Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

വാക്ക് പറഞ്ഞാല്‍ വാക്ക്... ലോകായുക്ത, സര്‍വകലാശാല ബില്ലുകള്‍ രാജ്ഭവനില്‍; രണ്ട് ദിവസം കൂടി ഗവര്‍ണര്‍ സ്ഥലത്തില്ല; ബില്ലുകളില്‍ വിശദമായ പരിശോധന നടത്തുമെന്ന് അറിയിച്ചതോടെ ഗവര്‍ണറുടെ തീരുമാനം നീളുമെന്നുറപ്പ്

15 SEPTEMBER 2022 09:12 AM IST
മലയാളി വാര്‍ത്ത

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം തുടരവേയാണ് ഓണാഘോഷത്തിന് ഗവര്‍ണറെ വിളിച്ചില്ലെന്ന വാര്‍ത്ത വന്നത്. എന്നാല്‍ വിവാദം തണുപ്പിക്കാനാണ് ഗവര്‍ണര്‍ നോക്കിയത്. ആദിവാസികളുടെ പരിപാടി നേരത്തെ നിശ്ചയിച്ചതാണെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്.

അതേസമയം ലോകായുക്ത നിയമഭേദഗതി ബില്ലും സര്‍വകലാശാലാ നിയമഭേദഗതി ബില്ലും ഗവര്‍ണറുടെ അനുമതിക്കായി എത്തിയിരിക്കുകയാണ്. 18ന് തലസ്ഥാനത്ത് തിരിച്ചെത്തുന്ന ഗവര്‍ണര്‍ ബില്ലുകളില്‍ എന്ത് തീരുമാനമെടുക്കുമെന്നാണ് ഇനിയുള്ള ആകാംക്ഷ. വിശദമായ പരിശോധന നടത്തുമെന്ന് നേരത്തെ അറിയിച്ച ഗവര്‍ണറുടെ തീരുമാനം നീളുമെന്നുറപ്പാണ്

നിയമസഭ പാസ്സാക്കിയ വിവാദബില്ലുകള്‍ നിയമവകുപ്പ് കൂടുതല്‍ പരിശോധന കൂടി നടത്തിയാണ് ഗവര്‍ണര്‍ക്ക് കഴിഞ്ഞ ദിവസം അയച്ചത്. 14 ാം വകുപ്പ് ഭേദഗതി ചെയ്ത് ലോകായുക്തയുടെ ചിറകരിയുന്ന ബില്ലും വിസി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കവരുന്ന ഭേദഗതി ബില്ലിലും ഗവര്‍ണര്‍ എടുക്കുന്ന തീരുമാനമാണ് നിര്‍ണായകം.

സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് തുടരുന്ന സാഹചര്യത്തിലാണ് ബില്ലുകള്‍ രാജ്ഭവനിലെത്തിയത്. കഴിഞ്ഞ കാല തര്‍ക്കങ്ങളില്‍ നിന്നും വ്യത്യസ്തമായി ഗവര്‍ണര്‍ അയയുന്നതിന്റെയും സര്‍ക്കാര്‍ അനുനയത്തിന്റെയും സൂചനകള്‍ ഇതുവരെ നല്‍കുന്നില്ല. ഓണം വാരാഘോഷത്തിന്റെ സമാപനത്തിലെ ഘോഷയാത്രയില്‍ ഗവര്‍ണറെ ക്ഷണിക്കുന്ന പതിവ് വരെ സര്‍ക്കാര്‍ തെറ്റിച്ചു.

തരം കിട്ടുന്ന സമയത്തെല്ലാം സര്‍ക്കാറിനെ പരസ്യമായി തന്നെ ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശിച്ച് വരുന്നു. ഒന്നുകില്‍ ബില്ലില്‍ ഒപ്പിടാം, അല്ലെങ്കില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോകാം. അല്ലെങ്കില്‍ രാഷ്ട്രപതിക്ക് അയക്കാം. വിശദമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഗവര്‍ണര്‍ തീരുമാനമെടുക്കൂ.

