'ഒരു കത്തിൻ്റെ പേരിൽ നഗരമാതാവ് പ്രതിക്കൂട്ടിൽ നില്ക്കുന്ന ഈ സമയത്ത്, സി പി എം പ്രതിരോധത്തിലായ വേളയിൽ നാല് കൊല്ലം കേരളാപോലീസ് മഷിയിട്ട് നോക്കിയിട്ടും തുമ്പുണ്ടാകാത്ത കേസിന് തുമ്പുണ്ടാവുന്നു. അതും പരേതനായ പ്രതിയെ കുറിച്ച് സഹോദരൻ്റെ വെളിപ്പെടുത്തലിലൂടെ...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതുമായി ബന്ധപ്പെട്ട് പ്രതിയെ കിട്ടിയെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇതിനെ മുൻനിർത്തി ഒരു കുറിപ്പ് പങ്കുവയ്ക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതുമായി ബന്ധപ്പെട്ട് പ്രതിയെ കിട്ടിയെന്ന വാർത്തയെ എന്തുകൊണ്ട് തലയിൽ ലേശം വകതിരിവ് ഉള്ള മലയാളികൾ ചിരിച്ചുതള്ളുന്നുവെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എന്ന് ചോദിച്ചുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതുമായി ബന്ധപ്പെട്ട് പ്രതിയെ കിട്ടിയെന്ന വാർത്തയെ എന്തുകൊണ്ട് തലയിൽ ലേശം വകതിരിവ് ഉള്ള മലയാളികൾ ചിരിച്ചുതള്ളുന്നുവെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അതിന് കാരണം അങ്ങേരും അങ്ങോർ വിശ്വസിക്കുന്ന പ്രസ്ഥാനവും മാത്രമാണ്. ഭഗവത് ഗീതയിൽ അങ്ങേരോളം അവഗാഹമുളളവർ തുലോം കുറവാണെന്നിരിക്കെ എന്തുകൊണ്ട് ഇദ്ദേഹം ഇത്രമേൽ അപഹാസൃനാവുന്നുവെന്നതിൻ്റെ ഉത്തരം ഇതാണ്- തനിക്ക് കിട്ടിയ അവഗാഹത്തെ അഥവാ ജ്ഞാനത്തെ അങ്ങോർ channelise ചെയ്തിരിക്കുന്നത് തീർത്തും നെഗറ്റീവ് ആയ കാര്യങ്ങൾക്കാണ് എന്നത് കൊണ്ടാണ്. ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആ കഷായ മർഡർ ട്രോൾ. ഇനി കാര്യത്തിലേയ്ക്ക് കടക്കാം. 2018ൽ ആശ്രമം ആക്രമണം നടന്ന് നാലു വർഷത്തിന് ശേഷമാണ് ഇത്തരത്തിലൊരു വെളിപ്പെടുത്തൽ വരുന്നത്.
വെളിപ്പെടുത്തൽ വന്നപ്പോഴാകട്ടെ മുഖ്യപ്രതി മരിച്ചിട്ട് ഒൻപത് മാസങ്ങൾ. സത്യം വെളിപ്പെടുത്തിയത് പ്രതിയുടെ സ്വന്തം സഹോദരനും. ശരി! ഇതൊക്കെ വിശ്വസിക്കാം - ആശ്രമം കത്തിച്ച കുറ്റബോധത്തിൽ ആത്മഹത്യ ചെയ്ത പ്രതി മരണപ്പെടുന്നതിന് മുമ്പ് അതായത് ജനുവരിക്ക് മുമ്പ് തന്നെ സഹോദരനോട് താനും തൻ്റെ RSS സുഹൃത്തുക്കളും ആശ്രമം കത്തിച്ചുവെന്ന