തൊഴില്‍ തട്ടി്പ്പും പിന്‍വാതില്‍ നിയമനവും ഇത്രയധികം രൂക്ഷമായിട്ടും ഇടതുപക്ഷത്തെ യുവജന സംഘടനകളുടെ ഒളിച്ചോട്ടം ഏറെകുരെ നാണിപ്പിക്കുന്നതരത്തിലായി പോയി.

തൊഴില്‍ തട്ടി്പ്പും പിന്‍വാതില്‍ നിയമനവും ഇത്രയധികം രൂക്ഷമായിട്ടും ഇടതുപക്ഷത്തെ യുവജന സംഘടനകളുടെ ഒളിച്ചോട്ടം ഏറെകുരെ നാണിപ്പിക്കുന്നതരത്തിലായി പോയി. പിണറായി സര്‍ക്കാരിന്റെ ആശ്രതന്മാരായ ഡിവൈ എഫ് ഐയും. എ.ഐ.വൈ.എഫും ഒളിച്ചോടിയതിന് സമമാണ്. എന്നാല്‍ സമരം ചെയ്യാനുള്ള അവസസരങ്ങള്‍ പരമാവധി ഇല്ലാതാക്കുകയാണ് യൂത്ത് കോണ്‍ഗ്രസുകാരും.
എറണാകുളം ജില്ലയില്‍ വിവിധ വകുപ്പുകളിലേക്കുള്ള എല്‍ഡി ക്ലാര്‍ക്ക് റാങ്ക് പട്ടികയില്‍ 696ാം റാങ്കുകാരിയായിരുന്നു നിഷ. 2015 മാര്‍ച്ച് 31 നു നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി 2018 മാര്‍ച്ച് 31നു തീര്‍ന്നു. അതിനു ദിവസങ്ങള്‍ക്കു മുന്‍പ് 28 നാണ് കൊച്ചി കോര്‍പറേഷനിലെ ഒഴിവ് നഗരകാര്യ ഡയറക്ടറെ അറിയിക്കുന്നത്. നഗരകാര്യ ഡയറക്ടര്‍ ഓഫിസില്‍ ഈ ഇമെയില്‍ വരുമ്പോള്‍ നിഷയും റാങ്ക് പട്ടികയിലെ മറ്റ് ഉദ്യോഗാര്‍ഥികളും അവിടെയുണ്ടായിരുന്നു.
'ഇന്നു തന്നെ ഒഴിവ് പിഎസ്സിക്കു റിപ്പോര്‍ട്ട് ചെയ്യണേ' എന്നു ഓഫിസിലെ എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗം ക്ലാര്‍ക്ക് ബിനുരാജിനോടു യാചിച്ചു പറഞ്ഞു. 'ചെയ്യാം ചെയ്യാം' എന്നായിരുന്നു മറുപടി. ആ മറുപടിയില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് നിഷ മടങ്ങിയത്. ഉള്ളില്‍ ഇങ്ങനെയൊരു ക്രൂരത ഒളിപ്പിച്ചിരുന്നതായി സങ്കല്‍പിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. പക തീര്‍ക്കാനെന്നോണം അന്ന് അര്‍ധരാത്രി കൃത്യം 12ന് അയാള്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്തു കൊണ്ട് എറണാകുളം ജില്ലാ പിഎസ്സി ഓഫിസര്‍ക്കു മെയില്‍ അയച്ചു. രേഖകള്‍ പ്രകാരം അതു പിഎസ്സി ഓഫിസിലെത്തിയത് 12.04ന്. ആ സാങ്കേതികതയില്‍ എന്റെ പ്രതീക്ഷകള്‍ നിലച്ചു...' നിഷയുടെ വാക്കുകള്‍ ഏവരേയും ആകുലപ്പെടുത്തുന്നതാണ്..
എന്റെ അറിവില്‍ ഞാന്‍ ഒരു തെറ്റേ ചെയ്തിട്ടുള്ളൂ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്, നിയമനം ആവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ അനിശ്ചിതകാല സമരത്തില്‍ പങ്കെടുത്തു നിരാഹാരം കിടന്നു. പലപ്പോഴും നിരാഹാര പന്തലില്‍ നിന്നിറങ്ങിയാണു തലസ്ഥാനത്തെ ഒട്ടുമിക്ക സര്‍ക്കാര്‍ ഓഫിസുകളും ഞാനും മറ്റുള്ളവരും കയറിയിറങ്ങിയത്.
