Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..


ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യുഎസ് ഉപരോധം.. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏറ്റവും പുതിയ നടപടിയാണ്..


അടുത്ത 3 മണിക്കൂറിൽ..പുതുക്കിയ മഴ മുന്നറിയിപ്പ്..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ്യത..ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു..


ബിനോയ് വിശ്വം നടത്തിയ പ്രതികരണത്തില്‍ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി..ഇടതു രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ആരും പഠിപ്പിക്കേണ്ട..നയങ്ങളില്‍ നിന്നും പിന്നാക്കം പോയത് ആരെന്ന് ഞാന്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നില്ല..


ഡോ. ഷഹീന്‍ മതവിശ്വാസിയായിരുന്നില്ല..മുന്‍ ഭര്‍ത്താവും മഹാരാഷ്ട്ര സ്വദേശിയുമായ ഡോ. ഹയാത്ത് സഫര്‍ വളരെ നടുക്കത്തോടെ പറയുന്ന കാര്യങ്ങൾ..അറസ്റ്റ് വിശ്വസിക്കാനായില്ലെന്ന് പിതാവ്.

പിണറായിയുടെ പൂതി നടക്കില്ല അമിത്ഷാ കലിപ്പില്‍ വള്ളം കളി കാണാനെത്തില്ല? സൂചനകള്‍ ഇങ്ങനെ...

31 AUGUST 2022 05:13 PM IST
മലയാളി വാര്‍ത്ത

അമിത്ഷായെ കണ്ണെടുത്താല്‍ കണ്ടൂടാത്തവരാണ് കേരളത്തിലെ സഖാക്കള്‍. പ്രത്യേകിച്ച് പിണറായിക്ക്. ആ തടി മുഴുവന്‍ വെള്ളമാണെന്നും സര്‍ക്കാരിനെ താഴെയിടാനുള്ള ശേഷിയൊന്നും ഇല്ലെന്നും പറഞ്ഞത് കേരളത്തിലെ മുഖ്യമന്ത്രിയായ സാക്ഷാല്‍ പിണറായി വിജയന്‍ തന്നെയല്ലേ. എന്നാല്‍ പെട്ടെന്നുള്ള അമിത്ഷാ സ്‌നേഹം വലിയ ചര്‍ച്ചയും അതുപോലെ തന്നെ വിവാദമാകുകയും ചെയ്തു. പ്രതിപക്ഷം പിണറായിയെ എടുത്തിട്ടലക്കുകയും ചെയ്തു. പിണറായി നേരിട്ടായിരുന്നു അമിത്ഷായെ നെഹ്‌റു ട്രോഫി വള്ളംകളിയ്ക്ക് ക്ഷണിച്ചത്. എന്നാല്‍ ലാവ്‌ലിന്‍ സ്വര്‍ണ്ണക്കടത്ത് കേസുകളില്‍ പ്രതിസന്ധിയിലായി നില്‍ക്കുന്ന പിണറായിയുടെ ഒരു അടവായണ് ഈ പെട്ടെന്നുള്ള അമിത്ഷാ സ്‌നേഹമെന്നാണ് ഉയരുന്ന വിമര്‍ശനം.

ഇതോടെ അമിത്ഷാ പിണറായിയുടെ ഈ ക്ഷണം സ്വികരിക്കില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മൂന്നിന് ബിജെപി പട്ടികജാതി സംഗമത്തില്‍ പങ്കെടുക്കും എന്ന കാര്യത്തില്‍ സ്തിരീകരണമായിട്ടുണ്ട്. ബിജെപി കോര്‍ കമ്മിറ്റി യോഗവും അന്നു ചേരുന്നുണ്ട്. അതിനപ്പുറത്തേക്കള്ള പരിപാടിയൊന്നും അമിത് ഷാ പങ്കെടുക്കാനിടയില്ല. നിലവിലെ പദ്ധതികളില്‍ കോവളത്തെ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ ഒഴികെ ഒന്നിലും അമിത് ഷാ പങ്കെടുക്കില്ല. നെഹ്‌റു ട്രോഫി വള്ളംകളി വേദിയിലേക്ക് അമിത് ഷാ പോകാന്‍ ഒരു സാധ്യതയുമില്ല. സര്‍ക്കാരിന്റെ ഓണാഘോഷത്തിലും പങ്കെടുക്കാന്‍ ഇടയില്ല. എന്നാല്‍ ഏതെങ്കിലും ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ അമിത് ഷായ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്.

