ഫയലുകൾ അപ്രത്യക്ഷമാകുന്ന കോർപറേഷൻ

തിരുവന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്ത് നിന്നും ആര്യ രാജേന്ദ്രന്‍ രാജിവെയക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ ആവശ്യത്തില്‍ കഴമ്പുണ്ടെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. കത്ത് വിവാദത്തിലൂടെ പ്രതിസന്ധിയിലായ കോര്‍പ്പറേഷന്‍ ഭരണം മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയാത്തത്ര ദുഷ്‌കരമായാണ് നീങ്ങുന്നത്.
കത്ത് വിവാദം കത്തി പടരുന്നതിനോടൊപ്പമാണ് ഓരോ ദിവസവും ഓരോനെന്ന തരത്തില്‍ അഴിമതി കഥകള്‍ പുറത്തു വരുന്നത്. കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട ഫയലുകളുടെ കാര്യത്തിലാണ് ഇപ്പോള്‍ ആശങ്ക വര്‍ദ്ധിച്ചിരിക്കുന്നത്.
രണ്ട് ഫയലുകള്‍ കാണാനില്ലെന്ന പരാതി അന്വേഷിക്കുന്ന സംഘത്തിന് മുന്നില്‍ പതിനേഴ് ഫയലുകള്‍ കാണാനില്ലെന്ന പരാതിയാണ് ലഭിച്ചിരിക്കുന്നത്. അന്വേഷിക്കുന്തോറും അഴിമതിയുടെ വ്യപ്തി കൂടി കൊണ്ടിരിക്കുകയാണ്.
2012 ജനവരി മുതല്‍ കഴിഞ്ഞ മാസം മുപ്പത് വരെയുള്ള ഫയലുകളുടെ മാത്രം കണക്കെടുപ്പിലാണ് പതിനേഴ് ഫയലുകള്‍ കാണാനില്ലെന്ന വിവരം പുറത്തു വരുന്നത്. വെറും പതിനൊന്ന് മാസം കൊണ്ട് പതിനേഴ് ഫയലുകള്‍ മുക്കിയിരിക്കുകയാണ്.
കോര്‍പറേഷന്‍ ഓഫീസില്‍ സൂക്ഷിക്കേണ്ട ഫയലുകള്‍ ആരാണ് മുക്കിയതെന്ന കണ്ടെത്തിയിട്ടില്ല. ഫയലുകള്‍ മിക്കപ്പോഴും സിപിഎം ജില്ല സെക്രട്ടറിയുടെ ഓഫീസിലെത്തിച്ചാണ് മേയര്‍ ഒപ്പിടുന്നതെന്ന പ്രചരണത്തിനിടയിലാണ് കാണാതകലും. യാത്രയ്ക്കിടയില്‍ എവിടെയെങ്കിലും നഷ്ടപ്പെട്ടതോ, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു കളഞ്ഞതോ ആകാമെന്ന സംശവും നിഴലിക്കുന്നുണ്ട്.
ഒന്‍പത് ഫലുകള്‍ കോര്‍പ്പറേഷന്റെ മുഖ്യ ഓഫീസില്‍ നിന്നും അഞ്ചെണ്ണം ശ്രീകാര്യം സോണല്‍ ഓഫീസില്‍ നിന്നുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്.മൂന്ന് സുപ്രധാന ഫയലുകള്‍ കാണാതായത് സംബന്ധിച്ച് മ്യൂസിയം പോലീസ് അന്വേഷിച്ച് വരുന്നതിനിടിയിലാണ് പുതിയ വെളിപ്പെടുത്തല്‍.
