറയുന്നു .
https://www.facebook.com/Malayalivartha
