നേരത്തെ 2 തവണ തിരുവനന്തപുരത്ത് അമിത് ഷാ എത്തുമെന്നറിയിച്ചെങ്കിലും പിന്നീടു പരിപാടി മാറ്റി വച്ചിരുന്നു. പട്ടികജാതി സംഗമം മുന്‍പു നിശ്ചയിച്ചതു പോലെ ഇപ്പോള്‍ നടത്തണമെന്ന് അമിത് ഷാ തന്നെ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് മൂന്നിന് യോഗം ചേരുന്നത്. 2ന് വൈകിട്ട് വിമാനത്താവളത്തില്‍ എത്തുന്ന അമിത് ഷായ്ക്ക് ബിജെപി പ്രവര്‍ത്തകര്‍ വലിയ സ്വീകരണവും ഒരുക്കിയിട്ടുണ്ട്. ഇതിനൊപ്പമാണ് സര്‍ക്കാരിന്റെ ക്ഷണം അമിത് ഷാ സ്വീകരിക്കുമോ എന്ന ചര്‍ച്ച. മുഖ്യമന്ത്രി നേരിട്ടാണ് വിളിച്ചത്. ഇത് ഏറെ വിവാദവും ചര്‍ച്ചയുമായി. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ അട്ടിമറിക്കാനാണ് അമിത് ഷായെ സ്വാധീനിക്കുന്നതെന്നാണ് പ്രതിപക്ഷ ആരോപണം. ഈ വിഷയങ്ങളില്‍ ബിജെപി യോഗത്തില്‍ അമിത് ഷാ മനസ്സു തുറക്കാനും സാധ്യതയുണ്ട്.

കേരളം പ്രത്യേക റിപ്പബ്ലിക് അല്ലെന്നും ഇന്ത്യയുടെ ഭാഗമാകണമെന്നും അതുകൊണ്ട് അമിത് ഷാ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയാണെന്നുമൊക്കെ ഡിവൈഎഫ്‌ഐ പോലും പതിവില്ലാതെ ന്യായികരിക്കുകയും ചെയ്തു. എന്നിരുന്നാലും സംശയങ്ങള്‍ ഇപ്പോഴും അവിടെ തന്നെ കിടപ്പുണ്ട്. സംശയങ്ങളുടെ പട്ടികയില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ നിരത്തിയത് അടുത്തിടെ സുപ്രീം കോടതിയില്‍ വരാന്‍ പോകുന്ന ലാവ്‌ലിന്‍ കേസ് മുതല്‍ സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം വരെയുണ്ട്. അരിയാഹാരം കഴിക്കുന്നവരൊക്കെ അങ്ങനെ സംശയിക്കുന്നുവെന്നു വേണം കരുതാന്‍.

കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണത്തിനെത്തിയ ആഭ്യന്തരമന്ത്രി അമിത്ഷാ ഒരു യോഗത്തില്‍ പങ്കെടുത്ത് സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി ഉത്തരം പറയണമെന്നാവശ്യപ്പെട്ട് ചില ചോദ്യങ്ങള്‍ ചോദിച്ചു. വേണ്ടിവന്നാല്‍ സര്‍ക്കാരിനെ വലിച്ചുതാഴെയിടും എന്നും അമിത്ഷാ പറഞ്ഞപ്പോള്‍ ആ തടി മുഴുവന്‍ വെള്ളമാണെന്നും സര്‍ക്കാരിനെ താഴെയിടാനുള്ള്‌ള ശേഷിയൊന്നുമില്ലെന്നും കൃത്യമായി കൗണ്ടര്‍ അടിച്ച പിണറായി വിജയന്‍ ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. അതുകൊണ്ട് തന്നെ അമിത് ഷായെ വള്ളംകളി കാണാന്‍ ക്ഷണിച്ച പിണറായിയുടെ തീരുമാനം ഏവരേയും ഞെട്ടിച്ചു.

എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കരുതെന്ന ആവശ്യം ചില കേന്ദ്രങ്ങള്‍ അമിത് ഷായ്ക്ക് മുമ്പില്‍ വച്ചിട്ടുണ്ട്. തെറ്റിധാരണകളും ചര്‍ച്ചകളും സജീവമാക്കുന്നതൊന്നും ചെയ്യരുതെന്നാണ് ആവശ്യം. കേരളമെന്ന ബദല്‍ എന്ന നിര്‍ദ്ദേശവുമായി കേന്ദ്രത്തിനെതിരെ എന്തിനും ഏതിനും വാളെടുക്കുന്ന സംസ്ഥാന സര്‍ക്കാരില്‍ നിന്നും സിപിഎമ്മില്‍ നിന്നും അനുകൂലമായൊന്നും ഈ കേന്ദ്രങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് തന്നെ പരിപാടിയില്‍ പങ്കെടുക്കരുതെന്നാണ് ആവശ്യം. ഇത് അമിത് ഷാ അംഗീകരിക്കുമെന്നാണ് വിലയിരുത്തല്‍.

അമിത് ഷായെ മുഖ്യാതിഥിയായി ക്ഷണിച്ച മുഖ്യമന്ത്രിയുടെ നടപടിയെ ന്യായീകരിച്ച് ഡിവൈഎഫ്‌ഐ രംഗത്ത് വന്നിരുന്നു. അത് ഭരണപരമായ കാര്യം മാത്രമാണ്.കേരളം പ്രത്യേക റിപ്പബ്ലിക് അല്ലെന്നും ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. നെഹ്‌റു ട്രോഫി വള്ളംകളിയുടെ മുഖ്യാതിഥിയായി ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ചതില്‍ വിശദീകരണവുമായി സംസ്ഥാന സര്‍ക്കാരും രംഗത്ത് വന്നിരുന്നു. അമിത് ഷാ എത്തുന്നത് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തിനാണ്. കേരളത്തിനാണ് ഇത്തവണ കൗണ്‍സില്‍ യോഗത്തിന്റെ അധ്യക്ഷസ്ഥാനം. യോഗത്തിനെത്തുന്ന എല്ലാവരെയും വള്ളം കളിക്ക് ക്ഷണിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷണിച്ചതില്‍ രാഷ്ട്രീയ വിവാദം ഉയര്‍ന്നിരുന്നു.ഓളപ്പരപ്പിലെ ഒളംപിക്‌സിന് ഇനി ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്. വള്ളങ്ങളെല്ലാം തീവ്രപരിശീലനത്തിലാണ്. ഇതിനിടെയാണ് മുഖ്യാതിഥിയെ ചൊല്ലി വിവാദം ഉയര്‍ന്നത്. കഴിഞ്ഞ 23നാണ് അമിത് ഷായെ ഉദ്ഘാടകനായി ക്ഷണിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോക്‌സോ കേസില്‍ യെഡിയൂരപ്പയുടെ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി  (3 hours ago)

പൂനെയില്‍ ട്രക്കുകള്‍ക്കിടയില്‍ കാര്‍ ഇടിച്ചുകയറി എട്ടു പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ്  (3 hours ago)

വിയ്യൂര്‍ ജയിലില്‍ ജീവനക്കാരനു നേരെ തടവുകാരുടെ ആക്രമണം  (3 hours ago)

സിനിമയില്‍ അവസരം നല്‍കാന്‍ പെണ്‍കുട്ടിയോട് യുവാവ് ചോദിച്ചത്  (3 hours ago)

ബൈക്ക് യാത്രികരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം  (4 hours ago)

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാളത്തെ പ്രാദേശിക അവധി ബാധകമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍  (6 hours ago)

സിനിമയില്‍ പിതാവില്‍ നിന്ന് പഠിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് കല്യാണി  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്ത് ശാസ്ത്രീയ പരിശോധന 17ന്  (7 hours ago)

പിഎം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യം: മാദ്ധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി  (7 hours ago)

രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ഉടന്‍ നല്‍കുമെന്ന് കരാര്‍ കമ്പനി  (8 hours ago)

സിനിമാജീവിതത്തിലുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ശ്വേതാ മേനോന്‍  (9 hours ago)

പ്രകോപനവുമായി പാക്കിസ്ഥാൻ  (9 hours ago)

വെട്ടുകാട് തിരുനാള്‍ പ്രമാണിച്ച് നാളെപ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍  (9 hours ago)

ഇന്ത്യൻ കമ്പനിക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ്  (9 hours ago)

Malayali Vartha Recommends