Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഓട്ടോക്കാരൻ...ശേ ഇവൻ പീഡന വീരൻ...മകളുടെ കല്യാണം മുടങ്ങി വീടിൽ നിന്നും ഇറക്കി വിട്ടു...അടിച്ചൊട്ടിക്ക് ഇവനെ.. കണ്ടത് പറഞ്ഞതിന് ഓട്ടോക്കാരന് ലൈംഗിക പീഡന കേസിലെ പ്രതിയായി...പത്ത് വർഷം മുൻപ് സംഭവിച്ചത്...

05 DECEMBER 2022 05:03 PM IST
മലയാളി വാര്‍ത്ത

More Stories...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

വ്യക്തിവിരോധം തീര്‍ക്കാന്‍ സി.ഐ.ടി.യു. നേതാവായ ഓട്ടോ ഡ്രൈവര്‍ക്കെതിരേ പോലീസ് എടുത്തത് രണ്ടു കള്ളക്കേസ്. അതും ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കുറ്റത്തിനുള്ള പോക്‌സോ കേസ്. കുടുംബജീവിതം തകര്‍ന്ന് ആത്മഹത്യയുടെ വക്കിലെത്തിയ മനുഷ്യന്‍ ഒടുവില്‍ പത്തുവര്‍ഷം നീണ്ട നിയമ യുദ്ധത്തിലൂടെ തന്റെ നിരപരാധിത്വം തെളിയിച്ചിരിക്കുകയാണ്.

 

 

 

 

 

വിശിഷ്ട സേവനത്തിനുള്ള മെഡല്‍ നേടിയിട്ടുള്ള കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി അതിരൂക്ഷമായാണ് വിമര്‍ശിച്ചത്. സര്‍വീസില്‍നിന്ന് വിരമിച്ച ഈ എസ്.ഐ. ഇപ്പോള്‍ പൂജപ്പുരയിലെ ഒരു കേന്ദ്ര സ്ഥാപനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥനാണ്. ഇയാളടക്കം രണ്ടുപേര്‍ക്കെതിരേ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യാനൊരുങ്ങുകയാണ് പ്രതിയാക്കപ്പെട്ട മുരുകന്‍.

 

 

 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്ന കോടതിയാണ് പ്രതിയെ വെറുതെ വിട്ടത്. പ്‌ളസ് ടു വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കി എന്നാരോപിച്ചാണ് പോലീസ് മുരുകനെ അറസ്റ്റ് ചെയ്തത്. ഇതിനായി സ്റ്റേഷനിലെ ശുചീകരണ തൊഴിലാളിയായ സ്ത്രീയെ സാക്ഷിയായി ഹാജരാക്കി.

 

 

 

 

അഞ്ച് വര്‍ഷമായി സ്റ്റേഷനിലെ ശുചീകരണ തൊഴിലാളിയായ സ്ത്രീയെ അറിയില്ലെന്നായിരുന്നു എസ്.ഐ. മോഹനന്റെ മൊഴി. ഒടുവില്‍ വിചാരണയ്ക്കിടെ മോഹനന്‍ പറഞ്ഞിട്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് സ്ത്രീയും കോടതിയില്‍ പറഞ്ഞു. തെളിവായി ഹാജരാക്കിയ പ്രതിയുടേയും വാദിയുടെയും അടിവസ്ത്രങ്ങള്‍ തെരുവില്‍ നിന്നും വാങ്ങിയ ഒരേതരത്തിലുള്ളതാണെന്നും കണ്ടെത്തി.

 

 

 

വഞ്ചിയൂര്‍ ക്രൈം എസ്.ഐ. സി. മോഹനനെതിരായി അതിരൂക്ഷമായാണ് അന്തിമവിധിയില്‍ പോക്സോ കോടതി ജഡ്ജി എം. പി.ഷിബു വിമര്‍ശിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ കെട്ടിച്ചമച്ചതാണ് ഈ കേസെന്ന് കോടതി പറയാതെ പറഞ്ഞു. കൃത്യമായ ശാസ്ത്രീയ തെളിവോ രേഖകളോ ഹാജരാക്കാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല.

ഒരു സാധാരണ മനുഷ്യന്റെ ജീവിതം ഇല്ലാതാക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതിന്റെ മറ്റൊരു സംഭവമാണ് ഈ കേസ്. പ്രതിക്കു വേണ്ടി അഡ്വ. അശോക് പി. നായരാണ് കോടതിയില്‍ ഹാജരായത്. കോഴിക്കോട് സുന്ദരിയമ്മാള്‍ കേസില്‍ ഇതുപോലെ വ്യാജമായി പ്രതിയെ ചേര്‍ത്ത അന്വേഷണ ഉദ്യോഗസ്ഥനെതിരേ നടപടിയുണ്ടായിരുന്നു.

 

 

2011 ജനുവരിയില്‍ രാത്രിഓട്ടത്തിന് തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ പേരെഴുതിയിടാനെത്തിയ കണ്ണേറ്റുമുക്ക് സ്വദേശിയും മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ജില്ലാകമ്മിറ്റി അംഗവുമായ മുരുകന്‍ നിലവിളിശബ്ദം കേട്ടാണ് പോലീസ് സ്റ്റേഷനകത്ത് ചെല്ലുന്നത്. പോലീസ് രണ്ടു വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുന്ന രംഗമാണ് കണ്ടത്.

