Widgets Magazine
10
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാദിക്കാനാകാതെ രാഹുല്‍ ഈശ്വര്‍... കോടതി വിധി വന്നതോടെ ദിലീപിനെ തോളിലേറ്റി എതിര്‍ത്തവരില്‍ ഒരുകൂട്ടര്‍, 8 വർഷത്തെ പോരാട്ടത്തിനൊടുവിൽ സത്യം ജയിച്ചു’; ദിലീപിനെ പിന്തുണച്ച് നടി റോഷ്ന


തദ്ദേശ തെരഞ്ഞെടുപ്പ്... രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ പരസ്യപ്രചാരണം സമാപിച്ചു.... നിശബ്ദ പ്രചാരണം ഇന്ന് , നാളെ വോട്ടെടുപ്പ്


54-ാമത് ദേശീയ ദിന അവധി ആഘോഷങ്ങൾക്കിടെ വാളുമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട യുവതിയെ ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു...


അയ്യപ്പനോട് കളിച്ചവരാരും ജയിച്ചിട്ടില്ല; കോടിക്കണക്കിന് ആളുകളുടെ വികാരം സർക്കാർ വ്രണപ്പെടുത്തി: അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവര്‍ക്കെതിരെ എന്തുകൊണ്ടാണ് സിപിഎം നടപടി എടുക്കാത്തത്? എസ്.ഐ.ടിക്ക് മുന്നിലേയ്ക്ക് ചെന്നിത്തല


ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കി: തനിക്കെതിരെ ഗൂഢാലോചന നടന്നു; കുറ്റവിമുക്തനായതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി ദിലീപ്...

വാക്ക് പറഞ്ഞാല്‍ വാക്ക്... ലോകായുക്ത, സര്‍വകലാശാല ബില്ലുകള്‍ രാജ്ഭവനില്‍; രണ്ട് ദിവസം കൂടി ഗവര്‍ണര്‍ സ്ഥലത്തില്ല; ബില്ലുകളില്‍ വിശദമായ പരിശോധന നടത്തുമെന്ന് അറിയിച്ചതോടെ ഗവര്‍ണറുടെ തീരുമാനം നീളുമെന്നുറപ്പ്

15 SEPTEMBER 2022 09:12 AM IST
മലയാളി വാര്‍ത്ത

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം തുടരവേയാണ് ഓണാഘോഷത്തിന് ഗവര്‍ണറെ വിളിച്ചില്ലെന്ന വാര്‍ത്ത വന്നത്. എന്നാല്‍ വിവാദം തണുപ്പിക്കാനാണ് ഗവര്‍ണര്‍ നോക്കിയത്. ആദിവാസികളുടെ പരിപാടി നേരത്തെ നിശ്ചയിച്ചതാണെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്.

അതേസമയം ലോകായുക്ത നിയമഭേദഗതി ബില്ലും സര്‍വകലാശാലാ നിയമഭേദഗതി ബില്ലും ഗവര്‍ണറുടെ അനുമതിക്കായി എത്തിയിരിക്കുകയാണ്. 18ന് തലസ്ഥാനത്ത് തിരിച്ചെത്തുന്ന ഗവര്‍ണര്‍ ബില്ലുകളില്‍ എന്ത് തീരുമാനമെടുക്കുമെന്നാണ് ഇനിയുള്ള ആകാംക്ഷ. വിശദമായ പരിശോധന നടത്തുമെന്ന് നേരത്തെ അറിയിച്ച ഗവര്‍ണറുടെ തീരുമാനം നീളുമെന്നുറപ്പാണ്

നിയമസഭ പാസ്സാക്കിയ വിവാദബില്ലുകള്‍ നിയമവകുപ്പ് കൂടുതല്‍ പരിശോധന കൂടി നടത്തിയാണ് ഗവര്‍ണര്‍ക്ക് കഴിഞ്ഞ ദിവസം അയച്ചത്. 14 ാം വകുപ്പ് ഭേദഗതി ചെയ്ത് ലോകായുക്തയുടെ ചിറകരിയുന്ന ബില്ലും വിസി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കവരുന്ന ഭേദഗതി ബില്ലിലും ഗവര്‍ണര്‍ എടുക്കുന്ന തീരുമാനമാണ് നിര്‍ണായകം.

സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് തുടരുന്ന സാഹചര്യത്തിലാണ് ബില്ലുകള്‍ രാജ്ഭവനിലെത്തിയത്. കഴിഞ്ഞ കാല തര്‍ക്കങ്ങളില്‍ നിന്നും വ്യത്യസ്തമായി ഗവര്‍ണര്‍ അയയുന്നതിന്റെയും സര്‍ക്കാര്‍ അനുനയത്തിന്റെയും സൂചനകള്‍ ഇതുവരെ നല്‍കുന്നില്ല. ഓണം വാരാഘോഷത്തിന്റെ സമാപനത്തിലെ ഘോഷയാത്രയില്‍ ഗവര്‍ണറെ ക്ഷണിക്കുന്ന പതിവ് വരെ സര്‍ക്കാര്‍ തെറ്റിച്ചു.

തരം കിട്ടുന്ന സമയത്തെല്ലാം സര്‍ക്കാറിനെ പരസ്യമായി തന്നെ ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശിച്ച് വരുന്നു. ഒന്നുകില്‍ ബില്ലില്‍ ഒപ്പിടാം, അല്ലെങ്കില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോകാം. അല്ലെങ്കില്‍ രാഷ്ട്രപതിക്ക് അയക്കാം. വിശദമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഗവര്‍ണര്‍ തീരുമാനമെടുക്കൂ.

അതേസമയം ചില കേസ് ലോകായുക്തയില്‍ വിധി പറയാനിരിക്കെ സര്‍ക്കാര്‍ പിടിവാശി വിട്ട് അനുനയത്തിലേക്ക് നീങ്ങാനും സാധ്യതയേറെയാണ്. ഇത്ര വിവാദമുണ്ടായശേഷം ബില്ലില്‍ ഒപ്പിട്ടാല്‍ ബിജെപി, സിപിഎം ഒത്തുകളി എന്ന ആക്ഷേപം പ്രതിപക്ഷം ശക്തമാക്കും. 2021ല്‍ നിയമസഭ പാസ്സാക്കിയ സര്‍വ്വകലാശാല അപലേറ്റ് ട്രിബ്യൂണല്‍ ബില്ലില്‍ ഇതുവരെ രാജ്ഭവന്‍ തീരുമാനമെടുത്തിട്ടില്ല. സഹകരണ സംഘ നിയന്ത്രണ ബില്ലും രാജ്ഭവനില്‍ മാസങ്ങളായി കെട്ടിക്കിടക്കുന്നു. നിയമസഭ പാസ്സാക്കിയ ബില്ലില്‍ ഇത്ര സമയത്തിനുള്ളില്‍ ഗവര്‍ണര്‍ ഒപ്പിടണമെന്ന് ഭരണഘടന അനുശാസിക്കുന്നുമില്ല.

വിവാദം സൃഷ്ടിച്ച ലോകായുക്ത, സര്‍വകലാശാലാ നിയമ ഭേദഗതികള്‍ ഉള്‍പ്പെടെ നിയമസഭ പാസാക്കിയ 12 ബില്ലുകള്‍ ഗവര്‍ണറുടെ അംഗീകാരത്തിനായി രാജ്ഭവനില്‍ എത്തിച്ചത്. ബില്ലുകള്‍ എത്തിയപ്പോള്‍ പക്ഷേ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്ഥലത്തില്ല. 18നു രാവിലെ മടങ്ങിയെത്തിയ ശേഷം അദ്ദേഹം ബില്ലുകള്‍ വിശദമായി പരിശോധിക്കും. ആവശ്യമെങ്കില്‍ നിയമോപദേശം തേടും.

