Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഓട്ടോക്കാരൻ...ശേ ഇവൻ പീഡന വീരൻ...മകളുടെ കല്യാണം മുടങ്ങി വീടിൽ നിന്നും ഇറക്കി വിട്ടു...അടിച്ചൊട്ടിക്ക് ഇവനെ.. കണ്ടത് പറഞ്ഞതിന് ഓട്ടോക്കാരന് ലൈംഗിക പീഡന കേസിലെ പ്രതിയായി...പത്ത് വർഷം മുൻപ് സംഭവിച്ചത്...

05 DECEMBER 2022 05:03 PM IST
മലയാളി വാര്‍ത്ത

വ്യക്തിവിരോധം തീര്‍ക്കാന്‍ സി.ഐ.ടി.യു. നേതാവായ ഓട്ടോ ഡ്രൈവര്‍ക്കെതിരേ പോലീസ് എടുത്തത് രണ്ടു കള്ളക്കേസ്. അതും ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കുറ്റത്തിനുള്ള പോക്‌സോ കേസ്. കുടുംബജീവിതം തകര്‍ന്ന് ആത്മഹത്യയുടെ വക്കിലെത്തിയ മനുഷ്യന്‍ ഒടുവില്‍ പത്തുവര്‍ഷം നീണ്ട നിയമ യുദ്ധത്തിലൂടെ തന്റെ നിരപരാധിത്വം തെളിയിച്ചിരിക്കുകയാണ്.

 

 

 

 

 

വിശിഷ്ട സേവനത്തിനുള്ള മെഡല്‍ നേടിയിട്ടുള്ള കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി അതിരൂക്ഷമായാണ് വിമര്‍ശിച്ചത്. സര്‍വീസില്‍നിന്ന് വിരമിച്ച ഈ എസ്.ഐ. ഇപ്പോള്‍ പൂജപ്പുരയിലെ ഒരു കേന്ദ്ര സ്ഥാപനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥനാണ്. ഇയാളടക്കം രണ്ടുപേര്‍ക്കെതിരേ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യാനൊരുങ്ങുകയാണ് പ്രതിയാക്കപ്പെട്ട മുരുകന്‍.

 

 

 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്ന കോടതിയാണ് പ്രതിയെ വെറുതെ വിട്ടത്. പ്‌ളസ് ടു വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കി എന്നാരോപിച്ചാണ് പോലീസ് മുരുകനെ അറസ്റ്റ് ചെയ്തത്. ഇതിനായി സ്റ്റേഷനിലെ ശുചീകരണ തൊഴിലാളിയായ സ്ത്രീയെ സാക്ഷിയായി ഹാജരാക്കി.

 

 

 

 

അഞ്ച് വര്‍ഷമായി സ്റ്റേഷനിലെ ശുചീകരണ തൊഴിലാളിയായ സ്ത്രീയെ അറിയില്ലെന്നായിരുന്നു എസ്.ഐ. മോഹനന്റെ മൊഴി. ഒടുവില്‍ വിചാരണയ്ക്കിടെ മോഹനന്‍ പറഞ്ഞിട്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് സ്ത്രീയും കോടതിയില്‍ പറഞ്ഞു. തെളിവായി ഹാജരാക്കിയ പ്രതിയുടേയും വാദിയുടെയും അടിവസ്ത്രങ്ങള്‍ തെരുവില്‍ നിന്നും വാങ്ങിയ ഒരേതരത്തിലുള്ളതാണെന്നും കണ്ടെത്തി.

 

 

 

വഞ്ചിയൂര്‍ ക്രൈം എസ്.ഐ. സി. മോഹനനെതിരായി അതിരൂക്ഷമായാണ് അന്തിമവിധിയില്‍ പോക്സോ കോടതി ജഡ്ജി എം. പി.ഷിബു വിമര്‍ശിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ കെട്ടിച്ചമച്ചതാണ് ഈ കേസെന്ന് കോടതി പറയാതെ പറഞ്ഞു. കൃത്യമായ ശാസ്ത്രീയ തെളിവോ രേഖകളോ ഹാജരാക്കാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല.

ഒരു സാധാരണ മനുഷ്യന്റെ ജീവിതം ഇല്ലാതാക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതിന്റെ മറ്റൊരു സംഭവമാണ് ഈ കേസ്. പ്രതിക്കു വേണ്ടി അഡ്വ. അശോക് പി. നായരാണ് കോടതിയില്‍ ഹാജരായത്. കോഴിക്കോട് സുന്ദരിയമ്മാള്‍ കേസില്‍ ഇതുപോലെ വ്യാജമായി പ്രതിയെ ചേര്‍ത്ത അന്വേഷണ ഉദ്യോഗസ്ഥനെതിരേ നടപടിയുണ്ടായിരുന്നു.

 

 

2011 ജനുവരിയില്‍ രാത്രിഓട്ടത്തിന് തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ പേരെഴുതിയിടാനെത്തിയ കണ്ണേറ്റുമുക്ക് സ്വദേശിയും മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ജില്ലാകമ്മിറ്റി അംഗവുമായ മുരുകന്‍ നിലവിളിശബ്ദം കേട്ടാണ് പോലീസ് സ്റ്റേഷനകത്ത് ചെല്ലുന്നത്. പോലീസ് രണ്ടു വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുന്ന രംഗമാണ് കണ്ടത്.