കാല് പിടിച്ച് കരയുന്നവരെ പുറം കാലിന് തൊഴിക്കുന്നതാണോ സര്‍ക്കാര്‍ നയം എന്നതാണ് സംശയം ഉയര്‍ത്തുന്നത്. കാരണം ഇത് ഒരു നിഷുടെ മാത്രം വിഷയമല്ല. തൊഴില്‍ രഹിതരായ ലക്ഷക്കണക്കിനാളുകളുടെ വികാരമാണ്. എന്‍ഡിസി റാങ്ക് ലിസ്റ്റില്‍ കയറി പറ്റാനായി ആ യുവതി നേരിടേണ്ടി വന്ന കഷ്ടപാടുകള്‍ മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെങ്കില്‍ പിണറായി സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയം എന്നു തന്നെ പറയേണ്ടി വരും.
സംഭവം വിവാദമായിട്ടും യുവജന സംഘടനകളൊന്നും ഇതില്‍ ഇടപെട്ടിട്ടില്ല. കാരണം തൊഴിലിനുവേണ്ടി നിരന്തരം സമരം ചെയ്യുന്ന ഇടതു യുവജന സംഘടനകള്‍ക്ക് മറുത്തൊന്നും പറയാനില്ല. അവര്‍ പ്രതപക്ഷത്തായിരുന്നെങ്കില്‍ ഉണ്ടാകാവുന്ന പുകിലുകള്‍ ഊഹിക്കാവുന്നതേയുള്ളൂ. ഡിവൈ എഫ് ഐ ഭരണപക്ഷ പാര്‍ട്ടിയോടൊപ്പം ആയിരുന്നില്ലെങ്കില്‍ വാര്‍ത്ത പുറത്തു വന്ന ദിവസം തന്നെ നഗരകാര്യ വാകുപ്പ് ഡയറക്ടറുടെ ഓഫീസ് വളഞ്ഞ് മുദ്രാവാക്യം വിളിമുഴക്കിയേനേ. എന്നാല്‍ സ്വന്തം പാര്‍ട്ടിക്കാര്‍ നടത്തുന്ന ഇത്തരം കുടിലതകള്‍ക്ക് കണ്ട് തലതാഴ്ത്തി അതിനെ സപ്പോര്‍ട്ട് ചെയ്യുന്ന കീഴ് വഴക്കത്തിലേയ്ക്ക് ഇടതു യുവജനസംഘടനകളൊക്കെ മാറിയെന്നതാണ് അതിശയം.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം തൊഴില്‍ മേഖലയിലുണ്ടായ തട്ടിപ്പുകള്‍ വളരെ വലുതാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കുടുംബാഗംങ്ങള്‍ക്കുമായി മാത്രം താല്കാലിക, കോണ്‍ട്രാക്ട് നിയമനങ്ങള്‍ മാറ്റി വെച്ചു. കത്തെഴുതി പാര്‍ട്ടിക്കാരെ കണ്ടെത്തി നിയമനം നല്കുന്ന തരത്തിലേയ്ക്ക് ഇടതു പക്ഷം അധപതിച്ചിരിക്കുന്നു. അല്ലോയോ പിണറായി വിജയാ അങ്ങയുടെ പാര്‍ട്ടിയിലെ ലക്ഷക്കണക്കിന് പാവപ്പെട്ട അനുയായികള്‍ പാര്‍ട്ടിയുടെ നെറികെട്ട പോക്കില്‍ അസ്വസ്ഥരാണ്. പാര്‍ട്ടി മന്ദിരങ്ങളും മണിമാളികകളും കെട്ടി ഉയര്‍ത്തുന്നത് ആവോശത്തോടെയാണ് ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും ആസ്വദിക്കുന്നത്.
എന്നാല്‍ മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസില്‍ നാല്പത്തി രണ്ട് ലക്ഷത്തിന്റെ കാലിതൊഴുത്ത് പോരാഞ്ഞ് ഒരു നിലകെട്ടിടത്തിന ്‌ലിഫ്റ്റ് നിര്‍മ്മിക്കാനും ലക്ഷങ്ങള്‍ ചിലവഴിക്കുകയാണ്. മുഖ്യന്ത്രിക്കും കുടുംബത്തിനും സൗകര്യങ്ങള്‍ ഒരുക്കാനും പാര്‍ട്ടിക്കാര്‍ക്ക് വാഹനങ്ങള്‍ വാങ്ങാനും സര്‍ക്കാരിന് സാമ്പത്തിക ബുദ്ധിമുട്ടില്ല.
https://www.facebook.com/Malayalivartha

