അതേസമയം ചില കേസ് ലോകായുക്തയില്‍ വിധി പറയാനിരിക്കെ സര്‍ക്കാര്‍ പിടിവാശി വിട്ട് അനുനയത്തിലേക്ക് നീങ്ങാനും സാധ്യതയേറെയാണ്. ഇത്ര വിവാദമുണ്ടായശേഷം ബില്ലില്‍ ഒപ്പിട്ടാല്‍ ബിജെപി, സിപിഎം ഒത്തുകളി എന്ന ആക്ഷേപം പ്രതിപക്ഷം ശക്തമാക്കും. 2021ല്‍ നിയമസഭ പാസ്സാക്കിയ സര്‍വ്വകലാശാല അപലേറ്റ് ട്രിബ്യൂണല്‍ ബില്ലില്‍ ഇതുവരെ രാജ്ഭവന്‍ തീരുമാനമെടുത്തിട്ടില്ല. സഹകരണ സംഘ നിയന്ത്രണ ബില്ലും രാജ്ഭവനില്‍ മാസങ്ങളായി കെട്ടിക്കിടക്കുന്നു. നിയമസഭ പാസ്സാക്കിയ ബില്ലില്‍ ഇത്ര സമയത്തിനുള്ളില്‍ ഗവര്‍ണര്‍ ഒപ്പിടണമെന്ന് ഭരണഘടന അനുശാസിക്കുന്നുമില്ല.

വിവാദം സൃഷ്ടിച്ച ലോകായുക്ത, സര്‍വകലാശാലാ നിയമ ഭേദഗതികള്‍ ഉള്‍പ്പെടെ നിയമസഭ പാസാക്കിയ 12 ബില്ലുകള്‍ ഗവര്‍ണറുടെ അംഗീകാരത്തിനായി രാജ്ഭവനില്‍ എത്തിച്ചത്. ബില്ലുകള്‍ എത്തിയപ്പോള്‍ പക്ഷേ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്ഥലത്തില്ല. 18നു രാവിലെ മടങ്ങിയെത്തിയ ശേഷം അദ്ദേഹം ബില്ലുകള്‍ വിശദമായി പരിശോധിക്കും. ആവശ്യമെങ്കില്‍ നിയമോപദേശം തേടും.

സംശയമുള്ള കാര്യങ്ങളില്‍ സര്‍ക്കാരിനോട് വിശദീകരണം തേടണമെങ്കില്‍ അതു ചെയ്യും. രാഷ്ട്രപതിയുടെ അംഗീകാരം വേണ്ട വ്യവസ്ഥകള്‍ ബില്ലില്‍ ഉണ്ടെങ്കില്‍ അക്കാര്യത്തിലും ഗവര്‍ണര്‍ തീരുമാനമെടുക്കും. ബില്ലുകള്‍ നിയമസഭ പാസാക്കിയ ശേഷം നിയമസഭാ സെക്രട്ടേറിയറ്റ് പരിശോധിച്ച് പിഴവില്ലെന്ന് ഉറപ്പാക്കി അച്ചടിക്കുകയും അതില്‍ സ്പീക്കര്‍ ഒപ്പു വയ്ക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് സെക്രട്ടേറിയറ്റിലെ നിയമ വകുപ്പിന്റെ വിശദ പരിശോധന പൂര്‍ത്തിയാക്കിയാണ് മുഖ്യമന്ത്രിയുടെ ഓഫിസ് വഴി ഇന്നലെ രാജ്ഭവനില്‍ എത്തിയത്. സ്പീക്കറുടെ ഒപ്പിനു താഴെ ഗവര്‍ണര്‍ ഒപ്പു വച്ചാലേ ബില്‍ നിയമമായി മാറുകയുള്ളൂ. കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രനെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തിലും ഗവര്‍ണര്‍ തിരികെയെത്തിയ ശേഷമായിരിക്കും തീരുമാനം. കേരള സര്‍വകലാശാലാ വിസിയെ തിരഞ്ഞെടുക്കുന്നതിനു കമ്മിറ്റിയെ നിയോഗിച്ചെങ്കിലും തുടര്‍ നടപടികള്‍ ഊര്‍ജിതപ്പെടുത്താനും ഗവര്‍ണറുടെ അനുമതി വേണം.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (5 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (6 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (7 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (7 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (8 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (8 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (8 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (8 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (9 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (9 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (9 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (9 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (10 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (10 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (10 hours ago)

Malayali Vartha Recommends