കേരള കാർഷിക സർവകലാശാലയിൽ ഒന്നരമാസത്തിലേറെയായി സിപിഎം അനുകൂല ജീവനക്കാരുടെ സമരം; ഒടുവിൽ ഗവർണറുടെ നിർണായക ഇടപെടൽ; സമരം ചെയ്യുന്നവരുടെ വിവരം അറിയിക്കുക; വൈസ് ചാൻസലറുടെ ചുമതലയുള്ള അഗ്രികൾചർ പ്രൊഡക്‌ഷൻ കമ്മിഷണർ ഇഷിത റോയിയോട് റിപ്പോർട്ട് തേടി ചാൻസിലർ ആരിഫ് മുഹമ്മദ് ഖാൻ
കേരള കാർഷിക സർവകലാശാലയിൽ ഒന്നരമാസത്തിലേറെയായി സമരം നടക്കുകയാണ്. സിപിഎം അനുകൂല ജീവനക്കാർ ആണ് ഒന്നരമാസത്തിലേറെയായി സമരത്തിൽ ഏർപ്പെട്ടിരിക്കുന്നത്. എന്നാൽ ഇപ്പോൾ ഇതാ ഈ വിഷയത്തിൽ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ റിപ്പോർട്ട് തേടി യിരിക്കുകയാണ്. ഇവരുടെ സമരം അവസാനിപ്പിക്കാൻ സർക്കാരോ മന്ത്രിമാരോ ഇടപെടുന്നില്ലെന്ന ആരോപണം ശക്തമായിരിക്കുകയാണ്. അതിനിടയിലാണ് ഗവർണർ ഇത്തരത്തിലൊരു നടപടിസ്വീകരിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
സമരം ചെയ്യുന്നവരുടെ വിവരവും ചാൻസലറായ ഗവർണർ ആവശ്യപ്പെട്ടിരിക്കുകയാണ്. സർവകലാശാലയിൽ ഇതിന്റെ വിവര ശേഖരണം തുടങ്ങിയിരിക്കുകയാണ് . വൈസ് ചാൻസലറുടെ ചുമതലയുള്ള അഗ്രികൾചർ പ്രൊഡക്‌ഷൻ കമ്മിഷണർ ഇഷിത റോയിയോടായിരുന്നു അദ്ദേഹം റിപ്പോർട്ട് തേടിയത്. സർവകലാശാലയുടെ വിവിധ ജില്ലകളിലെ ഓഫിസുകളിൽ നിന്നും പലരും അവധിയെടുക്കാതെ സമരത്തിനെത്തുന്നുവെന്ന ആരോപണം വളരെ ശക്തമാകുന്നുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം.
സിപിഎം അനുകൂല സംഘടനയായ എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.വി. ഡെന്നിയെ മുൻ വൈസ് ചാൻസലർ ആർ.ചന്ദ്രബാബു തരം താഴ്ത്തിയിരുന്നു. ഇതിന് എതിരെയാണ് ഇപ്പോൾ സമരം നടക്കുന്നത് . രമ്യ ഹരിദാസ് എംപിയെക്കുറിച്ചു സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റ് ഇട്ടു എന്ന ആരോപണമുന്നയിച്ചാണ് ഡെന്നിക്കെതിരെ ഒക്ടോബർ 3ന് നടപടിയെടുത്തത്. അസിസ്റ്റന്റ് റജിസ്ട്രാർ തസ്തികയിൽ നിന്ന് 2 ഗ്രേഡ് താഴ്ത്തി സെക്‌ഷൻ ഓഫിസറാക്കി. ഇത്തരത്തിലൊരു അസാധാരണമായ നടപടിയാണ് സ്വീകരിച്ചത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
സർവകലാശാലയിൽ 48 ദിവസമായി നടക്കുകയാണ് സമരം. സിപിഎം, സിപിഐ സർവീസ് സംഘടനകൾ തമ്മിലുള്ള ചേരിപ്പോരും ശക്തമാകുകയാണ്. സിപിഐയുടെ നേതൃത്വത്തിൽ സ്വജനപക്ഷപാത നിയമനങ്ങൾ നടക്കുകയാണ്. ഇൻചാർജ് ഭരണവും അരങ്ങേറുന്നുണ്ട്. ഈ കാര്യങ്ങളിൽ പ്രതികരിച്ചതിനുള്ള പ്രതികാരമാണ്. തരംതാഴ്ത്തലെന്നാണു സിപിഎം സംഘടനകൾ ഉയർത്തുന്ന ആരോപണം.
https://www.facebook.com/Malayalivartha