കോര്‍പ്പറേഷന്റെ മുഖ്യഓഫീസിലെ ഏഴ് വിഭാഗങ്ങള്‍, പതിനൊന്ന് സോണല്‍ ഓഫീസുകള്‍ എന്നിവിടങ്ങളിലായി ആയിരക്കണക്കിന് ഫയലുകളാണ് സൂക്ഷിച്ചിട്ടുള്ളത്. ഉടമസ്ഥാവകാശം മാറ്റുന്നതിനും, വീട് നിര്‍മ്മിക്കാന്‍ അനുമതിയ്ക്കും, കെട്ടിട നമ്പര്‍ നല്കുന്നതുമായി ബന്ധപ്പെട്ട ഫയലുകളാണ് പ്രധാന ഓഫീസില്‍ നിന്നും കാണാതായിരിക്കുന്നത്.
ഫയലുകള്‍ മുക്കിയതോ , നശിപ്പിച്ചതോ ആകാനാണ് സാധ്യതയെന്നാണ് കോര്‍പ്പറേഷന്‍ കണക്കുകുട്ടുന്നത്. മോയര്‍ സ്വന്ത ഇഷ്ടപ്രകാരം നഗരസഭയില്‍ ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല. പാര്‍ട്ടിയുടെ നിര്‍ദ്ദേശം അനുസരിച്ചുള്ള കാര്യങ്ങളാണ് അവര്‍ ചെയ്തു കൊണ്ടിരുന്നത്.
പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ജി.ആര്‍.അനിലും, ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പനും ഉള്‍പ്പെടുന്ന കോക്കസാണ് സ്വഭാവികമായും നഗരകാര്യ ഭരണം നിയന്തിച്ചിരുന്നത്. കോര്‍പ്പറേഷന്‍ ജീവനക്കാരില്‍ തൊണ്ണൂറ് ശതമാത്തിലേറെയും ഇടതുപക്ഷ സംഘടന പ്രവര്‍ത്തകരാണ്. ഡെപ്യൂട്ടേഷനില്‍ വന്നിട്ടുള്ളവരും സജീവ ഇടതുപക്ഷക്കാരാണ്.
ഈ സാഹചര്യത്തില്‍ കോര്‍പ്പറേഷനില്‍ നിന്നും കാണാതായ ഫയലുകളെ കുറിച്ച് ഏകദേശ ധാരണ പോലീസിന് ലഭിച്ചിട്ടുണ്ട്. കൃത്രിമം നടത്തിയ ഫയലുകളാണ് മുക്കിയിരിക്കുന്നത്. തന്ത്രപൂര്‍വ്വം ഫയലുകള്‍ തീര്‍പ്പാക്കി അവയെ നശിപ്പിച്ചു കളഞ്ഞതാവും എന്നതാണ് നിഗമനം.
കെട്ടിട നിര്‍മ്മാണത്തെ സംബന്ധിച്ച ഫലുകള്‍ കണ്ടെടുക്കാതിരുന്നാല്‍ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ കണ്ടെത്തി നടപടിയെടുക്കാനാവില്ല. മേയര്‍ക്ക് പാര്‍ട്ടി നല്കുന്ന നിര്‍ദ്ദേശങ്ങളില്‍ ഒപ്പിടാനുള്ള അവകാശം മാത്രമേയുള്ളൂ. ഫയലുകളില്‍ തീര്‍പ്പാക്കുന്നത് ജില്ല സെക്രട്ടറി ആനാവൂരാണെന്ന കാര്യം എല്ലാവര്‍ക്കുമറിയുന്നതാണ്.
കത്ത് വിവാദത്തില്‍ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചിരിക്കുകയാണ്. മേയറുടെ പേരില്‍ പ്രചരിച്ച കത്തുകളെ കുറിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചും, വിജിലന്‍സും അന്വേഷണം അവസാനിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ സമരം മുന്നോട്ട് കൊണ്ടു പോയാല്‍ സര്‍ക്കാരിന് നാണക്കേട് വര്‍ദ്ധിയ്ക്കുയുള്ളൂവെന്ന സാഹചര്യത്തിലാണ് ഒത്തു തീര്‍പ്പ് ഫോര്‍മുലയുമായി സര്‍ക്കാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