സംശയമുള്ള കാര്യങ്ങളില്‍ സര്‍ക്കാരിനോട് വിശദീകരണം തേടണമെങ്കില്‍ അതു ചെയ്യും. രാഷ്ട്രപതിയുടെ അംഗീകാരം വേണ്ട വ്യവസ്ഥകള്‍ ബില്ലില്‍ ഉണ്ടെങ്കില്‍ അക്കാര്യത്തിലും ഗവര്‍ണര്‍ തീരുമാനമെടുക്കും. ബില്ലുകള്‍ നിയമസഭ പാസാക്കിയ ശേഷം നിയമസഭാ സെക്രട്ടേറിയറ്റ് പരിശോധിച്ച് പിഴവില്ലെന്ന് ഉറപ്പാക്കി അച്ചടിക്കുകയും അതില്‍ സ്പീക്കര്‍ ഒപ്പു വയ്ക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് സെക്രട്ടേറിയറ്റിലെ നിയമ വകുപ്പിന്റെ വിശദ പരിശോധന പൂര്‍ത്തിയാക്കിയാണ് മുഖ്യമന്ത്രിയുടെ ഓഫിസ് വഴി ഇന്നലെ രാജ്ഭവനില്‍ എത്തിയത്. സ്പീക്കറുടെ ഒപ്പിനു താഴെ ഗവര്‍ണര്‍ ഒപ്പു വച്ചാലേ ബില്‍ നിയമമായി മാറുകയുള്ളൂ. കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രനെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തിലും ഗവര്‍ണര്‍ തിരികെയെത്തിയ ശേഷമായിരിക്കും തീരുമാനം. കേരള സര്‍വകലാശാലാ വിസിയെ തിരഞ്ഞെടുക്കുന്നതിനു കമ്മിറ്റിയെ നിയോഗിച്ചെങ്കിലും തുടര്‍ നടപടികള്‍ ഊര്‍ജിതപ്പെടുത്താനും ഗവര്‍ണറുടെ അനുമതി വേണം.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനിൽ നിര്യാതനായി..  (16 minutes ago)

റിപ്പോർട്ടറിന്റെ മൈക്ക് ചവിട്ടി ഒടിച്ചു..! കാമ്യറ ചിതറി കരണകുറ്റി തകർത്ത് അടി സമനിലതെറ്റി സഖാക്കൾ...!  (19 minutes ago)

കണ്ണൂര്‍ പേരാവൂർ സ്വദേശി നാട്ടിൽ നിര്യാതനായി‌  (20 minutes ago)

പാലക്കാട് - നേമം പീഡനക്കേസിൽ ഹൈക്കോടതി 15 വരെ അറസ്റ്റ് വിലക്കിയിട്ടുണ്ട്  (22 minutes ago)

നാളെ ഏഴ് ജില്ലകളിൽ പൊതുഅവധി  (23 minutes ago)

ജീവനക്കാർക്ക് ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ടെന്ന്  (25 minutes ago)

കൊന്ന് കളഞ്ഞോടാ ഞങ്ങളുടെ ' ചെറുക്കനെ...! രാഹുലിനെ തൊടാൻ പിണറായി വേറെ ജനിക്കണം ഇന്ന് കോടതിയിൽ തീപ്പാറും..!  (27 minutes ago)

കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു  (34 minutes ago)

ഇന്റർനെറ്റ് വിച്ഛേദിച്ചു  (35 minutes ago)

സഹ ഉടമ അറസ്റ്റിൽ  (1 hour ago)

വാദിക്കാനാകാതെ രാഹുല്‍ ഈശ്വര്‍... കോടതി വിധി വന്നതോടെ ദിലീപിനെ തോളിലേറ്റി എതിര്‍ത്തവരില്‍ ഒരുകൂട്ടര്‍, 8 വർഷത്തെ പോരാട്ടത്തിനൊടുവിൽ സത്യം ജയിച്ചു’; ദിലീപിനെ പിന്തുണച്ച് നടി റോഷ്ന  (2 hours ago)

വാദ്യമേളങ്ങളുടെ അകമ്പടിയിലും പൊലീസിന്റെ പ്രത്യേക സുരക്ഷാക്രമീകരണത്തിലുമാണ് ഘോഷയാത്ര സന്നിധാനത്ത് എത്തും  (2 hours ago)

സന്താനങ്ങൾക്കു രോഗാദിദുരിതമോ ക്ലേശമോ ഇന്ന് ഉണ്ടാകും. വാഹനങ്ങൾ ഉപയോഗിക്കുന്നവർ  (2 hours ago)

കേരളത്തിന് 127 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്  (3 hours ago)

ബൂത്തിനുള്ളിൽ കുഴഞ്ഞ് വീണു..  (3 hours ago)

Malayali Vartha Recommends