 

 

സംഭവം മുരുകന്‍ പോലീസ് കമ്മിഷണര്‍ ഓഫീസില്‍ വിളിച്ചുപറഞ്ഞു. എസ്.എഫ്.ഐ. പ്രവര്‍ത്തകരായ തങ്ങളെ പോലീസ് ജീപ്പിന് സൈഡ് നല്‍കാത്തതിനാണ് കസ്റ്റഡിയിലെടുത്തതെന്ന് ആ വിദ്യാര്‍ഥികള്‍ മുരുകനോട് പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച് അന്വേഷണത്തിനായി അടുത്ത ദിവസം സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസില്‍ നിന്നും രണ്ടു പോലീസുകാര്‍ മുരുകനെ തേടിയെത്തി.

 

ഇതിന്റെ അടുത്ത ദിവസങ്ങളില്‍ മുരുകനെതിരേ തമ്പാനൂര്‍ പോലീസ് ഒരു പോക്സോ കേസെടുത്തു. മുരുകന്റെ ഓട്ടോറിക്ഷയില്‍ ഒരു വിദ്യാര്‍ഥിയുടെ സൈക്കിള്‍ ഇടിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം പോക്സോ കേസായി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. മറ്റൊരാവശ്യം പറഞ്ഞ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി അറസ്റ്റ് ചെയ്തു. റിമാന്‍ഡ് ചെയ്ത് ജയിലിലായി.

 

 

അന്ന് തമ്പാനൂര്‍ സ്റ്റേഷനില്‍ എസ്.ഐ. ആയിരുന്ന ശിവകുമാറിനെതിരേയാണ് മുരുകന്‍ കമ്മിഷണര്‍ ഓഫീസില്‍ മൊഴി നല്‍കിയത്. പോക്സോ കേസല്ല തങ്ങള്‍ നല്‍കിയതെന്ന് വാദി തന്നെ പറഞ്ഞതോടെ മുരുകനെ വെറുതേവിട്ടു. ആദ്യ കേസില്‍ ജാമ്യത്തിലിറങ്ങിയ മുരുകന്‍ 2011 ജനുവരി 25-ന് പ്രസ്‌ക്ലബ്ബില്‍ പത്രസമ്മേളനം വിളിച്ചു.

 

 

തനിക്കെതിരേ എടുത്ത കേസ് വ്യാജമാണെന്നും എസ്.ഐ. വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്നും വെളിപ്പെടുത്തി. വാര്‍ത്ത പത്രങ്ങളില്‍ വന്നതിന്റെ തൊട്ടടുത്ത ദിവസം വഞ്ചിയൂര്‍ സ്റ്റേഷനിലേക്ക് പെറ്റിക്കേസുണ്ടെന്ന പേരില്‍ വിളിച്ചുവരുത്തി അടുത്ത പോക്സോ കേസില്‍ മുരുകനെ അറസ്റ്റു ചെയ്തു. പോലീസിനെതിരേ പരാതി പോയാല്‍ ഇതായിരിക്കും അനുഭവമെന്ന് അന്നത്തെ വഞ്ചിയൂര്‍ എസ്.ഐ. മോഹനന്‍ മുന്നറിയിപ്പ് നല്‍കാനും മറന്നില്ല.

 

 

ആദ്യ കേസിനുശേഷം ജാമ്യത്തിലിറക്കാന്‍ ചില സുഹൃത്തുക്കളും ബന്ധുക്കളും തയ്യാറായെങ്കിലും രണ്ടാമത്തെ കേസോടെ എല്ലാവരും മുരുകനെ ഒഴിവാക്കി. ജാമ്യമെടുക്കാന്‍ ആളില്ലാതായതോടെ മാസങ്ങളോളം ജയിലില്‍ കിടന്നു. പോക്സോ കേസായതിനാല്‍ പാര്‍ട്ടിയും കൈവിട്ടു. ഭാര്യയും ഏക മകളും അപമാനഭാരത്താല്‍ തലതാഴ്ത്തി ജീവിച്ചു. മാസങ്ങള്‍ക്ക് ശേഷം സുഹൃത്തുക്കളായ മോഹനനും വേണുവും ചേര്‍ന്ന് ജാമ്യത്തിലിറക്കി.

 

 

പിന്നീടങ്ങോട്ടുള്ള ജീവിതം ദുരിതപൂര്‍ണമായിരുന്നു. രാത്രി വൈകിമാത്രം കടത്തിണ്ണകളില്‍ കിടക്കും. ശ്രീകണ്ഠേശ്വരം കുളത്തില്‍ പോയി കുളിക്കും. പോക്സോ കേസ് പ്രതിയെന്ന് പലരും തിരിച്ചറിഞ്ഞതോടെ കടത്തിണ്ണയിലെ ഉറക്കവും നഷ്ടപ്പെട്ടു. പിന്നെ നാഗര്‍കോവില്‍ ബസില്‍ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്തായി രാത്രിയുറക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (10 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (28 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (39 minutes ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (46 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (53 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 hour ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (9 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (11 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (12 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (12 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (12 hours ago)

Malayali Vartha Recommends