കാര്യം പറഞ്ഞിരുന്നു. ശരി അത് വിശ്വസിക്കുന്നു..! പക്ഷേ സഹോദരൻ മരണപ്പെട്ടിട്ട്, (അതും തൻ്റെ കൂടെ നിന്നവർ ആക്രമിച്ചതിൻ്റെ മന : വിഷമത്തിലും ചെയ്ത തെറ്റിൻ്റെ കുറ്റബോധത്തിലും ആക്രമിക്കപ്പെട്ട അന്ന് തന്നെ ആത്മഹത്യ ചെയ്ത പ്രകാശ് ) ഒൻപത് മാസം കഴിഞ്ഞ് മാത്രം ഇത് വെളിപ്പെടുത്താൻ തോന്നിയ ചേതോവികാരം എന്തായിരിക്കാം? യഥാർത്ഥത്തിൽ സഹോദരനോട് സ്നേഹമുള്ള കൂടപ്പിറപ്പ് ആണെങ്കിൽ ജനുവരിയിൽ തന്നെ ഇത് വെളിപ്പെടുത്താമായിരുന്നില്ലേ? അതും സഹപ്രവർത്തകരായ RSS കാർ തല്ലിയതിൻ്റെ പേരിൽ ആത്മഹത്യ ചെയ്ത സഹോദരനോടല്ലേ സഹ പ്രതികളോട് തോന്നുന്നതിനേക്കാൾ കൂറ് പുലർത്തേണ്ടിയിരുന്നത് എന്നിരിക്കെ സഹപ്രതികളുടെ വീട്ടുകാരെ ഓർത്ത് ഈ സത്യം മറച്ചുവച്ച നിങ്ങളുടെ മനസ്സ് ഭയങ്കരം തന്നെ സഹോദരാ...
ഒരു കത്തിൻ്റെ പേരിൽ നഗരമാതാവ് പ്രതിക്കൂട്ടിൽ നില്ക്കുന്ന ഈ സമയത്ത്, സി പി എം പ്രതിരോധത്തിലായ വേളയിൽ നാല് കൊല്ലം കേരളാപോലീസ് മഷിയിട്ട് നോക്കിയിട്ടും തുമ്പുണ്ടാകാത്ത കേസിന് തുമ്പുണ്ടാവുന്നു. അതും പരേതനായ പ്രതിയെ കുറിച്ച് സഹോദരൻ്റെ വെളിപ്പെടുത്തലിലൂടെ. കൃതൃമായ ടൈമിംഗ്. ഒരു ATM കാർഡ് തട്ടിപ്പിൻ്റെ മറപ്പിടിച്ച് അന്യസംസ്ഥാനത്ത് പോയി കൊടും തട്ടിപ്പുകാരനെ പിടിക്കാൻ ത്രാണിയുള്ള കേരളാപോലീസിനാണ് രാജകൊട്ടാരത്തിലെ ആസ്ഥാനഗുരുവിൻ്റെ ആശ്രമം കത്തിച്ച പ്രതികളെ പിടിക്കാൻ ഇത്രയ്ക്കും അമാന്തം വേണ്ടി വന്നത്.
അതു മാത്രമോ ആശ്രമം കത്തിച്ചത് അല്ല കത്തിയതറിഞ്ഞ് പാഞ്ഞെത്തിയ കേരളാ മുഖ്യൻ്റെ മുഖ്യ ധർമ്മോപദേശകൻ്റെ ആശ്രമമായിട്ടും പ്രതികൾ കുണ്ടമൺകടവിനടുത്തെ വലിയവിളയിൽ ഉണ്ടായിട്ടും പിടിക്കാൻ കഴിഞ്ഞില്ല എന്നാലോചിക്കുമ്പോഴാണ് ആഭ്യന്തരം എന്ത് വാഴ ആണെന്ന് സാധാരണ ജനങ്ങൾക്ക് തോന്നി പോകുന്നത്. 2018 ഒക്ടോബർ 27ന് പുലര്‍ച്ചെ മൂന്നോടെയാണ് തിരുവനന്തപുരം തിരുമല കുണ്ടമണ്‍ഭാഗം ദേവീ നഗറില്‍ സ്ഥിതിചെയ്യുന്ന സാളഗ്രാമം ആശ്രമത്തിന് നേരേ ആക്രമണമുണ്ടായത്. ആശ്രമത്തില്‍ കടന്നു കയറിയ അക്രമികള്‍ രണ്ടു കാറുകളും ഒരു സ്‌കൂട്ടറുമാണ് തീയിട്ട് നശിപ്പിച്ചത്. സമീപത്ത് ഒരു സ്‌കൂള്‍ ബസ് കിടന്നിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. ആശ്രമത്തിന് മുന്നില്‍ ആക്രമികള്‍ റീത്ത് വയ്ക്കാനും മറന്നില്ല .