 

 

സംഭവം മുരുകന്‍ പോലീസ് കമ്മിഷണര്‍ ഓഫീസില്‍ വിളിച്ചുപറഞ്ഞു. എസ്.എഫ്.ഐ. പ്രവര്‍ത്തകരായ തങ്ങളെ പോലീസ് ജീപ്പിന് സൈഡ് നല്‍കാത്തതിനാണ് കസ്റ്റഡിയിലെടുത്തതെന്ന് ആ വിദ്യാര്‍ഥികള്‍ മുരുകനോട് പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച് അന്വേഷണത്തിനായി അടുത്ത ദിവസം സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസില്‍ നിന്നും രണ്ടു പോലീസുകാര്‍ മുരുകനെ തേടിയെത്തി.

 

ഇതിന്റെ അടുത്ത ദിവസങ്ങളില്‍ മുരുകനെതിരേ തമ്പാനൂര്‍ പോലീസ് ഒരു പോക്സോ കേസെടുത്തു. മുരുകന്റെ ഓട്ടോറിക്ഷയില്‍ ഒരു വിദ്യാര്‍ഥിയുടെ സൈക്കിള്‍ ഇടിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം പോക്സോ കേസായി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. മറ്റൊരാവശ്യം പറഞ്ഞ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി അറസ്റ്റ് ചെയ്തു. റിമാന്‍ഡ് ചെയ്ത് ജയിലിലായി.

 

 

അന്ന് തമ്പാനൂര്‍ സ്റ്റേഷനില്‍ എസ്.ഐ. ആയിരുന്ന ശിവകുമാറിനെതിരേയാണ് മുരുകന്‍ കമ്മിഷണര്‍ ഓഫീസില്‍ മൊഴി നല്‍കിയത്. പോക്സോ കേസല്ല തങ്ങള്‍ നല്‍കിയതെന്ന് വാദി തന്നെ പറഞ്ഞതോടെ മുരുകനെ വെറുതേവിട്ടു. ആദ്യ കേസില്‍ ജാമ്യത്തിലിറങ്ങിയ മുരുകന്‍ 2011 ജനുവരി 25-ന് പ്രസ്‌ക്ലബ്ബില്‍ പത്രസമ്മേളനം വിളിച്ചു.

 

 

തനിക്കെതിരേ എടുത്ത കേസ് വ്യാജമാണെന്നും എസ്.ഐ. വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്നും വെളിപ്പെടുത്തി. വാര്‍ത്ത പത്രങ്ങളില്‍ വന്നതിന്റെ തൊട്ടടുത്ത ദിവസം വഞ്ചിയൂര്‍ സ്റ്റേഷനിലേക്ക് പെറ്റിക്കേസുണ്ടെന്ന പേരില്‍ വിളിച്ചുവരുത്തി അടുത്ത പോക്സോ കേസില്‍ മുരുകനെ അറസ്റ്റു ചെയ്തു. പോലീസിനെതിരേ പരാതി പോയാല്‍ ഇതായിരിക്കും അനുഭവമെന്ന് അന്നത്തെ വഞ്ചിയൂര്‍ എസ്.ഐ. മോഹനന്‍ മുന്നറിയിപ്പ് നല്‍കാനും മറന്നില്ല.

 

 

ആദ്യ കേസിനുശേഷം ജാമ്യത്തിലിറക്കാന്‍ ചില സുഹൃത്തുക്കളും ബന്ധുക്കളും തയ്യാറായെങ്കിലും രണ്ടാമത്തെ കേസോടെ എല്ലാവരും മുരുകനെ ഒഴിവാക്കി. ജാമ്യമെടുക്കാന്‍ ആളില്ലാതായതോടെ മാസങ്ങളോളം ജയിലില്‍ കിടന്നു. പോക്സോ കേസായതിനാല്‍ പാര്‍ട്ടിയും കൈവിട്ടു. ഭാര്യയും ഏക മകളും അപമാനഭാരത്താല്‍ തലതാഴ്ത്തി ജീവിച്ചു. മാസങ്ങള്‍ക്ക് ശേഷം സുഹൃത്തുക്കളായ മോഹനനും വേണുവും ചേര്‍ന്ന് ജാമ്യത്തിലിറക്കി.

 

 

പിന്നീടങ്ങോട്ടുള്ള ജീവിതം ദുരിതപൂര്‍ണമായിരുന്നു. രാത്രി വൈകിമാത്രം കടത്തിണ്ണകളില്‍ കിടക്കും. ശ്രീകണ്ഠേശ്വരം കുളത്തില്‍ പോയി കുളിക്കും. പോക്സോ കേസ് പ്രതിയെന്ന് പലരും തിരിച്ചറിഞ്ഞതോടെ കടത്തിണ്ണയിലെ ഉറക്കവും നഷ്ടപ്പെട്ടു. പിന്നെ നാഗര്‍കോവില്‍ ബസില്‍ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്തായി രാത്രിയുറക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (28 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (37 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (41 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (46 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (51 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (56 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (1 hour ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (4 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (7 hours ago)

Malayali Vartha Recommends