സാളഗ്രാമം ആശ്രമം ഹോം സ്റ്റേ രജിസ്ട്രേഷനുള്ള ഇടമാണ്. അതുകൊണ്ട് തന്നെ ഇവിടെ സിസിടിവി അടക്കമുള്ള നിരീക്ഷണ സംവിധാനമെല്ലാം ഉണ്ടായിരുന്നു. എന്നാല്‍ ആശ്രമം കത്തിക്കുമ്പോള്‍ ഈ സിസിടിവികളെല്ലാം ഓഫാക്കിയിരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ സിസിടിവിക്ക് തൊട്ടു താഴെ നടന്ന തീ കത്തിക്കല്‍ ക്യാമറയില്‍ പതിഞ്ഞതുമില്ല. ഇടിമിന്നലില്‍ കേടായ സിസിടിവികള്‍ പ്രവര്‍ത്തന രഹിതമാണെന്ന വാദം സ്വാമി ഉയര്‍ത്തിയതോടെ അന്വേഷണവും അവസാനിച്ചിരുന്നു. അല്ലെങ്കിലും പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം CCTV ക്യാമറകളിൽ കൃത്യമായി മിന്നൽ അടിക്കാറുണ്ടെന്നത് ഖേറളത്തിൽ CPM ഭരിക്കുമ്പോഴുള്ള പ്രത്യേകതയാണ്.
ഈ അടുത്ത കാലത്താണ് "ആശ്രമത്തിൽ എന്ത് കത്തിക്കുന്നു" എന്നതിൻ്റെ പേരിൽ ഒരു ഡിബേറ്റിൽ സ്വാമിയെ ശ്രീജിത്ത് പണിക്കർ എടുത്തിട്ടലക്കിയത്. അതിൻ്റെ പേരിൽ ഒരു ശീതസമരം ഇരുവർക്കുമിടയിൽ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമിൽ നടന്നിരുന്നു. അതിൻ്റെ ഹാങ്ങ് ഓവറിൽ നടന്ന സ്വാമി തൻ്റെ മേലേയ്ക്ക് വർഷങ്ങളായി വീണുകിടക്കുന്ന തത്ത്വമസി കത്തിക്കൽ ആരോപണത്തെ എന്ത് വില കൊടുത്തും നേരിടണമെന്നുറച്ചു കാണണം. അപ്പോഴാവും കൈരളിയിൽ ഒൻപതുമാസം മുമ്പ് വന്ന പ്രകാശൻ്റെ ആത്മഹത്യാ വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാവുക. ( ആരെങ്കിലും കൃത്യമായി ശ്രദ്ധയിൽപ്പെടുത്തി കാണും) . കൈരളിയിൽ അല്ലാതെ അങ്ങനൊരു വാർത്ത മറ്റൊരു ചാനലിലും വന്നതായി അറിവില്ല. നോട്ട് ദാറ്റ് പോയിൻ്റ്. പയ്യൻ്റെ വീടും RSS ബന്ധവും RSS കാർ ആക്രമിച്ചതിൻ്റെ പേരിൽ ആത്മഹത്യ എന്ന തലക്കെട്ടും കണ്ടതോടെ മനസ്സിൽ ലഡ്ഡു പൊട്ടിയ സ്വാമിക്ക് മുന്നിൽ കൃത്യസമയത്ത് മേയറൂട്ടിയുടെ കത്ത് വിവാദവും വന്നു. കൃത്യം ടൈമിംഗ് ; കിറുകൃത്യം വെളിപ്പെടുത്തൽ!!
എങ്കിൽ പിന്നെ ഉടയ്ക്ക് സ്വാമി 101 തേങ്ങ ! !
ആർക്കും സംശയമൊന്നും ഇല്ലല്ലോ ല്ലേ!
https://www.facebook.com/Malayalivartha























